കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

മുത്തപ്പന്റെ ‘കേരളത്തിന്റെ വേശ്യാ സംസ്കാരം‘ രണ്ടാം ഭാഗത്തിനു കൂടുതല്‍ തെളിവുകളും ആധാരങ്ങളും വേണം എന്നുള്ള കമന്റുകള്‍ കാണാനിടയായി.
സൌത്താഫ്രിയ്ക്കയിലെ ഒരു യൂണിവേഴ്സിറ്റിയുടെ സോഷ്യോളജി‍ പാഠപുസ്തകത്തില്‍ നിന്ന് ഞാന്‍ വായിച്ചറിഞ്ഞ തെളിവുകള്‍ താഴെ കൊടുക്കുന്നു.

(പുസ്തകത്തിലെ ഈ വിവരം എനിയ്ക്കു വ്യക്തിപരമായ ഒരു situation ഉണ്ടാക്കി എന്നുള്ളതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇടുന്നു).

നായരുടെ സംബന്ധത്തെക്കുറിച്ചും തദ്വാര അവരുടേത് സാധാരണ അര്‍ത്ഥത്തിലുള്ള കുടുംബ യൂണിറ്റുകള്‍ ആയിരുന്നോ എന്നുള്ളതും ഇവിടുത്തെ ചിന്താവിഷയമായി കാണാം.
ഈ സംബന്ധവ്യവസ്ഥ‍ 1792 വരെ കേരളത്തില്‍ നിലനിന്നിരുന്നു എന്നാണ് കതെലിന്‍ ഗൌ അവകാശപ്പെടുന്നത്.
ഈ വിവരണം എന്നെ ആദ്യമായി കാണിച്ചു തന്നത് എന്റെ മകളാണ്. അതാണ് വ്യക്തിപരമായ ഒരു situation എന്നു ഞാന്‍ മുകളില്‍ പറഞ്ഞത്. അവളുടെ കൂടെ പഠിച്ച കുട്ടികള്‍ (non-Indians) അവള്‍ കേരളത്തില്‍ നിന്നാണ് എന്നറിയാമായിരുന്നതു കൊണ്ട് അതിനേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അനേഷിച്ചതായിരുന്നു.

It was really embarassing and shameful to her.


കേരളത്തില്‍ നിന്നും പുറത്തു കടന്ന് മറ്റൊരു സംസ്കാരത്തില്‍ കുട്ടികള്‍ വളരുവാനിടയാകുമ്പോള്‍, രക്ഷകര്‍ത്താക്കള്‍ക്കു അവര്‍ നാട്ടില്‍ വളരുന്നതിനേക്കാള്‍ സംസ്കാരിക ചുമതല കൂടുതലാണ്. പ്രത്യേകിച്ച് അവിടുത്തെ വിദ്യാഭ്യാസ-സാമൂഹ്യരീതികള്‍ ക്രിയാത്മകവും, അനേഷണാത്മകവുമായ ഒരു പഠനക്രിയയിലേക്ക് അവരെ പ്രോത്സാഹിപ്പിയ്ക്കുമ്പോള്‍.
കേരളത്തിനു ബഹുമാന്യമായ ഒരു ധാര്‍മ്മിക പാരമ്പര്യമുണ്ട് എന്ന് ഇന്നു പൊതുവെ അവകാശപ്പെടുവാന്‍ കഴിയും. അങ്ങനെ ഒരു പാരമ്പര്യത്തില്‍ തങ്ങളുടെ മക്കള്‍ അഭിമാനം കൊള്ളണമെന്നു എല്ലാ മാതാപിതാക്കളും ചിന്തിയ്ക്കയും ആഗ്രഹിയ്ക്കയും ചെയ്യുമെങ്കിലും അതിനു ധാരാളം വിലങ്ങുതടികള്‍ പ്രവാസി ജീവിതത്തിലുണ്ട് എന്നുള്ളതു അത്മാര്‍ത്ഥതയുള്ള എല്ലാവര്‍ക്കും മന‍സ്സിലാകും. ഈ വിലങ്ങുതടികളില്‍ അതിപ്രധാനമായ ഒന്നാണ്, അവരു നാട്ടില്‍ വരുമ്പോള്‍ അവിടെ ‍ നേരിട്ടനുഭവിയ്ക്കുന്ന വിചിത്രമായ ധാര്‍മ്മികത.


ഏട്ടിലെ പശു പുല്ലുതിന്നുകയില്ല എന്നു പറയുന്നതു പോലെയാണ്, ciritcal ആയി ചിന്തിയ്ക്കുന്ന ഒരു വ്യക്തിയ്ക്കു കേരളത്തിന്റെ ധാര്‍മ്മികതയേകുറിച്ചുള്ള അനുഭവം.


അങ്ങേ അറ്റത്തെ പറച്ചിലും ഇങ്ങേ അറ്റത്തെ അനുഭവവും. സൌത്താഫ്രിയ്ക്ക പൊതുവെ മാനുഷീക മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും പ്രായോഗികമായി പരിപാലിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു രാജ്യമാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്കു പൊതു സ്ഥലങ്ങളില്‍ കേരളത്തിലേതിനേക്കാല്‍ നൂറിരട്ടി സുരക്ഷയുണ്ട് (ഇന്നു വരെ).


നാട്ടിലോട്ടു വന്നാലോ? ഒറ്റയ്ക്കൊരു പെണ്‍കുട്ടിയ്ക്ക് തൊട്ടടുത്ത കവല വരെ പട്ടാപ്പകല്‍ ഞരമ്പു രോഗികളുടെയും വായില്‍ നോക്കികളുടേയും അധിക്ഷേപം കൂടാതെ പോയിട്ടു വരാന്‍ കഴിയുമോ? പട്ടണമായാലും ഗ്രാമമായാലും. യാത്രയില്‍ സമയം ഇത്തിരി വൈകുന്നു എന്നു കണ്ടാല്‍ വണ്ടിയുടെ ഡ്രൈവര്‍ പറയും, അയ്യോ അതുവഴിപോകണ്ടാ, വണ്ടിയില്‍ പെണ്‍കുട്ടികളുണ്ട്.


ജനിച്ചനാടിന്റെ പുസ്തകത്തിലെ ധാര്‍മ്മികതയോടുള്ള അവജ്ഞ എനിയ്ക്കു തന്നെ അടക്കാന്‍ കഴിയാറില്ല.


ഈ സാഹചര്യത്തില്‍ പുറം രാജ്യത്തെ മാന്യമായ സമൂഹത്തില്‍ വളരാനിടയാകുന്ന critical and investigative mind ഉള്ള കുട്ടികള്‍ മുകളിലത്തെ പേജുകള്‍ വായിച്ചിട്ട് സ്വന്തം നാട്ടില്‍ പെരുത്ത ധാര്‍മ്മികത ഉണ്ട് എന്നവകാശപ്പെടുന്ന രക്ഷകര്‍ത്താക്കളെ സമീപിയ്ക്കുമ്പോഴുണ്ടാകുന്ന ആ നാണക്കേട്, അതു മനസിലാക്കാന്‍ ചിര്‍ക്കെങ്കിലും കഴിയുമെന്നു വിശ്വസിയ്ക്കുന്നു.


സൌത്താഫ്രിയ്ക്കയിലുള്ള കേരളത്തിലെ നായന്മാര്‍ ധാരാളം ഈ പുസ്തകത്തിലെ വിവരം അറിയന്‍ സാദ്ധ്യത് ഉണ്ട്. ഇതുവരെ ഒരു നായരും ഇതിനെ എതിര്‍ത്തതായി എനിയ്ക്കറിവില്ല.


അതു തന്നെയുമല്ല ഇതൊരു തെറ്റായ ധാരണയായി തോന്നുന്നുമില്ല. കൊളോണിയല്‍ എഴുത്തുകര്‍, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ചു വെറും പൊള്ളത്തരമെഴുതിയതാണോ എന്നുള്ള സംശയത്തിനും ഇവിടെ വഴിയില്ല, കാരണം, ഇവിടെ കേരളത്തിലെ നായരേകുറിച്ചു മാത്രം അവരെന്തിനു വെണ്ടാത്തതെഴുതണം.


എന്നു തന്നെയുമല്ല, വായ്ത്താരികളിലൂടെ ഒഴുകി വരുന്ന സവര്‍ണ്ണരുടെ കുടുംബ-കഥകളുടെ ഏടുകളില്‍ ഇതൊക്കെ തന്നെയാണ് കേള്‍ക്കുന്നതും.

പിന്നെ എന്തുകൊണ്ടു കേരളചരിത്രത്തില്‍ ഇതൊന്നും രേഖപ്പെടുത്തിയില്ല? (അതിനു തന്നെ ഒരു ഗവേഷണം ആവശ്യമാണ്.)

ഒരു കാരണം, പൊതുവെ കേരളചരിത്രമെഴുതിയിരുന്നവര്‍ സവര്‍ണരോ അവരുടെ എഴുത്തുകള്‍ കണ്ണടച്ചു reference ആയി ഉപയോഗിച്ചവരോ ആണ്‍്. അതു കൊണ്ടു കേരളചരിത്രത്തില്‍ reading between the lines എന്ന യുക്തി ബോധം പ്രയോഗിയ്ക്കാത്തവര്‍ക്കു ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ പിടി കിട്ടുകയില്ല.

എതിരന്‍ കതിരവന്റ് അശ്ലീല‍മെന്ത് ശ്ലീലമെന്ത് എന്ന പോസ്റ്റില്‍ തോപ്പില്‍ ഭാസി പറയുന്നതു തന്നെ ധാരാളം മതി ഈ യുക്തി ബോധമുള്ളവര്‍ക്ക് കേരളത്തിലെ ‘സവര്‍ണരുടെ’ ഇടയില്‍ നടന്നിരുന്നത് കാതലിന്‍ ഗൌ പറയുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല എന്നു മനസിലാക്കാന്‍
“ലൈംഗികവേഴ്ച്ചകള്‍ക്ക് അന്ന് ഇന്നുള്ള ഭദ്രത ഇല്ലായിരുന്നു. ഏകപത്നീവ്രതവും ഏകഭര്‍തൃവ്രതത്തിന്റെ പാതിവ്രത്യവും അന്നില്ലായിരുന്നു.
എന്റെ ചെറുപ്പത്തില്‍ചില തറവാടുകളിലെ വലിയമ്മമാര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.- “എന്നെ സംബന്ധം ചെയ്തത് ഇലഞ്ഞിക്കലെ നീലകണ്ഠപ്പിള്ളയാണ്. അങ്ങേര്‍ക്ക് പിറന്നതാണ് കൊച്ചുരാമന്‍.പ്ലാവിലയില കാരണവരാ‍ണ് എന്റെ മോന്‍ നാണുവിന്റെ അച്ഛന്‍. മോള്‍ പാറുവിന്റെതന്ത ചെങ്ങരത്തേ നടുവന്‍’ എന്നിങ്ങനെ. ഒരു പുളിപ്പുമില്ല അവര്‍ക്കിതു പറയുന്നതിനു. അതറിയുന്ന്നതില്‍ അവരുടെ ഭര്‍ത്താവിനും കേസില്ല. അദ്ദേഹത്തിനു വേറെ പലേടത്തും മക്കള്‍ കാണുമല്ലൊ“.

(മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ ഈ ജീവിതവും വേശ്യാജീവിതവും തമ്മില്‍ എന്താണു വ്യത്യാസം എന്നുള്ളത് മനസിലാക്കാന്‍ കഴിയാത്തതാണ്)

നായന്മ്മാരുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന ഒരു ജീവിതരീതിയായിരുന്നു ഇത്. അതു കേരളത്തിന്റെ പൊതു ധാര്‍മ്മിക-സാമ്പത്തിക യൂണിറ്റുകളായി അറിയപ്പെടൂന്ന കുടുംബ ബന്ധങ്ങള്‍ അല്ലായിരുന്നു.

എന്നാല്‍ അതു കേരള സമൂഹത്തിന്റെ പൊതുവായ അനുഭവമായിരുന്നില്ല. മറ്റുള്ള ജാതിക്കാര്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല.


അതു പോലെ അതു ployandry യോ മച്ചുനക്കല്യാണമോ അല്ല എന്നും കാണാവുന്നതാണ്. അവ രണ്ടും മറ്റു ജാതിക്കാര്‍ക്കിടയിലും (മതക്കാര്‍ക്കിടയിലും) ഉണ്ടായിരുന്നു. പക്ഷെ അവരുടേതു വേറേ കുടുംബ സംവിധാനങ്ങളായിരുന്നു.


ഒരു കുടുംബമെന്നത് കേരളീയന്റെ പൊതു ധാര്‍മ്മിക അന്തര്‍ധാരയില്‍, അച്ചനുമമ്മയും, പരസ്പരം ഒത്തുചേര്‍ന്ന്, ഒരു വീട്ടില്‍ താമസിച്ച്‌, പരസ്പരം സ്വാധീനിച്ച്, സ്നേഹിച്ച്, അനുരഞിച്ച്, പ്രതികരിച്ച്, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, ധാര്‍മ്മികവുമായ കടമകളും ചുമതലകളും വഹിച്ച് മുന്നോട്ടു പോകുന്ന ഒരു സാമൂഹ്യ യൂണിറ്റ് ആണ്.


സംബന്ധത്തില്‍ ഇങ്ങനെ ഒരു കുടുംബ യൂണിറ്റുണ്ടയിരുന്നില്ല. അതു ലൈഗികതയ്ക്കു വേണ്ടി മാത്രമായി നിലനിര്‍ത്തിയിരുന്ന ഒരു സമ്പ്രാ‍ദായമായിരുന്നു. കൂടുതല്‍ പണമുള്ളവരെ രാത്രി സംബന്ധത്തിനു വിളിച്ചു കയറ്റി അതു നാട്ടിലെ സ്വത്തുക്കള്‍ അപഹരിയുന്നതിനുള്ള മര്‍ഗവുമായി. പരസ്പരം കടമകളോ, കടപ്പാടുകളോ ഇല്ലാത്ത, അച്ചനാരാണെന്നറിയുകയോ, അറിയിയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്ത കുടുമ്പം‍.


അതിനെയാണ് matrilineal എന്നു വിളിച്ചിരുന്നത് എന്നാണ് ഗൌ പറയുന്നത്. അവരു പറയാതെ തന്നെ കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യവുമാണ് അത്.


ഇതില്‍ നിന്നും, ഇന്നു കേരളത്തിന്റ് ധാര്‍മ്മികത എന്നവാ‍ശപ്പെടുന്നത് സവ‍ര്‍ണ്ണരെന്നു പറയപ്പെട്ടിരുന്നവര്‍ പണ്ടു പുലര്‍ത്തിപോയിരുന്ന ധാര്‍മ്മികത അല്ല എന്നു പറഞ്ഞാല്‍ അതിലിത്ര അത്ഭുതപ്പെടാന്‍ എന്തിരിയ്ക്കുന്നു?

അതായത്‍, കേരളത്തിന്റെ ഇന്നറിയ്പ്പെടുന്ന ധാര്‍മ്മികത അവിടുത്തെ ‘അവര്‍ണ്ണരായവര്‍’ നിലനിത്തിക്കൊണ്ടു വന്നതാണ്.


പക്ഷെ സംബന്ധകുടുംബ തായ്‌വഴികളില്‍ ജനിയ്ക്കാനും വളരാനും ഇടയായവര്‍‍ അതില്‍ തെറ്റൊന്നും കാണുന്നില്ല എന്നുള്ളതും സ്വാഭാവികം. പിന്നെ സംബന്ധം വഴി കുറെ സ്വത്തു വകകളും ഒത്തു വന്നീട്ടുണ്ടെങ്കില്‍ അതില്‍ ഒട്ടും മോശം കാണാനുമില്ല എന്നവര്‍ കാണും. സൈദ്ധാന്തികമായും, മന:ശാസ്ത്രപരമായും അതില്‍ നിന്നും വേറിട്ടു ചിന്തിയ്ക്കുവാനും അവര്‍ക്കു കഴിയാതെ വരും.


എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത് അവരുടെ സംസ്കാരത്തിനു സംബന്ധ സംസ്കാരവുമായി യാതൊരു ബന്ധവുമില്ല എന്നു സ്ഥാപിയ്ക്കുകയാണ്. എന്നാല്‍ വേശ്യാ/സംബന്ധജീവിതം എന്നൊന്നില്ലായിരുന്നു എന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരും അങ്ങനെ തന്നെ വിശ്വസിയ്ക്കണം എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതന്യായമാണ്.


അതു കൊണ്ട് കേരളത്തിന്റെ പൊതു ധാര്‍മ്മികതയേക്കുറിച്ച് അന്വേഷിയ്ക്കുന്ന ഒരു വിദ്യാര്‍ദ്ധിയോടോ മക്കളോടൊ സത്യം പറയാതിരിയ്ക്കന്‍ കഴിയില്ല. അതു പറയുന്നവര്‍ക്ക് ആ ‍ സംബന്ധസംസ്കാരത്തെ മനസില്‍ വാഴ്ത്തത്തക്കവണ്ണം അതിന്റെ ഉച്ചിഷ്ഠവും ഔദാര്യവും അനുഭവിച്ചവരേ പോലെ‍ അതിനോടു കൂറു കാണിയ്ക്കേണ്ട ആവശ്യമില്ലല്ലോ? പോരെങ്കില്‍ അവര്‍ക്കു പ്രതിബദ്ധതയുള്ളത് ഈ വഴിപിഴച്ച സംബന്ധ സംസ്കാരത്തിന്റെ വരവോടെ‍ അവരുടെ പൂര്‍വ്വീകര്‍ക്കു തൊട്ടു നഷ്ടമായ മാനത്തിന്റയും അവര്‍ അനുഭവിയ്ക്കേണ്ടി വന്ന വിവേചനത്തിന്റയും ദൈന്യമായ അവസ്ഥകളോടാണല്ലോ?

കൂടാതെ ‍ അവരുടെ വരുംകാല തലമുറയുടെ അറിവിലേക്ക് സത്യം തുറന്നു പറയേണ്ടത് അവരുടെ രക്ഷകത്തൃചുമതലയുമാണ്. അതവര്‍ക്കു ചെയ്തേ പറ്റു.


ഇന്നു മലയാളഭാഷയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി, ഞങ്ങട പൂര്‍വ്വികരുടെ രക്തത്തില്‍ നപുംസകരില്ല എങ്കില്‍ ഞങ്ങള്‍ മാടമ്പിമാരും മറ്റോന്മാരും ഒക്കെ ആകും എന്നു പറഞ്ഞു ഡയലോഗുണ്ടാക്കി കളിച്ചു നടക്കാം. പക്ഷെ ഇംഗ്ലീഷു ഭാഷാ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അതൊക്കെ വെറും തേക്കു പാട്ടുകള്‍ ആകാനാണു സാദ്ധ്യത.


പിന്നെ സംബന്ധപാരമ്പര്യത്തില്‍ നിന്നു കാലം ഇന്നു വളരെ മുന്നോട്ടു പോയി എന്നുള്ളതു ശരിയാണ്. പക്ഷെ പാരമ്പര്യശാസ്ത്രത്തേയും ഇന്‍ഡ്യയുടെ മഹത്തായ മനശാസ്ത്രത്തേയും ബഹുമാനിയ്ക്കുന്നവര്‍ക്കറിയാം വ്യക്തികളുടെ ഇന്നലത്തെ അനുഭവങ്ങള്‍ എങ്ങനെ അവരുടെ ഇന്നും നാളെയും രൂപപ്പെടുത്തുന്നു എന്ന്.

അതുകൊണ്ടു ഇന്നലെയുടെ കരടുകളെ നീക്കി ഇന്നും നാളെയും എങ്ങനെ രൂപപ്പെടുത്തണം എന്നുള്ളത് ആ കളങ്കം പറ്റിയവരുടെ ഒരാവശ്യമാണ്. അല്ലാതെ അതു പുറത്തുകൊണ്ടുവന്ന് ആ കളങ്കത്തില്‍ നിന്നു വേറിട്ടു തങ്ങളുടെ ഇന്നും നാളെയും സംരക്ഷിയ്ക്കുവാന്‍ ‍ ശമിയ്ക്കുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിയ്ക്കുന്നതില്‍ യാതൊര്‍ത്ഥവുമില്ല.

Comments

  1. കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി....

    ReplyDelete
  2. ബ്ലോഗില്‍ ജാതീയമായ വേര്‍ത്തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് ആശംസകള്‍. ഇത് തുടരുക. ജാതി-ഉപജാതി വെച്ച് ഇനി നമുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. സ്വജാതിയെ അല്ലാതെ മറ്റു ജാതിക്കാരെ പഴിപറയുകയും വേണം.

    ReplyDelete
  3. പ്രിയ മാവേലി കേരളമേ, ഇതില്‍ അഷേംഡ് ആവാന്‍ എന്താണുള്ളത്? ഇങ്ങിനെ ഒരു സമ്പ്രദായം മുന്നേ നിലവിരുന്നത് ആരും അടിച്ചേല്‍പ്പിക്കപ്പെട്ടതോ ഒന്നുമല്ലല്ലൊ. ഒരു സംസ്കാരത്തില്‍ അതുണ്ടായിരുന്നു എന്നു മാത്രം. ഇപ്പോഴും ബഹുഭാര്യാ സമ്പ്രദായം അമേരിക്കയില്‍ മോറോമോണ്‍ ക്രിസ്ത്യാനികളുടെ ഇടയിലുണ്ട്, ഈവണ്‍ ദോ പോളിഗമി ഈസ് ഇല്ലീഗല്‍ ബൈ ദ ലോ ഇവിടെ. സതി ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. അതിലും വലിയ അപമാനം എനിക്ക് മറ്റൊന്നിലും തോന്നിയിട്ടില്ല്യ. അതാലോചിക്കുമ്പോള്‍ തോന്നുന്ന രോഷവും.

    പക്ഷെ ഇതെല്ലാം അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ തന്നെ. വെറുതെ നാഴിക്ക് നാല്‍പ്പതു വട്ടം ആര്‍ഷ ഭാരതം സംസ്കാരം എന്ന് ഊറ്റം കൊള്ളുമ്പോഴും മറ്റു വല്ലവരുടെ സംസ്കാരത്തേയും പുച്ഛിച്ചു തള്ളുമ്പോഴും ഇങ്ങിനെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ എപ്പോഴും നല്ലതു തന്നെ.

    എതിരവന്‍ പറഞ്ഞതുപോലെ ഇന്നത്തെ സംസ്ക്കാരം എന്ന പേരില്‍ കാട്ടിക്കൂട്ടുന്നതുകണ്ടിട്ട് അപമാനം തോന്നണം.
    പക്ഷെ അപമാനം തോന്നേണ്ടത് നല്ല പയറു പോലെ ഇരുന്നിട്ടും നമ്മളൊന്നും ഇതിനെതിരെ ഇന്ന് നടക്കുന്ന പലതിനുമെതിരെ പ്രതികാരിക്കാനൊ മറ്റൊ മെനക്കെടാതെ സ്വന്തം കാര്യം നോക്കി ഇരിക്കുന്നതില്‍. അതിലാണ് എനിക്ക് എപ്പോഴും അപമാനം തോന്നുന്നത്.

    ReplyDelete
  4. ഹഹഹ... ഇവിടെ കടിപിടി കൂടുന്നവര്‍ എതിരന്‍ കതിരവന്റെ ഈ പോസ്റ്റ് ഒന്നു വായിക്കുന്നത് നല്ലതാണ്
    http://ethiran.blogspot.com/2008/06/blog-post.html

    ReplyDelete
  5. Dear Prasanna Kumari,
    Really informative, so a hearty congratulations . one suggestion is that you could improve the look and feel of the blog as the font appears too small and vague against back ground colour

    ReplyDelete
  6. വായിച്ചു. പലതും പരസ്യമായ രഹസ്യങ്ങൾ

    ReplyDelete
  7. Well Said Jijo. നന്നായി

    ReplyDelete
  8. NO USE IN DIGGING SKELETONS OUT FROM THE GRAVE. SKELETONS WILL BE IN EACH GRAVE. LET US LIVE IN THE PRESENT. LIVE AS MODERN MAN. NO NEED TO BE ASHAMED ABOUT ALL THAT "HISTORY" DISCUSSED HERE. WHAT WE DO TODAY IS MORE IMPORTANT. LET US DO IT AS PER PRESENT CODES. HISTORY CHANGES EVERY HUNDRED YEARS AND WE HAVE CHANGED FROM THAT PERIOD TO THIS PERIOD. LIVE TO THIS PERIOD.
    THANK YOU ALL FOR ENLIGHTENMENT.

    ReplyDelete
  9. further to my first comment,

    the sole aim of some comments appearing is to tarnish the opposite. i agree with the views expressed by jijo. Let all of us learn from the history not to repeat or bring back those days to the present. But stop slinging mud at each other. Caste will remain in our country irrespective the claim of eradicating it because whatever efforts we have taken is spoiled by our caste based politics. It will only help to strengthen the hatred due to caste differences.
    And all the bloggers will sling mud at each other and continue fighting.
    Is there an end?

    ReplyDelete
  10. സംസ്കൃതത്തിലും,ആയുര്‍വേദത്തിലും നിപുണരായ ഈ ഈഴവര്‍ നാടുഭരിച്ചിട്ടില്ലെങ്കിലും , നാടു ഭരിപ്പിച്ചവരുടെ പിന്മുറയാണ്‌.... എവിടുന്നു കിട്ടി ഈ വിഡ്ഢിത്തം???

    ReplyDelete
  11. നിങളുടെ ഫ്രണ്ട് കുടുങ്ങിയല്ലോ ഗവണ്മെന്റ് ഗസ്റ്റ് ഹൌസില്‍ താമസത്തിന് പോകുമ്പോള്‍ അവന്ടെ ആസനം പോല്ലിയുനത് ക്കാണാന്‍ നല്ല രസം ആയിരിക്കും . അവന്‍ ച്രിസ്ടിഅനിയുടെ പേരില്‍ ആണ് ബ്ലോഗ്‌ നടത്തിയുരുനത് .

    സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ചേര്‍ത്തല തുറവൂര്‍ വിജയാ സോമില്‍ ഉടമയുടെ മകന്‍ ഷൈന്‍ (26) ആണ് ഈ 'വിചിത്രകേരളം' സൈറ്റിന്റെ സൂത്രധാരനെന്ന് കണ്ടെത്തി. ഷൈനിനെതിരെ ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു

    avende orkut profile itha.
    http://www.orkut.com/Main#Community?cmm=52820778

    ezhava power centre moderator annu e Poooo mon. ivende ammaye etho nair poosiyittundu ennu enikku samshayam

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

വിഷു