Posts

Showing posts from April, 2007

ഒ.ബി.സി.റിസര്‍-വേഷന്‍ ബില്‍ സ്റ്റേ, ‍ഇന്ത്യയുടെ മനുഷ്യാവകാശ ധ്വസനം?

“Cheat us once. Shame on you. Cheat us twice. Shame on us“ (A Chinese proverb) ഈ പ്രശ്നത്തിന്റെ ആധാരം അടുത്തയിട ഇന്ത്യയിലെ പര‍മോന്നത നീതി പീഠമായ സുപ്രീം കോര്‍ട്ട് എടുത്ത രണ്ടു വിധി ന്യായങ്ങളാണ്‍്. ആദ്യത്തേത്, ഈ വര്‍ഷം മാര്‍ച്ച് 29 ന് Central Educational Institutions (Reservation in Admission) Bill നെതിരെ എടുത്ത സ്റ്റേ. ഈ ബില്ല് ഇന്‍ഡ്യയിലെ മറ്റു പിന്നോക്ക സമുദായക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തില്‍ 27% സംവരണം അനുവദിയ്ക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു. രണ്ടാമത്തേത്, മൂലധനം, സ്വകാര്യ സ്വത്ത്, വിവിധ സ്ഥപനങ്ങളുടെ ഉടമസ്ഥത ഇവയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തിലെ ഏറ്റം മുന്‍ നിരയില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് അനുവദിച്ചു കൊടുത്ത നൂനപക്ഷ സ്റ്റാറ്റസ്. ആദ്യത്തെ വിധി ഇവിടുത്തെ സൂപ്പര്‍ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തങ്ങള്‍ക്കു കൂടിഅവസരമുണ്ടാകുമെന്നു കണ്ടിരുന്നു ഇന്ത്യയിലെ മറ്റു പിന്നോക്ക വിദ്യാര്‍ദ്ധികളുടെ സ്വപ്നങ്ങളുടെ കൂമ്പടപ്പിച്ചപ്പോള്‍ രണ്ടമത്തെ വാര്‍ത്തയുടെ ഒരു വിവരം പോലും കേരളത്തിലെ സാധാരണക്കാരുടെ മനസ്സില്‍ കടന്നെത്തിയില്ല, ഒരു പക്ഷെ ഇപ്പോള്‍ വര

കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ സ്വപ്നം രണ്ടാം ഭാഗം

Image
ലോകത്തിലെ എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും അതിന്റേതായ ഉല്‍ഭവകഥകളുണ്ട്. കേപ് പെനിന്‍സുലയുടെ കാര്യത്തില്‍ ഈ കഥകള്‍ അനേക വൈരുദ്ധ്യങ്ങളെ ഊള്‍ക്കൊള്ളുന്നു. അതിന്റെ പാദങ്ങളില്‍ സംഗമിയ്ക്കുന്ന മഹാസാഗരങ്ങളേപ്പോലെ. ശൈത്യം പകരുന്ന അറ്റ്ലാന്റിയ്ക്കും ഊഷ്മളമായ ഇന്ത്യന്‍‍ മഹാസമുദ്രവും അതിന്റെ തീരങ്ങളില്‍ കൈകോര്‍ത്തു സംഗമിയ്ക്കുന്നു. ഈ സമുദ്രങ്ങളുടെ തീരങ്ങളും, ഉള്‍ക്കടലുകളും തീരങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന മലനിരകളും ഈ പട്ടണത്തിനു പ്രത്യേകമായ ഒരു വ്യക്തിത്വമേകുന്നു. അറ്റ്ലാന്റ്റിക് കടലിടുക്കിലെ തുറമുഖവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കേപ് ടൌണ്‍ നഗരവുമാണ് പെനിന്‍സുലയുടെ സിരാകേന്ദ്രം. അവിടെ നിന്നു തെക്കോട്ട്, അറ്റ്ലാന്റിയ്ക്കിന്റെ ഉള്‍ക്കടല്‍ തീരത്തുകൂടി യാത്രചെയ്ത്` കേപ്പ് മുനമ്പിലെത്തുമ്പോഴേക്കും അവിടെ തുടങ്ങുകയായി ഇന്ത്യന്‍ മഹാസമുദ്രം. ഈ ദേശ ചരിത്രത്തില്‍ ഭാഗഭാക്കുകളായ ഇവിടുത്തെ വൈവിധ്യമേറിയ ജനവിഭാഗമാണ് ഇതിന്റെ ഉല്‍പ്പത്തി കഥയീലെ മറ്റു കണ്ണികള്‍. ഡച്ച് ഈസ്റ്റ് ഇന്‍ഡാക്കമ്പനിയില്‍ ആരംഭിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ അവസാനിച്ച ഇന്‍ഡ്യ-യൂറോപ്പ് ജല വ്യാപാര പാതയുടെ സുപ്രധാനമായ ഒരിടത്താവളം

ഇന്‍ഡ്യ ഗവണ്മെന്റിന്റെ ജാതി സംവരണ ക്വോട്ടയ്ക്കു സുപ്രിം കോടതി നിയന്ത്രണം വയ്ക്കുന്നു.

ഇന്‍ഡ്യയിലെ താണ, മറ്റു പിന്നോക്ക ജാതി വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശന സീറ്റുകള്‍ 22.5% ല്‍ നിന്നും 49.5% ത്തിലേക്കുയര്‍ത്തണമെന്നുള്ള ഗവണ്മെന്റിന്റെ തീരുമാനം, സുപ്രിം കോടതി സസ്പെന്റ് ചെയ്തിരിയ്ക്കുന്നതായി സൌത്താഫ്രിയ്കന്‍ നാഷനല്‍ പത്രമായ Sunday Times റിപ്പോര്‍ട്ടു ചെയ്യുന്നു. റിപ്പോര്‍ട്ടു ഇങ്ങനെ തുടരുന്നു; ഗവണ്മെന്റിന്റെ ഈ നീക്കത്തെ നെരത്തേ തന്നെ ഉന്നതജാതിവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അതിശക്തമായി എതിര്‍ത്തിരുന്നു. രണ്ടംഗ കോര്‍ട്ടു ബഞ്ച് ഗവണ്മെന്റിനോടു ‘പിന്നോക്ക ജാതിക്കാരെന്ന’ വകുപ്പില്‍ പെടുത്തിയവരുടെ കൃത്യമായ എണ്ണമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥിതിവിവരണം ആശ്യപ്പെട്ടിരിയ്ക്കുകയാണ്. “The state is empowered to eneact affirmitive action to help backward classes, but it should not be unduly adverse to those who are left out of such action", said the judges, quotes the paper. "Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to became backward". 1990ല്‍ ഇതു പോലെ താഴ്ന്ന ജാതിക്കാരെ അനുകുലിയ്ക