കേരളത്തിലെ സ്ത്രീ നിശബ്ദതക്കു കൊടുക്കേണ്ടി വരുന്ന വില-മില്യനോ, ബില്യനോ?-ഭാഗം-1

കേരള-ഗ്ലൊബലിസ്റ്റ്- കാപ്പിറ്റലിസവും-സ്ത്രീയും- കപടധാർമ്മികതയും.

 ഗ്ലോബലിസ്റ്റ് കപ്പിറ്റലിസത്തിന്റെ വരവോടെ കേരളത്തിലുണ്ടായ ക്ലാസ് പൊതുബോധ നിർമ്മിതിയും അതിൽ സ്ത്രീയുടെ സമൂഹ്യ അവസ്ഥകളിൽ ഉണ്ടായ മറ്റങ്ങളും, അതിനെ സ്ത്രീകൾ എങ്ങനെ നേരിടുന്നു എന്നും ഉള്ള ഒരു അന്വേഷണ ചിന്ത.

കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ



ഒരു കാലത്ത് കേരളത്തിലെ സംസക്കാര-മത നായകന്മാർ  നടത്തിയിരുന്ന പുരുഷാധിപത്യ സ്ത്രീ ബോധവൽക്കരണ-മൂല്യബോധന പ്രഭാഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു ഈ വരികൾ.

അതായത് ആദർശ ഭാര്യ എങ്ങനെയായിരിക്കണം എന്നുള്ളതാണ് ഈ മൂല്യ ബോധനം ശഠിക്കുന്നത്. അവൾ മന്ത്രിയേപോലെ ഭരണപ്രാപ്തിയുള്ളവരായിരിക്കണം, പ്രവൃത്തിയിൽ ദാസിയായിരിക്കണം. (മന്ത്രി ചവിട്ട് കൊള്ളൂകയും അടിമകളെ പോലെ ദാസ്യപ്പണി ചെയ്യുകയും വെണം); രൂപത്തിൽ സുന്ദരിയായിരിക്കണം, (ചവിട്ടുന്നതും സുന്ദരിയെ ആയിരിക്കണം), സ്നേഹത്തിൽ മാതാവാകണം, പിന്നെയോ, കിടക്കയിൽ കാമശാസ്ത്രത്തിലെ 64 കലയും പിന്നെ സ്വന്തം കലയും വരുത്തണം.

ഈ പ്രകാരത്തിൽ ‘ഒരാഭിജാത്യ‘ സ്ത്രീ പ്രൊഫൈൽ തയ്യാറാക്കിയവൻ ആരെടാ എന്ന് കേരളത്തിലെ എത്ര സത്രീകൾ ചോദിച്ചിട്ടുണ്ട് എന്നൊന്നുമെനിക്കറിഞ്ഞുകൂടാ. ചോദിച്ചിരുന്നെങ്കിൽ, അവളെ ചവിട്ടിക്കൊഴച്ചിട്ടുമുണ്ട്;  കാമറക്കണ്ണുകളുടെ മുന്നിലാണെന്ന ബോധമുണ്ടായിട്ടും ഇന്നത്തെ പുരുഷ നായകന്മാർ പെൺചോദ്യങ്ങൾ കേൾക്കുമ്പോൾ താറും പാച്ചി ഡബ്ലിയു.ഡബ്ലിയു ഗുസ്തിക്കാരെ പോലെയും ആഭാസന്മാരെപോലെയും പെരുമാറുമ്പോൾ  അവരുടെ പിതാമഹന്മാർ എന്തായിരിക്കണം? അതു കൊണ്ട് ആരും ചോദിച്ചിട്ടില്ല; മറിച്ച് ആ പ്രൊഫൈൽ അനുസരിച്ച് തങ്ങളുടെ ‘ആഭിജാത്യം‘ നാഴിക്കും ചങ്ങഴിക്കും അളന്നെടുത്ത് പുരുഷന്റെയും പുഷാധിപത്യത്തിന്റെ കാലാൾപടകളായ സ്ത്രീകളുടെയും മുൻപിൽ വണക്കത്തോടെ ഒതുക്കത്തോടെ കാഴ്ച്ച വച്ചു കൈപൂപ്പി  അനുഗ്രഹം നേടാൻ ശ്രമിച്ചിട്ടുള്ളതേ ഉള്ളൂ. അങ്ങനെ കുലസ്ത്രീകളായി ജീവിച്ചു വന്ന ഭാരത/കേരളസ്ത്രീകളുടെ ഭാവശുദ്ധിയെ കുറിച്ച് പാശ്ചാത്യ വനിതകൾ പോലും അത്ഭുതപ്പെട്ടിട്ടുമുണ്ട്. പിന്നെന്തു വേണം?

അങ്ങനെ കേരളത്തിലെ സ്ത്രീകൾ, ഭാവശുദ്ധി ഗാംഭീര്യത്തോടെ ഫോറിൻ ഇന്റെർഫെറൻസു ഒന്നും കൂടാതെ ഓരോ പത്തു മിനിട്ടിനുള്ളിലും തങ്ങളുടെ അന്തർ വാഹിനികളീലൂടെ അകത്തേക്കു കടന്നു വരുന്ന ഒരു പറ്റം സ്പേമുകളെ സംരക്ഷിക്കാൻ ഇരുന്നും കിടന്നും നടന്നും, ഓടുകയോ ചാടുകയോ ചെയ്യാതെ,  പാട്രിയാർക്കിയുടെ പെൺജാരന്മാരുടെ മേൽമോട്ടത്തിൽ ജീവിച്ച് ആൺ തരികളെ നാളെയുടെ നിലനിൽ‌പ്പിനായി മൺ തരികൾ പോലെ പ്രോഡൂസ് ചെയ്തു സായൂജ്യമടഞ്ഞു വരവേ ഒരു ദിവസം അദ്ദേഹം വന്നു -ഗ്ലോബലിസം.

കൊണ്ടുവന്നതീ കവിത പാടിയോന്മാരു തന്നെ. പക്ഷെ, പെണ്ണിന്റെ പുറത്തുള്ള കടിഞ്ഞാൺ നിയന്ത്രണം വിട്ടുപോകില്ല എന്നു കണക്കു കൂട്ടി. കണക്കു കൂട്ടിയത്, അഭിനവ ചാത്തന്മാരായതിനാൽ പതിവു പോലെ തെറ്റി.

ഗ്ലോബലിസ്സം എന്നു പറയുന്നത് ഒരു പുതിയ ലോകക്രമമാ‍ണ്.  അതു കേവലം മുതലാളിത്ത കൈയ്യേറ്റം മാത്രമല്ല; അതിൻ ജനകീയ പാർട്ടിസിപ്പേഷൻ ഒരു പ്രധാന വ്യവസ്ഥയാണ്;  സമൂഹ്യ, ജനാധിപത്യ തുല്യതയിലധിഷ്ഠിധമായ മാനവിക മൂല്യങ്ങൾ ജനങ്ങൾ  മനസിലാക്കിയാൽ മാത്രമേ കച്ചവട വ്യവസ്ഥയിൽ അവർക്കു ചുമതലാബോധത്തോടെ പങ്കെടുക്കാനാകൂ എന്ന് മുതലാളിത്തം തത്വത്തിൽ ഒരു ക്ലോസ് വച്ചിട്ടുണ്ട്. ഇതൊന്നും പക്ഷെ ഇന്ത്യയിലെ സോഷ്യലിസ്റ്റ്- ക്ലാസ് -പ്രൊട്ടെക്ഷനിസത്തിൽ അർമ്മാദിച്ച മേലാളന്മാർക്കു. അത്ര ദഹിച്ചിട്ടില്ല; അല്ലെങ്കിൽ മനസിലായിട്ടില്ല. ജനങ്ങളങ്ങനങ്ങു സ്വാതന്ത്യം കൊള്ളേണ്ട എന്നവർ സ്വയമങ്ങു തീരുമാനിച്ചു ;പകരം അതൊക്കെ ഞങ്ങൾ അറിഞ്ഞാൽ മതി എന്നും. അതിനാൽ അവർ ഗ്ലോബലിസത്തെ കേവലമൊരു  മൂലധന- ഇന്വെസ്റ്റെമെന്റ്-ലാഭ- അധികാര-രാഷ്ട്രീയ- ക്ലാസ് മുന്നേറ്റത്തിൽ കവിഞ്ഞ ഒന്നുമായി  കാണാൻ തയ്യാറായില്ല.  അവരുടെ പേനയുന്തി ഉദ്യോഗസ്ഥർക്കും മാറ്റം എന്നു പറഞ്ഞാൽ അത്ര രസിക്കാത്ത ഒന്നായി. 

പക്ഷെ കാലക്രമേണ ഇന്ത്യയിലെ കാപ്പിറ്റൽ മുതലാളിമാർക്കു ചില കാര്യങ്ങൾ തലവേദനയായി മാറാൻ തുടങ്ങി- വർഗ്ഗിയ ലിംഗ കാരണങ്ങളാൽ  പുരോഗതിയുടെ അരികുചേർത്തു നിർത്തിയിരുന്നവർ പതിയെ സ്വന്തമായ അഭിപ്രായങ്ങൾ രൂപീകരിക്കാനും സാമ്പത്തികമായി പുരോഗമിക്കാനും തുടങ്ങി.  സ്ത്രീകളുടെ ഒരു വിഭാഗം അതിൽ ഉൾപ്പെട്ടത് അതിലും വലീയ തലവേദനയായി.

ഗ്ലോബലിസത്തിന്റെ വ്യ്വവസ്ഥകളിൽ കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞിരുന്നു, നിങ്ങളീ പെണ്ണുങ്ങളെ തല്ലി പഠിച്ച സംസ്കാരമൊക്കെ ഒന്നു മാറ്റണമെന്ന്. എന്നു തന്നെയുമല്ല,  മാനുഷിക മൂല്യങ്ങളും, സ്ത്രീ-പുരുഷ സമത്വവും ഒക്കെ വ്യവസ്ഥയാക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര കോൺഫറൻസു വരെ -ബീജിംഗ് കോൺഫറൻസു-  സംഘടിപ്പിച്ചിരുന്നു.  അതിന്റെ ഫലമായി സ്ത്രീ-സമത്വ കേന്ദ്രീകൃത നിയമ നിർമ്മാണങ്ങൾക്കൊക്കെ ധാരണയായിരുന്നു. പക്ഷെ പീഡനം പീഡനം എന്നൊക്കെ അവിടെ സംസാരമുണ്ടായപ്പോൾ, ഇതൊന്നും ഞങ്ങട നാട്ടിൽ ക്ലാസുള്ളവർക്കിടയിൽ ഇല്ല, ക്ലാസില്ലാത്ത അലവലാതികൾക്കിടയിൽ അങ്ങനൊക്കെയുണ്ട്; ഞങ്ങൾ ഭാരതാംബേട കൊടിയുള്ളവർ അതൊന്നും അത്ര മൈൻഡു ചെയ്യാറില്ല എന്നൊക്കെ പറഞ്ഞ് നാട്ടിലെ ആണുങ്ങട അഭിമാനം(?) കാത്തു സൂക്ഷിക്കയായിരിന്നു പൊതുവെ ഭാരതത്തിന്റെ പ്രതിനിധികൾ ചെയ്തത്.


എന്തായാലും സ്ത്രീ പീഠന നിരോധന നിയമങ്ങൾ ഒക്കെ കുറെ പടച്ചുണ്ടാക്കി, ഗ്ലോബലിസ്റ്റുകളെ സമാധാനിപ്പിച്ചു. പക്ഷെ ഗ്ലോബലിസ്റ്റുകൾ ഒരു കാര്യം കൂടി ചെയ്തു, അവരുടെ സ്വന്തം ഏജന്റുമാരെ അവരുടെ പ്രത്യേക താല്പര്യമനുസരിച്ചാണെങ്കിലും നാടുമുഴുവൻ വിന്യസിപ്പിച്ചു-എൻ.ജി യോകൾ.  പൊതുവെ ഇന്ത്യയിലെ സ്ത്രീ സങ്കടങ്ങളും അവർ അനുഭവിക്കുന്ന അതിക്രൂരവും മൃഗ്ഗീയവുമായ അവസ്ഥകളുടെ യദ്ധാർഥ്യങ്ങളും പുറത്തു കൊണ്ടു വരുന്നതിൽ അവർ ഒരു വലിയ പങ്കു വഹിച്ചു; അതോടൊപ്പം ഇന്ത്യയിലെയും ചുരുക്കമായ സ്ത്രീ ആക്ടിവിസ്റ്റുകളും ഇതിനു കാരണമായി.

ഗ്ലോബലിസത്തിലെ ശ്രീ ശാക്തീകരണം

ഗ്ലൊബലിസത്തിന്റെ വരവോടെ കേരളത്തിൽ സ്ത്രീ സാമ്പത്തിക ശാക്തീകരണത്തിന്റെ ഒരു നേരിയ അവതാരമുണ്ടായി എന്നു ഞാൻ മുകളിൽ പറഞ്ഞുവല്ലോ. ബ്രാഹ്മാണിസത്തിന്റെ ചാതുർവർണ്യത്തോടെ അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന കേരള സ്ത്രീകൾ കൊളോണിയൽ- പള്ളീ വിദ്യാഭ്യാസത്തോടെ കുറച്ചു യോഗ്യതാ സർട്ടിഫിക്കേറ്റുകൾ ഒക്കെ നേടീയെടുത്തിരുന്നുവല്ലൊ.  എന്നാൽ ഗ്ലോബലിസ്റ്റ്-കാപ്പിറ്റലിസ്റ്റ് വ്യവസ്ഥ വിദ്യാഭ്യാസത്തെ മതത്വ സ്ഥാപനങ്ങൾക്കു വിറ്റു വ്യവസായവൽക്കരിച്ചു.  മുക്കിനു മുക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങളും, സാമ്പത്തിക വായ്പകളുടെ സൌകര്യങ്ങളും, യോഗ്യതയിൽ വെള്ളം ചേർക്കലും വന്നതോടെ വിവരത്തിനു വേണ്ടി താല്പര്യം കാട്ടിയ ഒരു ജനത കൂടുതൽ ഉദ്യോഗ യോഗ്യരായി മാറി.  പുതിയ കമ്പോള അവസരങ്ങൾ അവർക്കു ജോലികൾ ഒരുക്കി; ഇങ്ങനെ യോഗ്യത നേടിയ ധാരാളം ഉദ്യോഗാർത്ഥികൾ കര കടന്ന് മറ്റു രാജ്യങ്ങളിലെ കമ്പോള കച്ചവട അവസരങ്ങൾ പ്രയോജനപ്പെടുത്തി ജോലികൾ നേടി.

വളരെ പെട്ടെന്നു തന്നെ കേരളത്തിൽ  ഒരു ക്ലാസ് പൊതു ബോധം രൂപം കൊണ്ടു.  ഭരിക്കുന്നവരും സംസ്കാരനായകന്മാരും,  മത മൌലിക വാദികളും, രാഷ്ട്രീയ  വ്യഭിചാരത്തിലൂടെ അധികാരം നേടിയവരും, പുതിയതും പഴയതുമാ‍യ കാപ്പിറ്റലിസ്റ്റുകളും,  അവരുടെ ഓരം ചേർന്ന് അനുസരണയൊടെ നിന്ന സ്ത്രീ സംഘടനകളും, ഗ്ലോബലിസ്റ്റ് കുട്ടിക്കൊടുപ്പുകാരും പരസ്പരം സഹകരിച്ച ഒരു ന്യൂനപക്ഷ ക്ലാസ്; അങ്ങനെ പരസ്പര സഹകരണമോ ധാരണകളോ ഇല്ലാത്ത ബാക്കി വന്ന ഭൂരിപക്ഷത്തിന്റെ മറ്റൊരു ക്ലാസ്.

ഈ ഭൂരിപക്ഷത്തിലെ രണ്ടു പ്രധാന വിഭാഗങ്ങൾ  വർഗീയ-ജാതി-വിവേചനത്താൽ അന്നു വരെ വികസനത്തിന്റെ അവസരങ്ങൾ നിഷേധിച്ചു നിർത്തിയിരുന്നവരും സ്ത്രീകളും ആയിരുന്നു. 
നീണ്ട വൈദേശീയ ആധിപത്യ കാലഘട്ടങ്ങൾക്കു ശേഷം ഈ മജോരിറ്റിയുടെ അല്പമായതെങ്കിലും സാമ്പത്തിക ശാക്തീകരണത്തിനു ഗ്ലോബലിസം വഴിയൊരുക്കുകയായിരുന്നു.

എന്നാൽ അവരുടെ സാമ്പത്തിക ശാക്തീകരണം ഒട്ടും തന്നെ സാമൂഹ്യ -രാഷ്ടീയ ശാക്തീകരണത്തിലേക്കു വഴി തെളിച്ചില്ല.

കാരണം, മുകളിൽ പറഞ്ഞ മൈനോരിറ്റി ക്ലാസ് തങ്ങളുടെ ധാരണകളിൽ പുതിയ ഒരു ഏകീകൃത രാഷ്ടീയ അധികാര സ്വഭാവം കൈവരുത്തി, മൈനോരിറ്റി വികസനത്തിനു കടിഞ്ഞാണിട്ടു.  സ്റ്റേറ്റിന്റെ എല്ലാ രാഷ്ടീയ- സാമ്പത്തിക അധികാരങ്ങളും അവർ പരസ്പരം വീതീച്ചെടുത്തു. കേരള ലേജിസ്ലേറ്റീവ് അസംബ്ലിയുടെ ഭരണാധികാര സ്ഥാനങ്ങൾ ഈ മൈനോരിറ്റികൾ ലേലം വിളിച്ചു പകുത്തെടുക്കുന്ന രാഷ്ടീയ വ്യവസ്ഥ  ഇതിന്റെ പ്രധാന തെളിവാണ്;  ഇതിനെ ഒരു മത-രാഷ്ടീയ കപ്പിറ്റൽ-ജുഡീഷ്യൽ- സംസ്കാരിക- ഭരണ അധികാര ബെൽറ്റ് എന്നു വിളിക്കാം.  
ഇവരുടെ അധികാരത്തിൽ കേരളം ഇന്ന് അനീതിയുടെ ഒരു ചവറ്റു കൂമ്പാരമായി മാറിയിരിക്കയാണ്. നാട്ടിൽ നടക്കുന്ന അനീതികളും അന്യായങ്ങളും നീതിന്യായ വ്യവസ്ഥകൾ ഉപയോഗിച്ച് പരിഹരിച്ച് ജനജീവിതം മെച്ചപ്പെടുത്തുന്നതിനു പകരം ഈ വ്യവസ്ഥകളെ അവർ തങ്ങളുടെ ക്ലാസ് താല്പര്യങ്ങൾക്കു വേണ്ടി ദുർവിനിയോഗം ചെയ്യുകയാണ്.

സ്ത്രീ സ്വാതന്ത്ര്യത്തിനും സാമൂഹ്യ വികസനത്തീനും ഇവർ വിലങ്ങുതടിയാകുന്നത് മേല്പറഞ്ഞ അധികാര-അനീതികളിൽ കൂടി മാത്രമല്ല, സ്ത്രീ ജീവിതരീതിയിൽ കഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുമാണ്. വിദ്യ നേടി കാശൊക്കെ ഉണ്ടാക്കുന്നതു കൊള്ളാം, അന്തിക്കു മുൻപേ കൂരേലെത്തണം, പുറത്തു പോകുമ്പോൾ  ആണൂങ്ങളെ ഭ്രമിപ്പിക്കുന്ന അഥവാ അവരിൽ കാമമുണർത്തുന്ന രീതിയിൽ വസ്ത്രധാരണങ്ങളോ അലങ്കാരങ്ങളോ പാടില്ല, പാരമ്പര്യാധിഷ്ഠിധമല്ലാതെ വേഷം അണിഞ്ഞു നടക്കുന്നവർ ആണുങ്ങളുടെ കാമവെറീ മനപൂർവം ഉത്തേജിപ്പിക്കുക വഴി അവരുടെ കാമാ‍ക്രമണങ്ങൾക്കു കാരണക്കാരാകുന്നു; അതിനാൽ അത്തരം ആക്രമണങ്ങൾ രാജ്യത്തെ നീതി-നിയമ സംവിധാനങ്ങളുടെ സംരക്ഷണപരിധിയിൽ പെടുന്നില്ല,  എന്നിങ്ങനെയുള്ള തിയറികൾ ഇവർ മത ഗ്രന്ധങ്ങളെ പിടീച്ചാണയിട്ടും അല്ലാതെയും പ്രസ്ഥാവനകളിലൂടെയും പ്രവൃത്തികളിലൂടെയും പുറത്തു വിട്ടു. മീഡിയകൾ അതു പരസ്യപ്പെടുത്തി. സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക ആക്രമങ്ങളുടെ നിസംഗത ഇവർ ഒരു പൊതു ബോധമാക്കി.  ഇതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചു എങ്കിൽ അവരെ എല്ലാ ക്ലാസ്-അധികാര ഉപാധികളും ഉപയോഗിച്ച് അടിച്ചമർത്തി.  ഭരണത്തിന്റെ കോലു തിരിക്കുന്നവരാണ് രാജ്യത്തു നടക്കുന്ന ക്രമസമാധാന ഭേദനത്തിനുത്തരവാദികൾ എന്ന കുഞ്ഞുകുട്ടികളുടെ ബോധം പോലും അവർക്കില്ലതായി. 

അതായത്, ഗ്ലൊബലിസ-കമ്പോള-കാപ്പിറ്റലിസത്തിന്റെ എല്ലാ നല്ല ഉദ്ദേശങ്ങളെയും അനുഭവങ്ങളെയും മാറ്റി നിർത്തിയാൽ, കേരളത്തിൽ/ഇന്ത്യയിൽ ബ്രാഹ്മണ കാലഘട്ടം തൊട്ടു തുടങ്ങിയ വൈദേശീയ മതത്വ ആധിപത്യങ്ങൾക്ക്, അത്, ഒരു  പുതിയ കൂട്ടുകെട്ടും ഉണർവും പകരുകയാണ് ഉണ്ടായത്. ഈ കൂട്ടുകെട്ടിനോടും അതിനോട് ഇണചേർന്നു നിൽക്കുന്നവരും കൂടുന്നതാണ്  ഇന്ന് പൊതുവെ കേരളത്തിന്റെ കാപ്പിറ്റൽ ഉടമസ്ഥർ; ജനാധിപത്യവവസ്ഥകളെ ചൂഷണം ചെയ്തു സ്വന്തം താല്പര്യം നടത്തുമ്പോഴും പക്ഷെ ഇവർ സ്ത്രീകൾക്കു മതാധിപത്യ അടിമത്വമേ  കൽ‌പ്പിക്കുന്നുള്ളൂ. ഇവരുടെ ആയുദ്ധങ്ങളാണ് മീഡിയകൾ-മാമൂലും-ഭാഗികമായി വെർച്വലും സോഷ്യലും. 

ഇവയിൽ പ്രധാനപ്പെട്ട, കപ്പിറ്റലിസത്തിന്റെ മറ്റൊരു വില്പനച്ചരക്കായ ചെറുസ്ക്രീനുകൾ ഇതിനോടകം കേരളത്തിലെ എല്ലാ ഇരിപ്പുമുറികളിലും സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.  മാനസികോല്ലാസത്തിനു വേണ്ടി എല്ലാം തരികിടകളും ഈ സ്ക്രീനുകളിൽ വിളമ്പാൻ തുടങ്ങിയതു കാപ്പിറ്റലിസ്റ്റുകൾ തന്നെയായിരുന്നു.  പല ചാനലുകൾക്കും പരസ്യങ്ങളാണ് പ്രധാനം.  പരസ്യം കാപ്പിറ്റലിസത്തിന്റെ പുതിയ അടവാണ്. തങ്ങളെക്കുറിച്ച് മതിയായ ആത്മബോധമില്ലാത്ത ഒരു ജനതയിൽ തങ്ങളുടെ പോരായ്മകളെ കുറിച്ച് ബോധമുണ്ടാക്കി അതിനുള്ള പരിഹാരം പുതിയ ഉൽ‌പ്പന്നങ്ങളിലുണ്ട് എന്നു വരുത്തിത്തീർക്കയാണ് എല്ലാ പരസ്യങ്ങളും ചെയ്യുന്നത്. കാപ്പിറ്റലിസ്റ്റ് മാർക്കറ്റിൽ ഉൽ‌പ്പന്നങ്ങളെ  ഉത്തരവാദിത്തബോധത്തോടെ തിരഞ്ഞെടുക്കുന്നതിനു ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്, എന്നു ഞാൻ നേരത്തേ പറഞ്ഞുവല്ലോ.  ഈ ബോധവൽക്കരണത്തിന് ഉത്തരവാദികൾ ഭരണാധികാരികളാണ്.  എന്നാൽ ഈ ബോധവൽക്കരണം കേരളത്തിൽ ഉണ്ടാക്കിയിട്ടില്ല, വിദ്യാഭ്യാസത്തിലൂടെയാണ് ഈ ബോധവൽക്കരണം പ്രധാനമായും നടപ്പാക്കേണ്ടത്. എന്നാൽ ഈ വിദ്യാഭ്യാസം കേവലം കച്ചവടം മാത്രമാണ് കേരളത്തിൽ. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനത ഒരു ഭാഗത്ത് കപ്പിറ്റലിസത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും തെറ്റായ തീരുമാനങ്ങളിലൂടെ തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട് എന്നത് മജോരിറ്റിയെ കൂടുതൽ അധ:പ്പതനത്തിലെക്ക് തള്ളിയിടുന്നുണ്ട്. ഇതു വളരെ തീവ്രമായ ഒരു പ്രശ്നമാണ്..

അതു പോലെ കേരളത്തിന്റെ മുകളിൽ പറഞ്ഞ ക്ലാസ്  വ്യവസ്ഥക്ക് മറ്റു ചില മനശാസ്ത്ര പ്രത്യേകതകൾ കൂടീ ഉണ്ട്.  ഇതു മുകളീൽ പറഞ്ഞ ഭൂരിപക്ഷത്തിന്റെ തെറ്റായ തീരുമാനത്തിനൊരുദാഹരണമാണ്.  ഭൂരിപക്ഷത്തിന് തങ്ങൾ ന്യൂനപക്ഷ ക്ലാസിന്റെ ഇരകളാണ് എന്ന ബാഹ്യമായ ബോധമുണ്ട്.  അതിനാൽ ഇതിനെതിരെ അവർ ബാഹ്യമായി പ്രതികരിക്കുന്നുമുണ്ട്; എന്നാൽ അകതാരിൽ ഈ ന്യൂന പക്ഷത്തോട് അവർക്കാരാധനയാണ്; ചരിത്രപരമായി അവരിൽ അടിച്ചേൽ‌പ്പിച്ച  അടിമബോധമാണ് ഇതിനു കാരണം. ഇതിനു ഭൂരിപക്ഷത്തിന്റെ ജാതി-സംസ്കാരിക നേതാക്കളാണ് നല്ല ഒരു പങ്കും ഉത്തരവാദികൾ എന്നു പറയാതെ വയ്യ; കാരണം, ഈ ഭൂരിപക്ഷത്തിനു സ്വന്തമായ ഒരു സംസ്കാരിക-ചരിത്ര-സമൂഹ്യ വ്യക്തിത്വം നേടിയെടുക്കുന്നതിൽ ഇവർ പരാജയപ്പെട്ടു. കേരളത്തിന്റെ അടിസ്ഥാന പാരമ്പര്യത്തിൽ ബ്രാഹമണ-ക്ഷേത്ര-പ്രതിഷ്ഠ അനുഷ്ഠാനങ്ങൾ ഇല്ലായിരുന്നെങ്കിലും വളരെ പ്രതിഭാശാലിയായ ശ്രീ നാരായണഗുരു പോലും ബ്രാഹമണ വിവേചനത്തിനെതിരെ ഈഴവ ശിവനെ പ്രതിഷ്ഠിക്കയാണ് ഉണ്ടായത്. അതായത് ഇരയുടെ വ്യക്തിത്വം വേട്ടക്കാരന്റെ വ്യാകരണമുപയോഗിച്ച് തിട്ടപ്പെടുത്തുന്ന രീതി. 

എന്നു പറഞ്ഞാൽ ഈ ഭൂരിപക്ഷത്തിന്റെ ഒരു വികസിത വിഭാഗം, ന്യൂന പക്ഷ ക്ലാസിലേക്ക് സ്വയം കടത്തപ്പെടുവാനാണ് ശാഠ്യം പിടിക്കുന്നത്.  ഈ ശാഠ്യത്തിന്റെ വിജയം കപ്പിറ്റലിസ്റ്റ് ഉൽ‌പ്പന്നങ്ങളുടെ ഉടമസ്ഥത കൈവരിച്ചുകൊണ്ടാണ് തീരുമാനിക്കപ്പെടുന്നത്.  തന്നെക്കാൾ സാമ്പത്തികമായി ഉയർന്ന ക്ലാസിനെയും അതിലെ വ്യക്തികളെയും അനുകരിക്കുക അങ്ങനെ ഒരു കാസ്ക്കേഡ് (താഴേക്കുള്ള വെള്ളമൊഴുക്കു പോലെ) സ്വാഭാവമായി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടു വരെ നിലനിൽക്കുന്നു.

അതായത് കാപ്പിറ്റലിസത്തിൽ ഉൽ‌പ്പന്നങ്ങളുടെ ഉമസ്ഥതയിൽ കേരളത്തിലെ മുകളിൽ പറഞ്ഞ മജോരിട്ടി/ഇരകൾ തികച്ചും എല്ലാ അർഥത്തിലും തങ്ങളുടെ വേട്ടക്കാരായ അധികാര ക്ലാസിന്റെ കേവലം അനുവർത്തികളായി മറുന്നു. അഥവാ അധികാര ക്ലാസുമായി ഇവർ എതിർക്കുന്നത്, ധാർമ്മികമായ മാറ്റത്തിനോ നീതിക്കുവേണ്ടിയോ അല്ല, മറിച്ച് അവരൊടൊപ്പം ഉല്പന്നങ്ങളുടെ ഉടമസ്ഥത കൈവരിക്കുന്നതിനു വേണ്ടി മാത്രമാണ്. കേരളത്തിൽ മുറക്കു നടക്കുന്ന സമരങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

ഈ അവസ്ഥ ശരിക്കും  ചൂഷണം ചെയ്യുകയാണ് കേരളത്തിലെ മൈനോരിട്ടി-അധികാര ക്ലാസ്.. അവിടുത്തെ എല്ലാം കാപ്പിറ്റൽ ഉടമസ്ഥതകളൂം പൊതുവെ ഈ ക്ലാസിന്റെ കൈകളിലാണെന്നു പറഞ്ഞുവല്ലൊ, അതായത്, കേരളത്തിലെ സ്ത്രീകൾ എന്തിനു ട്രൌസറിടുന്നു എന്നു ചോദിച്ച്, അത് പാശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ അനുകരണമാണ് എന്നു പറഞ്ഞാക്ഷേപിക്കുമ്പോൾ, ഈ ട്രൌസറുകൾ വിൽക്കുന്നതിന്റെ ലാഭം കൊയ്യുന്നത് ഈ കാപ്പിറ്റലിസ്റ്റുകൾ ആണ്. അതുപോലെ കിലോക്കണക്കിനു സ്വർണാഭരണങ്ങൾ തങ്ങളുടെ ക്ലാസ് പ്രമോഷന് ഒരുപാധിയായി ഭൂരിപക്ഷത്തിലെ സ്ത്രീകൾ ധരിക്കുമ്പോൾ, അതിന്റെ നേട്ടം കൊയ്യുന്നത്, സ്വർണം വിൽക്കുന്ന മൈനൊരിറ്റി കളാസാണ്.  ഒരു പക്ഷെ ഈ സ്വർണത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിൽക്കേണ്ടി വരുമ്പോഴും ഈ ക്ലാസാണ് അതു സ്വന്താമാക്കുന്നതും.

ഇനി പീഠനത്തിലേക്കു വരാം.  മുകളിൽ പറഞ്ഞു സ്ത്രീകളുടെ പുറത്ത് ഏൽ‌പ്പിക്കുന്ന ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തെ കുറിച്ച്.  ഒരു ഭാഗത്ത് കാപ്പിറ്റൽ ഉൽ‌പ്പന്നങ്ങൾ വിറ്റു ലാഭമുണ്ടാക്കുന്ന ന്യൂന പക്ഷം ആ ഉൽ‌പ്പന്നങ്ങൾ അണിഞ്ഞതിന്റെ പേരിൽ മറുഭാഗത്ത് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു.. ഈ ഉൽ‌പ്പന്നങ്ങൾ ധരിക്കുന്നവർക്കു നേരെ ധാർമ്മികമായി ഒരു കപട യുദ്ധം അഴിച്ചു വിടുകയാണ് ഈ ക്ലാസിന്റെ തന്ത്രം.  അതോടെ പാരമ്പര്യ വസ്ത്രം ധാരിക്കാത്ത സ്ത്രീകളെ വീടിനകത്തും പുറത്തും ലൈംഗികമായി വേട്ടയാടുന്നവരും അവരെ അനുകൂലിക്കുന്നവരും മത-ധർമ്മ സംസ്ഥാപകരാകുന്നു. അങ്ങനെ ധാർമ്മികത= സ്ത്രീ ലൈംഗിക ആക്രമണം എന്ന ഒരു കപട ധാർമ്മിക ബോധം ഉരുത്തിരിഞ്ഞു വരുന്നു.

ഈ കപട ധാർമ്മിക രൂപീകരണത്തിൽ, കേരളത്തിലെ സ്ത്രീകൾ എവിടെ നിൽക്കുന്നു എന്നു നോക്കിയാൽ; അവർക്കു ഒരേകീകൃത സംഘടന നിലവിലില്ല. എന്നു പറഞ്ഞാൽ ഈ കപട ധാർമ്മിക യുദ്ധത്തിനെതിരെയും അവർക്കൊരു ഏകീകൃത പോരാട്ടം സാദ്ധ്യമാകുന്നില്ല. കാരണം അവരിലെ സാമൂഹ്യ-സംസ്കാരിക-വികസിത വിഭാഗം ന്യൂന പക്ഷ ക്ലാസിനോടോപ്പമാണ്.  ഇവരും അതി ക്രൂരമായി സ്വന്തം ക്ലാസിലെ പുരുഷന്മാരാൽ കപട ധാർമ്മികതയുടെയും, പാരമ്പര്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും പേരിൽ പീഠിപ്പിക്കപ്പെടുന്നുണ്ട്, എങ്കിലും ഇവരും പലവിധമായ കാരണങ്ങളാൽ ഈ ക്ലാസിന്റെ സാമ്പത്തിക-സമൂഹ്യ ഐഡീന്റിറ്റിയോട്ടു ചേർന്നു നിൽക്കുന്നു.  ഇവരിൽ പക്ഷെ, ഒരു സ്ത്രീവ്യക്തിത്വാ‍ധിഷ്ഠിധ ലിംഗ നീതിക്കു വേണ്ടി പ്രവർത്തിക്കാൻ കഴിവുള്ളവരുണ്ടെങ്കിലും അതിനു തയ്യാറാകാതെ, അവർ പുരുഷ ലോകത്തിന്റെ അരുകും വഴിയും വൃത്തിയാക്കി, അവരെ ന്യായീകരിച്ചു വെറും പാരസൈറ്റുകളായി ജീവിക്കുന്നു. പക്ഷെ ഇവർ ഈ ക്ലാസിന്റെ പേരിൽ സംരക്ഷിതരാണ്. ഇവരിൽ ചിലരൊക്കെ  ഇടക്കിടക്കെന്തൊക്കെയോ സ്ത്രീകൾക്കു വേണ്ടി സ്വപ്നാടനത്തിലെന്ന പൊലെ പറയുന്നുണ്ട് എന്നതു മറക്കുന്നില്ല. 

ബാക്കിയുള്ള സ്ത്രീകൾ കൂടുതൽ ഇരകളാവുകയാണ്.  ഒന്നമതായി, കപടധാർമ്മികകതയുടെ പേരിൽ ഇവർ സമൂഹത്തിലെ എല്ലാ പുരുഷന്മാരുടെയും ആക്രമണത്തിനു വിധേയരാകുകയാണ്.  (കപടധാർമ്മികതയുടെ പേരിൽ പുരുഷന്മാർ പൊതുവെ ഒറ്റക്കെട്ടാണല്ലോ). കൂടുതൽ ആക്രമണത്തിനു വിധേയരാകുമ്പോൾ ഇവർ കൂടുതൽ പ്രതികരണ ശേഷിയുള്ളവർ ആകുന്നു. കൂടുതൽ പ്രതികരിക്കുമ്പോൾ ഇവരെ കൂടുതൽ അടിച്ചമർത്തുന്നു.  പുരുഷനുമായി ഒരു ലിംഗ സമത്വ ബന്ധം രൂപീകരിക്കാൻ ഇവർക്കു താല്പര്യമുണ്ട്, എങ്കിലും ഇവരാണ് ഇന്ന് അധാർമ്മികതയുടെ ചൂട്ടുപിടിക്കുന്നവർ എന്നാണ് പൊതുവെ പുരുഷ വർഗവും മുകളീൽ പറഞ്ഞ സ്ത്രീ വിഭാഗവും വിശ്വസിക്കുന്നത്.  ഇന്നത്തെ സാഹചര്യത്തിൽ വീടിനകത്തും പുറത്തും ഇവരാണ് കൂടുതൽ ലൈംഗിക ആക്രമണങ്ങൾക്കു വിധേയരാകുന്നത്. അഥവാ ഇവരെ ആക്രമിക്കുന്നത് എല്ലാ മത ധർമ്മ സസ്ഥാപനങ്ങൾക്കും ആവശ്യമാണ് എന്ന ഒരു പൊതു ബോധ നിർമ്മിതി കൂടുതൽ കൂടുതൽ ശക്തമാകുന്നു.

ഇനി നമ്മുടെ കുടുംബങ്ങളുടെ ഉള്ളിലേക്ക് ധാർമ്മികയുടെ അന്വേഷണവുമായി ഒന്നു കടന്നു ചെല്ലാം. അപ്പോഴാണ് മനസിലാക്കുന്നത്, നമ്മുടെ കുടുംബങ്ങൾ നമ്മുടെ രാഷ്ട്രത്തിന്റെയും സ്റ്റേറ്റിന്റെയും ഒരു ചെറുരൂപമാണെന്ന്. എന്നു പറഞ്ഞാൽ മുകളിൽ പറഞ്ഞ, ക്ലാസ്, വ്യവസ്ഥകളൂം, ക്ലാസ് ധൃവീകരണങ്ങളും, വേട്ടക്കാരൻ- ഇര സമ്പ്രാദായവും, കച്ചവട വ്യവസ്ഥകളൂം, ലിംഗ അതിക്രമണങ്ങളും, ലിംഗ അനീതികളൂം, അധർമ്മങ്ങളും അടിമബോധവും എല്ലം ആണ് അവിടെയും നിലവിലുള്ളത്. എന്നു പറഞ്ഞാൽ, കുടുംബം, സമൂഹം, സ്റ്റേറ്റ്, രാജ്യം ഇതെല്ലാം ഒരേ അവസ്ഥകൾ തന്നെയാണ് എന്ന്.  അതേതു രാജ്യത്തും അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ടാണ് ജനങ്ങൾക്കു പറ്റിയ നേതാക്കന്മാർ എന്നും മറിച്ചും പറയുന്നത്.

കുടുംബങ്ങളിൽ എങ്ങനെയെങ്കിലും പണം നേടുകയെന്നുള്ളതാണ് വ്യവസ്ഥ. ധാർമ്മികതയില്ലാത്ത ബന്ധങ്ങൾ വെറും അഭിനയങ്ങളാണ്. രക്ഷകർത്താക്കൾക്കു മക്കളോടോ മക്കൾക്കു തിരിച്ചോ അതു പോലെ മറ്റു ബന്ധങ്ങളിലോ ധാർമ്മികത പാലിക്കുന്നവർ ചുരുക്കമാണ് എന്ന അവസ്ഥയാണ്. സമൂഹത്തിന്റെ ഈ ധർമ്മച്യുതിയിൽ മതസ്ഥാപനങ്ങൾ പുതിയ വേഷത്തിലാണ് വരുന്നത്; ധർമ്മ പരിപാലനത്തിന്റെയും സമാധാനത്തിന്റെയും ദാദാക്കളായി; അതും അവർക്കൊരു  കച്ചവടമാണ്. 

വ്യക്തികൾക്കു സമാധാനപരവും സ്നേഹപൂർവവുമായ അന്തരീക്ഷം കുടുംബത്തിലും സമൂഹത്തിലും ആവശ്യമാണ്. അതില്ലാതെ വന്നാൽ, അവരുടെ മനസിൽ പകയും വെറൂപ്പും വിശ്വാസക്കുറവും, കൂടിച്ചേർന്ന് ക്രിമിനൽ സ്വഭാവങ്ങളിലേക്ക് വഴിതെളിക്കും.

ഇന്നത്തെ ബലാൽസംഗ സംസ്കാരത്തിന്റെ  പ്രധാനമായ ഒരു കാരണം ഇതു തന്നെയാണ്.  ഡെൽഹിയിലും സമാനമായ റേപ്പു സാഹചര്യങ്ങളിലും ലൈംഗികതയാണ് കാരണം എന്നു വരുത്തികൂട്ടാൻ ശ്രമിക്കുന്നത് ഈ കപടധാർമ്മികക്കാരാണ്. മറിച്ചു മുകളിൽ പറഞ്ഞ കാരണങ്ങൾ ഒന്നിനോടൊന്നു ചേർന്നു നിന്നു പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ സ്ത്രീയുടെ നേർക്കുണ്ടാകുന്ന പുരുഷന്റെ വെറുപ്പാണ് അതിനു കാരണം.  

ഈ സാഹച്യത്തിൽ പ്രശ്നങ്ങളിലേക്ക് അടിമുടിയുള്ള ഒരു വീക്ഷണത്തിനും പുനരവലോകത്തിനും അതിനു ശേഷം പ്രശ്ന പരിഹാരത്തിനും സമൂഹവും രാഷ്ട്രവും വ്യക്തികളും തയ്യാറാക്കേണ്ടതുണ്ട്. ഈ വീക്ഷണത്തിൽ വിട്ടുപോകരുതാത്ത ഒന്ന് എല്ല വ്യക്തികളുടെയും സാമ്പത്തിക സാമൂഹ്യ സ്വാതന്ത്ര്യമാണ്.

സ്ത്രീയുടെ പുരോഗതി, അവരുടെ സാമ്പത്തികവും സാമുദായികവുമായ സ്വാതന്ത്ര്യത്തിൽ അധിഷ്ടിധമാണ്.  സ്ത്രീ പുരോഗമിക്കാത്ത ഒരു രാജ്യവും പുരോഗമിക്കയില്ല. ഇതു ഞാൻ പറയുമ്പോൾ, കേരളത്തിലെ സ്ത്രീകൾക്ക് ബോൾഡ് ആൻഡ് ബൂട്ടിഫുളിലെ ഇഷ്ടപ്പെട്ട ഏതാണിനെയും കുടുംബത്തിൽ നിന്നു വലിച്ചിറക്കി സ്വന്തമാക്കനുള്ള സാതന്ത്ര്യമല്ല ഉദ്ദേശിക്കുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിൽ ധാർമ്മികത ഉണ്ടായിരിക്കണം ആ ധാർമ്മികതയുടെ നിർമ്മിതിയിൽ  അവർ പരസ്പരം ഭാഗഭാക്കാക്കേണ്ടതുണ്ട്. മറ്റുള്ളവരല്ല അതു നിർമ്മിക്കേണ്ടത്; പാരമ്പര്യമോ മതപാഠങ്ങളൊ അല്ല; ഇതിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള വർത്തമാനവും കമ്മൂണിക്കേഷനും അത്യാവശ്യമാണ്; ഒരു സ്ത്രീ-പുരുഷ ബന്ധം ആത്യന്തികമായി അവർക്കു വേണ്ടിയുള്ളതാണ്; അവരുടെ കുടുംബങ്ങൾ അതിന്റെ ഭാഗമാകേണ്ടതുണ്ട്; എന്നു വിചാരിച്ച ഇന്നു പൊതുവെ ചിന്തിക്കുന്നതു പോലെ കുടുംബങ്ങൾ അവരുടെ ബന്ധത്തെ നിയന്ത്രിക്കുന്നത് ആശാവഹമല്ല.

 സ്ത്രീ സ്വാതന്ത്ര്യ, എന്നു കേൾക്കുമ്പോൾ തന്നെ കുടുംബത്തെ മറന്ന്, കുട്ടികളെ മറന്ന്, തോന്ന്യാസം നടക്കുന്നവൾ എന്ന ധാരണയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ എതിർക്കുന്നവർ വച്ചു പുലർത്തുന്നത്. ഇതു പാശ്ചാത്യരീതികളുടെ കണ്ണടച്ച അനുകരണമാണ് എന്നൊക്കെ പറയുന്നവർ, കേരളത്തിന്റെ ചരിത്രത്തിലേക്കൊന്നു നോക്കേണ്ടതുണ്ട്.  സ്ത്രീകൾ മാറു മറച്ചു പൊതു ഇടങ്ങളിൽ നടക്കരുത് എന്നു ശഠിച്ചിരുന്ന ഒരു പാരമ്പര്യമുണ്ടായിരുന്നു കേരളത്തിൽ.  അതു പോലെ ഇഷ്ടമുള്ള ആണിന്റെ കൂടെ കിടന്ന് സമ്പത്തും ഭൂമിയും നേടിയെടുക്കുന്ന ഒരു അധാർമ്മിക- കച്ചവട -ജാതി വ്യവസ്ഥ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. അതുപോലെ കൂടെക്കിടക്കാൻ തയ്യാറാകുന്ന പെണ്ണീൽ  (താണ ക്ലാസിൽ ഇവളെ വിളിക്കുന്നത് വേശ്യ എന്നാണ്), മക്കളെ ഉണ്ടാക്കിയിട്ട് തന്തയുടെ ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്ന രീതിയും മറ്റൊരു ജാതി അംഗീകരിച്ചിരുന്നു.  വായ് ഉള്ളവന് ഇരകൽ‌പ്പിച്ചോളും എന്നു പറഞ്ഞ് പത്തു മിനിട്ടുകൊണ്ട് ജനിപ്പിച്ച മക്കളെ വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പൊയ വരരുചിയെ ഈ വ്യവസ്ഥയുടെ അംബാസിഡറായി കരുതുന്നവരും ഉണ്ട്, എന്നു മറക്കരുത്.

ഇവരൊന്നും നല്ല പരമ്പര്യമല്ല കേരളത്തിലുണ്ടാക്കിയതെന്നും,  അഛനുമമ്മയും തങ്ങളൂടെതായ അധികാര-അവകാശ സ്ഥാനങ്ങളിൽ നിന്നു പ്രവർത്തിക്കുന്ന കുടുംബങ്ങളിലേ ആരോഗ്യപരമായ ധാർമ്മിക- മാനവിക- മൂല്യങ്ങൾഉണ്ടാകൂ എന്നുമുള്ള പൊതു ബോധം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്.

ഭാഗം- 2 തുടരും

Comments

  1. ടീച്ചര്‍ ക്ലാസ്സെടുക്കും പോലെ.തുടരൂ......

    ReplyDelete
  2. എഴുതിയതൊക്കെ ശ്രദ്ധേയമായ വസ്തുതകൾ തന്നെ.
    ഇതിപ്പോൾ കേരളത്തിലെ സ്ത്രീ നിശ്ശബ്ദത എന്നു ചുരുക്കേണ്ടതില്ല. ഇൻഡ്യയിലെ മറ്റു പ്രദേശങ്ങളിൽ ഇതിനുമപ്പുറമാണ് സ്ത്രീ നീശ്ശബ്ദത.
    അടുത്ത ഭാഗം നോക്കട്ടെ...

    ReplyDelete
  3. ഹൈ, ശശി മാഷേ അങ്ങനെ തോന്നിയോ, ഞാൻ ക്ലാസെടുക്കുന്നതു പൊലെ എഴുതി എന്ന്, കോമ്പ്ലിമെന്റായി എടുക്കുന്നു:)വായിച്ചതിനും അഭിപ്രായത്തിനും വളരെ സന്തോഷം:)

    ഡോക്ടർ ജയൻ,
    ശരിയാണ്; കേരളത്തിലേതെന്നു ചുരുക്കിയതെന്താണെന്നു വച്ചാൽ, എനിക്കു കൂടുതൽ അറിയാവുന്നതതായതു കൊണ്ടൂം, കേരളം ഒരു മുന്നേറ്റ സ്റ്റേറ്റായി കരുതുന്നതുകൊണ്ടുമാണ്. അതെ മറ്റു സ്റ്റേറ്റുകളുടെ നിശബ്ദത ഇതിലും ഭീകരമായിരിക്കും. വായിച്ചതിൽ വളരെ സന്തോഷം:)

    ReplyDelete
  4. കേരളത്തിലെ പെണ്ണത്ത ബോധത്തെ വികസിപ്പിക്കുന്നത് സഹവര്ത്തിത്വാനുഭവങ്ങളാണ്. നേരത്തെ പത്താം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ ആണ്‍കുട്ടികളുമായി സമ്പര്‍ക്കപ്പെടുക എന്നാല്‍ പ്രേമിക്കുക എന്നായിരുന്നു വ്യാഖ്യാനം. ഇപ്പോള്‍ പ്ലസ് ടു എല്ലാ പഞ്ചാ.യത്തുകളിലും വന്നതോടെ പ്രായപൂര്‍ത്തിയാകുുന്ന കുട്ടികള്‍ സൗഹൃദം പങ്കിടാന്‍ തുടങ്ങി. വലിയ മാറ്റം സംഭവിച്ചുതുടങ്ങിയിട്ടുണ്ട. അതിനെ കാണാതിരുന്നു കൂടാ. മൊബേല്‍ ഫോണും ഇരു ച്ക്രവാഹനമേടിക്കലും ഫേസ്ബുക്കുമെല്ലാം സൗഹൃദത്തിന്റയും അഭിപ്രായപ്രകടനത്തിന്റെയും പ്രതികരണത്തിന്റെയും സജീവത നിരഡബന്ധിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഇടപെടലുകള്‍ സ്ത്രീസ്വത്വത്തെ ഉണര്‍ത്തുന്നുണ്ട്. പീഡനക്കഥകള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് ചിന്തയുടെയും പ്രതിരോധത്തിന്റെയും കൂടി തലത്തിലാണ്. കേരളീയമായ അനാചാരമെന്നു വിളിക്കാവുന്ന അടക്കവുമൊകുക്കവുമെല്ലാം ആണിനും ബാധകമാണെന്ന വിമര്നി‍ശന നിലയിലേക്കു വളരുക തന്നെ ചെയ്യും. ആ അടക്കം ഒതുക്കം എന്നത് സ്വാതന്ത്ര്യം അനുഭവിക്കുന്നത്ലൂടെ വികസിക്കുന്ന ഒന്നായിരിക്കും. ഇവിടെ എറ്റവും ഭീതി മതങ്ങള്‍ക്കാണ്. അവരാണ് പ്രതിപ്പട്ടികയില്‍ വരിക

    ReplyDelete
  5. വളരെ പ്രധാനപ്പെട്ട ഒരു ഡൈമെൻഷൻ ആണ് കലാധരൻ കൊണ്ടു വന്നിരിക്കുന്നത്; അതായത് ഗ്ലോബലിസത്തിന്റ് ഭൌതിക മാറ്റങ്ങൾക്കനുസരിച്ച് സ്വഭാവ മാറ്റങ്ങൾ ഉണ്ടാകുന്നു ആ മാറ്റങ്ങൾ കാണാതിരുന്നു കൂടാ. അതെ ഭൌതികമാറ്റങ്ങൾ എപ്പോഴും മനുഷ്യനിൽ സ്വാഭാവ മാറ്റങ്ങൾ ഉണ്ടാക്കും; പക്ഷെ അത് നല്ലതോ ചീത്തയോ ആകാം. അതായത് ക്രിയാത്മകമോ നാശാത്മകമോ ആകാം.

    ഇതിനെ ക്രിയാത്മകമായ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരുകയാണ് വേണ്ടത്; അതിൽ എല്ലാവർക്കുമുത്തരവാദിത്തമുണ്ട്; ഈ ഉത്തരവാദിത്തം വിദ്യാഭ്യാസ രീതികൾ ഏറ്റെടുക്കുന്നുമുണ്ട് എന്നു കേൾക്കുന്നു.

    ‘’കേരളീയമായ അനാചാരമെന്നു വിളിക്കാവുന്ന അടക്കവുമൊകുക്കവുമെല്ലാം ആണിനും ബാധകമാണെന്ന വിമര്നി‍ശന നിലയിലേക്കു വളരുക തന്നെ ചെയ്യും.‘’.

    ഇവിടെ എന്താണുദ്ദേശിക്കുന്നതെന്നു മനസിലാകുന്നില്ല; അനാചാരങ്ങളെ വളരുന്നത് ആശാവഹമല്ല; അതിന്റെ അവസാനം പുരോഗമനം ഉണ്ടാകുന്നില്ല.

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

വിഷു

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും