വിഷു


കൊന്നപ്പൂക്കള്‍
ഈ വര്‍ഷം എപ്രില്‍ 14 നാണല്ലോ കേരളത്തിന്റെ പുതുവര്‍ഷ ദിനമായ വിഷു.


സൂര്യന്‍ പന്ത്രണ്ടു രാശികളില്‍ ആദ്യത്തേതായ മേഷയില്‍ പ്രവേശിയ്ക്കുന്ന സമയമാണ്‌ കേരളീയര്‍ വിഷുവായി ആഘാഷിയ്കുന്നത്‌.
വിഷുക്കണി

വിഷു ആഘോഷം തുടങ്ങുന്നത്‌ ബ്രാഹ്മമുഹൂര്‍ത്തത്തിലെ (വെളുപ്പിനു 3 മുതല്‍ 6 വരെ) വിഷുക്കണി കാണലോടെയാണ്‌.


കാലികമായി ലഭിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ്‌ കണി ഒരുക്കുന്നത്‌.

തലേദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ്‌ വീട്ടിലെ പ്രധാന സ്ത്രീ, അമ്മ ഇതൊരുക്കുന്നത്‌. സ്വര്‍ണ നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍, അരി (നെല്ല്) കൊന്നപ്പൂവ്‌ മുണ്ട്‌, തേങ്ങാപകുതി, വെറ്റില, പുസ്തകം, നാണയം, വൃത്താകൃതിയിലുള്ള കണ്ണാടി, സ്വര്‍ണം ഇവയാണ്‌ കണിയ്ക്കു സാധാരണ വേണ്ടുന്ന വകകള്‍.

ഇനി കണിയെങ്ങനെ ഒരുക്കാം

ഞ്ങട വീട്ടിലൊ നാട്ടിലൊ എൻ്റെ ചെറു പ്പത്തിലൊന്നും കണിയൊരുക്കിയിരുന്നല്ല.  ഇച്ചിരെ മുൻപേ അനിയത്തി വിഷു ആശംസ പറയാൻ വിളിച്ചപ്പോൾ ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ നാളുകൾ കഴിഞ്ഞപ്പോഴേക്കു വിഷുക്കണിയൊക്കെ വിഷുവിന്റെ ഭാഗമായി. ഇവിടെ സൗത്താഫ്രിക്കയിലും വിഷുക്കണിയൊക്കെ ഇടാൻ തുടങ്ങി.  അപ്പോൾ ഈ പുതിയ കാര്യമൊക്കെ ഞാനും ഇത്തിരി മനസിലാക്കി.  സംസ്കാരം ഇച്ചിരി വേണമല്ലോ.  നാടോടുമ്പോൾ നടുവേ.  അപ്പോൾ ഇതെങ്ങനെ എന്നൊക്കെ മനസിലാക്കി.  അപ്പോഴേക്കും വിവരങ്ങളെല്ലാം കൈപ്പത്തിയിൽ ആകുന്ന ഇന്റർനെറ്റ് ഒക്കെ വന്നല്ലോ.   അങ്ങനെ കിട്ടിയ ജ്ഞാനമൊക്കെ ക്രോഡീകരിച്ച് എങ്ങനെ ഒരു ഉത്തമോഡേൺ വിഷുക്കണി  ഒരുക്കാമെന്നൊക്കെ കണ്ടു പിടിച്ചു.  ദാ താഴെ 

ആദ്യം ഒരു ചെറിയ ഉരുളി എടുക്കുക (വൃത്താകൃതിയിലുള്ള എതെങ്കിലുമൊരുഒരുക്കാമെന്നൊക്കെ പാത്രം). അതിന്റെ നടുവില്‍ നെല്ല് (അരി) വിതര്‍ത്തിയിടുക.

തേങ്ങമുറിയില്‍ എണ്ണയൊഴിച്ച്‌ അതില്‍ കനമുള്ള ഒരു പഞ്ഞിത്തിരി തെറുത്ത്‌ താഴ്ത്തി വയ്ക്കുക. ഇത്‌ അരിയുടെ മുകളില്‍ പാത്രത്തിന്റെ നടുവിലായി ഉറപ്പിച്ചു വയ്ക്കുക.

മറ്റുള്ള സാധനങ്ങളെല്ലാം ഇതിനു ചുറ്റുമായി ഭംഗിയില്‍ അലങ്കരിച്ചു വയ്ക്കുക. കണ്ണാടി നേരേ പുറകില്‍ തന്നെ വയ്ക്കണം.

കണി ഒരുക്കി പൂജാമുറിയില്‍ വയ്ക്കുക.

അടുത്ത ദിവസം വെളുപ്പിനെ തേങ്ങാവിളക്കിലെ തിരി കത്തിച്ചു കഴിഞ്ഞാല്‍ വിഷു കാഴ്ചയ്ക്കു തയ്യാറായി.

വീട്ടിലെ ഓരോരുത്തരേയും വിളിച്ചുണര്‍ത്തി കണ്ണുകെട്ടിയാണ്‌ കണികാണാനായി പൂജാമുറിയിലേക്കു കൊണ്ടു വരുക.

കണ്ണാടിയില്‍ കൂടി പ്രതിബിംബിച്ചു വരുന്ന വിളക്കിന്റെ പ്രഭയില്‍ തിളങ്ങിവരുന്ന മഞ്ഞഗോളം ഒരു സൂര്യോദയമായി തോന്നുന്നു. ഈ സങ്കല്‍പ്പ സൂര്യ ദര്‍ശനമാണ്‌ വിഷുക്കണി.

കേരളത്തിന്റെ പലാഭാഗങ്ങളിലുമുള്ളവര്‍ വിഷുക്കണി പല രീതിയിലാണ്‌ ഒരുക്കുന്നത്‌.

വിഷുകൈനീട്ടമാണ്‌ ആഘോഷത്തിന്റെ രണ്ടാം ഭാഗം. വീട്ടിലെ പ്രധാനപ്പെട്ട പുരുഷന്‍, അച്ഛനാണ്‌ ഈ ചടങ്ങു വിര്‍വഹിയ്ക്കുന്നത്‌.

അതുകഴിഞ്ഞാല്‍ കുട്ടികള്‍ പടക്കം പൊട്ടിയ്ക്കാനായി ഒത്തുകൂടും, സ്ത്രീകള്‍ പാചകത്തിനും. കേരളത്തിന്റെ തനതായ ചതുര്‍ രസങ്ങളടങ്ങുന്ന വിഭവങ്ങളാണ്‌ സാധാരണ തയ്യാറാക്കുന്നത്‌.

ഊണു കഴിയ്ക്കുന്നതു സാധാരണ വാഴയിലയിലാണ്‌. വീട്ടിലെ എല്ലാവരും ഒന്നിച്ചാണ്‌ ഊണു കഴിയ്ക്കുന്നത്‌. ഊണിനു ശേഷമുള്ള സമയം ബന്ധു,സാമൂഹ്യസന്ദര്‍ശനം, കായിക വിനോദങ്ങള്‍ ഇവയ്കായിട്ടണ്‌ ചിലവഴിയ്ക്കുന്നത്‌.

ഇനി ഇത്തിരി ഫിലോസഫി ശാശ്ത്രം :

ഭൗതിക തലത്തില്‍ വിഷു, വ്യക്തിയുടെ കുടുംബ സാമൂഹ്യ ബന്ധങ്ങളേയും മനോവ്യാപരങ്ങളേയും കണക്കിലെടുക്കുമ്പോള്‍ ആത്മീയ തലത്തില്‍ അതു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ശുദ്ധമായ ഏകത്വത്തിലേക്കു വിരല്‍ ചൂണ്ടുന്നു.

സൂര്യന്‍ മേഷ രാശിയില്‍ പ്രവേശിയ്ക്കുന്നതു പ്രകൃതിയിലെ അതിപ്രധാനമായ ഒരു ചാക്രിക സംഭവമാണ്‌. അതു പ്രകൃതിയെ ആശ്രയിച്ചു ജീവിയ്ക്കുന്ന എല്ല ജീവജാലങ്ങളുടെയും ജീവക്രമങ്ങളുടെ പലവിധ സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിനെക്കുറിച്ച്‌ അറിവുള്ളവര്‍ വെളിപ്പെടുത്തുന്നതിനെയാണ്‌ വിഷുഫലം പറയല്‍ എന്നു പറയുന്നത്‌.  

ഇതിനൊക്കെ വിശദികരണങ്ങൾ  ഹോരാശാസ്ത്രത്തിലൊക്കെ ഉണ്ട്. ഇപ്പോൾ പുരോഗമിച്ച് സമാധാനാമായി നമുക്കൊക്കെ വീട്ടിലിരുന്ന് ഇതൊക്കെ കേൾക്കാമല്ലോ.  വിഷു പ്രവാചകൻമാർ ഒക്കെ പാക്കേജായി ബ്രെക്ക് ഫെസ്റ്റിനോടൊപ്പം നമ്മുടെ ഇരുപ്പു മുറിയിൽ എത്തുമല്ലോ.  കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ട ആവശ്യോമില്ല.   



വിഷു ഒരു മതേതര ആഘോഷം.

വിഷുവിന്റെ വിവരങ്ങളിലൊന്നും മതസൂചനകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും ഇത്‌ മതമില്ലാത്ത ഒരു മതേതര ആഘോഷമാണ്‌ എന്നു മനസിലാക്കേണ്ടിയിരിയ്ക്കുന്നു. സൂര്യൻ മതങ്ങൾക്കു മുൻപേ ഉള്ളതാണല്ലോ.  പക്ഷെ അടുത്ത കാലത്തായി ചില കേരളക്ഷേത്രങ്ങളില്‍ വിഷുവിനെ പരദേവതകളും ദേവന്മാരുമായി ബന്ധിച്ചു നിര്‍ത്താന്‍ ശ്രമം കാണുന്നു.

മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയുള്ള കല ഘട്ടത്തില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ആളുകള്‍ അവരുടെ പുതുവല്‍സരങ്ങള്‍ ആഘോഷിയ്ക്കുന്നുണ്ട്‌.

കേരളത്തിന്റെ ഈ പുതുവല്‍സരാഘോഷം. 
 ഈ ആഘോഷങ്ങൾ ഒക്കെ നല്ലതാണ്.  ആളുകൾ ഒക്കെ ഒന്നിച്ച് കൂടുക.  ഭക്ഷണങ്ങൾ ഒക്കെ കഴിക്കുക. കൊതിയും ഞൊണയും പറഞ്ഞു ഡിപ്രഷൻ കൂടാതെ, ഒരു വാചകമെങ്കിലും അന്യരെക്കൊണ്ട് പറയുക.  

ലോകത്തിന്റെ എതുഭാഗത്തായാലും ഈ വിഷുക്കണി ഒരുക്കുന്നതിനു പ്രയാസമില്ല. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥലങ്ങളില്‍ കിട്ടാവുന്നവയെ ഉപയോഗിച്ച്‌ ഇതു ചെയ്യാവുന്നതാണ്‌. തേങ്ങാമുറി വിളക്കിനു പകരം ഒരു ചെറിയ വിളക്കു മതിയാകും.  

കണിയൊരുക്കാൻ ഏതു ഫലങ്ങ്‌ളും ഉപയോഗിക്കാം. 
ഇത്‌ ആഫ്രിക്കൻ പ്ലാന്റയിൽ ആണ്. ഉപയോഗിക്കാം.  തനി ആഫ്രിക്കൻ. 


ആഫ്രിക്കൻ ബനാന 

Comments

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും