കൊച്ചിബ്ലോഗു മീറ്റ്-രണ്ടാം ഭാഗം

ഈ ബ്ലോഗിലെ സംഭവ വിവരങ്ങള്‍ അറിത്തണുത്തു പഴങ്കഞ്ഞി ആയി, എന്നാലും എഴുതാനുള്ള പ്ലാന്‍ പണ്ടേ ഇട്ടിരുന്നതിനാല്‍ എഴുതുന്നു: വായനക്കാരേ പഴങ്കഞ്ഞി ചുവ ഉണ്ടായാല്‍ ക്ഷമിക്കുമല്ലോ. (മുങ്കൂര്‍ ജാമ്യം. ഇതെന്റെ ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്. എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടുന്നുണ്ടെങ്കില്‍ സദയം കമന്റായോ, മെയിലായോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു).


ബ്ലോഗേഴ്സ് മീറ്റ് കഴിഞ്ഞ് ഞങ്ങള്‍ നേരേ പോയത് അടുത്തു തന്നെ ഉണ്ടായിരുന്ന ഒരു ഹോട്ടലിലേക്കായിരുന്നു. ബ്ലോഗേഴ്സില്‍ പലരും സമീപസ്ഥലങ്ങളീല്‍ നിന്നുള്ളവരായിരുന്നതിനാല്‍ വീട്ടില്‍ ചെന്ന് അത്താഴം കഴിക്കുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല, എന്നാല്‍ ഞങ്ങളെ പോലെ, ദൂരെനിന്നു വന്ന ചിലര്‍ക്കൊക്കെ അത്താഴം അവിടെ നിന്നു കഴിക്കുന്നതൊരു സൌകര്യമായിരുന്നു. അങ്ങനെ ഞങ്ങളൊക്കെ മുകളില്‍ പറഞ്ഞ ആവശ്യമനുസരിച്ച് ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. കഴിച്ചു, യാത്ര തുടര്‍ന്നു.

ഞങ്ങള്‍ മൂവരും (ഞങ്ങളും ഡോക്ടര്‍ ജയനും) നേരേ കെ.എസ്. ആര്‍.ടി.സി. ബസ് . സ്റ്റോപ്പിലേക്കുപോയി. ഡോക്ടര്‍ കെ.എസ്. ആര്‍.ടി.സി.യുടെ വികസനത്തെക്കുറിച്ചും, എറണാകുളത്തെ ഓട്ടോക്കാര്‍ മീറ്റര്‍ക്കാശു മാത്രം വാങ്ങുന്നതിനേക്കുറിച്ചും പ്രശംസിച്ചു. (അതെ ഡോക്ടര്‍ക്കു കെ.എസ്. ആര്‍.ടി.സി യെക്കുറിച്ച് വളരെ അഭിമാനമുണ്ട് എന്നു ഞാനീ   എഴുതിയതിന്റെ പേരില്‍ എല്ലാ ബസും ഇഷ്ടമാണെന്നു കരുതി, ആരെങ്കിലും ഗൂഗ്ഗിള്‍ ബസ്സില്‍ ബസില്‍ പോയി കറിയാല്‍ ....:))

ജയനു ബസ്റ്റോപ്പില്‍ വന്ന ഉടനെ ബസു കിട്ടി. അദ്ദേഹം യാത്ര പറഞ്ഞു പോയി. ഞങ്ങള്‍ കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍ മൂവാറ്റുപുഴ ബസു വരാനുണ്ട് എന്നു പറഞ്ഞു.
 അതിനു വേണ്ടി കാത്തിരുപ്പ്(കാത്തു നില്പ്) തുടര്‍ന്നു.

എന്നെ കണ്ടതും കൊതുകുകള്‍ വേട്ടയാടാനായി ആടിപ്പാടി ഓടിയടുത്തതും ഒന്നിച്ചയിരുന്നു (ആവനാഴിയോടെ അവര്‍ക്കു ഒരിക്കലും ഒരു ശല്യവുമില്ല).  എന്നാലും ആ സമയത്ത് മറൈന്‍ ഡ്രൈവില്‍ എന്തായിരിക്കും കൊതുകുകളുടെ താണ്ഡവം എന്നോര്‍ത്തപ്പോള്‍  ഒരാശ്വാസമുണ്ടായി. തുറന്ന ഓടകളില്‍ നിന്നു വന്ന ദുര്‍ഗന്ധത്തിനും ഭേദം മറൈന്‍ ഡ്രൈവിനേക്കാല്‍  ബസ് സ്റ്റോപ്പായിരുന്നു.

അങ്ങനെ ഓരോന്നോര്‍ത്തു നിന്നു. പക്ഷെ ബസു വന്നാലല്ലേ വീട്ടിലെത്താന്‍ പറ്റു.  ബസു വരാഞ്ഞതിനാല്‍ കാത്തു നില്പു തുടര്‍ന്നു.

എന്തായലും അവിടെ നിന്നപ്പോള്‍ മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചു.  ചുറ്റുപാടുമുള്ള യാത്രക്കാരില്‍ കുറച്ചുപേരെങ്കിലും സ്ത്രീകളായിരുന്നു; എല്ലാ പ്രായങ്ങളിലുമുള്ള സ്ത്രീകള്‍.

പെട്ടെന്നു 2003ല്‍ നാട്ടില്‍ വന്നപ്പോളുണ്ടായ ഒരനുഭവം ഓര്‍ത്തു. ത്രിപ്പൂണിത്തുറ ബസ് സ്റ്റോപ്പ്, വൈകിട്ട് ഏഴരയായിക്കാണും, ഞാനും ആവനാഴിയും ബസ്സ്സ്റ്റോപ്പില്‍ നില്‍ക്കുന്നു. പെട്ടെന്ന് ഞങ്ങളുടെ ഒരു ബന്ധു അടുത്തേക്ക് പാഞ്ഞു വന്നിട്ടൊരു ചൊദ്യം, “എന്താചേട്ടാ, ഈ സമയത്തിവിടെ?...ചേച്ചിയേം കൊണ്ട്”.  ഞങ്ങളുടെ മുഖത്തെ സംശയം കണ്ടിട്ടാവണം, അദ്ദേഹം തുടര്‍ന്നു,‘ചുറ്റിനുമൊന്നു നോക്കിക്കേ ഒരൊറ്റ സ്ത്രീകള്‍ പോലുമില്ല’. ഹൊ അതാണോ മനസാശ്വസിച്ചു.  അന്നു ബസുകിട്ടിയത് വളരെ വൈകിയായിരുന്നു. എന്നെ -ഏകസ്ത്രീയാത്രക്കാരിയെ-കണ്ട് കണ്ട്ക്ടര്‍ തീര്‍ശ്ചയായും ഒന്നു ഞെട്ടിക്കാണും.

പക്ഷെ അതന്ന്.

2011 ജനുവരി ആറായപ്പോഴേക്ക് , രാത്രീലൊക്കെ ആവശ്യം വന്നാല്‍ ഞങ്ങളും യാത്ര ചെയ്യും എന്നു പറഞ്ഞ് പെണ്‍ജനങ്ങളും തയ്യാറായിത്തുടങ്ങി എന്നാണ് ഞാന്‍ മനസിലാക്കിയത്.

പക്ഷെ 9 മണിയായിട്ടും ഞങ്ങട ബസു വന്നില്ല.  ബസു വന്നില്ലെങ്കില്‍ എന്തു ചെയ്യുമെന്നതിനേക്കുറിച്ച് സംസാരിച്ച്, കുറച്ചു കൂടി സാമയം പോയി. അപ്പൊഴേക്ക് മൂവാറ്റുപുഴ ബസു വന്നു.

ബസില്‍ സ്ത്രീകള്‍ കുറവായിരുന്നു എങ്കിലും തിരക്കു കൂടുതലായിരുന്നു. സ്ത്രീകളുടെ സീറ്റില്‍ ഞങ്ങള്‍ക്കു  സീറ്റു കിട്ടി.  അതിനിടയില്‍ ബസില്‍ ആളുകള്‍ തിക്കിത്തിരക്കിക്കയറല്‍ തുടര്‍ന്നുകൊണ്ടിരിക്കവേ, ബസ്സിന്റെ ബെല്‍ ധൃതിയില്‍ അടിക്കാന്‍ തുടങ്ങി.  ബസില്‍ അപ്പോള്‍ ഡ്രൈവറില്ലായിരുന്നു എന്നതിനാല്‍ അതൊരസ്വഭവികതയാണല്ലോ എന്നു ചിന്തിക്കുന്നതിനിടയില്‍ ബെല്ലു വീണ്ടും. വീണ്ടും ബെല്ലു തുടര്‍ന്നപ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു, ‘ആരെടാ അത്?‘

‘രണ്ടു മണിക്കൂറുകളായി നമ്മള്‍ ഇവിടെ ബസുകാത്തു നില്‍ക്കുകയായിരുന്നു.ഇപ്പോള്‍ വന്നപ്പോള്‍ ഇതാ കണ്ടക്ടരും ഡ്രൈവരും പുറത്തേക്കു പോയിരിക്കുന്നു; അതിനെതിരായി, ബെല്ലടിച്ച് ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു; നിങ്ങളൊക്കെയും പ്രതിഷേധിക്കണം..’.

കേട്ടപ്പോള്‍ ആദ്യം വിചാരിച്ചത് അതൊരു ബ്ലോഗറായിരിക്കുമെന്നാണ്. കാരണം അവരാണല്ലോ പൊതുവെ പ്രതികരിക്കുന്നവര്‍.
എന്തായാലും ആ ശബ്ദം കേട്ടതല്ലാതെ ആ തിരക്കിനിടെ, അതാരാണെന്നു കാണാന്‍ കഴിഞ്ഞില്ല, കണ്ടാല്‍ തന്നെ ബ്ലോഗറാണെന്നെങ്ങനെ മനസിലാക്കും?

ഏതായാലും അദ്ദേഹത്തിന്റെ പ്രതികരണ രീതി ബസ്സിലെ യാത്രക്കാര്‍ക്ക് ഒട്ടും അങ്ങോട്ടു പിടുത്തമായില്ല, കാരണം അവരൊരുമിച്ച്, അയാളെ വഴക്കുപറഞ്ഞുകൊണ്ടിരുന്നു. അല്പനേരം കഴിഞ്ഞ്, കണ്ടക്ടറും ഡ്രൈവറും വന്നു, ബസ് അനങ്ങി, യാത്രയായി, പ്രതിഷേധക്കാരന്‍ പിന്നീട് ശബ്ദമൊന്നുമുണ്ടാക്കിയില്ല.

ഏതായാലും ഞങ്ങള്‍ വീട്ടെലെത്തിയപ്പോല്‍ അന്നു പതിനൊന്നു മണീയായി. 

ഇപ്പോള്‍ ആ യാത്രയെക്കുറിച്ചെഴുതുന്നത്, കൊച്ചിയില്‍ നടന്ന ബ്ലോഗു ചര്‍ച്ചകളേപ്പോലെ, ആ യാത്രാനുഭവങ്ങളും മനസില്‍ ധാരാളം ചിന്തകളുണ്ടാക്കി എന്നു പറയുന്നതിനാണ്.

ഒന്നാമതായി, കേരളത്തിന്റെ പൊതു പ്രതിശ്ചായ. രണ്ടാമതായി, കേരളസ്ത്രീ. (ട്രെയിന്‍ യാത്രയില്‍ അതിക്രൂരമായി/ മൃഗീയമായി കൊലചെയ്യപ്പെട്ട സൌമ്യ എന്ന പെണ്‍കൂട്ടിയോട് ഒരു നിതിയും ചെയ്യാന്‍ വിസമ്മതിച്ച കേരളത്തിന്റെ പൊതുബോധം ഇതിനോടു കൂട്ടിവായിക്കണം). മൂന്നാമതായി കേരളീയന്റെ പ്രതിഷേധ സ്വഭാവങ്ങള്‍.

 വാല്‍ക്കഷണം
ഈ അവധിയില്‍ ഞങ്ങള്‍ കണ്ട   നല്ല ഒരു മാറ്റത്തേക്കുറിച്ചും പറയാതെ ഈ പോസ്റ്റ് അവസാനിപ്പിക്കാന്‍ കഴിയില്ല; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്നിരിക്കുന്ന നല്ല മാറ്റങ്ങള്‍.  കണ്ട്ക്റ്റര്‍ മാരുടെ, ഡ്രൈവര്‍മാരുടെ യാത്രക്കാരോടുള്ള അനുഭാവപൂര്‍വമായ പെരുമാറ്റങ്ങള്‍. അത്തരം പെരുമാറ്റങ്ങള്‍  കെ.എസ്. ആര്‍.റ്റി സി ബസിലെ യാത്രകള്‍ വളരെ നല്ല അനുഭവങ്ങളാക്കി.  പണ്ടൊക്കെ ബസിലെ വള്ളിമണീ, കണ്ട്ക്ടരുടെ സകാര്യസ്വത്തായിരുന്നു, ഏതെങ്കിലും ഒരു യാത്രക്കാരന്‍ ഒരു മണീയടിച്ചാല്‍ മതി, എന്റെ അവകാശത്തില്‍ തൊട്ടുകളിച്ചോ, എന്നു പറഞ്ഞ്, അലറുന്ന അവരെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതൊരു ഓപ്പണ്‍ ചുമതലയായി കണ്ടു; കണ്ടക്റ്റര്‍ ധൃതിയിലായിരിക്കുമ്പോള്‍ യാത്രക്കാരെകൊണ്ടു മണീയടിപ്പിക്കുന്നത്  ഒന്നു രണ്ടു തവണ കണ്ടു. അതു പോലെ വണ്ടിയുടെ ഡോര്‍ അടക്കുന്ന ജോലി. കണ്ട്ക്ടറുടെ സീറ്റില്‍ ഇരിക്കേണ്ടി വന്നപ്പോള്‍ ആ ജോലി ഒന്നു രണ്ടു തവണ ഞാനും അതു ചെയ്തു.  അധികാരത്തിന്റെ ചെറ്റക്കോട്ടകള്‍ വലിച്ചെറിഞ്ഞ്, സ്വാതന്ത്ര്യത്തിന്റെയും ചുമതലയുടെയും കാറ്റു വീശാനിടയാകുമ്പോള്‍ എങ്ങനെയിരിക്കുമെന്നു കേരളീയര്‍ കെ.എസ്.ആര്‍.റ്റി.സി ബസിലെങ്കിലും പഠിക്കുന്നു എന്നത് ഒരു നല്ല മാറ്റമായി കണ്ടു. (ഇതൊരു രാഷ്ട്രീയ സ്റ്റെറ്റ്മെന്റല്ല)

ഇതൊക്കെ എന്റെ ചിന്തകളാണ് . മറ്റുള്ളവരും ഇങ്ങനെ ചിന്തിക്കുന്നുവോ എന്നറിഞ്ഞുകൂടാ. കൂടാതെ ,ഏറണാകുളം മൂവാറ്റുപുഴ റൂട്ടില്‍ ഞാന്‍ കണ്ട മാറ്റങ്ങളാണ് ഇവ.  മറ്റുള്ളിടങ്ങളിലും ഇങ്ങനെ തന്നെ ആണ് എന്നു പൊതുവല്‍ക്കരിക്കാമോ എന്ന് അറിഞ്ഞുകൂടാ. വായനക്കാര്‍ അഭിപ്രായങ്ങള്‍ എഴുമല്ലോ.










Comments

  1. ഞങ്ങള്‍ മൂവരും (ഞങ്ങളും ഡോക്ടര്‍ ജയനും) നേരേ കെ.എസ്. ആര്‍.ടി.സി. ബസ് . സ്റ്റോപ്പിലേക്കുപോയി. ഡോക്ടര്‍ കെ.എസ്. ആര്‍.ടി.സി.യുടെ വികസനത്തെക്കുറിച്ചും, എറണാകുളത്തെ ഓട്ടോക്കാര്‍ മീറ്റര്‍ക്കാശു മാത്രം വാങ്ങുന്നതിനേക്കുറിച്ചും പ്രശംസിച്ചു. (അതെ ഡോക്ടര്‍ക്കു കെ.എസ്. ആര്‍.ടി.സി യെക്കുറിച്ച് വളരെ അഭിമാനമുണ്ട് എന്നു ഞാനീ എഴുതിയതിന്റെ പേരില്‍ എല്ലാ ബസും ഇഷ്ടമാണെന്നു കരുതി, ആരെങ്കിലും ഗൂഗ്ഗിള്‍ ബസ്സില്‍ ബസില്‍ പോയി കറിയാല്‍ ....:))

    ReplyDelete
  2. കേരളവും മെല്ലെ മെല്ലെ നേരേയാവും ചേച്ചീ!

    മാന്ദ്യം മാറി. മലയാളം ബൂലോകം ഇപ്പോൾ ചലനാത്മകമാണ്...

    ഇനി തുഞ്ചൻ മീറ്റോടെ ഉഷാറാകും!

    ReplyDelete
  3. എന്റെ ചേച്ചീ..,
    പാലം കുലുങ്ങിയാലും കേളൻ കുളുങ്ങൂല എന്ന് കേട്ടിട്ടില്ലേ..?.
    അതാണ്‌ മലയാളി.എന്റെ ഭാര്യാപിതാവ്` വിളിക്കുക മലംകോരി എന്നാണ്‌.അദ്ദേഹത്തെ പറ്റിച്ചവരിൽ കൂടുതലും മലയാളിയാണത്രെ.
    ഏറ്റവും വൃത്തിയും വെടിപ്പും മലയാലീക്കാണ്‌.ലോകത്ത് ഏറ്റവും ജലം പാഴാക്കുന്നവരും ഈ പറഞ്ഞവരു തന്നെ(ഞാനടക്കം).പറഞ്ഞിട്ടെന്ത്..? മനസ്സ് ശുദ്ധിയില്ലാത്തിടത്തോളം നേരയാകില്ല.അന്യ നാട്ടിൽ പോയാൽ നമ്മെ പോലെ മര്യാദക്കാരില്ല(പാരകളാണെങ്കിലും).തുപ്പാൻ മടിക്കും തുണ്ടു കടലാസുകൾ വലിച്ചെറിയാൻ മടിക്കും.എന്നാൽ അതേ ആളുകൾ സ്വന്തം നാട്ടിൽ വന്നാലൊ..? ഏത് വൃത്തികേട് കാണിക്കാനും മടിയില്ല.ഒരു പ്ബ്ളിക്ക് ടോയ്‌ലറ്റ് ഉണ്ടെങ്കിൽ അത് എങ്ങനെ നാറ്റിക്കാം എന്നായിരിക്കും ചിന്ത.ഗവണ്മെന്റ് ഓരോ സൗകര്യങ്ങളും നാം കൊടുക്കുന്ന നികുതിയിൽ നിന്നാണെന്ന് എന്തേ ചിന്തിക്കുന്നില്ല.നാം ഓരോരുത്തരും ചിന്തിച്ചാൽ നമ്മുടെ നാടൊരു പൂങ്കാവനമാകില്ലേ?.വിഭവങ്ങളുടെ സമൃദ്ധി കൊണ്ട് നമ്മുടെ രാജ്യം എത്ര സമ്പന്നമാണ്‌ എന്ന് നാം ചിന്തിച്ചിട്ടുണ്ടോ..?.
    യുവത്വത്തിന്റെ കിനാക്കാൾക്ക് നീതി ബോധത്തിന്റെ ചൂരും ചുണയും ഉണ്ടാകട്ടെ.

    ReplyDelete
  4. ''നാം ഓരോരുത്തരും ചിന്തിച്ചാൽ നമ്മുടെ നാടൊരു പൂങ്കാവനമാകില്ലേ?.വിഭവങ്ങളുടെ സമൃദ്ധി കൊണ്ട് നമ്മുടെ രാജ്യം എത്ര സമ്പന്നമാണ്‌ എന്ന് നാം ചിന്തിച്ചിട്ടുണ്ടോ..?''
    വളരെ നല്ല് നിഗമനം യൂസുഫ്പ.

    ഒരു പക്ഷെ ഈ ചോദ്യം നമ്മുടെ അടുത്ത ബ്ലോഗു മീറ്റിനൊന്നവതരിപ്പിച്ചാല്‍ എന്താ? ലോകത്തിലെ അനേകമാറ്റങ്ങളും പലപ്പോഴും ഒന്നോ രണ്ടോ വ്യക്തികളില്‍ തുടങ്ങിയിട്ടുള്ളതാണ്. നമള്‍ക്കൊന്നു ശ്രമിക്കാം അല്ലേ?

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

വിഷു