tag:blogger.com,1999:blog-90102844166312102292024-03-05T12:58:35.484-08:00The Flip Side...as long as individuals are compelled to rent themselves on the market to those who are willing to hire them, as long as their role in production is simply that of ancillary tools, then there are striking elements of coercion and oppression that make talk of democracy very limited, if even meaningful.
-- Noam ChomskyPrasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.comBlogger73125tag:blogger.com,1999:blog-9010284416631210229.post-27984451446379566672021-04-13T08:30:00.001-07:002021-04-13T08:39:41.193-07:00വിഷു <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQkZ2RK-JcuxcgGfqzrE4UUjg_49W9Mu76eybXhE_xBSa5QpwQ-Pu4Nnbpxi8Uagw9Tiswtfj7pgqN6On0wwcFDueS1PTKsTUw1nY6tN2usK9k8-RahD1jGGMJi0XNUtRh1HzNCSf3rw/s1600-h/Cassia-fistula.jpg"><img alt="" border="0" id="BLOGGER_PHOTO_ID_5052625209831571538" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQkZ2RK-JcuxcgGfqzrE4UUjg_49W9Mu76eybXhE_xBSa5QpwQ-Pu4Nnbpxi8Uagw9Tiswtfj7pgqN6On0wwcFDueS1PTKsTUw1nY6tN2usK9k8-RahD1jGGMJi0XNUtRh1HzNCSf3rw/s320/Cassia-fistula.jpg" style="cursor: hand; float: left; margin: 0px 10px 10px 0px;" /></a><br /><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div><span style="color: #cc33cc;">കൊന്നപ്പൂക്കള്‍</span></div><div></div><div></div><div><span style="font-size: 130%;">ഈ വര്‍ഷം എപ്രില്‍ 14 നാണല്ലോ കേരളത്തിന്റെ പുതുവര്‍ഷ ദിനമായ വിഷു.</span> </div><div><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">സൂര്യന് പന്ത്രണ്ടു രാശികളില് ആദ്യത്തേതായ മേഷയില്‍ പ്രവേശിയ്ക്കുന്ന സമയമാണ് കേരളീയര്‍ വിഷുവായി ആഘാഷിയ്കുന്നത്.</span><br /></div><div><span style="color: red; font-size: 130%;"></span> </div><div><span style="color: red; font-size: 130%;"></span> </div><div><span style="color: red; font-size: 130%;">വിഷുക്കണി</span> </div><div><br /></div><div></div><div><span style="font-size: 130%;">വിഷു ആഘോഷം തുടങ്ങുന്നത് ബ്രാഹ്മമുഹൂര്‍ത്തത്തിലെ (വെളുപ്പിനു 3 മുതല്‍ 6 വരെ) വിഷുക്കണി കാണലോടെയാണ്.</span> </div><div><br /><span style="font-size: 130%;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwavsvGwsoXZlBwJRYCZc414NDRV4BtvkYqsPWUmJEeFB5CTcQRn2Qh6XtJJqLHHzC0HgdwNY6bJX3JmNo2ghmU6Rf7qQCg-A_S0I2Mj8MuwHAowPaukES-oSurxFrMogWeo0rehvgBw/s1600-h/Vishukkani1.jpg"><img alt="" border="0" id="BLOGGER_PHOTO_ID_5052627945725739106" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwavsvGwsoXZlBwJRYCZc414NDRV4BtvkYqsPWUmJEeFB5CTcQRn2Qh6XtJJqLHHzC0HgdwNY6bJX3JmNo2ghmU6Rf7qQCg-A_S0I2Mj8MuwHAowPaukES-oSurxFrMogWeo0rehvgBw/s320/Vishukkani1.jpg" style="cursor: hand; float: left; margin: 0px 10px 10px 0px;" /></a><br /><span style="font-size: 130%;">കാലികമായി ലഭിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ് കണി ഒരുക്കുന്നത്. </span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">തലേദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ് വീട്ടിലെ പ്രധാന സ്ത്രീ, അമ്മ ഇതൊരുക്കുന്നത്. സ്വര്‍ണ നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍, അരി (നെല്ല്) കൊന്നപ്പൂവ് മുണ്ട്, തേങ്ങാപകുതി, വെറ്റില, പുസ്തകം, നാണയം, വൃത്താകൃതിയിലുള്ള കണ്ണാടി, സ്വര്‍ണം ഇവയാണ് കണിയ്ക്കു സാധാരണ വേണ്ടുന്ന വകകള്‍.</span><br /><span style="font-size: 130%;"></span><br /><span style="color: red; font-size: 130%;">ഇനി കണിയെങ്ങനെ ഒരുക്കാം</span><br /><br /></div><div>ഞ്ങട വീട്ടിലൊ നാട്ടിലൊ എൻ്റെ ചെറു പ്പത്തിലൊന്നും കണിയൊരുക്കിയിരുന്നല്ല. ഇച്ചിരെ മുൻപേ അനിയത്തി വിഷു ആശംസ പറയാൻ വിളിച്ചപ്പോൾ ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ നാളുകൾ കഴിഞ്ഞപ്പോഴേക്കു വിഷുക്കണിയൊക്കെ വിഷുവിന്റെ ഭാഗമായി. ഇവിടെ സൗത്താഫ്രിക്കയിലും വിഷുക്കണിയൊക്കെ ഇടാൻ തുടങ്ങി. അപ്പോൾ ഈ പുതിയ കാര്യമൊക്കെ ഞാനും ഇത്തിരി മനസിലാക്കി. സംസ്കാരം ഇച്ചിരി വേണമല്ലോ. നാടോടുമ്പോൾ നടുവേ. അപ്പോൾ ഇതെങ്ങനെ എന്നൊക്കെ മനസിലാക്കി. അപ്പോഴേക്കും വിവരങ്ങളെല്ലാം കൈപ്പത്തിയിൽ ആകുന്ന ഇന്റർനെറ്റ് ഒക്കെ വന്നല്ലോ. അങ്ങനെ കിട്ടിയ ജ്ഞാനമൊക്കെ ക്രോഡീകരിച്ച് എങ്ങനെ ഒരു ഉത്തമോഡേൺ വിഷുക്കണി ഒരുക്കാമെന്നൊക്കെ കണ്ടു പിടിച്ചു. ദാ താഴെ </div><div><span style="font-size: 130%;"><br /></span></div><div><span style="font-size: 130%;">ആദ്യം ഒരു ചെറിയ ഉരുളി എടുക്കുക (വൃത്താകൃതിയിലുള്ള എതെങ്കിലുമൊരുഒരുക്കാമെന്നൊക്കെ പാത്രം). അതിന്റെ നടുവില്‍ നെല്ല് (അരി) വിതര്ത്തിയിടുക. </span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">തേങ്ങമുറിയില്‍ എണ്ണയൊഴിച്ച് അതില്‍ കനമുള്ള ഒരു പഞ്ഞിത്തിരി തെറുത്ത് താഴ്ത്തി വയ്ക്കുക. ഇത് അരിയുടെ മുകളില്‍ പാത്രത്തിന്റെ നടുവിലായി ഉറപ്പിച്ചു വയ്ക്കുക. </span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">മറ്റുള്ള സാധനങ്ങളെല്ലാം ഇതിനു ചുറ്റുമായി ഭംഗിയില്‍ അലങ്കരിച്ചു വയ്ക്കുക. കണ്ണാടി നേരേ പുറകില്‍ തന്നെ വയ്ക്കണം. </span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">കണി ഒരുക്കി പൂജാമുറിയില്‍ വയ്ക്കുക.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">അടുത്ത ദിവസം വെളുപ്പിനെ തേങ്ങാവിളക്കിലെ തിരി കത്തിച്ചു കഴിഞ്ഞാല്‍ വിഷു കാഴ്ചയ്ക്കു തയ്യാറായി. </span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">വീട്ടിലെ ഓരോരുത്തരേയും വിളിച്ചുണര്‍ത്തി കണ്ണുകെട്ടിയാണ് കണികാണാനായി പൂജാമുറിയിലേക്കു കൊണ്ടു വരുക.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">കണ്ണാടിയില്‍ കൂടി പ്രതിബിംബിച്ചു വരുന്ന വിളക്കിന്റെ പ്രഭയില്‍ തിളങ്ങിവരുന്ന മഞ്ഞഗോളം ഒരു സൂര്യോദയമായി തോന്നുന്നു. ഈ സങ്കല്പ്പ സൂര്യ ദര്‍ശനമാണ് വിഷുക്കണി.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">കേരളത്തിന്റെ പലാഭാഗങ്ങളിലുമുള്ളവര്‍ വിഷുക്കണി പല രീതിയിലാണ് ഒരുക്കുന്നത്.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">വിഷുകൈനീട്ടമാണ് ആഘോഷത്തിന്റെ രണ്ടാം ഭാഗം. </span><span style="font-size: 130%;">വീട്ടിലെ പ്രധാനപ്പെട്ട പുരുഷന്, അച്ഛനാണ് ഈ ചടങ്ങു വിര്‍വഹിയ്ക്കുന്നത്.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">അതുകഴിഞ്ഞാല്‍ കുട്ടികള്‍ പടക്കം പൊട്ടിയ്ക്കാനായി ഒത്തുകൂടും, സ്ത്രീകള്‍ പാചകത്തിനും. കേരളത്തിന്റെ തനതായ ചതുര് രസങ്ങളടങ്ങുന്ന വിഭവങ്ങളാണ് സാധാരണ തയ്യാറാക്കുന്നത്. </span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">ഊണു കഴിയ്ക്കുന്നതു സാധാരണ വാഴയിലയിലാണ്. വീട്ടിലെ എല്ലാവരും ഒന്നിച്ചാണ് ഊണു കഴിയ്ക്കുന്നത്. ഊണിനു ശേഷമുള്ള സമയം ബന്ധു,സാമൂഹ്യസന്ദര്‍ശനം, കായിക വിനോദങ്ങള്‍ ഇവയ്കായിട്ടണ് ചിലവഴിയ്ക്കുന്നത്.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">ഇനി ഇത്തിരി ഫിലോസഫി ശാശ്ത്രം :</span></div><div><span style="font-size: 130%;"><br /></span></div><div><span style="font-size: 130%;">ഭൗതിക തലത്തില്‍ വിഷു, വ്യക്തിയുടെ കുടുംബ സാമൂഹ്യ ബന്ധങ്ങളേയും മനോവ്യാപരങ്ങളേയും കണക്കിലെടുക്കുമ്പോള്‍ ആത്മീയ തലത്തില്‍ അതു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ശുദ്ധമായ ഏകത്വത്തിലേക്കു വിരല്‍ ചൂണ്ടുന്നു.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">സൂര്യന് മേഷ രാശിയില്‍ പ്രവേശിയ്ക്കുന്നതു പ്രകൃതിയിലെ അതിപ്രധാനമായ ഒരു ചാക്രിക സംഭവമാണ്. അതു പ്രകൃതിയെ ആശ്രയിച്ചു ജീവിയ്ക്കുന്ന എല്ല ജീവജാലങ്ങളുടെയും ജീവക്രമങ്ങളുടെ പലവിധ സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിനെക്കുറിച്ച് അറിവുള്ളവര്‍ വെളിപ്പെടുത്തുന്നതിനെയാണ് വിഷുഫലം പറയല്‍ എന്നു പറയുന്നത്. </span></div><div><span style="font-size: 130%;"><br /></span></div><div><span style="font-size: 130%;">ഇതിനൊക്കെ വിശദികരണങ്ങൾ ഹോരാശാസ്ത്രത്തിലൊക്കെ ഉണ്ട്. ഇപ്പോൾ പുരോഗമിച്ച് സമാധാനാമായി നമുക്കൊക്കെ വീട്ടിലിരുന്ന് ഇതൊക്കെ കേൾക്കാമല്ലോ. വിഷു പ്രവാചകൻമാർ ഒക്കെ പാക്കേജായി ബ്രെക്ക് ഫെസ്റ്റിനോടൊപ്പം നമ്മുടെ ഇരുപ്പു മുറിയിൽ എത്തുമല്ലോ. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ട ആവശ്യോമില്ല. </span></div><div><span style="font-size: 20.8px;"><br /></span></div><div><span style="font-size: 20.8px;"><br /></span><span style="font-size: 130%;"></span><br /><span style="font-size: 130%;"><span style="color: red;">വിഷു ഒരു മതേതര ആഘോഷം</span>.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">വിഷുവിന്റെ വിവരങ്ങളിലൊന്നും മതസൂചനകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും ഇത് മതമില്ലാത്ത ഒരു മതേതര ആഘോഷമാണ് എന്നു മനസിലാക്കേണ്ടിയിരിയ്ക്കുന്നു. സൂര്യൻ മതങ്ങൾക്കു മുൻപേ ഉള്ളതാണല്ലോ. പക്ഷെ അടുത്ത കാലത്തായി ചില കേരളക്ഷേത്രങ്ങളില്‍ വിഷുവിനെ പരദേവതകളും ദേവന്മാരുമായി ബന്ധിച്ചു നിര്‍ത്താന്‍ ശ്രമം കാണുന്നു.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയുള്ള കല ഘട്ടത്തില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ആളുകള്‍ അവരുടെ പുതുവല്സരങ്ങള് ആഘോഷിയ്ക്കുന്നുണ്ട്.</span><br /><span style="font-size: 130%;"></span><br /><span style="font-size: 130%;">കേരളത്തിന്റെ ഈ പുതുവല്‍സരാഘോഷം. </span></div><div><span style="font-size: 130%;"> ഈ ആഘോഷങ്ങൾ ഒക്കെ നല്ലതാണ്. ആളുകൾ ഒക്കെ ഒന്നിച്ച് കൂടുക. ഭക്ഷണങ്ങൾ ഒക്കെ കഴിക്കുക. കൊതിയും ഞൊണയും പറഞ്ഞു ഡിപ്രഷൻ കൂടാതെ, ഒരു വാചകമെങ്കിലും അന്യരെക്കൊണ്ട് പറയുക. </span><br /><span style="font-size: 130%;"><br /></span></div><div><span style="font-size: 130%;">ലോകത്തിന്റെ എതുഭാഗത്തായാലും ഈ വിഷുക്കണി ഒരുക്കുന്നതിനു പ്രയാസമില്ല. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥലങ്ങളില്‍ കിട്ടാവുന്നവയെ ഉപയോഗിച്ച് ഇതു ചെയ്യാവുന്നതാണ്. തേങ്ങാമുറി വിളക്കിനു പകരം ഒരു ചെറിയ വിളക്കു മതിയാകും. </span><br /><span style="font-size: 130%;"></span><br /><span style="font-size: 20.8px;">കണിയൊരുക്കാൻ ഏതു ഫലങ്ങ്ളും ഉപയോഗിക്കാം. </span><br /><span style="font-size: 130%;">ഇത് ആഫ്രിക്കൻ പ്ലാന്റയിൽ ആണ്. ഉപയോഗിക്കാം. തനി ആഫ്രിക്കൻ. </span><span style="font-size: 130%;"><br /><br /></span><br /><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizJbK6s_IaHkoxIaZ7rTCYQiIYtRGiG-2AZq5nVq45fy7GOhFo0C6yrXkkLsuofOwomEZlcIz9SocjRVfKD0HXD8FVEXZTLvSryFycNdfEgyU1i6XjNpEPR3jrR8gRlEeA1UQtjo-J0cNs/s2048/20210401_122903.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="2048" data-original-width="1536" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizJbK6s_IaHkoxIaZ7rTCYQiIYtRGiG-2AZq5nVq45fy7GOhFo0C6yrXkkLsuofOwomEZlcIz9SocjRVfKD0HXD8FVEXZTLvSryFycNdfEgyU1i6XjNpEPR3jrR8gRlEeA1UQtjo-J0cNs/w400-h179/20210401_122903.jpg" title="100 percent African banana" width="400" /></a></td></tr><tr><td class="tr-caption" style="text-align: center;">ആഫ്രിക്കൻ ബനാന </td></tr></tbody></table></div><span style="font-size: 130%;"></span><span style="font-size: 130%;"></span>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com1tag:blogger.com,1999:blog-9010284416631210229.post-56001875789076915572017-02-18T07:23:00.000-08:002017-02-18T18:09:55.728-08:00വിപ്ലവ പ്രസ്ഥാവനകളുടെ വിലയില്ലായ്മ<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgymQvdpdcSjBGfdb94IGJKgZlSdrMoZ-8I0OueDGG1qZ1blygFu_KRxSCLZK_M2HouzBgrSCjj5eFQ2lz3adx0y76ZwtYiCWj0MTwCqOKN8acrCgcX3MGbVh7JZIj4sBQR51RjnB1VjEaK/s1600/Mimane.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="243" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgymQvdpdcSjBGfdb94IGJKgZlSdrMoZ-8I0OueDGG1qZ1blygFu_KRxSCLZK_M2HouzBgrSCjj5eFQ2lz3adx0y76ZwtYiCWj0MTwCqOKN8acrCgcX3MGbVh7JZIj4sBQR51RjnB1VjEaK/s400/Mimane.jpg" width="400" /></a></div>
വിവാഹവും മതവും സ്വകാര്യങ്ങളാണ് എന്നുള്ളത് അടുത്ത കാലത്തൊന്നും ദൈവത്തിന്റെ സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടുകയില്ല. അതായത് ഒരു വ്യക്തി, ആരെ വിവാഹം കഴിക്കണമെന്നും, മതത്തെ എവിടെ നിർത്തണമെന്നും തീരുമാനിക്കുന്നത് ആവ്യക്തിയുടെ സ്വയം തീരുമാനങ്ങളായി അവിടെ ൯൯ ശതമാനവും അംഗീകരിക്കില്ല, <br />
<br />
അതായത് വിവാഹം സമൂഹത്തിന്റെ മൈക്രൊരുപമായ കുടുംബത്തിന്റെയും, മതത്തിന്റെയും, ജാതിയുടെയും ചട്ടകൂട്ടുകളിൽ നിന്നേ തീരുമാനിക്കപ്പെടാവൂ, നിലനിർത്താനാകൂ.<br />
<br />
<br />
ഇതൊക്കെ അറിയാതെയാണോ, ചിന്താ ജെറോമിനെ പോലെയുള്ള യുവ രാഷ്ട്ര്രിയ വിപ്ലവക്കാർ, അതിനെതിരായ രീതിയിൽ പ്രസ്ഥാവനകൾ ഇറക്കുന്നത് . മറ്റുള്ളവരുടെ മതവിശ്വാസത്തെ നിരുപണ വിധേയമാക്കുകയും തനിക്കു തൻറെ/ മമ്മി-ഡാഡിയുടെ മതബോധനങ്ങളനുസരിച്ച് വിവാഹം കഴിക്കാമെന്നും പറയുന്നതിൽ എന്തു വിപ്ലവം , എന്താദർശം. <br />
<br />
<br />
പിന്നെ വിപ്ലവ പ്രസംഗങ്ങൾ അങ്ങനെ നടക്കും, അതു വഴി പ്രശസ്ഥി കിട്ടും, അന്നത്തിനുള്ള വകകിട്ടും എന്നു വിചാരിച്ച് പറയുന്നതൊക്കെ ചെയ്യണമെന്നുണ്ടോ എന്നുള്ളതു കേരളത്തിലെ രാഷ്ട്രരിയക്കാരുടെ നിലയാണല്ലോ.<br />
<br />
അതായത്, ഒരു യുവ രാഷ്ടിയക്കാരിയുടെ പ്രസ്ഥാവന മതമൗലിക ജിർണ്ണത നില നിൽക്കുന്ന ഒരു രാജ്യത്ത്, അവരുടെ വിപ്ലവചിന്തയുടെ ഉരകല്ലായി എടുക്കുന്നതിൽ എന്താണ് നീതി?<br />
<br />
ഇതെഴുതുമ്പോൾ, ഞാൻ പണ്ട് സൗത്താഫ്രിക്കയിലെ ഒരു രാഷ്ട്രീയ നേതാവിനകുറിച്ചെഴുതിയ ഒരു പോസ്റ്റ് ഓർമ്മയിൽ വരുന്നു. <a href="https://weddingsandmarriages.blogspot.in/2015/04/how-easy-to-recognise-persons-race.html" target="_blank">What is Our Skin Colour Logic</a> അത് കേരളത്തിലെയും സൗത്താഫ്രിക്കയിലെയും വർണ -വർഗ പശ്ചാത്തലത്തിൽ എഴുതിയ ഒരു പോസ്റ്റായിരുന്നു.<br />
<br />
മുസി മയമാനെ ഒരു കറുത്ത വർഗക്കാരനാണ്. വിവാഹം കഴിച്ചു ജിവിക്കുന്നത് ഒരു വെള്ളക്കാരിയുമായി. മതവും വിവാഹവും ഇവിടെ സ്വകാര്യതകളാകയാൽ, ആരെ അല്ലെങ്കിൽ, ഏതു മതത്തിലോ വർഗത്തിലോ ഉള്ളവരെ ഒരാൾ വിവാഹം കഴിക്കുന്നു എന്നുള്ളത് അയാളുടെ/ അവരുടെ സ്വന്തം തീരുമാനമാണ്. അതു തൻ്റെ രാഷ്ടിയ വിപ്ലവ മേന്മകളായി എടുത്തു പറയേണ്ട കാര്യമില്ല. എന്നു തന്നെയുമല്ല, ഒരു വ്യക്തിക്കങ്ങനെ ഒരു പ്രസ്ഥാവനയിറക്കി നേരിടാൻ കഴിയുന്നതൊന്നുമല്ല, മത വ്യവസ്ഥകളെ. അതത്രക്കു ജീർണ്ണവും സങ്കിർണവുമാണ്. അതു മനസിലായിട്ടും കേരളത്തിലെ വിപ്ലവരാഷ്ട്രീയ നേതാക്കൾ എന്തിനാണാവോ ഈ വേഷം കെട്ടിന് പോകുന്നത് .<br />
<br />
<br />
.<br />
https://weddingsandmarriages.blogspot.in/2015/04/how-easy-to-recognise-persons-race.html<br />
<br />
http://www.azhimukham.com/chintha-jeroms-matrimonial-advertisement/<br />
<br />
http://www.azhimukham.com/sindhu-joy-about-marriage/<br />
<br /></div>
Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com1Cape Town, South Africa-33.9248685 18.424055299999964-34.772744 17.127668799999963 -33.076993 19.720441799999964tag:blogger.com,1999:blog-9010284416631210229.post-78703712147179533762013-02-20T02:25:00.001-08:002013-02-20T02:25:23.546-08:00കേരളത്തിലെ സ്ത്രീ നിശബ്ദതക്കു കൊടുക്കേണ്ടി വരുന്ന വില-മില്യനോ, ബില്യനോ?-ഭാഗം-1<div dir="ltr" style="text-align: left;" trbidi="on">
<b>കേരള-ഗ്ലൊബലിസ്റ്റ്- കാപ്പിറ്റലിസവും-സ്ത്രീയും- കപടധാർമ്മികതയും.</b><br />
<br />
<span class="slokam"><i> ഗ്ലോബലിസ്റ്റ് കപ്പിറ്റലിസത്തിന്റെ വരവോടെ കേരളത്തിലുണ്ടായ ക്ലാസ് പൊതുബോധ നിർമ്മിതിയും അതിൽ സ്ത്രീയുടെ സമൂഹ്യ അവസ്ഥകളിൽ ഉണ്ടായ മറ്റങ്ങളും, അതിനെ സ്ത്രീകൾ <u>എങ്ങനെ നേരിടുന്നു എന്നും ഉള്ള ഒരു അന്വേഷണ ചിന്ത</u></i><u>. </u></span><br />
<br />
<span class="slokam">കാര്യേഷു മന്ത്രീ കരണേഷു ദാസീ<br />
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ<br />
സ്നേഹേഷു മാതാ ശയനേഷു വേശ്യാ<br />
ഷട്കര്‍മ്മനാരീ കുലധര്‍മ്മപത്നീ<br />
</span><br />
<br />
<br />
ഒരു കാലത്ത് കേരളത്തിലെ സംസക്കാര-മത നായകന്മാർ <span class="slokam"> നടത്തിയിരുന്ന പുരുഷാധിപത്യ സ്ത്രീ ബോധവൽക്കരണ-മൂല്യബോധന പ്രഭാഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു ഈ വരികൾ.</span><br />
<br />
അതായത്
ആദർശ ഭാര്യ എങ്ങനെയായിരിക്കണം എന്നുള്ളതാണ് ഈ മൂല്യ ബോധനം ശഠിക്കുന്നത്.
അവൾ മന്ത്രിയേപോലെ ഭരണപ്രാപ്തിയുള്ളവരായിരിക്കണം, പ്രവൃത്തിയിൽ
ദാസിയായിരിക്കണം. (മന്ത്രി ചവിട്ട് കൊള്ളൂകയും അടിമകളെ പോലെ ദാസ്യപ്പണി
ചെയ്യുകയും വെണം); രൂപത്തിൽ സുന്ദരിയായിരിക്കണം, (ചവിട്ടുന്നതും സുന്ദരിയെ
ആയിരിക്കണം), സ്നേഹത്തിൽ മാതാവാകണം, പിന്നെയോ, കിടക്കയിൽ കാമശാസ്ത്രത്തിലെ
64 കലയും പിന്നെ സ്വന്തം കലയും വരുത്തണം.<br />
<br />
ഈ
പ്രകാരത്തിൽ ‘ഒരാഭിജാത്യ‘ സ്ത്രീ പ്രൊഫൈൽ തയ്യാറാക്കിയവൻ ആരെടാ എന്ന്
കേരളത്തിലെ എത്ര സത്രീകൾ ചോദിച്ചിട്ടുണ്ട് എന്നൊന്നുമെനിക്കറിഞ്ഞുകൂടാ.
ചോദിച്ചിരുന്നെങ്കിൽ, അവളെ ചവിട്ടിക്കൊഴച്ചിട്ടുമുണ്ട്; കാമറക്കണ്ണുകളുടെ
മുന്നിലാണെന്ന ബോധമുണ്ടായിട്ടും ഇന്നത്തെ പുരുഷ നായകന്മാർ പെൺചോദ്യങ്ങൾ
കേൾക്കുമ്പോൾ താറും പാച്ചി ഡബ്ലിയു.ഡബ്ലിയു ഗുസ്തിക്കാരെ പോലെയും
ആഭാസന്മാരെപോലെയും പെരുമാറുമ്പോൾ അവരുടെ പിതാമഹന്മാർ എന്തായിരിക്കണം? അതു
കൊണ്ട് ആരും ചോദിച്ചിട്ടില്ല; മറിച്ച് ആ പ്രൊഫൈൽ അനുസരിച്ച് തങ്ങളുടെ
‘ആഭിജാത്യം‘ നാഴിക്കും ചങ്ങഴിക്കും അളന്നെടുത്ത് പുരുഷന്റെയും
പുഷാധിപത്യത്തിന്റെ കാലാൾപടകളായ സ്ത്രീകളുടെയും മുൻപിൽ വണക്കത്തോടെ
ഒതുക്കത്തോടെ കാഴ്ച്ച വച്ചു കൈപൂപ്പി അനുഗ്രഹം നേടാൻ ശ്രമിച്ചിട്ടുള്ളതേ
ഉള്ളൂ. അങ്ങനെ കുലസ്ത്രീകളായി ജീവിച്ചു വന്ന ഭാരത/കേരളസ്ത്രീകളുടെ
ഭാവശുദ്ധിയെ കുറിച്ച് പാശ്ചാത്യ വനിതകൾ പോലും അത്ഭുതപ്പെട്ടിട്ടുമുണ്ട്.
പിന്നെന്തു വേണം?<br />
<br />
അങ്ങനെ കേരളത്തിലെ സ്ത്രീകൾ, ഭാവശുദ്ധി
ഗാംഭീര്യത്തോടെ ഫോറിൻ ഇന്റെർഫെറൻസു ഒന്നും കൂടാതെ ഓരോ പത്തു
മിനിട്ടിനുള്ളിലും തങ്ങളുടെ അന്തർ വാഹിനികളീലൂടെ അകത്തേക്കു കടന്നു വരുന്ന
ഒരു പറ്റം സ്പേമുകളെ സംരക്ഷിക്കാൻ ഇരുന്നും കിടന്നും നടന്നും, ഓടുകയോ
ചാടുകയോ ചെയ്യാതെ, പാട്രിയാർക്കിയുടെ പെൺജാരന്മാരുടെ മേൽമോട്ടത്തിൽ
ജീവിച്ച് ആൺ തരികളെ നാളെയുടെ നിലനിൽപ്പിനായി മൺ തരികൾ പോലെ പ്രോഡൂസ്
ചെയ്തു സായൂജ്യമടഞ്ഞു വരവേ ഒരു ദിവസം അദ്ദേഹം വന്നു -ഗ്ലോബലിസം.<br />
<br />
കൊണ്ടുവന്നതീ
കവിത പാടിയോന്മാരു തന്നെ. പക്ഷെ, പെണ്ണിന്റെ പുറത്തുള്ള കടിഞ്ഞാൺ
നിയന്ത്രണം വിട്ടുപോകില്ല എന്നു കണക്കു കൂട്ടി. കണക്കു കൂട്ടിയത്, അഭിനവ
ചാത്തന്മാരായതിനാൽ പതിവു പോലെ തെറ്റി.<br />
<br />
ഗ്ലോബലിസ്സം എന്നു
പറയുന്നത് ഒരു പുതിയ ലോകക്രമമാണ്. അതു കേവലം മുതലാളിത്ത കൈയ്യേറ്റം
മാത്രമല്ല; അതിൻ ജനകീയ പാർട്ടിസിപ്പേഷൻ ഒരു പ്രധാന വ്യവസ്ഥയാണ്; സമൂഹ്യ,
ജനാധിപത്യ തുല്യതയിലധിഷ്ഠിധമായ മാനവിക മൂല്യങ്ങൾ ജനങ്ങൾ മനസിലാക്കിയാൽ
മാത്രമേ കച്ചവട വ്യവസ്ഥയിൽ അവർക്കു ചുമതലാബോധത്തോടെ പങ്കെടുക്കാനാകൂ എന്ന്
മുതലാളിത്തം തത്വത്തിൽ ഒരു ക്ലോസ് വച്ചിട്ടുണ്ട്. ഇതൊന്നും പക്ഷെ
ഇന്ത്യയിലെ സോഷ്യലിസ്റ്റ്- ക്ലാസ് -പ്രൊട്ടെക്ഷനിസത്തിൽ അർമ്മാദിച്ച
മേലാളന്മാർക്കു. അത്ര ദഹിച്ചിട്ടില്ല; അല്ലെങ്കിൽ മനസിലായിട്ടില്ല. ജനങ്ങളങ്ങനങ്ങു
സ്വാതന്ത്യം കൊള്ളേണ്ട എന്നവർ സ്വയമങ്ങു തീരുമാനിച്ചു ;പകരം അതൊക്കെ ഞങ്ങൾ അറിഞ്ഞാൽ
മതി എന്നും. അതിനാൽ അവർ ഗ്ലോബലിസത്തെ കേവലമൊരു മൂലധന-
ഇന്വെസ്റ്റെമെന്റ്-ലാഭ- അധികാര-രാഷ്ട്രീയ- ക്ലാസ് മുന്നേറ്റത്തിൽ കവിഞ്ഞ
ഒന്നുമായി കാണാൻ തയ്യാറായില്ല. അവരുടെ പേനയുന്തി ഉദ്യോഗസ്ഥർക്കും മാറ്റം എന്നു പറഞ്ഞാൽ അത്ര രസിക്കാത്ത ഒന്നായി. <br />
<br />
പക്ഷെ
കാലക്രമേണ ഇന്ത്യയിലെ കാപ്പിറ്റൽ മുതലാളിമാർക്കു ചില കാര്യങ്ങൾ തലവേദനയായി
മാറാൻ തുടങ്ങി- വർഗ്ഗിയ ലിംഗ കാരണങ്ങളാൽ പുരോഗതിയുടെ അരികുചേർത്തു
നിർത്തിയിരുന്നവർ പതിയെ സ്വന്തമായ അഭിപ്രായങ്ങൾ രൂപീകരിക്കാനും
സാമ്പത്തികമായി പുരോഗമിക്കാനും തുടങ്ങി. സ്ത്രീകളുടെ ഒരു വിഭാഗം അതിൽ
ഉൾപ്പെട്ടത് അതിലും വലീയ തലവേദനയായി.<br />
<br />
ഗ്ലോബലിസത്തിന്റെ
വ്യ്വവസ്ഥകളിൽ കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞിരുന്നു, നിങ്ങളീ പെണ്ണുങ്ങളെ
തല്ലി പഠിച്ച സംസ്കാരമൊക്കെ ഒന്നു മാറ്റണമെന്ന്. എന്നു തന്നെയുമല്ല,
മാനുഷിക മൂല്യങ്ങളും, സ്ത്രീ-പുരുഷ സമത്വവും ഒക്കെ വ്യവസ്ഥയാക്കുന്നതിനു
വേണ്ടി അന്താരാഷ്ട്ര കോൺഫറൻസു വരെ -ബീജിംഗ് കോൺഫറൻസു-
സംഘടിപ്പിച്ചിരുന്നു. അതിന്റെ ഫലമായി സ്ത്രീ-സമത്വ കേന്ദ്രീകൃത നിയമ
നിർമ്മാണങ്ങൾക്കൊക്കെ ധാരണയായിരുന്നു. പക്ഷെ പീഡനം പീഡനം എന്നൊക്കെ അവിടെ
സംസാരമുണ്ടായപ്പോൾ, ഇതൊന്നും ഞങ്ങട നാട്ടിൽ ക്ലാസുള്ളവർക്കിടയിൽ ഇല്ല,
ക്ലാസില്ലാത്ത അലവലാതികൾക്കിടയിൽ അങ്ങനൊക്കെയുണ്ട്; ഞങ്ങൾ ഭാരതാംബേട
കൊടിയുള്ളവർ അതൊന്നും അത്ര മൈൻഡു ചെയ്യാറില്ല എന്നൊക്കെ പറഞ്ഞ് നാട്ടിലെ
ആണുങ്ങട അഭിമാനം(?) കാത്തു സൂക്ഷിക്കയായിരിന്നു പൊതുവെ ഭാരതത്തിന്റെ
പ്രതിനിധികൾ ചെയ്തത്. <br />
<br />
<br />
എന്തായാലും സ്ത്രീ പീഠന
നിരോധന നിയമങ്ങൾ ഒക്കെ കുറെ പടച്ചുണ്ടാക്കി, ഗ്ലോബലിസ്റ്റുകളെ
സമാധാനിപ്പിച്ചു. പക്ഷെ ഗ്ലോബലിസ്റ്റുകൾ ഒരു കാര്യം കൂടി ചെയ്തു, അവരുടെ
സ്വന്തം ഏജന്റുമാരെ അവരുടെ പ്രത്യേക താല്പര്യമനുസരിച്ചാണെങ്കിലും
നാടുമുഴുവൻ വിന്യസിപ്പിച്ചു-എൻ.ജി യോകൾ. പൊതുവെ ഇന്ത്യയിലെ സ്ത്രീ
സങ്കടങ്ങളും അവർ അനുഭവിക്കുന്ന അതിക്രൂരവും മൃഗ്ഗീയവുമായ അവസ്ഥകളുടെ
യദ്ധാർഥ്യങ്ങളും പുറത്തു കൊണ്ടു വരുന്നതിൽ അവർ ഒരു വലിയ പങ്കു വഹിച്ചു;
അതോടൊപ്പം ഇന്ത്യയിലെയും ചുരുക്കമായ സ്ത്രീ ആക്ടിവിസ്റ്റുകളും ഇതിനു
കാരണമായി. <br />
<br />
<b>ഗ്ലോബലിസത്തിലെ ശ്രീ ശാക്തീകരണം</b><br />
<br />
ഗ്ലൊബലിസത്തിന്റെ
വരവോടെ കേരളത്തിൽ സ്ത്രീ സാമ്പത്തിക ശാക്തീകരണത്തിന്റെ ഒരു നേരിയ
അവതാരമുണ്ടായി എന്നു ഞാൻ മുകളിൽ പറഞ്ഞുവല്ലോ. ബ്രാഹ്മാണിസത്തിന്റെ ചാതുർവർണ്യത്തോടെ
അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന കേരള സ്ത്രീകൾ കൊളോണിയൽ- പള്ളീ
വിദ്യാഭ്യാസത്തോടെ കുറച്ചു യോഗ്യതാ സർട്ടിഫിക്കേറ്റുകൾ ഒക്കെ
നേടീയെടുത്തിരുന്നുവല്ലൊ. എന്നാൽ ഗ്ലോബലിസ്റ്റ്-കാപ്പിറ്റലിസ്റ്റ് വ്യവസ്ഥ
വിദ്യാഭ്യാസത്തെ മതത്വ സ്ഥാപനങ്ങൾക്കു വിറ്റു വ്യവസായവൽക്കരിച്ചു.
മുക്കിനു മുക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങളും, സാമ്പത്തിക വായ്പകളുടെ
സൌകര്യങ്ങളും, യോഗ്യതയിൽ വെള്ളം ചേർക്കലും വന്നതോടെ വിവരത്തിനു വേണ്ടി
താല്പര്യം കാട്ടിയ ഒരു ജനത കൂടുതൽ ഉദ്യോഗ യോഗ്യരായി മാറി. പുതിയ കമ്പോള
അവസരങ്ങൾ അവർക്കു ജോലികൾ ഒരുക്കി; ഇങ്ങനെ യോഗ്യത നേടിയ ധാരാളം
ഉദ്യോഗാർത്ഥികൾ കര കടന്ന് മറ്റു രാജ്യങ്ങളിലെ കമ്പോള കച്ചവട അവസരങ്ങൾ
പ്രയോജനപ്പെടുത്തി ജോലികൾ നേടി.<br />
<br />
വളരെ പെട്ടെന്നു തന്നെ
കേരളത്തിൽ ഒരു ക്ലാസ് പൊതു ബോധം രൂപം കൊണ്ടു. ഭരിക്കുന്നവരും
സംസ്കാരനായകന്മാരും, മത മൌലിക വാദികളും, രാഷ്ട്രീയ വ്യഭിചാരത്തിലൂടെ
അധികാരം നേടിയവരും, പുതിയതും പഴയതുമായ കാപ്പിറ്റലിസ്റ്റുകളും, അവരുടെ ഓരം
ചേർന്ന് അനുസരണയൊടെ നിന്ന സ്ത്രീ സംഘടനകളും, ഗ്ലോബലിസ്റ്റ്
കുട്ടിക്കൊടുപ്പുകാരും പരസ്പരം സഹകരിച്ച ഒരു ന്യൂനപക്ഷ ക്ലാസ്; അങ്ങനെ
പരസ്പര സഹകരണമോ ധാരണകളോ ഇല്ലാത്ത ബാക്കി വന്ന ഭൂരിപക്ഷത്തിന്റെ മറ്റൊരു
ക്ലാസ്.<br />
<br />
ഈ ഭൂരിപക്ഷത്തിലെ രണ്ടു പ്രധാന വിഭാഗങ്ങൾ
വർഗീയ-ജാതി-വിവേചനത്താൽ അന്നു വരെ വികസനത്തിന്റെ അവസരങ്ങൾ നിഷേധിച്ചു
നിർത്തിയിരുന്നവരും സ്ത്രീകളും ആയിരുന്നു. <br />
നീണ്ട വൈദേശീയ ആധിപത്യ
കാലഘട്ടങ്ങൾക്കു ശേഷം ഈ മജോരിറ്റിയുടെ അല്പമായതെങ്കിലും സാമ്പത്തിക
ശാക്തീകരണത്തിനു ഗ്ലോബലിസം വഴിയൊരുക്കുകയായിരുന്നു. <br />
<br />
എന്നാൽ അവരുടെ സാമ്പത്തിക ശാക്തീകരണം ഒട്ടും തന്നെ സാമൂഹ്യ -രാഷ്ടീയ ശാക്തീകരണത്തിലേക്കു വഴി തെളിച്ചില്ല.<br />
<br />
കാരണം,
മുകളിൽ പറഞ്ഞ മൈനോരിറ്റി ക്ലാസ് തങ്ങളുടെ ധാരണകളിൽ പുതിയ ഒരു ഏകീകൃത
രാഷ്ടീയ അധികാര സ്വഭാവം കൈവരുത്തി, മൈനോരിറ്റി വികസനത്തിനു കടിഞ്ഞാണിട്ടു.
സ്റ്റേറ്റിന്റെ എല്ലാ രാഷ്ടീയ- സാമ്പത്തിക അധികാരങ്ങളും അവർ പരസ്പരം
വീതീച്ചെടുത്തു. കേരള ലേജിസ്ലേറ്റീവ് അസംബ്ലിയുടെ ഭരണാധികാര സ്ഥാനങ്ങൾ ഈ
മൈനോരിറ്റികൾ ലേലം വിളിച്ചു പകുത്തെടുക്കുന്ന രാഷ്ടീയ വ്യവസ്ഥ ഇതിന്റെ
പ്രധാന തെളിവാണ്; ഇതിനെ ഒരു മത-രാഷ്ടീയ കപ്പിറ്റൽ-ജുഡീഷ്യൽ- സംസ്കാരിക-
ഭരണ അധികാര ബെൽറ്റ് എന്നു വിളിക്കാം. <br />
ഇവരുടെ അധികാരത്തിൽ കേരളം
ഇന്ന് അനീതിയുടെ ഒരു ചവറ്റു കൂമ്പാരമായി മാറിയിരിക്കയാണ്. നാട്ടിൽ
നടക്കുന്ന അനീതികളും അന്യായങ്ങളും നീതിന്യായ വ്യവസ്ഥകൾ ഉപയോഗിച്ച്
പരിഹരിച്ച് ജനജീവിതം മെച്ചപ്പെടുത്തുന്നതിനു പകരം ഈ വ്യവസ്ഥകളെ അവർ
തങ്ങളുടെ ക്ലാസ് താല്പര്യങ്ങൾക്കു വേണ്ടി ദുർവിനിയോഗം ചെയ്യുകയാണ്.<br />
<br />
സ്ത്രീ
സ്വാതന്ത്ര്യത്തിനും സാമൂഹ്യ വികസനത്തീനും ഇവർ വിലങ്ങുതടിയാകുന്നത്
മേല്പറഞ്ഞ അധികാര-അനീതികളിൽ കൂടി മാത്രമല്ല, സ്ത്രീ ജീവിതരീതിയിൽ കഠിന
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുമാണ്. വിദ്യ നേടി കാശൊക്കെ
ഉണ്ടാക്കുന്നതു കൊള്ളാം, അന്തിക്കു മുൻപേ കൂരേലെത്തണം, പുറത്തു പോകുമ്പോൾ
ആണൂങ്ങളെ ഭ്രമിപ്പിക്കുന്ന അഥവാ അവരിൽ കാമമുണർത്തുന്ന രീതിയിൽ
വസ്ത്രധാരണങ്ങളോ അലങ്കാരങ്ങളോ പാടില്ല, പാരമ്പര്യാധിഷ്ഠിധമല്ലാതെ വേഷം
അണിഞ്ഞു നടക്കുന്നവർ ആണുങ്ങളുടെ കാമവെറീ മനപൂർവം ഉത്തേജിപ്പിക്കുക വഴി
അവരുടെ കാമാക്രമണങ്ങൾക്കു കാരണക്കാരാകുന്നു; അതിനാൽ അത്തരം ആക്രമണങ്ങൾ
രാജ്യത്തെ നീതി-നിയമ സംവിധാനങ്ങളുടെ സംരക്ഷണപരിധിയിൽ പെടുന്നില്ല,
എന്നിങ്ങനെയുള്ള തിയറികൾ ഇവർ മത ഗ്രന്ധങ്ങളെ പിടീച്ചാണയിട്ടും അല്ലാതെയും
പ്രസ്ഥാവനകളിലൂടെയും പ്രവൃത്തികളിലൂടെയും പുറത്തു വിട്ടു. മീഡിയകൾ അതു
പരസ്യപ്പെടുത്തി. സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക ആക്രമങ്ങളുടെ നിസംഗത ഇവർ
ഒരു പൊതു ബോധമാക്കി. ഇതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചു എങ്കിൽ അവരെ എല്ലാ
ക്ലാസ്-അധികാര ഉപാധികളും ഉപയോഗിച്ച് അടിച്ചമർത്തി. ഭരണത്തിന്റെ കോലു
തിരിക്കുന്നവരാണ് രാജ്യത്തു നടക്കുന്ന ക്രമസമാധാന ഭേദനത്തിനുത്തരവാദികൾ
എന്ന കുഞ്ഞുകുട്ടികളുടെ ബോധം പോലും അവർക്കില്ലതായി. <br />
<br />
അതായത്,
ഗ്ലൊബലിസ-കമ്പോള-കാപ്പിറ്റലിസത്തിന്റെ എല്ലാ നല്ല ഉദ്ദേശങ്ങളെയും
അനുഭവങ്ങളെയും മാറ്റി നിർത്തിയാൽ, കേരളത്തിൽ/ഇന്ത്യയിൽ ബ്രാഹ്മണ കാലഘട്ടം
തൊട്ടു തുടങ്ങിയ വൈദേശീയ മതത്വ ആധിപത്യങ്ങൾക്ക്, അത്, ഒരു പുതിയ
കൂട്ടുകെട്ടും ഉണർവും പകരുകയാണ് ഉണ്ടായത്. ഈ കൂട്ടുകെട്ടിനോടും അതിനോട് ഇണചേർന്നു നിൽക്കുന്നവരും കൂടുന്നതാണ് ഇന്ന് പൊതുവെ കേരളത്തിന്റെ കാപ്പിറ്റൽ ഉടമസ്ഥർ;
ജനാധിപത്യവവസ്ഥകളെ ചൂഷണം ചെയ്തു സ്വന്തം താല്പര്യം നടത്തുമ്പോഴും പക്ഷെ ഇവർ
സ്ത്രീകൾക്കു മതാധിപത്യ അടിമത്വമേ കൽപ്പിക്കുന്നുള്ളൂ. ഇവരുടെ
ആയുദ്ധങ്ങളാണ് മീഡിയകൾ-മാമൂലും-ഭാഗികമായി വെർച്വലും സോഷ്യലും. <br />
<br />
ഇവയിൽ
പ്രധാനപ്പെട്ട, കപ്പിറ്റലിസത്തിന്റെ മറ്റൊരു വില്പനച്ചരക്കായ
ചെറുസ്ക്രീനുകൾ ഇതിനോടകം കേരളത്തിലെ എല്ലാ ഇരിപ്പുമുറികളിലും സ്ഥാനം
പിടിച്ചു കഴിഞ്ഞിരിക്കുന്നു. മാനസികോല്ലാസത്തിനു വേണ്ടി എല്ലാം തരികിടകളും
ഈ സ്ക്രീനുകളിൽ വിളമ്പാൻ തുടങ്ങിയതു കാപ്പിറ്റലിസ്റ്റുകൾ
തന്നെയായിരുന്നു. പല ചാനലുകൾക്കും പരസ്യങ്ങളാണ് പ്രധാനം. പരസ്യം
കാപ്പിറ്റലിസത്തിന്റെ പുതിയ അടവാണ്. തങ്ങളെക്കുറിച്ച് മതിയായ
ആത്മബോധമില്ലാത്ത ഒരു ജനതയിൽ തങ്ങളുടെ പോരായ്മകളെ കുറിച്ച് ബോധമുണ്ടാക്കി
അതിനുള്ള പരിഹാരം പുതിയ ഉൽപ്പന്നങ്ങളിലുണ്ട് എന്നു വരുത്തിത്തീർക്കയാണ്
എല്ലാ പരസ്യങ്ങളും ചെയ്യുന്നത്. കാപ്പിറ്റലിസ്റ്റ് മാർക്കറ്റിൽ
ഉൽപ്പന്നങ്ങളെ ഉത്തരവാദിത്തബോധത്തോടെ തിരഞ്ഞെടുക്കുന്നതിനു ജനങ്ങളെ
ബോധവൽക്കരിക്കേണ്ടതുണ്ട്, എന്നു ഞാൻ നേരത്തേ പറഞ്ഞുവല്ലോ. ഈ
ബോധവൽക്കരണത്തിന് ഉത്തരവാദികൾ ഭരണാധികാരികളാണ്. എന്നാൽ ഈ ബോധവൽക്കരണം
കേരളത്തിൽ ഉണ്ടാക്കിയിട്ടില്ല, വിദ്യാഭ്യാസത്തിലൂടെയാണ് ഈ ബോധവൽക്കരണം
പ്രധാനമായും നടപ്പാക്കേണ്ടത്. എന്നാൽ ഈ വിദ്യാഭ്യാസം കേവലം കച്ചവടം
മാത്രമാണ് കേരളത്തിൽ. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനത ഒരു ഭാഗത്ത്
കപ്പിറ്റലിസത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും
തെറ്റായ തീരുമാനങ്ങളിലൂടെ തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട് എന്നത്
മജോരിറ്റിയെ കൂടുതൽ അധ:പ്പതനത്തിലെക്ക് തള്ളിയിടുന്നുണ്ട്. ഇതു വളരെ
തീവ്രമായ ഒരു പ്രശ്നമാണ്..<br />
<br />
അതു പോലെ കേരളത്തിന്റെ മുകളിൽ
പറഞ്ഞ ക്ലാസ് വ്യവസ്ഥക്ക് മറ്റു ചില മനശാസ്ത്ര പ്രത്യേകതകൾ കൂടീ ഉണ്ട്.
ഇതു മുകളീൽ പറഞ്ഞ ഭൂരിപക്ഷത്തിന്റെ തെറ്റായ തീരുമാനത്തിനൊരുദാഹരണമാണ്.
ഭൂരിപക്ഷത്തിന് തങ്ങൾ ന്യൂനപക്ഷ ക്ലാസിന്റെ ഇരകളാണ് എന്ന ബാഹ്യമായ
ബോധമുണ്ട്. അതിനാൽ ഇതിനെതിരെ അവർ ബാഹ്യമായി പ്രതികരിക്കുന്നുമുണ്ട്;
എന്നാൽ അകതാരിൽ ഈ ന്യൂന പക്ഷത്തോട് അവർക്കാരാധനയാണ്; ചരിത്രപരമായി അവരിൽ
അടിച്ചേൽപ്പിച്ച അടിമബോധമാണ് ഇതിനു കാരണം. ഇതിനു ഭൂരിപക്ഷത്തിന്റെ
ജാതി-സംസ്കാരിക നേതാക്കളാണ് നല്ല ഒരു പങ്കും ഉത്തരവാദികൾ എന്നു പറയാതെ
വയ്യ; കാരണം, ഈ ഭൂരിപക്ഷത്തിനു സ്വന്തമായ ഒരു സംസ്കാരിക-ചരിത്ര-സമൂഹ്യ
വ്യക്തിത്വം നേടിയെടുക്കുന്നതിൽ ഇവർ പരാജയപ്പെട്ടു. കേരളത്തിന്റെ അടിസ്ഥാന
പാരമ്പര്യത്തിൽ ബ്രാഹമണ-ക്ഷേത്ര-പ്രതിഷ്ഠ അനുഷ്ഠാനങ്ങൾ
ഇല്ലായിരുന്നെങ്കിലും വളരെ പ്രതിഭാശാലിയായ ശ്രീ നാരായണഗുരു പോലും ബ്രാഹമണ
വിവേചനത്തിനെതിരെ ഈഴവ ശിവനെ പ്രതിഷ്ഠിക്കയാണ് ഉണ്ടായത്. അതായത് ഇരയുടെ
വ്യക്തിത്വം വേട്ടക്കാരന്റെ വ്യാകരണമുപയോഗിച്ച് തിട്ടപ്പെടുത്തുന്ന രീതി. <br />
<br />
എന്നു
പറഞ്ഞാൽ ഈ ഭൂരിപക്ഷത്തിന്റെ ഒരു വികസിത വിഭാഗം, ന്യൂന പക്ഷ ക്ലാസിലേക്ക്
സ്വയം കടത്തപ്പെടുവാനാണ് ശാഠ്യം പിടിക്കുന്നത്. ഈ ശാഠ്യത്തിന്റെ വിജയം
കപ്പിറ്റലിസ്റ്റ് ഉൽപ്പന്നങ്ങളുടെ ഉടമസ്ഥത കൈവരിച്ചുകൊണ്ടാണ്
തീരുമാനിക്കപ്പെടുന്നത്. തന്നെക്കാൾ സാമ്പത്തികമായി ഉയർന്ന ക്ലാസിനെയും
അതിലെ വ്യക്തികളെയും അനുകരിക്കുക അങ്ങനെ ഒരു കാസ്ക്കേഡ് (താഴേക്കുള്ള
വെള്ളമൊഴുക്കു പോലെ) സ്വാഭാവമായി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടു വരെ നിലനിൽക്കുന്നു.<br />
<br />
അതായത്
കാപ്പിറ്റലിസത്തിൽ ഉൽപ്പന്നങ്ങളുടെ ഉമസ്ഥതയിൽ കേരളത്തിലെ മുകളിൽ പറഞ്ഞ
മജോരിട്ടി/ഇരകൾ തികച്ചും എല്ലാ അർഥത്തിലും തങ്ങളുടെ വേട്ടക്കാരായ അധികാര
ക്ലാസിന്റെ കേവലം അനുവർത്തികളായി മറുന്നു. അഥവാ അധികാര ക്ലാസുമായി ഇവർ
എതിർക്കുന്നത്, ധാർമ്മികമായ മാറ്റത്തിനോ നീതിക്കുവേണ്ടിയോ അല്ല, മറിച്ച്
അവരൊടൊപ്പം ഉല്പന്നങ്ങളുടെ ഉടമസ്ഥത കൈവരിക്കുന്നതിനു വേണ്ടി മാത്രമാണ്. കേരളത്തിൽ മുറക്കു നടക്കുന്ന സമരങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.<br />
<br />
ഈ
അവസ്ഥ ശരിക്കും ചൂഷണം ചെയ്യുകയാണ് കേരളത്തിലെ മൈനോരിട്ടി-അധികാര ക്ലാസ്..
അവിടുത്തെ എല്ലാം കാപ്പിറ്റൽ ഉടമസ്ഥതകളൂം പൊതുവെ ഈ ക്ലാസിന്റെ
കൈകളിലാണെന്നു പറഞ്ഞുവല്ലൊ, അതായത്, കേരളത്തിലെ സ്ത്രീകൾ എന്തിനു
ട്രൌസറിടുന്നു എന്നു ചോദിച്ച്, അത് പാശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ
അനുകരണമാണ് എന്നു പറഞ്ഞാക്ഷേപിക്കുമ്പോൾ, ഈ ട്രൌസറുകൾ വിൽക്കുന്നതിന്റെ
ലാഭം കൊയ്യുന്നത് ഈ കാപ്പിറ്റലിസ്റ്റുകൾ ആണ്. അതുപോലെ കിലോക്കണക്കിനു
സ്വർണാഭരണങ്ങൾ തങ്ങളുടെ ക്ലാസ് പ്രമോഷന് ഒരുപാധിയായി ഭൂരിപക്ഷത്തിലെ
സ്ത്രീകൾ ധരിക്കുമ്പോൾ, അതിന്റെ നേട്ടം കൊയ്യുന്നത്, സ്വർണം വിൽക്കുന്ന
മൈനൊരിറ്റി കളാസാണ്. ഒരു പക്ഷെ ഈ സ്വർണത്തിനു വേണ്ടി സ്വന്തം കിടപ്പാടം
വിൽക്കേണ്ടി വരുമ്പോഴും ഈ ക്ലാസാണ് അതു സ്വന്താമാക്കുന്നതും.<br />
<br />
ഇനി
പീഠനത്തിലേക്കു വരാം. മുകളിൽ പറഞ്ഞു സ്ത്രീകളുടെ പുറത്ത് ഏൽപ്പിക്കുന്ന
ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തെ കുറിച്ച്. ഒരു ഭാഗത്ത് കാപ്പിറ്റൽ ഉൽപ്പന്നങ്ങൾ
വിറ്റു ലാഭമുണ്ടാക്കുന്ന ന്യൂന പക്ഷം ആ ഉൽപ്പന്നങ്ങൾ അണിഞ്ഞതിന്റെ പേരിൽ
മറുഭാഗത്ത് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു.. ഈ
ഉൽപ്പന്നങ്ങൾ ധരിക്കുന്നവർക്കു നേരെ ധാർമ്മികമായി ഒരു കപട യുദ്ധം അഴിച്ചു
വിടുകയാണ് ഈ ക്ലാസിന്റെ തന്ത്രം. അതോടെ പാരമ്പര്യ വസ്ത്രം ധാരിക്കാത്ത
സ്ത്രീകളെ വീടിനകത്തും പുറത്തും ലൈംഗികമായി വേട്ടയാടുന്നവരും അവരെ
അനുകൂലിക്കുന്നവരും മത-ധർമ്മ സംസ്ഥാപകരാകുന്നു. അങ്ങനെ ധാർമ്മികത= സ്ത്രീ
ലൈംഗിക ആക്രമണം എന്ന ഒരു കപട ധാർമ്മിക ബോധം ഉരുത്തിരിഞ്ഞു വരുന്നു. <br />
<br />
ഈ
കപട ധാർമ്മിക രൂപീകരണത്തിൽ, കേരളത്തിലെ സ്ത്രീകൾ എവിടെ നിൽക്കുന്നു എന്നു
നോക്കിയാൽ; അവർക്കു ഒരേകീകൃത സംഘടന നിലവിലില്ല. എന്നു പറഞ്ഞാൽ ഈ കപട
ധാർമ്മിക യുദ്ധത്തിനെതിരെയും അവർക്കൊരു ഏകീകൃത പോരാട്ടം
സാദ്ധ്യമാകുന്നില്ല. കാരണം അവരിലെ സാമൂഹ്യ-സംസ്കാരിക-വികസിത വിഭാഗം ന്യൂന
പക്ഷ ക്ലാസിനോടോപ്പമാണ്. ഇവരും അതി ക്രൂരമായി സ്വന്തം ക്ലാസിലെ
പുരുഷന്മാരാൽ കപട ധാർമ്മികതയുടെയും, പാരമ്പര്യത്തിന്റെയും
പുരുഷാധിപത്യത്തിന്റെയും പേരിൽ പീഠിപ്പിക്കപ്പെടുന്നുണ്ട്, എങ്കിലും ഇവരും
പലവിധമായ കാരണങ്ങളാൽ ഈ ക്ലാസിന്റെ സാമ്പത്തിക-സമൂഹ്യ ഐഡീന്റിറ്റിയോട്ടു
ചേർന്നു നിൽക്കുന്നു. ഇവരിൽ പക്ഷെ, ഒരു സ്ത്രീവ്യക്തിത്വാധിഷ്ഠിധ ലിംഗ
നീതിക്കു വേണ്ടി പ്രവർത്തിക്കാൻ കഴിവുള്ളവരുണ്ടെങ്കിലും അതിനു തയ്യാറാകാതെ,
അവർ പുരുഷ ലോകത്തിന്റെ അരുകും വഴിയും വൃത്തിയാക്കി, അവരെ ന്യായീകരിച്ചു
വെറും പാരസൈറ്റുകളായി ജീവിക്കുന്നു. പക്ഷെ ഇവർ ഈ ക്ലാസിന്റെ പേരിൽ
സംരക്ഷിതരാണ്. ഇവരിൽ ചിലരൊക്കെ ഇടക്കിടക്കെന്തൊക്കെയോ സ്ത്രീകൾക്കു വേണ്ടി
സ്വപ്നാടനത്തിലെന്ന പൊലെ പറയുന്നുണ്ട് എന്നതു മറക്കുന്നില്ല. <br />
<br />
ബാക്കിയുള്ള
സ്ത്രീകൾ കൂടുതൽ ഇരകളാവുകയാണ്. ഒന്നമതായി, കപടധാർമ്മികകതയുടെ പേരിൽ ഇവർ
സമൂഹത്തിലെ എല്ലാ പുരുഷന്മാരുടെയും ആക്രമണത്തിനു വിധേയരാകുകയാണ്.
(കപടധാർമ്മികതയുടെ പേരിൽ പുരുഷന്മാർ പൊതുവെ ഒറ്റക്കെട്ടാണല്ലോ). കൂടുതൽ
ആക്രമണത്തിനു വിധേയരാകുമ്പോൾ ഇവർ കൂടുതൽ പ്രതികരണ ശേഷിയുള്ളവർ ആകുന്നു.
കൂടുതൽ പ്രതികരിക്കുമ്പോൾ ഇവരെ കൂടുതൽ അടിച്ചമർത്തുന്നു. പുരുഷനുമായി ഒരു
ലിംഗ സമത്വ ബന്ധം രൂപീകരിക്കാൻ ഇവർക്കു താല്പര്യമുണ്ട്, എങ്കിലും ഇവരാണ്
ഇന്ന് അധാർമ്മികതയുടെ ചൂട്ടുപിടിക്കുന്നവർ എന്നാണ് പൊതുവെ പുരുഷ വർഗവും
മുകളീൽ പറഞ്ഞ സ്ത്രീ വിഭാഗവും വിശ്വസിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ
വീടിനകത്തും പുറത്തും ഇവരാണ് കൂടുതൽ ലൈംഗിക ആക്രമണങ്ങൾക്കു വിധേയരാകുന്നത്.
അഥവാ ഇവരെ ആക്രമിക്കുന്നത് എല്ലാ മത ധർമ്മ സസ്ഥാപനങ്ങൾക്കും ആവശ്യമാണ്
എന്ന ഒരു പൊതു ബോധ നിർമ്മിതി കൂടുതൽ കൂടുതൽ ശക്തമാകുന്നു. <br />
<br />
ഇനി
നമ്മുടെ കുടുംബങ്ങളുടെ ഉള്ളിലേക്ക് ധാർമ്മികയുടെ അന്വേഷണവുമായി ഒന്നു
കടന്നു ചെല്ലാം. അപ്പോഴാണ് മനസിലാക്കുന്നത്, നമ്മുടെ കുടുംബങ്ങൾ നമ്മുടെ
രാഷ്ട്രത്തിന്റെയും സ്റ്റേറ്റിന്റെയും ഒരു ചെറുരൂപമാണെന്ന്. എന്നു പറഞ്ഞാൽ
മുകളിൽ പറഞ്ഞ, ക്ലാസ്, വ്യവസ്ഥകളൂം, ക്ലാസ് ധൃവീകരണങ്ങളും, വേട്ടക്കാരൻ- ഇര
സമ്പ്രാദായവും, കച്ചവട വ്യവസ്ഥകളൂം, ലിംഗ അതിക്രമണങ്ങളും, ലിംഗ അനീതികളൂം,
അധർമ്മങ്ങളും അടിമബോധവും എല്ലം ആണ് അവിടെയും നിലവിലുള്ളത്. എന്നു പറഞ്ഞാൽ,
കുടുംബം, സമൂഹം, സ്റ്റേറ്റ്, രാജ്യം ഇതെല്ലാം ഒരേ അവസ്ഥകൾ തന്നെയാണ്
എന്ന്. അതേതു രാജ്യത്തും അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ടാണ് ജനങ്ങൾക്കു
പറ്റിയ നേതാക്കന്മാർ എന്നും മറിച്ചും പറയുന്നത്.<br />
<br />
കുടുംബങ്ങളിൽ
എങ്ങനെയെങ്കിലും പണം നേടുകയെന്നുള്ളതാണ് വ്യവസ്ഥ. ധാർമ്മികതയില്ലാത്ത
ബന്ധങ്ങൾ വെറും അഭിനയങ്ങളാണ്. രക്ഷകർത്താക്കൾക്കു മക്കളോടോ മക്കൾക്കു
തിരിച്ചോ അതു പോലെ മറ്റു ബന്ധങ്ങളിലോ ധാർമ്മികത പാലിക്കുന്നവർ ചുരുക്കമാണ്
എന്ന അവസ്ഥയാണ്. സമൂഹത്തിന്റെ ഈ ധർമ്മച്യുതിയിൽ മതസ്ഥാപനങ്ങൾ പുതിയ
വേഷത്തിലാണ് വരുന്നത്; ധർമ്മ പരിപാലനത്തിന്റെയും സമാധാനത്തിന്റെയും
ദാദാക്കളായി; അതും അവർക്കൊരു കച്ചവടമാണ്. <br />
<br />
വ്യക്തികൾക്കു
സമാധാനപരവും സ്നേഹപൂർവവുമായ അന്തരീക്ഷം കുടുംബത്തിലും സമൂഹത്തിലും
ആവശ്യമാണ്. അതില്ലാതെ വന്നാൽ, അവരുടെ മനസിൽ പകയും വെറൂപ്പും
വിശ്വാസക്കുറവും, കൂടിച്ചേർന്ന് ക്രിമിനൽ സ്വഭാവങ്ങളിലേക്ക് വഴിതെളിക്കും.<br />
<br />
ഇന്നത്തെ
ബലാൽസംഗ സംസ്കാരത്തിന്റെ പ്രധാനമായ ഒരു കാരണം ഇതു തന്നെയാണ്.
ഡെൽഹിയിലും സമാനമായ റേപ്പു സാഹചര്യങ്ങളിലും ലൈംഗികതയാണ് കാരണം എന്നു
വരുത്തികൂട്ടാൻ ശ്രമിക്കുന്നത് ഈ കപടധാർമ്മികക്കാരാണ്. മറിച്ചു മുകളിൽ
പറഞ്ഞ കാരണങ്ങൾ ഒന്നിനോടൊന്നു ചേർന്നു നിന്നു പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ
സ്ത്രീയുടെ നേർക്കുണ്ടാകുന്ന പുരുഷന്റെ വെറുപ്പാണ് അതിനു കാരണം. <br />
<br />
ഈ
സാഹച്യത്തിൽ പ്രശ്നങ്ങളിലേക്ക് അടിമുടിയുള്ള ഒരു വീക്ഷണത്തിനും
പുനരവലോകത്തിനും അതിനു ശേഷം പ്രശ്ന പരിഹാരത്തിനും സമൂഹവും രാഷ്ട്രവും
വ്യക്തികളും തയ്യാറാക്കേണ്ടതുണ്ട്. ഈ വീക്ഷണത്തിൽ വിട്ടുപോകരുതാത്ത ഒന്ന് എല്ല
വ്യക്തികളുടെയും സാമ്പത്തിക സാമൂഹ്യ സ്വാതന്ത്ര്യമാണ്. <br />
<br />
സ്ത്രീയുടെ
പുരോഗതി, അവരുടെ സാമ്പത്തികവും സാമുദായികവുമായ സ്വാതന്ത്ര്യത്തിൽ
അധിഷ്ടിധമാണ്. സ്ത്രീ പുരോഗമിക്കാത്ത ഒരു രാജ്യവും പുരോഗമിക്കയില്ല. ഇതു
ഞാൻ പറയുമ്പോൾ, കേരളത്തിലെ സ്ത്രീകൾക്ക് ബോൾഡ് ആൻഡ് ബൂട്ടിഫുളിലെ
ഇഷ്ടപ്പെട്ട ഏതാണിനെയും കുടുംബത്തിൽ നിന്നു വലിച്ചിറക്കി സ്വന്തമാക്കനുള്ള
സാതന്ത്ര്യമല്ല ഉദ്ദേശിക്കുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിൽ ധാർമ്മികത
ഉണ്ടായിരിക്കണം ആ ധാർമ്മികതയുടെ നിർമ്മിതിയിൽ അവർ പരസ്പരം
ഭാഗഭാക്കാക്കേണ്ടതുണ്ട്. മറ്റുള്ളവരല്ല അതു നിർമ്മിക്കേണ്ടത്; പാരമ്പര്യമോ
മതപാഠങ്ങളൊ അല്ല; ഇതിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള വർത്തമാനവും
കമ്മൂണിക്കേഷനും അത്യാവശ്യമാണ്; ഒരു സ്ത്രീ-പുരുഷ ബന്ധം ആത്യന്തികമായി
അവർക്കു വേണ്ടിയുള്ളതാണ്; അവരുടെ കുടുംബങ്ങൾ അതിന്റെ ഭാഗമാകേണ്ടതുണ്ട്;
എന്നു വിചാരിച്ച ഇന്നു പൊതുവെ ചിന്തിക്കുന്നതു പോലെ കുടുംബങ്ങൾ അവരുടെ
ബന്ധത്തെ നിയന്ത്രിക്കുന്നത് ആശാവഹമല്ല. <br />
<br />
സ്ത്രീ
സ്വാതന്ത്ര്യ, എന്നു കേൾക്കുമ്പോൾ തന്നെ കുടുംബത്തെ മറന്ന്, കുട്ടികളെ
മറന്ന്, തോന്ന്യാസം നടക്കുന്നവൾ എന്ന ധാരണയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ
എതിർക്കുന്നവർ വച്ചു പുലർത്തുന്നത്. ഇതു പാശ്ചാത്യരീതികളുടെ കണ്ണടച്ച
അനുകരണമാണ് എന്നൊക്കെ പറയുന്നവർ, കേരളത്തിന്റെ ചരിത്രത്തിലേക്കൊന്നു
നോക്കേണ്ടതുണ്ട്. സ്ത്രീകൾ മാറു മറച്ചു പൊതു ഇടങ്ങളിൽ നടക്കരുത് എന്നു
ശഠിച്ചിരുന്ന ഒരു പാരമ്പര്യമുണ്ടായിരുന്നു കേരളത്തിൽ. അതു പോലെ ഇഷ്ടമുള്ള
ആണിന്റെ കൂടെ കിടന്ന് സമ്പത്തും ഭൂമിയും നേടിയെടുക്കുന്ന ഒരു അധാർമ്മിക-
കച്ചവട -ജാതി വ്യവസ്ഥ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. അതുപോലെ
കൂടെക്കിടക്കാൻ തയ്യാറാകുന്ന പെണ്ണീൽ (താണ ക്ലാസിൽ ഇവളെ വിളിക്കുന്നത്
വേശ്യ എന്നാണ്), മക്കളെ ഉണ്ടാക്കിയിട്ട് തന്തയുടെ ചുമതലകളിൽ നിന്നും
ഒഴിഞ്ഞുമാറിയിരുന്ന രീതിയും മറ്റൊരു ജാതി അംഗീകരിച്ചിരുന്നു. വായ് ഉള്ളവന്
ഇരകൽപ്പിച്ചോളും എന്നു പറഞ്ഞ് പത്തു മിനിട്ടുകൊണ്ട് ജനിപ്പിച്ച മക്കളെ
വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പൊയ വരരുചിയെ ഈ വ്യവസ്ഥയുടെ അംബാസിഡറായി
കരുതുന്നവരും ഉണ്ട്, എന്നു മറക്കരുത്.<br />
<br />
ഇവരൊന്നും നല്ല
പരമ്പര്യമല്ല കേരളത്തിലുണ്ടാക്കിയതെന്നും, അഛനുമമ്മയും തങ്ങളൂടെതായ
അധികാര-അവകാശ സ്ഥാനങ്ങളിൽ നിന്നു പ്രവർത്തിക്കുന്ന കുടുംബങ്ങളിലേ ആരോഗ്യപരമായ ധാർമ്മിക- മാനവിക- മൂല്യങ്ങൾഉണ്ടാകൂ എന്നുമുള്ള പൊതു ബോധം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. <br />
<br />
<b>ഭാഗം- 2 തുടരും</b></div>
Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com5South Africa-30.559482 22.937505999999985-44.7482425 2.2832089999999852 -16.3707215 43.591802999999985tag:blogger.com,1999:blog-9010284416631210229.post-22796863718593602592013-02-07T04:55:00.001-08:002013-02-07T04:55:23.555-08:00ഐറ്റം ഡാൻസിനു സെൻസർ ബോർഡിന്റെ വിലക്ക് ആവശ്യമാണോ<div dir="ltr" style="text-align: left;" trbidi="on">
<div style="line-height: 26px;">
<span class="BodyText"><a href="http://www.mathrubhumi.com/movies/telugu/337763/" target="_blank"> ഐറ്റം ഡാൻസുകൾക്കു നേരെ സെൻസർ ബോർഡ് കർശനമാകുന്നു.</a></span></div>
<div style="line-height: 26px;">
</div>
<div style="line-height: 26px;">
<span class="BodyText">‘സിനിമകളിലെ
ഐറ്റം ഡാന്‍സുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പിടിവീഴുന്നു. ഐറ്റം ഡാന്‍സ്
ഉള്‍പ്പെടുന്ന സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റ് നല്കാന് ബോര്‍ഡ്
തീരുമാനിച്ചു കഴിഞ്ഞു. ടെലിവിഷനില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഐറ്റം
ഡാന്‍സ് രംഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ് മറ്റൊരു സുപ്രധാനമായ ഉത്തരവ്.
തിയേറ്റുകളിലെ പ്രദര്‍ശനം കഴിഞ്ഞ് വീടുകളിലെ
സ്വീകരണമുറിയിലേക്കെത്തുമ്പോള്‍ ഐറ്റം ഡാന്‍സിന് ടെലിവിഷനില്‍ പോലും ഇടം
കിട്ടില്ലെന്ന് ചുരുക്കും. സിനിമയില്‍ ഐറ്റം ഡാന്‍സിന് മാത്രം കോടികള്‍
വാങ്ങി വിലസുന്ന ഐറ്റം നര്‍ത്തകിമാര്‍ക്കും ഇനി കാര്യങ്ങള്‍
പഴയതുപോലെയാവില്ല. ഐറ്റം ഡാന്‍സ് രംഗങ്ങള്‍ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം
ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍‘.</span><br />
<span class="BodyText"></span><br />
<a name='more'></a><span class="BodyText"> </span></div>
<div style="line-height: 26px;">
</div>
<div style="line-height: 26px;">
<span class="BodyText">കഴിഞ്ഞ ആഴ്ചയാണ് മാതൃഭൂമിയിൽ ഐറ്റം ഡാൻസിനെക്കുറിച്ച് സാറാ തോമസിന്റെ ഒരഭിപ്രായം വന്നത്. അതുപോലെ NDTV യുടെ ഒരു ചർച്ചയും പ്രസ്തുത വിഷയത്തിൽ ഉണ്ടായിരുന്നു. അവയോടു പ്രതികരിച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു <a href="http://goweri2.blogspot.com/2013/01/blog-post_31.html" target="_blank">ഇവീടെ വായിക്കാം.</a></span></div>
<div style="line-height: 26px;">
</div>
<div style="line-height: 26px;">
<br />
<span class="BodyText">സെൻസർ ബോർഡിന്റെ ഈ തീരുമാനം പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വായനക്കാരിൽ ഉളവക്കുന്നത്. പലരും അതിൽ സന്തോഷിച്ചു; ചിലർക്ക് സെൻസർ ബോർഡിന്റെ ഇടപെടൽ വ്യക്തികളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലേക്കുള്ള കൈകടത്തലല്ലേ എന്ന സംശയം.</span><br />
<span class="BodyText"><br /></span>
<span class="BodyText">എനിക്ക് ഇന്ത്യയിലെ സാഹചര്യത്തിൽ അതിൽ സന്തോഷമാണുണ്ടായത്. </span><br />
<br />
<span class="BodyText">അതിനുള്ള കാരണങ്ങൾ താഴെപ്പറയുന്ന വയാണ്.</span><br />
<span class="BodyText">1. സ്വതന്ത്രമായ തിരഞ്ഞെടുപ്പു തന്നെയാണ് ഏറ്റവും നല്ലത്. പക്ഷെ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ആ സ്വാതന്ത്ര്യമെന്താണെന്നു സ്വയം അറിഞ്ഞുകൂടാ; ഭരണകൂടം അവരെ അതു മന:പൂർവം മനസിലാക്കിക്കുന്നില്ല.ഇപ്പൊഴും വോട്ടു ബാങ്കെന്ന അടിമച്ചങ്ങലയിൽ അവരെ തളച്ചിട്ട് ആഞ്ഞാഞ്ഞ് പീഠിപ്പിച്ചു സുഖിക്കുന്നതിൽ ആനന്ദം അനുഭവിക്കുന്ന ഭരണ നേതൃത്വമാണ് നമ്മുടേത്. പിന്നെ അങ്ങോട്ടു പോ ഇങ്ങോട്ടു വാ എന്നു പറഞ്ഞ് പുറത്ത് അധികാരം കളിക്കുമ്പോൾ അതു ശിരസാ വാങ്ങുന്നവരുമാണ് നമ്മൾ. </span><br />
<br />
<span class="BodyText">ഞാൻ ആദ്യത്തെ പോസ്റ്റിൽ പരാമർശിച്ച NDTV പ്രോഗ്രാം ശ്രദ്ധിച്ചാൽ മനസിലാകും രക്ഷിതാക്കളൂൾപ്പെടെ പലരും പരാതിപ്പെട്ടത്, അവരുടെ ചെറിയകുട്ടികൾ ഈ ഐറ്റം ഡാൻസുകൾ പാടി, നടികൾ കാട്ടുന്ന അതേ ലൈംഗിക ചേഷ്ടകൾ കാട്ടി വീടുകളിൽ ഡാൻസു കളിക്കുമ്പോൽ സ്വയം ലൈംഗികവൽക്കപ്പെടുന്നു എന്ന്. എന്നു പറഞ്ഞാൽ പ്രായപൂർത്തിയാകുന്നവർ മാത്രം കാണേണ്ടുന്ന സിനിമകൾ കൊച്ചുകുട്ടികളെ കാണിക്കുന്നതിൽ അച്ചനമ്മമാർക്കുള്ള സ്വതന്ത്ര തീരുമാനം അവർ എടുക്കുന്നില്ല; എന്തുകൊണ്ട്? അതിനെകുറിച്ചവർക്കറിഞ്ഞുകൂടാ, അതിനെക്കുറിച്ചു പറഞ്ഞ് കുട്ടികളെ ബോധവൽക്കരിക്കുക എന്നതിനു പകരം അവർ ഐറ്റം ഡാൻസു കളിക്കുന്നാരെ കുറ്റം പറയുന്നു. ഐറ്റം ഡാൻസുകൾക്കു കുട്ടികളെയും യുവാക്കളെയും ലൈംഗികവൽക്കരിക്കുന്ന ദോഷമുണ്ട് എങ്കിൽ അവയെ സ്വയം ബഹിഷ്കരിക്കാമല്ലോ? പക്ഷെ അതു ചെയ്യാൻ പ്രാപ്തരാകാത്ത ഒരു ജനതക്ക്, സെൻസർ ബോർഡിന്റെ ഇത്തരം തീരുമാനങ്ങൾ കുറെ നന്മ ചെയ്യും. എന്നാലും എല്ലാ കാലത്തേക്കും എല്ലാകാര്യത്തിലേക്കും, മറ്റുള്ളവർ അതു സെൻസർ ബോർഡായാലും ഗവണ്മെന്റായാലും തീരുമാനമെടുത്താലേ ശരിയാക്കൂ എന്ന ഒരു രീതി നല്ലതല്ല. സ്വന്തം മക്കളെ എങ്ങനെ വളർത്തണം എന്നു മാതാ പിതാക്കൾ തീരുമാനിക്കേണ്ടതുണ്ട്. </span><br />
<span class="BodyText"><br /></span>
<span class="BodyText">2. ഐറ്റം ഡാൻസുകാർ വേറൊരു മനോഭാവത്തിന്റെ വാകതാക്കളാണ്; അവർക്കു സ്വയം തീരുമാനിക്കാൻ സ്വാന്തന്ത്ര്യമുള്ളവരാണ്,എന്നു പറയുന്നു. പക്ഷെ അവരുടെ തീരുമാനം അവരുടെ സാമ്പത്തിക നേട്ടത്തിന്റ് അടിസ്ഥാനത്തിലാണ് ഉണ്ടാകുന്നത്; ചിലപ്പോൾ അവർക്ക് സിനിമാ മുതലാളിയുടെ താല്പര്യത്തെ അനുസരിച്ച് സ്വന്തം തീരുമാനത്തിനു വിപരീതമായും ചെയ്യേണ്ടി വരും. അപ്പൾ മുതലാളിത്ത ലാഭത്തിന്റെ ഒരു പ്രശ്നമാകും അത്. ഇന്ത്യയിലെ മുതലാളിമാർ, പൊതുവെ സാമൂഹ്യ ബോധം എന്ന ഉത്തരവാദിത്ത ബോധത്തോടെ പെരുമാറുന്നവരായി എനിക്കു തോന്നിയിട്ടില്ല; എന്നു പറഞ്ഞാൽ ലാഭം മാത്രമാണ് അവർക്കു ലക്ഷ്യം. അപ്പോൾ ലാഭത്തിന്റെ പേരിൽ വിപണന സാദ്ധ്യത ഉള്ള എന്തും അവർക്കു വിൽകാം. മുതലാളിത്ത-വിപണീവൽക്കരണം അതിനുള്ള സ്വാതന്ത്ര്യം അവർക്കു കൊടുക്കുന്നുണ്ട്. ഈ വിപണിവൽക്കരണം/ കമ്പോളവൽക്കരണം, ഒരു പാശ്ചാത്യ ആശയമാണ്. പാശ്ചാത്യ സമൂഹം സ്വാതന്ത്ര്യ ബോധത്തേ വളരെ നേരത്ത ശീലിക്കാൻ തുടങ്ങിയ ഒരു സമൂഹമാണ്; ലോക മഹായുദ്ധങ്ങളൂം, സിവിൾ യുദ്ധങ്ങളൂം, കൊളോണീയലിസവും അതിന്റെ കെടുതികളൂം അവരെ അങ്ങനെ ഒരു സ്വതന്ത്ര്യ സമൂഹങ്ങൾ ആക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.</span><br />
<br />
<span class="BodyText">എന്നാൽ ഇന്ത്യൻ സമൂഹങ്ങൾ/വ്യക്തികൾ ഈ സ്വാതന്ത്ര്യ മെന്താണെന്നു ഗ്രഹിക്കുന്നില്ല; ഇവിടെ ഗ്ലോബലിസം നടപ്പിലാക്കിയ ഗവണ്മെന്റുകൾ ഈ പാഠങ്ങൾ ജനങ്ങളെ പഠിപ്പിക്കേണ്ടിയുരുന്നു. വിദ്യാഭ്യാസ മാത്രുകകൾ അതിനനുസരിച്ച സജജമാക്കേണ്ടിയിരുന്നു, പക്ഷെ മുകളിൽ പറഞ്ഞതു പോലെ വോട്ടു ബാങ്ക് ഗവണ്മെന്റ് അതിനു തയ്യാറാകുന്നില്ല, അതിനാൽ മാർക്കറ്റിൽ പണം നേടുക എന്നൊരു കാര്യം മാത്രമേ മുതലാളീമാർക്കും ജനങ്ങൾക്കു മനസിലാകുന്നുള്ളൂ. എന്നു പറഞ്ഞാൽ ചുരുക്കത്തിൽ ഇന്ത്യ ഇന്നും സ്വതന്ത്ര്യത്തിൽ ഒരു പിന്നോക്ക/ ട്രഷീനൽ മനൊഭാവമാണ് കൈക്കൊള്ളുന്നത്, അതുകൊണ്ട് അവിടെ വിലക്കു നിയമങ്ങൾ ആവശ്യമായി വരുന്നു. </span><br />
<span class="BodyText"><br /></span></div>
<div style="line-height: 26px;">
</div>
</div>
Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com0South Africa-30.559482 22.937505999999985-44.7482425 2.2832089999999852 -16.3707215 43.591802999999985tag:blogger.com,1999:blog-9010284416631210229.post-52446745578297076472012-11-20T12:20:00.001-08:002012-11-21T01:07:22.174-08:00ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം<div dir="ltr" style="text-align: left;" trbidi="on">
[ഇതു നാലാമിടത്തിൽ ‘<a href="http://www.nalamidam.com/archives/16429" target="_blank">മാറിയ പെൺജീവിതവും മാറാത്ത നമ്മുടെ മേൽമീശകളൂം‘</a> എന്ന പേരിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ ഒറിജിനൽ കോപ്പിയാണ്. ശ്വേതയുടെ പ്രസവത്തെക്കുറിച്ച് നമ്മുടെ ഗവണ്മെന്റ് നയം വ്യക്തമാക്കിയിരിക്കുന്നു; സ്പീക്കർ ജീ.കാർത്തികേയൻ പറഞ്ഞിരിക്കുന്നു; ശ്വേതയുടെ പ്രവൃത്തി <a href="http://boolokam.com/archives/75142#ixzz2Ck7knZdt" target="_blank">ധാർമ്മികമായില്ല</a> എന്ന്. ഈ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഇവിടെ ശ്വേതയുടെ <a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=0&contentId=12866557&district=Thrissur" target="_blank">മറുപടി</a>]<br />
<br />
<a name='more'></a><br />
ശ്വേതാമേനോൻ കാമറക്കണ്ണുകളുടെ മുൻപിൽ പ്രസവിച്ചു എന്നുള്ളത് ഒരു പൊതു ചർച്ചയായിരിക്കയാണ്. അതിനെക്കുറിച്ച് ഒരനുബന്ധം എഴുതണമെന്നാവശ്യപ്പെട്ടപ്പോൾ എനിക്കു തോന്നിയത് ഞാൻ ഇവിടെ കുറിക്കുന്നു. ശ്വേതയുടെ പ്രസവം ആനുകാലിക നവലിബറൽ-കച്ചവടരീതികൾക്കനുസരിച്ചു കാണ്ടേണ്ട ഒന്നാണ്. അതിൽ ബഹുമുഖവൈകാരികതകൾ ഉൾപ്പെടുന്നുണ്ട്, ലൈംഗികതയും, പ്രണയവും, പ്രേമവും, പാരമ്പര്യത്തോടുള്ള വെല്ലുവിളിയുമൂണ്ട്. അതേ ആനുകാലിക കച്ചവടതന്ത്രത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന നമ്മുടെ സമൂഹം പക്ഷെ, പരമ്പര്യ ജാഡയുടെ പതിവു മൂടുപടവും കുഞ്ചലവും കെട്ടി തറവാടികളാകാനാണ് ശ്രമിക്കുന്നത്. ഈ തറവാടിത്തത്തിന്റെ നാല്ക്കവലയിൽ എങ്ങോട്ടു പോകണമെന്നറിയാതെ കുറച്ചു പേർ പകച്ചു നിൽക്കുന്നുമുണ്ട്. <br />
<br />
<br />
ശ്വേതാമേനോൻ ക്യാമറ കണ്ണൂകൾക്കു മുൻപിൽ പ്രസവിച്ചതിനു വ്യക്തമായ സാമ്പത്തികവും തൊഴില്‍പരവും വ്യക്തിപരവുമായ കാരണങ്ങൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രസവത്തിന്റെ കോപ്പിറൈറ്റ് സംവിധായകൻ ബ്ലസി പണം കൊടൂത്താണ് വാങ്ങിയത്. പകരം ഒരു നായാടിപ്പെണ്ണിന്റെ പ്രസവം വെറുതെകിട്ടിയാലും സംവിധായകന് അതിൽ താല്പര്യമുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം ഏതു സംവിധായകനും സിനിമ കച്ചവടമാണ്. കച്ചവടത്തിൽ ലാഭം വേണം. ഒരു നായാടിപ്പെണ്ണിന്റെ അല്ലെങ്കിൽ ഭിക്ഷക്കാരിയുടെ പ്രസവം വച്ചു പടം പിടിച്ചാൽ അതിനെതെത്ര കഴ്ചക്കാരുണ്ടാകും? മാർക്കറ്റ് കാപ്പിറ്റലിസത്തിൽ , ഉപഭോക്താവീന്റെ സംസ്കാരിക-സമൂഹിക-ബൌധികചുറ്റുപടുകൾ അനുസരിച്ച് പരസ്യങ്ങൾ ചമഞ്ഞെടുത്ത് അവരെ ഉൽപ്പന്നത്തിലേക്കു നയിക്കയാണ് ഏതു കാപ്പിറ്റൽ മുതലാളിയും ചെയ്യുന്നത്.<br />
<br />
മലയാളം സിനിമകളുടെ ഉപഭോക്താക്കൾ മലയാളികളാണല്ലോ? അവരിൽ എത്രപേര്‍ നായാടി
പ്പെണ്ണിന്റെ പ്രസവം പകർത്തിയതു കാണാൻ പോകും. അഥവാ നായാടിപ്പെണ്ണിന്റെ
പ്രസവത്തെക്കാൾ കച്ചവട സാദ്ധ്യതയുള്ളത് നടിയുടെ പ്രസവത്തിനാണ്. അതു
തിരിച്ചറിയുന്നതു തന്നെയായിരിക്കും സംവിധായകന്റെ ഇവിടുത്തെ ഏറ്റവും വലിയ
പ്ലസ് പോയിന്റ്.<br />
<br />
ഇവിടെ മൂലധന മുതലാളിയും, ഉൽപ്പന്നവും, ഉപഭോക്താവും ഒരേകണ്ണിയുടെ ഭാഗങ്ങളാവുകയാണ്.<br />
ഇതേ ഉപഭോക്താക്കൾ തന്നെയാണ്, ശ്വേതയെ വിമർശിക്കുന്നത്. ‘അഴിഞ്ഞാട്ടക്കാരിയുടെ താന്തോന്നിത്തങ്ങൾ’ , ‘ഭ്രാന്തുള്ളവരാണ് ഇങ്ങനൊക്കെ ചെയ്യുക’, ‘അശ്ലീലവും അനാവശ്യവുമാണ്’, ‘ഇത്തരം സന്ദര്‍ഭങ്ങളെ കാശാക്കി മാറ്റുന്നത് നമ്മുടെ സാമൂഹ്യനീതിശാസ്ത്രത്തിന് യോജിക്കുന്നതല്ല‘, ദുരുദ്ദേശമാണ്, ‘കമ്പോളത്തിന് വേണ്ടി വ്യക്തിഗത കാര്യങ്ങളെ കൂടി വില്‍ക്കേണ്ടി വരുന്ന അവസ്ഥയെ ഗ്ലോറിഫൈ ചെയ്യുന്നത് ശരിയോ? ‘സാമൂഹ്യനീതിക്കു നിരക്കാത്തതാണ്,‘, ‘പെണ്ണിന്റെ സ്വകാര്യതയിലേക്കുള്ള് കടന്നു കയറ്റമാണ് ‘ഇതൊക്കെ ചില സാമ്പിൾ ചൊദ്യങ്ങൾ മാത്രമാണ്. ചുരുക്കമായി ചില അനുകൂല കമന്റുകളും ഉണ്ടായിട്ടുണ്ട്. ശ്വേത എന്തു ചെയ്യാലെനിക്കെന്താ എന്ന നിസംഗതയും ചിലരിൽ നിന്നു കേട്ടിരിക്കുന്നു.<br />
<br />
ഈ പ്രതികൂല ചോദ്യങ്ങൾ ചോദിക്കുന്നവർ മാത്രം വിചാരിച്ചാൽ മതി, ഈ പടം ബഹിഷ്ക്കരിക്കാൻ. പിന്നീടൊരു സംവിധായകനും ഇങ്ങനെയൊരു ശ്രമത്തിനു മുതിരുകേ ഇല്ല. പക്ഷെ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു തന്നെയല്ല, ഈ പടം വിജയിച്ചാൽ കുറച്ചു പടങ്ങൾ കൂടിയെങ്കിലും ഈ ലൈനിൽ ഇറങ്ങുകയുംചെയ്യും, സമൂഹം കുറ്റം പറയുകയും ചെയ്യും. പടം റിലീസിനു വേണ്ടി കാത്തിരിക്കയുമാണ്. അപ്പാൾ ഈ സമൂഹത്തിൽ തന്നെ തകരാറൂണ്ട് എന്നു മനസിലാക്കേണ്ടിയിരിക്കുന്നു.<br />
<br />
<b>ഗ്ലൊബലിസത്തിന്റെ പശ്ചാത്തലത്തിലെ നമ്മുടെ സമൂഹത്തെ ഒന്നു കാണാം.</b><br />
<br />
ഗ്ലോബലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളീലൊന്ന്, വിലപനമൂല്യങ്ങളുള്ള എന്തിനേയും ചരക്കാക്കി വിൽക്കാമെന്നാണ്. ഇപ്പോൾ പലമനസുകളീലും ഉയരുന്ന ഒരു പ്രധാന ചോദ്യമാണ്. <b>അപ്പോൾ ഗ്ഗ്ലോബലിസത്തിൽ പെണ്ണും ചരക്കല്ലേ?</b> അതിന്റെ ഉത്തരത്തിലേക്ക് ഞാൻ പിന്നീടു വരാം.<br />
<br />
ഗ്ലോബലിസത്തിന് അതിന്റേതായ വ്യവസ്ഥളും സമ്പ്രദായങ്ങളുമുണ്ട്. അവയിൽ പലതും ഇന്ത്യൻ പാരമ്പര്യത്തിനു യോജിക്കുന്നതല്ല. വ്യക്തിസ്വാതന്ത്ര്യമാണ് അതിലൊന്ന്. വ്യക്തികൾക്കു അവരുടെ താല്പര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം. ഇത്തരം സ്വാതന്ത്ര്യത്തിനു മൂല്യങ്ങളില്ല എന്നൊരു ധാരണ നമ്മൂടെ നാട്ടിൽ പാരമ്പര്യ വാദികൾ പരത്തുന്നുണ്ട്. അതു ശരിയല്ല. വ്യക്തി സ്വാതന്ത്യം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മാനവികമൂല്യങ്ങളെ തന്നെയാണ്. ഇന്ത്യ ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ബഹുമാനിക്കപ്പെടുന്നത് ഈ മാനവിക മൂല്യങ്ങൾ ഒരുകാലത്ത് അവിടെ നിലനിന്നിരുന്നു എന്നതുകൊണ്ടാണ്. പിന്നീടു വന്ന അനേക മതത്വവാദികൾ (മതമാണ് വ്യക്തി സ്വത്വം നിർണയിക്കുന്നത് എന്നുള്ളവർ) അതിൽ കൈകടത്തിയതോടെയാണ് അത്തരം മൂല്യങ്ങൾ നഷ്ടമാകാൻ തുടങ്ങിയത്.<br />
<br />
അപ്പോൾ പറഞ്ഞു വന്നത് ജനാധിപത്യത്തിൽ അധിഷ്ഠുധമായ വ്യക്തിസ്വാന്തന്ത്ര്യം മാനവിക മൂല്യങ്ങൾക്കനുസരിച്ചാണ്. അതായത് വ്യക്തി ചെയ്യുന്ന കാര്യങ്ങൾ വ്യക്തിയുടെ ശരി, തെറ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്, തീരുമാനമാകുന്നത്. അതു ശരിയായാൽ നല്ലത്. തെറ്റായാൽ അതിന്റെ പ്രത്യാഘാതങ്ങളും അവരുടെ ഉത്തരവാദിത്തമാണ്. എന്നുപറഞ്ഞാൽ സ്വേതയുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ അവരുടെ ഉത്തരവാദിത്തമാണ്. സ്വേതയൂടെ മകൾക്കു അഛനമ്മമാരുടെ പ്രവൃത്തികൾ ഒരുപക്ഷെ പ്രതികൂലമായി വന്നാൽ ആ കുട്ടിയും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. <br />
<br />
എന്നാൽ കേരള/മലയാളി സമൂഹം പൊതുവെ ലിബറലൈസേഷന്റെ ഈ വ്യക്തിസ്വാതന്ത്ര്യ അവസ്ഥകളെ ശരിക്കു മനസിലാക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. കാരണം അതിനെ കേവല സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രമേ കാണുന്നുള്ളു; ലാഭം, നഷ്ടം ഇവയുടെ പേരിൽ മാത്രം. കാരണം ഗവണ്മെന്റുകൾ ഇങ്ങനെയണ് ജനങ്ങളെ മനസിലാക്കിക്കുന്നത്. 1991ൽ ഗ്ലോബലിസം ഇന്ത്യയിൽ നടപ്പിലക്കിയത് കടക്കെണിയിൽ നിന്ന് രക്ഷനേടുന്നതിനായിരുന്നു എന്നു മാത്രമേ ജനതക്കറിവുള്ളൂ. പിന്നീട് എല്ലാവർക്കും കൂടുതൽ ജോലികളൂം കിട്ടാൻ തുടങ്ങി. എന്നാൽ ഗ്ലോബലിസം ഒരു പുതിയ ലോക ക്കാഴ്ചയാണ്, ഒരു പുതിയ ജീവിചര്യ. അതനുസരിച്ച് വ്യക്തി-സമൂഹ്യ-രാഷ്ട്രീയ ജീവിതം മാറ്റപ്പെടേണ്ടതുണ്ട്. പക്ഷെ ഇന്ത്യയിൽ ഇതൊന്നും ജനങ്ങളെ അറിയിച്ചില്ല്, കാരണം, വ്യക്തി സ്വാതന്ത്ര്യത്തെ ഗവമ്മെന്റുകൾ ഭയക്കുന്നു. വോട്ടു ബാങ്കുകളെയാണ് അവർക്കു വേണ്ടത്. അതുകൊണ്ടാണ് വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി, ഗ്ലോബലിസത്തിന്റെ വ്യവസ്ഥയായി നിയമങ്ങൾ ഉണ്ടാക്കുമ്പോഴും അതിൽ പ്രശ്നങ്ങളുണ്ടാകുന്നത്; വിവരാവകാശ നിയമത്തെ അടിസ്ഥാനമക്കിയ പൌരാവകാശം <a href="http://www.ndtv.com/video/player/left-right-centre/is-the-right-to-information-act-being-diluted/251432" target="_blank">ചർച്ചാവിഷയമാകുന്നത്</a>. <br />
<br />
പകരം വ്യക്തി സ്വാതന്ത്ര്യത്തിനു ഇന്നും നമ്മുടെ സമൂഹത്തിൽ പകരം നിക്കുന്നത് ഞാൻ നേരത്തേ പറഞ്ഞ മതത്വ വ്യവസ്ഥകളാണ്. വ്യക്തി-സമൂഹ്യ ബന്ധങ്ങൾ മതമൂല്യങ്ങൾക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത് എന്ന വ്യവസ്ഥ. ഇവകളൊക്കെയോ പണ്ടെങ്ങോ ഏതോ കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്ര്രിയ, ദേശീയ, കാഷ്ചപ്പാടുകളോ മേൽക്കോയ്മ, അധിവിവേശ താല്പര്യങ്ങൾക്കോ പര്യാപ്തമായ രീതിയിൽ എഴുതിയിട്ടവ.യാണ്. അവകൾക്ക് ഇതുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാലിക വ്യവസ്ഥയിൽ യാതൊരു സാന്ദർഭികതയും ഇല്ല. എങ്കിലും ദൈവശക്തിയുടെ പേരിൽ വ്യക്തികളെ പെട്ടെന്നു നിയന്ത്രണത്തിനു വിധേയമക്കാവുന്ന ഒരു ആത്മീയ -ചിന്താപദ്ധതിയെ/ മനസുകളെ അവകൾക്കു നിർമ്മിക്കാൻ കഴിയുന്നു. ആ വിധത്തിൽ നിർമ്മിക്കപ്പെട്ട, അഥവ ഒരേ അച്ചു ചിന്തയുള്ള വ്യക്തികളെ നിയന്ത്രിക്കുക വളരെ എളുപ്പമാണ്. ഒരു കേവല മൈനോരിട്ടിക്കും ഒരു വലിയ മജോരിറ്റിയെ ഈവിധത്തിൽ നിയന്ത്രിക്കാൻ എളുപ്പമാണ്. ഈ രീതിയിൽ ഈ മൈനോരിറ്റിയാണ് മറ്റുള്ളവർക്കു വേണ്ടി എല്ലാം തീരുമാനിക്കുന്നത്; ഭക്ഷണം, സ്വാദ്, വസ്ത്രം, ആഡംബരം, വിദ്യാഭ്യാസം, ലൈഫ് സ്റ്റൈൽ, തൊട്ട് വിവാഹം, ദാമ്പത്യം, പ്രസവം, ചോറൂണ്, അങ്ങനെ, അങ്ങനെ, സകലതും. <br />
<br />
സുനിൽ പി ഇളയിടം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മലപ്പുറം ജില്ലാ ഉൽഘാടന വേളയിൽ അടുത്തകാലത്തു നടത്തിയ ഒരു <a href="http://malayal.am/%E0%B4%87-%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82/14356/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D-%E0%B4%B5%E0%B5%86%E0%B4%B1%E0%B5%81%E0%B4%82-%E0%B4%85%E0%B4%B1%E0%B4%BF%E0%B4%B5%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%85%E0%B4%A4%E0%B5%8D-%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D" target="_blank">പ്രഭാഷണത്തിൽ</a> ഇങ്ങനെ പറയുന്നുണ്ട്:<br />
“ലളിതമായി പറഞ്ഞാൽ വിവരം ഭൂതകാലത്തിന്റെ സ്റ്റോക്ക് രജിസ്റ്റർ ആണ്. <a class="taxonomyterm_tag" href="http://malayal.am/taxonomy/term/5863">വ്യാഖ്യാനം</a>
വർത്തമാനവുമായി ഒരു ജനതയുടെ സംവേദനമാണ്, മുഖാമുഖമാണ്.
വിമർശം ഭാവിക്കു വേണ്ടിയുള്ള ജ്ഞാനരൂപികരണമാണ്. അതൊരു
രാഷ്ട്രീയപ്രയോഗം കൂടെയാണ്. കാരണം നിലനില്‍ക്കുന്ന അറിവിനെ
തിരുത്തുക വഴി, ചോദ്യം ചെയ്യുക വഴി, അതിന്റെ അടിസ്ഥാനത്തെ
ചർച്ചാവിഷയമാക്കുക വഴി, അത് നിലനിൽക്കുന്ന
അധികാരവ്യവസ്ഥയെ Destabilise ചെയ്യുന്ന ഒന്നായി മാറുന്നു“.<br />
<br />
ശ്വേതയുടെ പ്രവൃത്തി അവരറിഞ്ഞോ അറിയാതെയോ മുകളിൽ പറഞ്ഞ അച്ചുചിന്തയുള്ള സമൂഹത്തെ അഥവാ കമ്മ്യൂണിറ്റികളുടെ അധികാരവ്യവസ്ഥയെ ഡിസ്റ്റെബിലൈസു ചെയ്യാൻ പ്രാപ്തിയുള്ള ഒന്നാണ്. <br />
<br />
ഇത്തരം ഡിസ്റ്റെബിലൈസേഷനെ ഭയക്കുന്നവർ അഥവ അച്ചുചിന്തയിൽ അഭിരമിക്കുന്നവരല്ലേ ശ്വേതയുടെ പ്രവൃത്തി സമൂഹ്യ നീതിക്കു നിർക്കാത്തതാന്, സമൂഹ്യബോധമില്ലായ്മയാണ് എന്നൊക്കെ പറയുന്നത് ? എന്താണിവരുദ്ദേശിക്കുന്ന ഈ സമൂഹ്യബോധം, മറ്റുള്ളവരുടെ പ്രവൃത്തികൾ ഇവരുടെ സങ്കല്പങ്ങളെ പിന്തുടരണമെന്ന ശാഠ്യം. നാട്ടിലാരെങ്കിലും പ്രേമവിവാഹം നടത്തിയാൽ ഉടനെ ഇവർ അതിനെതിരെ വരുകയായി. കാരണം അവർ സ്വന്തം മക്കൾക്ക് മോശം മാതൃകയാകും എന്നു പറഞ്ഞുകൊണ്ട്. പണ്ടു മാധവിക്കുട്ടിയുടെ എന്റെ കഥകളെ കുറിച്ചു ചാർച്ചകളീൽ പങ്കെടുത്തവർ പറഞ്ഞതും ഇതു പോലെയാണ്. അതു ഞങ്ങട പെണ്മക്കളേയും സഹോദരികളെയും അതു വഴിതെറ്റിക്കുമെന്ന്.<br />
<br />
എന്നാൽ അല്പം മാറി നിന്ന് യദ്ധാർത്ഥത്തിൽ എത്ര സമൂഹബോധമുള്ളവരാണ് നമ്മൂടെ സമൂഹത്തിന്റെ പരിശ്ചേദം എന്നു ചിന്തിക്കുമ്പോഴാണ് പൂച്ചു പുറത്താകുന്നത്. സൂര്യനെല്ലിയിലെ പെൺകുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി എന്തു കൊണ്ടാണ് ഈ പരിശ്ചേദം മുന്നോട്ടു വരാത്തത്. പെൺ വാണിഭക്കേസിൽ പ്രതികളായതു സ്ഥാനമാനങ്ങൾ നേടിയെടുത്തവരും ഭരണം കൈയ്യിലുള്ളവരും ആണെങ്കിൽ അവരു സമൂഹത്തിൽ പരത്തുന്ന മൂല്യച്ച്യുതിയെക്കുറിച്ചെന്തു കൊണ്ട് ഇവർ ശബ്ദമുയർത്തുന്നില്ല. അതുകൂടാതെ എത്രയോ കുടുംബങ്ങളിൽ പെൺകുട്ടികൾ പെൺ വാണീഭത്തിന്റെ ക്രൂരതക്കു വിധേയമായിരിക്കുന്നു. ഇനിയും ആകുന്നു. ആരുടെയൊക്കെയോ മുന്നിൽ കൂടിയാണ് ഇതൊക്കെ നടക്കുന്നത്, ആരൊക്കെയോ ഇതറിയുന്നുണ്ട്, കാണുന്നുണ്ട്. പക്ഷെ ആരും തങ്ങളുടെ സാമൂഹ്യബോധം ഈ പെൺകുട്ടികളെ സഹായിക്കുന്നതിലോ തെറ്റുകൾ ശരിയാക്കുന്നതിലോ മുന്നോട്ടു വരുന്നില്ല, എന്തിന് അഛനമ്മമാരും കുടുംബക്കാരു പോലും ഈ അച്ചു ചിന്ത വച്ചു പുലർത്തുന്നതിനാൽ, മക്കൾക്കു രക്ഷകർത്താക്കളുടെ യഥാർത്ഥ സംരക്ഷണം നൽകുന്നില്ല. <br />
<br />
കള്ളുകുടി സാമൂഹ്യമായും കുടുംബപരമായും മലയാളികളെ നശിപ്പിക്കുന്നു. പക്ഷെ എന്തു കൊണ്ടാണ് ഒരു വീട്ടിൽ ഗൃഹനാഥൻ കള്ളൂകുടിച്ചു വന്ന് എല്ലാതോന്ന്യാസങ്ങളും കാണിച്ചാലും അയിലത്തുകരൊക്കെ കണ്ടു നിൽക്കുന്നത്. തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കള്ളുകുടിയില്ലാത്ത ഒരച്ഛൻ, വൈകിട്ടു വീട്ടിലെത്തിക്കഴിഞ്ഞാൽ ഓരോ കാരണങ്ങൾ പറഞ്ഞ് മക്കളെ കനത്ത വടീവെട്ടി അടിച്ചോടിച്ച് , അവർ അയിലവക്കങ്ങളിലും കന്നാലികൂട്ടിലും, മരത്തിന്റെ ചുവട്ടിലും പൊയിക്കിടന്നുറങ്ങുന്നതു പതിവായ ഒരുകുടുംബത്തെക്കുറിച്ച് കേട്ടറിവുണ്ട്. ബന്ധുക്കളോ അയിലവക്കക്കാരോ അയാൾ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞ് ഇടപെട്ടിട്ടില്ല. <br />
<br />
<br />
അപ്പോൾ ഞാൻ പറഞ്ഞുവരുന്നത്, സാമൂഹ്യമായി എത്ര ഉത്തരവാദിത്തമുള്ളവരാണ് നമ്മൾ എന്നാണ്. അതെയതെ, ഒരേ വിശ്വാസികളാണെങ്കിൽ സഹായിക്കും, ഉള്ളതു പറയണമല്ലോ വിശ്വാസികളല്ലാത്തവരെയും സഹായിക്കും, പക്ഷെ രണ്ടു മൂന്നു തവണ സഹായിച്ചു കഴിയുമ്പോൾ അവന്റെ വീടിന്റെ പ്രമാണം എങ്ങോട്ടു പൊയി എന്നു നോക്കിയാൽ മതി. .<br />
<br />
അപ്പോൾ ഞാൻ നെരത്തെ ചോദിച്ച ആ ചോദ്യത്തിന്റെ ഉത്തരം തരേണ്ടതുണ്ടല്ലോ. ഗ്ലോബലിസത്തിൽ പെണ്ണും ചരക്കല്ലേ? ഇതു പൊതുവായി ഇന്നു നാട്ടിൽ പോപൂലർ ആയ ഒരു ചിന്തയാണ് അതു കൊണ്ടാണ് ഞാനീ ചോദ്യം പ്രത്യേകം എടുത്തു ചൊദിക്കുന്നത്<br />
<br />
സുനിൽ പി ഇളയിടം അതേ മലപ്പുറം ജില്ലാ സമ്മേളനത്തിൽ ചെയ്ത് <a href="http://malayal.am/%E0%B4%87-%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82/14352/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD" target="_blank">മറ്റൊരു ഭാഗം </a>കൂടി ശ്രദ്ദിക്കാം.<br />
<br />
“ഈ സ്വതന്ത്രമനുഷ്യനും ആ സ്വതന്ത്രമനുഷ്യനെ സാധ്യമാക്കുന്ന
സ്വയംപര്യാപ്ത കർത്തൃത്വമെന്ന തത്വചിന്താപരമായ വിഷയവും
മുതലാളിത്ത ഉല്പാദനത്തെ സംബന്ധിക്കുന്ന അനിവാര്യമായ ഒരു
മുന്നുപാധിയാണെന്നതാണ് വാസ്തവം. കാരണം വ്യക്തിയുടെ
അധ്വാനത്തെ അധ്വാനശക്തിയെന്ന നിലയിൽ രൂപാന്തരപ്പെടുത്തി, ഈ
അധ്വാനശക്തിയെ കമ്പോളത്തിൽ വിറ്റഴിക്കാൻ
കൈകാര്യകർത്തൃത്വമുള്ള (Agency)
സ്വയംപര്യാപ്തകർത്താക്കളാക്കി ആധുനികമനുഷ്യരെ
മാറ്റിക്കൊണ്ടല്ലാതെ മുതലാളിത്തമെന്ന ഉല്‍പാദനവ്യവസ്ഥക്ക്
നിലനില്‍ക്കാനാകില്ല. അതുകൊണ്ട് തന്നെ, <a class="taxonomyterm_tag" href="http://malayal.am/taxonomy/term/9328">മുതലാളിത്തം</a>
ചെയ്തത് നാടുവാഴിത്തത്തിന്റെ കീഴിൽ കെട്ടിയിടപ്പെട്ട
മനുഷ്യാധ്വാനത്തെ അധ്വാനശക്തിയെന്ന നിലയ്ക്ക്
ചരക്കുവൽക്കരിച്ച്, ആ അധ്വാനശക്തിയെ കമ്പോളത്തിൽ വിലപേശി
വിൽക്കാൻ കഴിയുന്നവരായി മനുഷ്യരെ രൂപാന്തരപ്പെടുത്തുക
എന്നതായിരുന്നു. അല്ലാതെ മുതലാളിത്തോല്പാദനത്തിനു
മുൻപോട്ട് പോകാൻ പറ്റില്ല“.<br />
<br />
അപ്പോൾ അതാണ് മുതലാളിത്തവ്യവസ്ഥയിലെ ചർക്കുവൽക്കരണത്തിന്റെ അടിസ്ഥാനം. ചരക്കിനു മൂല്യമുണ്ട്, വിലയുണ്ട്, വിലപ്പനക്കാരുമുണ്ട്. ഇതു മൂന്നുമീല്ലെങ്കിൽ ചരക്കില്ല. അതു പൊലെ ചരക്കിനെ വിറ്റഴിക്കാൻ കൈകാര്യ കർത്തൃത്വം ആവശ്യമാണ്. ഇവയൊക്കെ പ്രയോഗിച്ചുകൊണ്ട് ഒരു പെണ്ണ് തന്നെ സ്വയം വില്പനക്കു വക്കുമ്പോൾ മാത്രമേ അവൾ ചരക്കാകുന്നുള്ളൂ. അല്ലാതെ വഴിയിൽ കാണുന്ന എല്ലാം പെണ്ണൂം ചരക്കുകളല്ല. <br />
<br />
എന്നാൽ നാടുവാഴിത്ത കാലത്ത് പെണ്ണീന്റെ വില്പനക്കാരൻ നാടുവാഴികളായിരുന്നു, പ്രമാണികളായിരുന്നു, മേലാളന്മാരായിരുന്നു. ഇപ്പോഴും ഈ അച്ചു ചിന്തയിലാണ് കേരളത്തിലെ ഭൂരിപക്ഷവും അഭിരമിക്കുന്നത്. പെണ്ണിന്റെ സംരക്ഷണം വിവാഹം ഇതിലൊക്കെ ഈ വില്പന അച്ചു ചിന്തകൾ ഇപ്പോഴും പ്രബലമാണ്. കല്യാണം പെണ്ണിനെ ചരക്കുവൽക്കരിക്കയാണ്, ഒരു പരിധി വരെ ആണിനെയും. പക്ഷെ ഈ കച്ചവടങ്ങളിൽ ആർക്കൊക്കെയാണ് കൈകാര്യകതൃത്വം?.<br />
<br />
ലിബറലിസം എല്ലാവർക്കും -ആണിനും പെണ്ണിനും- കൈകാര്യ കർതൃത്വം കൊടുക്കുന്നു. അതു പെണ്ണൂ മനസിലാക്കിക്കൂടാ എന്നാണ് അവസ്ഥ. അതു മനസിലാക്കുന്നപെണ്ണീനെ താന്തോന്നിയായി മുദ്രയടിക്കയും അവളെ പല തരത്തിലുള്ള അക്രമങ്ങൾക്കു വിധേയയാക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യു ന്നതും ഈ സാഹചര്യത്തിൽ യാദൃശ്ചികമല്ല. <br />
<br />
ഈ പശ്ചാത്തലത്തിൽ ശ്വേത ചെയ്തത്, സ്വന്തം പ്രസവത്തിന്റെ വില്പന മൂല്യം മനസിലാക്കി, കൈകാര്യ കർത്തൃത്വത്തോടെ കച്ചവടം ചെയ്തു. എന്നു പറഞ്ഞതു കൊണ്ട്, ഇനി നാടു മുഴുവൻ പെണ്ണുങ്ങളു കാമറയയുടെ മുന്നിൽ പ്രസവിക്കാൻ പോകുന്നെന്നാണോ? അതോ കാമറയുമായി സിനിമ സംവിധായകന്മാരൊക്കെ പെണ്ണൂങ്ങട പ്രസ്വവം സിനിമയിലാക്കാൻ വീടുകളീലേക്കു, അവരുടെ സ്വകാര്യതയിലേക്കു കടന്നു കയറുമെന്നാണോ?<br />
<br />
(ഈ കൈകാര്യകർതൃത്വം അത്ര നിസാരമായ ഒരു കാര്യമൊന്നുമല്ല എന്നു കൂടി പറയട്ടെ. അതിന് അതിന്റേതായ കൊമ്പ്ലിക്കേഷൻസും ഉണ്ട്. ഒരു ജനതക്കു ഇതിനനുസരിച്ച ജ്ഞാനപര-സമൂഹ്യ-രാഷ്ടീയ-വിദ്യാഭ്യാസ- സൈദ്ധാന്തിക മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ട്. വ്യക്തിയുടെ സ്വതന്ത്രബോധം ഇതിലേക്കുള്ള ആദ്യപടി മാത്രമാണ്)<br />
<br />
<b><br /></b>
<b>വൈകാരികത</b><br />
<br />
വൈകരികവും ഭൌതികവുമായ നിറങ്ങൾ ഉപയോഗിച്ച് സ്ത്രീപ്രസവത്തെക്കുറിച്ച് പുരുഷന്മാർക്ക് അറിവു കൊടുക്കുന്നുണ്ട് <a href="http://www.nalamidam.com/archives/15867" target="_blank">വി.പി റജീന</a>. അസലായിട്ടുണ്ട്. പ്രപഞ്ചത്തിൽ നടക്കുന്ന മഹത്തായ സംഭവങ്ങളിലൊന്നാക്കി പ്രസവത്തെ റജിന കാണിക്കുന്നുണ്ട്; അതുപോലെ പ്രസവം വെറുമൊരു പ്രക്രിയ അല്ലെന്നും അതു സ്ത്രീക്കു കൊടുക്കുന്നത് മാതൃത്വമെന്ന ചുമതലയും സമൂഹ സൃഷ്ടിയുടെ ഉത്തരവാദിത്തമാണെന്നും.<br />
<br />
അമ്മയാകാൻ പോകുന്ന ഒരു സ്ത്രീയെ കാണുമ്പോൾ പുരുഷനിൽ ഉയരുന്ന ആഭാസചിന്തകളൂം അവർ ശ്രദ്ദയിൽ പെടുത്തുന്നു, ‘അവരത് വളരെ അശ്ലീലമായി ആസ്വദിക്കുന്നുണ്ട്. ഏതവനാടാ ഇവക്കിട്ട് പണി കൊടുത്തേ… ‘.<br />
<br />
പക്ഷെ ഇതു പുരുഷൻ മാത്രമാണോ ഇങ്ങനെ ചിന്തിക്കുന്നതെന്ന് ‘സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി ചെല്ലുന്നവരോട് സ്ത്രീകളായ
ഡോക്ടര്‍മാരും നേഴ്സുമാരും പോലും വളരെ മോശമായ രീതിയില്‍ പെരുമാറാറുണ്ട്.
അവര്‍ ചെയ്ത എന്തോ തരം താണ പ്രവൃത്തിയുടെ ഫലമായിട്ടാണ് ഈ അവസ്ഥയുണ്ടായതെന്ന
അര്‍ത്ഥത്തില്‍ പരിഹാസത്തില്‍ പൊതിഞ്ഞ ശകാരവും നേരിടേണ്ടി വരുന്നു‘ എന്ന് <a href="http://www.nalamidam.com/archives/16081" target="_blank">സ്മിതമീനാക്ഷി</a> എഴുതുമ്പോൾ അങ്ങനെ ചിന്തിച്ചു പോകുന്നു.<br />
<br />
പ്രസവത്തെ, ക്രൂരമായി നോക്കിക്കാണുന്നത് നമ്മൂടെ ദൈനം ദിന സംസ്കാരിക ജീവിതത്തിന്റെ ഒരു ഭാഗം കൂടിയല്ലേ? സ്ത്രീ വിവാഹിതയായാൽ ഒൻപതാം മാസം തന്നെ പ്രസവിക്കണം, അതും ആൺകുട്ടിയാകണം. അല്ലെങ്കിൽ മറ്റുള്ളവരുടെ നിന്ദയേൽക്കണം. പെൺകുട്ടികൾ മാത്രമുള്ള മകനോട്, നിന്നിലൂടെയല്ല കുടുംബം നിലനിൽക്കുന്നത്, നിന്റെനിയനിൽ കൂടിയാണ്, കാരണം അവന്റെ ഭാര്യ ആൺകുട്ടിയെ പ്രസവിച്ചു എന്നു പറയുന്നത് നാട്ടുകാരല്ല, സ്വന്തം അമ്മയാണ്, അടുത്ത ബന്ധൂക്കളാണ്. ഇനി തറവാട് നിലനിർത്തുന്ന ആണ്മക്കളെ ഗർഭത്തിൽ ചുമക്കുന്ന മരുമക്കളോട് എത്ര ക്രൂരമായാണ് പല അമ്മമാരും പെരുമാറുന്നത്.<br />
<br />
ഒരു പക്ഷെ ഇന്നത്തെ പ്രവാസ ജീവിതം ഇതിനൊക്കെ കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത്, നിങ്ങളുടെ ക്രൂരതകൾ അനുഭവിക്കാൻ വന്നവരല്ല ഞാൻ/ഞങ്ങൾ എന്ന മനോഭാവം/ സ്വാതന്ത്ര്യം (കർതൃത്വ ബോധം) ഇന്നത്തെ പെൺകുട്ടികൾ നേടിയെടുത്തതു കൊണ്ടു കൂടിയാണ്. എന്നാൽ ഈ സ്വാതന്ത്ര്യം അവർക്ക് നല്ലൊരംശം വിനയായി ഭവിക്കുന്നു എന്നുള്ളതാണ്, മലയാളികൾക്കിടയിൽ വിവാഹമോചനങ്ങൾ പെരുകുന്നതിന്റെ അർത്ഥം. ഇവിടെയും കാണുന്നത് അങ്ങോട്ടുമിങ്ങോട്ടും ഭരിക്കുന്നതിൽ നേരിടുന്ന ഭിന്നിപ്പുകളാണ്. ഈ ഭിന്നിപ്പ് പലപ്പോഴും സ്ത്രീകൾ തമ്മിലാണ് തുടങ്ങിവക്കുന്നത്, പുരുഷനു പ്രശ്ന പരിഹാരത്തിന്റെ ശേഷി പൊതുവെ കുറവായതിനാൽ അവർ പലപ്പോഴും വശം ചേർന്നു നിൽക്കയോ നാല്ക്കവലയിൽ വഴിതെറ്റി നിൽക്കുന്നവനേ പോലെ പെരുമാറുകയോ ചെയ്യുന്നു.<br />
<br />
ഇന്ന് കേരളത്തിലെ പെൺകുട്ടികൾ നല്ലൊരംശവും നല്ല സ്ത്രീധനത്തോടെയാണ് വിവാഹിതരാകുന്നത്, തറവാടുവിറ്റാണെങ്കിലും. ജോലിയുള്ളവരുമാണ് കൂടുതലും. യോഗ്യതകൾ നേടി ഇന്നാരും വീട്ടിൽ വെറുതെ ഇരിക്കുന്നില്ല, പെൺകുട്ടികൾ പോലും പ്രവാസ ജീവിതത്തിനു തയ്യാറാകുന്നു. അതും മാർക്കറ്റ് വ്യവസ്ഥയിൽ വന്ന ഒരു മാറ്റമാണ്. സ്വന്തം കഴിവുകൾക്ക് മൂല്യങ്ങളുണ്ട് എന്നും അതു മാർക്കറ്റു ചെയ്താൽ പണം കിട്ടും എന്നവർ മനസിലാക്കി വരുന്നു. പക്ഷെ ഇപ്പോഴാണ് വിവാഹ മോചനം കൂടുതൽ. അവീടെയും പ്രശ്നം സ്വാതന്ത്ര്യബോധവും അച്ചുചിന്തയും തമ്മിലുള്ള കൊമ്പുകോർക്കലാണ്. ആർക്കാണ് അധികാരം/ സ്വാതന്ത്ര്യം എന്ന് ഈ അച്ചുചിന്ത തീരുമാനിച്ചു വച്ചിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യ ചിന്തയിൽ എല്ലാവരുടെയും സ്വാതന്ത്ര്യം മാനിക്കപ്പെടണം എന്നുള്ളതാണ്. മറ്റുള്ളവന്റെ സ്വാതന്ത്ര്യം തുടങ്ങുന്നിടത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം.<br />
<br />
ഈ സ്വാതന്ത്ര്യബോധം വേറെയും ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുണ്ട്, അച്ചനുമമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിൽ. സ്വന്തം കഴിവുകളുടെ വിപണന മൂല്യം കണ്ടെത്തുന്ന കേരളത്തിലെ പെൺകുട്ടികൾ ഗ്ലോബലിസ്റ്റ് തലത്തിൽ സ്വാശ്രയത്വം (empowerment) നേടിയവരാണ് എന്നൊരു ധാരണ പരക്കുന്നുണ്ട്. എന്നാൽ എന്താണീ സാശ്രയത്വം. വ്യക്തി, സ്വകാര്യത, സ്വാതന്ത്ര്യം ഇവയോടുള്ള കുടുംബത്തിന്റെ സമീപനമെന്താണ് ? വീടിനു പുറത്തു ജോലി തേടിപോകുന്ന പെണ്മക്കളെ, സംശയത്തിന്റെ മുൽമുനയിൽ നിർത്തുന്ന അനുഭങ്ങൾ ധാരാള മാണ്. ഇത്തരം സാഹചര്യങ്ങൾ പെൺമക്കളുടെ ആത്മഹത്യയിൽ വരെ എത്തി നിൽക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ജെ.ദേവിക, ഇത്തരം രണ്ടനുഭവങ്ങളെക്കുറിച്ച് Young Women in Kerala:Between Empowerment and Death <a href="http://kafila.org/2011/05/13/young-women-in-kerala-between-empowerment-and-death-part-i/" target="_blank">part 1</a> & <a href="http://kafila.org/2011/05/17/young-women-in-kerala-between-empowerment-and-death-part-ii/" target="_blank">part 2</a> ൽ എഴുതിയിട്ടുണ്ട്. പാർട്ട്-1ൽ മുകളീൽ പറഞ്ഞതു പോലെ വീടിനു വേണ്ടി ത്യാഗം ചെയ്യാൻ പുറം ലോകത്തേക്കു പോകുന്ന സാശ്രയത്വം നേടി എന്നു കരുതുന്ന ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിനേക്കുറിച്ചാണ് എഴുതുന്നത്. പുറത്തെ ലോകത്തു സ്വന്തന്ത്രബോധത്തോടെ പോകാൻ തല്പര്യപ്പെടുന്ന മകളെ പക്ഷെ അമ്മക്ക് സംശയമാണ്. പ്രതിസൃത വരനുമായുള്ള വിവാഹം സ്വപ്നം കാണൂമ്പോഴും വീട്ടിലെല്ലാവരും അവളുടെ അനിയത്തിയെ അയാൾക്കു വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചത് അവൾ മാത്രം അറിയുന്നില്ല, അറിഞ്ഞപ്പോൾ അവൾ ആത്മഹത്യ ചെയ്യുന്നു. രണ്ടാമത്തേത്, കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കോഴിക്കോട് NITയിലെ റിസേർച്ച് വിദ്യാർഥിയായ ഒ.കെ ഇന്ദു.വിന്റെ ആത്മഹത്യയാണ്. അവരുടെ മരണകാരണം വ്യക്തമല്ല എങ്കിലും അതു കേരളത്തിൽ സ്വാശ്രയത്വം നേടാൻ ശ്വമിക്കുന്ന ഒരു പെങ്കുട്ടിയുടെ സ്വകാര്യതയിലും സ്വാതന്ത്രത്തിലും നിലനിൽക്കുന്ന രോഗാവസ്ഥയെ ഒർമ്മിപ്പിക്കുന്നു. “However, young women in Kerala have no right to a ‘private’ — as
distinguished from the ‘domestic’ which is open to community, family,
and state surveillance.“<br />
<br />
അഥവാ സാശ്രയത്തിനു കുടുംബവും സമൂഹവും സ്റ്റേറ്റും നിർണയിക്കുന്ന വിലക്കുകൾക്കപ്പുറത്തേക്കു പൊകുന്നവർ അതിന്റെ ഫലമറിയണമെന്നാണ്. ഈ ഫലം ആത്മഹത്യയാകാം, കൊലയാകാം, വിവാഹമൊചനമാകാം, റേപ്പാകാം, പീഠനമാകാം , ചൂഷണമാകാം, പിന്നെ വീട്ടുകാർക്കും നാട്ടാർക്കും തോന്നുന്ന എന്തുമാകാം. <br />
<br />
ഇവിയാണ് ശ്വേത എമ്പവർമെന്റിന്റെ സ്റ്റാറായി നിൽക്കുന്നത്. തന്റെ തീരുമാനത്തിന് , അവർക്ക് മുകളിൽ പറഞ്ഞ ഫലങ്ങളൊന്നും കിട്ടിയിട്ടില്ല, വിവാഹമോചനമുണ്ടായില്ല, പീഢനങ്ങളുണ്ടായില്ല, കാരണം ഭാർത്താവ് വത്സൻ മേനോൻ കൂടെനിൽപ്പുണ്ട്. (അഭിപ്രായവ്യതാസങ്ങൾ അഥവാ ഉണ്ടായിരുന്നെങ്കിൽ രണ്ടു വ്യക്തികളായി അവരതു പറഞ്ഞുതീർത്തുവെന്നനുമാനിക്കാം). <br />
<br />
<br />
ചുരുക്കത്തിൽ പ്രസവം, കുട്ടിയുടെ ജനന പ്രക്രിയക്കും അമ്മ അനുഭവിക്കുന്ന പ്രസവമുറിയിലെ/ മേശയിലെ വേദനക്കുമപ്പുറം പലതുമാണ് . ഒരു കുഞ്ഞിനെ ജനിപ്പിച്ചതു കൊണ്ടു മാത്രമാകുന്നില്ല, അതിനെ വളർത്തി വലുതാക്കി ജീവിതത്തിൽ വിജയിപ്പിക്കേണ്ട ചുമതല മാതാപിതാക്കൾക്കു ള്ളതാണ് (അവൾ ആത്മഹത്യ ചെയ്താൽ അതു കുടുംബത്തിലെ തകരാറാണ്) അവിടെ അഛനുമമ്മക്കും തുല്യമായ കടമകളും ചുമതലകളുമൂണ്ട്. കേരളത്തിന്റെ സമൂഹ്യ പാരമ്പര്യത്തിന്റെ ചേരിയിൽ അഛന്മാർക്കു വലിയ കർമ്മ-പ്രാധാന്യമില്ലാത്ത ഒരവസ്ഥയുണ്ട്. അഛൻ ആരാണെന്നറിഞ്ഞുകൂടാത്ത അവസ്ഥകളൂം, അഥവാ അഛൻ മക്കളെ അംഗീകരിക്കാത്ത അവസ്ഥകളും ഉണ്ട്. പിന്നീടഛൻ പൂമുഖത്തു ചാരുകസേരയിൽ ഒതുങ്ങിക്കിടക്കുന്ന ഒരു അവസ്ഥയായും ഉണ്ട്. <br />
<br />
അവിടെ നിന്ന് ഇപ്പോൾ പുരുഷൻ കുടുംബ നായകനായിട്ട് അധികകാലമൊന്നുമായിട്ടില്ല. <br />
<br />
അതുപോലെ പ്രസവം അശുദ്ധമായ ഒരു കാര്യമായിരുന്നു മലയാള പാരമ്പര്യത്തിൽ.
നല്ല കാര്യങ്ങളൊന്നും പ്രസവവീട്ടിൽ നടത്തുകയോ പ്രമാണികൾ അവിടെ നിന്നു
തുള്ളീ വെള്ളം കുടിക്കയോ ചെയ്യുമായിരുന്നില്ല. അഛൻ കുട്ടിയെ കാണുകപോലും മാസങ്ങൾ കഴിഞ്ഞായിരിക്കും. മക്കളുടെ സ്വഭാവരൂപീകരണത്തിൽ പ്രധാന സ്ഥാനം വഹിക്കേണ്ടുന്ന അഛന്, മക്കളുമായി വൈകാരികമായ യാതൊരടുപ്പവുമില്ലാത്ത അവസ്ഥയും നമ്മൂടെ പാരമ്പര്യത്തിലുണ്ട്. ഇപ്പൊഴത്തെ അഛന്മാർക്കതിനു താല്പര്യമുണ്ട്, പക്ഷെ ഭൂരിപക്ഷത്തിനും ഒരു ബ്ലോക്കാണ് ഉള്ളീൽ. എങ്ങനെ പ്രശ്നങ്ങളെ അഭിമുഖീകരിക്കണമെന്നും കൈകാര്യം ചെയ്യണമെന്നും വരുമ്പോൾ ആരെയാണ് ഒന്നു മാതൃകയാക്കുന്നത്. എന്നാലും പാരമ്പര്യത്തിന്റെ അടിച്ചമർത്തുന്ന മാർഗങ്ങൾ എളുപ്പമുള്ളതായതിനാൽ അതാണ് പൊതുവെ അവലംഭമാക്കുന്നത്. മക്കളുടെ സ്വതന്ത്ര ബോധത്തെ അംഗീകരിക്കാൻ കഴിയാതെ അവർ താന്തോന്നികളാണ് എന്നൊക്കെ പറഞ്ഞുകളയും. <br />
<br />
എന്റെ ഇവിടത്തെ (സൌത്താഫ്രിക്കയിൽ), ഔദ്യോഗിക സ്ഥാനം ഫിസിക്കൽ സയൻസിന്റെ (ഗ്രേഡ് 12 സ്കൂൾ തലത്തിൽ) ഹെഡ് ഒഫ് ഡിവിഷൻ എന്നാണ്. കുട്ടികളെ ഫിസിക്സും കണക്കും, കെമിസ്ട്രിയും പഠിപ്പിക്കുന്നതു കൂടാതെ എട്ടിൽ പരം അദ്ധ്യാപകരുടെ ക്ലാസ് റും അദ്ധ്യയന മാനേജ് മെന്റും സ്കൂൾ മാനേജ് മെന്റും ഒക്കെ എന്റെ ചുമതലകളാണ്. മനുഷ്യബന്ധങ്ങൾ വല്ലാതെ പരീക്ഷിക്കപ്പെടുന്ന ദുർഘടകരമായ അനുഭവങ്ങൾ ദിവസേന തരണം ചെയ്യേണ്ടതുണ്ട്. തെറിവിളിച്ചോ, ജാഡകളിച്ചോ, ഗ്രൂപ്പുചേർന്നോ, യൂണിയൻ വകുപ്പിലോ ഒന്നും ഇതൊന്നും മാനേജ് ചെയ്യാൻ കഴിയില്ല, കൊല്ലാവസാനം പെർഫോമൻസ് ഇവാലുവേഷൻ ഉണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ, എന്റെ അഛനിൽ നിന്നു ഞാൻ പഠിക്കാനിടയായ പല കാര്യങ്ങളും പ്രയോഗിച്ച് പരിഹരിച്ചിട്ടുണ്ട്. ജീവിതത്തിൽ അഭിമുകീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിച്ചു എന്നഛൻ ഞങ്ങളോടു പറയുമായിരുന്നു. തിരക്കുള്ള ജീവിതത്തിൽ അഛൻ വിട്ടുപോയത് അമ്മയും. ഞങ്ങളുടെ അഛൻ പൂമുഖത്തെ ചാരുകസേരയല്ലായിരുന്നു. <br />
<br />
ഞങ്ങളുടെ വീട് സന്ദർശിച്ചിരുന്ന ചിലര്‍ ഞങ്ങൾ അഛനെ ബഹുമാനിക്കാത്തവരാണ് എന്നു വിധിയെഴുതിയിട്ടുണ്ട്. ബഹുമാനത്തെക്കുറിച്ചുള്ള നമ്മൂടെ അച്ചു കാഴ്ചപ്പാടിനെക്കുറിച്ച് ഞാൻ ഇവിടെയിരുന്നു പലപ്പോഴും ഓർക്കാറുണ്ട്. <br />
<b>ശ്വേതയുടെ വാക്കുകൾ</b><br />
ശ്വേത തന്റെ ഉദ്യമത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്:<br />
<h1>
<span style="font-size: medium;"><span style="font-weight: normal;">'The
sufferings, every moment, a pregnant women facing should be known by
the partner and I am taking this opportunity to make proper use of it to
make people aware of a woman's sacrifice. When a woman is carrying, the
society treats her like a patient. This is injustice, So both of us are
taking this opportunity to oppose this practice of society'. </span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;"> ഗർഭിണിയായ ഒരു സ്ത്രീ ഒരോ നിമിഷവും അനുഭവിക്കുന്ന താഗവും കഷ്ടപ്പാടുകളൂം തന്റെ ഭർത്താവ് അതുപോലെ അറിയണമെന്നാണ്. അതുപോലെ അവളെ രോഗിയായി കാണുന്ന സമൂഹത്തിന്റെ മനോഭാവത്തെ അവർ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ചു നിന്ന് എതിർക്കുന്നെന്നും. </span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;">അതുപോലെ അവരുടെ ഒരുമിച്ചു നിന്ന് മകളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ചിത്രങ്ങളും ഒരു മാറ്റത്തെയാണ് കാണിക്കുന്നത്. പ്രസവിച്ച സ്ത്രീയ്ക്കും കുഞ്ഞിനും ഭയങ്കരമായ അശുദ്ധികൽപ്പിക്കുന്ന ഒരു സമൂഹത്തിൽ അതിനെ എതിർക്കുന്നതാണ് അവരുടെ കുടുംബചിത്രം.</span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;"></span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;">ഇതു മാറ്റത്തിന്റെ സന്ദേശമാണ് എന്നാണ് ഞാൻ കാണുന്നത്. എന്നു വച്ച് ഇത് ശ്വേതാ-വത്സൻ ദമ്പതികൾ മാത്രമാണ് ചെയ്യുന്നത് എന്നല്ല, ധാരാളം ആളൂകൾ ഇന്ന് അത്യാവശ്യം കൊണ്ട് ചെയ്യുന്നുണ്ട്. എന്നാൽ പ്രവാസജീവിതത്തിലായാലും അല്ലെങ്കിലും മക്കളുടെ ജനനത്തിന്റെയും വളർച്ചയുടെയും ചുമതലകൾ അഛനമ്മമാർ തുല്യമായി പങ്കിടേണ്ടതാണ്. പ്രശ്നങ്ങളെ പരിഹരിക്കുന്ന അനുഭവങ്ങളുടെ ഭാഗമാകുമ്പോൾ മാത്രമാണ് വൈകാരികബന്ധം തങ്ങളീൽ ഊണ്ടാകുന്നത്. ഇതിൽ കുട്ടികളുടെ സ്വാതന്ത്ര്യത്തിന് (സ്വാതന്ത്ര്യത്തിനും തോന്ന്യാസത്തിനുമിടയിൽ നേരിയ ഒരു രേഖയേ ഉള്ളൂ എന്നും പറയട്ടെ) അതിപ്രധാനമായ സ്ഥാനമുണ്ട്. അച്ചുചിന്തയുള്ളവർക്ക് ഈ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാൻ സാധിക്കയില്ല. </span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;">ഗർഭിണിയായ സ്ത്രീയെ ആഭാസമായ രീതിയിൽ കാണുന്ന പുരുഷൻ കേരളത്തിൽ തന്നെ ജനിച്ചു വളർന്നവരാണ്. അങ്ങനെ കുറേപേർ ഉണ്ട് എന്നുള്ളതിനേക്കാൾ ഭീതിയുളവാക്കുന്ന അവസ്ഥ അവർ ആ സമൂഹത്തിന്റെ നിർണായകമായ ഒരു ഭാഗമാണ് എന്നതാണ്. അവരെ അങ്ങനെ വളർത്തിയവർ ആരാണ് എന്നുള്ളത് വലിയ ഒരു ചോദ്യമാകേണ്ടതുണ്ട്. </span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;"> <b>ബ്ലസിയുടെ വക്കുകൾ</b></span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;">സംവിധാകയൻ ബ്ലസി ഇങ്ങനെപറയുന്നു:</span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;">''In
an age when pregnancy and motherhood is sometimes mechanical, the movie
talks about a mother's relationship with her fetus''</span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;">പ്രസവവും മാതൃത്വവും യാന്ത്രികമായ ഒരു കാലഘട്ടത്തിൽ സിനിമ (കളിമണ്ണ്) ഒരമ്മയും ഗർഭസ്ഥശിശുവും തമ്മിലുള്ള ബന്ധത്തെകുറിച്ചാണ് എന്നു പറയുന്നു. എന്താണ് യാന്ത്രികം എന്ന വാക്കുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്നെനിക്കു മനസിലാകുന്നില്ല. സംവിധാകയകന്റെ ഭാഷയല്ലേ അങ്ങനെ പെട്ടെന്നു മനസിലാവില്ലായിരിക്കാം. അതെന്തായാലും അമ്മയും മക്കളൂം തമ്മിലുള്ള ബന്ധത്തെ ഒരു പുനർ അവലോകനത്തിനു വിധേയമാക്കണമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതു തന്നെ. അതല്ല <a href="http://kaumudiglobal.com/innerpage1.php?newsid=24198" target="_blank">മഹാഭാരതത്തിലെ </a>അഭിമന്യു ഗർഭസ്ഥ ശിശുവായിരിക്കെ പത്മവ്യൂഹത്തിനകത്തു കടക്കുന്നതു മനസിലക്കി എന്നു തുടങ്ങുന്ന എപ്പിക്ക് ലൈനാണെങ്കിൽ ഒന്നും പറയാനില്ല. എന്തായാലും പടമിറങ്ങട്ടെ. </span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;"><br /></span></span></h1>
<h1>
<span style="font-size: medium;"><span style="font-weight: normal;"><br /></span></span></h1>
</div>
Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com3tag:blogger.com,1999:blog-9010284416631210229.post-84009571846521674402012-07-14T02:51:00.002-07:002012-07-14T02:51:48.096-07:00ഇന്ത്യൻ, സൌത്താഫ്രിക്കൻ മദ്ധ്യ വർഗ്ഗവും B.O.T യും<div dir="ltr" style="text-align: left;" trbidi="on">
നവലിബറൽ മുതലാളിത്തം അംഗീകരിച്ച ഓരോ രാജ്യത്തിലും വർദ്ധിച്ചുവരുന്ന ഒരു ബൈപ്രോഡക്ട് ആണ്, വികസനം കൈവരിക്കുന്ന ഒരു മദ്ധ്യവർഗം. ഈ മദ്ധ്യവർഗത്തിനു രാഷ്ട്രത്തോട് ഒരു രാഷ്ടീയ ചുമതല വേണോ അതോ വ്യക്തിഗതമായ സ്വാർഥ താല്പര്യങ്ങൾ മാത്രം മതിയാകുമോ? ഹൈവെ ടോൾപിരിവിനോട് കേരളത്തിലെയും (ഇന്ത്യയിലെയും) സൌത്താഫ്രിക്കയിലെയും മദ്ധ്യവർഗത്തിന്റെ വേറിട്ട സമീപനത്തെക്കുറിച്ച് ഒന്നു മനസിലാക്കാൻ ശ്രമിക്കുന്നു. <br />
<br />
കേരളത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷനൽ ഹൈവേയിൽ ഏർപ്പെടുത്തിയിരിക്കുന്ന <a href="http://indiablooming.com/india/hunger-strike-against-bot-toll-model-at-palliakkara-kerala" target="_blank">പാലിയക്കര</a> ടോൾ പിരിവ് ഇപ്പോഴും വിവാദമായി കിടക്കുന്നത്, ആഗോള മുതലാളിത്തത്തിന്റെ പൌരാവകാശത്തിനു മേലെയുള്ള കടന്നു കയറ്റത്തിനൊരുദാഹരണമായി കാണാം. അതു പോലെ കേരളത്തിന്റെ ഭരണവ്യവസ്ഥ-അഥവാ മൈനൊരിറ്റി രാഷ്ട്രീയം- എത്ര മാത്രം വൈദേശിക താല്പര്യാധിഷ്ഠിധമാണെന്നും.<br />
<br />
നവ ലിബറൽ ഗ്ലോബലൈസേഷനും മാർക്കറ്റ് എക്കോണമിയും ഈ മുതലാളിത്തത്തിന്റെ വൈദേശിക ആദർശങ്ങളും, പ്രയോഗങ്ങളുമാണ്. എന്നുപറഞ്ഞാൽ അതു കേരളത്തെ സംബന്ധിച്ച് ഒരു ഗ്രാസ്-റൂട്ട് വളർച്ചയല്ല, മുകളീൽ നിന്നു താഴേക്കു വേരിറങ്ങുന്ന/ ഇറങ്ങിയ ഒന്നാണ്. ഇതു രണ്ടും കേരളത്തിലെ സാധാരണക്കാരന് ഗുണമുണ്ടാക്കിയില്ല എന്നു പറയാതിരിക്കാൻ വയ്യ. പണ്ടു, മതവിശ്വാസികൾ അവരുടെ ആഗോള -ബൈബിൾ-ഖുറാൻ- ആര്യ സാഹോദര്യ- കണക്ഷന്റെ ഒക്കെ പേരിൽ കടൽ കടന്നു വിദേശനാണ്യം നേടി പ്രഭുത്വം നേടിയിരുന്നത് അവരൊക്കെ കണ്ടു കൊതിച്ചിരുന്നു എങ്കിൽ, ഇപ്പോൾ അവർക്കും അതൊക്കെ ആകാമെന്നായിരിക്കുന്നു. സ്വന്താമായുള്ള ബൌദ്ധിക ജ്ഞാനം, കായിക കഴിവ്, പരമ്പരാഗത തൊഴിൽ- ഇതിന്റെയൊക്കെ പേരിൽ കടൽക്കടന്നു വിദേശപ്പണം (foreign money) വീട്ടിലെത്തിക്കാനവസരം അവർക്കുമുണ്ടായിരിക്കുന്നു. ഇതൊടെ അറബിനാടുകളിൽ കേരളത്തിൽ നിന്നു ജോലിതേടിപോകുന്നവരുടെ എണ്ണം വളരെ കുടിയിരിക്കുന്നു. <br />
<br />
പണത്തോടുള്ള സമീപനം തന്നെ മാറിയിരിക്കുന്നു. പണ്ട് പണം കെട്ടീപൊതിഞ്ഞുവക്കുവാനുള്ള ഒരു വസ്തുവായിരുന്നു. ഇന്നത് ക്രയവിക്രയത്തിനുള്ള് മീൻസ് ആയിരിക്കുന്നു. കൂടാതെ, ബാങ്കുകളുമായുള്ള അകൽച്ച കുറയുകയും കടം വാങ്ങൽ ഒരു ജീവിതരീതിയുമായിരിക്കുന്നു. പണ്ട്, 100 രൂപാ വായ്പ മേടിക്കാൻ അയിലത്തെ മുതലാളീട അടുക്കൽ ചെന്ന് കണക്കില്ലാതെ നാണം കെട്ട് കശും കിട്ടാതെ തിരിച്ചു പോന്നിരുന്ന സ്ഥാനത്ത് ഇന്ന് ബാങ്കുകളുടെ അടുത്തു ചെന്ന് അത്രയും നാണം കെടാതെ വായ്പ്പ വാങ്ങാം. വായപ എത്ര വേണമെങ്കിലും കിട്ടും എന്നു തന്നെയുമല്ല്, ഏത്രയും കൂടുതൽ കടമെണ്ടുത്ത് ദേഹത്തിട്ടിരിക്കുന്ന തുണി വരെ കടത്തിൽ വാങ്ങുന്നവരാണ് ഏറ്റവും കൂടുതൽ എക്കോണമി അറിയാവുന്നവൻ എന്നും ധാരണകൾ ഉണ്ടായിരിക്കുന്നു. കണക്കിനു നൂറിൽ പത്തു മാർക്കു കിട്ടിയ മക്കളെ വരെ സാശ്രയ സ്ഥാപനങ്ങളിൽ കാശുകൊടുത്തു എൻ ജിനീയറിങ്ങിനു വിടാമെന്നുമായിരിക്കുന്നു. <br />
<br />
സമുഹ്യമായി, ജാതി-മത രംഗത്തും മാറ്റങ്ങൾ ഉണ്ടായി. മാദ്ധ്യമങ്ങൾ ഇന്നും മൈനോരിട്ടി വാലുകളുടെ ബലത്തിൽ സാഹിത്യാഭിരുചികൾ നിർണയിക്കുമ്പോൾ, പുതുതായി വന്ന ഇ-മാദ്ധ്യമങ്ങളിലൊക്കെ പതിതന്മാർക്കു കൈവച്ച്, ആശയങ്ങൾ പരത്താമെന്നായിരിക്കുന്നു. . പതിതന്റെ സാഹിത്യമെന്നൊക്കെ പറയാറായിരിക്കുന്നു. <br />
<br />
ഇതിലും കൂടുതലായി, പരിഷ്കൃത ലൈഫ് സ്റ്റൈലുകൾ ഇന്നിനി കൈക്കോള്ളാനാകാത്ത ദൂരത്തിലാണ് എന്നൊന്നും വിലപിക്കേണ്ട ആവശ്യമില്ല. ഉപകരണങ്ങൾ വിലക്കില്ലാതെ മാർക്കറ്റുകളിൽ എത്തിയതോടെയും ടി.വി മുതലായവ ഇരിപ്പുമുറിയിൽ എത്തി ഒരു കൻസൂമർ സംസ്ക്കാരം രൂപീകരിക്കാൻ തുടങ്ങിയതൊടെയും, ജാതിക്കും മതത്തിനും ഇത്തിരി വെള്ളം ചേക്കലുകൾ ഉണ്ടായി. സമ്പത്തായി ക്ലാസിന്റെ കർത്താവ്. എങ്ങനെയും സമ്പത്തു സമ്പാദിക്കുകയായി എല്ലാവരുടെയും ലക്ഷ്യം. <br />
<br />
കടൽ കടന്നു പോകാത്തവരും പോയവരും തമ്മിൽ ഒരു പാരലൽ സാമ്പത്തിക അവസ്ഥ തന്നെ രൂപീകൃതമായി. കടൽ കടന്നവരൊടു സാമ്പത്തികമായി ഒപ്പമെത്താനും ലൈഫ് സ്റ്റൈൽ വർദ്ദിപ്പിക്കാനും, മക്കളുടെ വിദ്യാഭ്യാസ ചിലവുകൾക്കുമൊക്കെയായി സർക്കാരാഫീസുകളിൽ ക്രമീകരിക്കപ്പെട്ട ഒരു പരിപാടിയായി മാറി കൈകൂലി. <br />
<br />
ഈ പറഞ്ഞവയെല്ലാം കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ നേടിയെടുത്തവയാണ്. അഥവാ ഇവരാണ് കേരളത്തിന്റെ നിയോലിബറൽ പുരോഗമന മോഡലായ മദ്ധ്യവർഗം. ഈ മദ്ധ്യവർഗ്ഗം ലോകത്തിന്റെ പലഭാഗത്തുമുള്ള മദ്ധ്യവർഗത്തേക്കാൾ ബുദ്ധിയുള്ളവരും, കുടുംബമെന്ന ചുറ്റുപാടിൽ വളരുന്നവരും, സാമ്പത്തികമായി മെച്ചപ്പെടുന്നവരും, പരീക്ഷായോഗ്യതകൾ നേടുന്നവരും, അധ്വാനികളാകാൻ താല്പര്യമുള്ളവരും ആണ്.<br />
<br />
ഇവരുടെ രാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞാൽ, പാർട്ടി രാഷ്ട്രീയത്തിൽ കവിഞ്ഞ് ഒരു രാഷ്ട്ര-നിർമാണത്തിൽ അധിഷ്ഠിധമായ രാഷ്ട്രീയ ബോധം ഇവരിൽ ഉള്ളതായി അവിടെ നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നില്ല, എന്നാണ് എന്റെ വിനീതമായ അഭിപ്രായം. അതിന്റെ കാരണങ്ങൾ പ്രധാനമായും മത വിഭാഗീയതയാണ്. നവലിബറലിസത്തിന്റെ മറ്റൊരു ബൈപ്രോഡക്റ്റ് ആയി കേരളത്തിൽ കടന്നു വന്നതാണ് മതങ്ങളുടെ അധികാര വിപുലീകരണം. മതങ്ങളുടെ വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും ഉണ്ടായ ഒളിച്ചു കടത്തൽ ജനങ്ങളുടെ രാഷ്ട്രബോധത്തെ നിർവീര്യമാക്കുന്നു എന്നു പറയാം. <br />
<br />
മതങ്ങളിലൂടെ, മതങ്ങളുടെ കുത്തകയായ വിദ്യഭാസത്തിലൂടെ, പരലോക സായൂജ്യത്തിനു സർവവും സമർപ്പിക്കപ്പെട്ട ഒരു മദ്ധ്യവർഗ്ഗം ഒരു ഏകീകൃത- രാഷ്ട്ര ദേശനിർമ്മിതിയിലേക്ക് നയിക്കപ്പെടുന്നില്ല, പകരം, സ്വാർഥതയുടെ പരിമിതികളിലേക്ക് കുഴിയാനകളെ പോലെ വലിയപ്പെടുന്നു. തങ്ങൾക്കാവശ്യമുള്ളതു ചെയ്തുകൊടുക്കുന്ന രാഷ്ട്ര്രിയപാർട്ടിക്കു വോട്ടുചെയ്യുകയെന്നതിൽ കവിഞ്ഞ് ഇവർക്കു മറ്റൊന്നും രാഷ്ടീയമല്ല.<br />
<b><br /></b><br />
<b>സൌത്താഫിക്ക</b><br />
<br />
ലോകത്തെ മുതലാളിത്ത ചൂഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയിൽ അതു ഏകദേശം മൂവായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപു തുടങ്ങിയതാണ് എന്നനുമാനിക്കാം. യൂറോപ്യൻ കൊളോണിയലിസം ഇതിനെ ആഗോളമക്കി. കോളോണിയലിസത്തിനു പുണീലിട്ടു മാമോദിസ മുങ്ങി കടന്നു വന്നിരിക്കുന്ന ഇന്നത്തെ ഗ്ലോബലിസം ഇതിനെ ആഗോളവില്ലേജുകൾ വരെ എത്തിച്ചു. ഫൂഡൽ-സവർണ-
പാശ്ചാത്യ സുപ്രിമസി- നിയോ ലിബറലിസം-മാർക്കറ്റിസം, (feudal, racial, white supremacy) എന്നീ പദങ്ങളുപയോഗിച്ചാണ് വികസിത പാശ്ചാത്യ രാജ്യങ്ങളിലെ ആളുകൾ ഈ ചൂഷണങ്ങളെ ആദർശവൽക്കരിച്ചിരിക്കുന്നത്. കോളണീ ഭരണം നിലനിനിരുന്ന ഇന്ത്യയിലും,
സൌത്താഫ്രിക്കയിലും, അതുപോലെയുള്ള മറ്റാനേകം രാജ്യങ്ങളിലും, പാശ്ചാത്യ
സാമ്രാജ്യങ്ങൾക്കു മാത്രം കൈകാര്യം ചെയ്യാനറിയാവുന്ന എണ്ണ മുതലായ
ധാതുക്കൾ കിനിയുന്ന അറബ് രാജ്യങ്ങളിലും ആഫ്രിക്കയിലും ജീവിക്കാനിടയായ
ജനങ്ങളെല്ലാം ഇതിന്റെ കെടുതി അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടൂണ്ട്.<br />
<br />
<br />
<br />
പക്ഷെ ഈ കോളണീകളെല്ലാം ഇന്നു ‘സ്വതന്ത്രമായി‘. ഏറ്റവും അവസാനം സ്വതന്ത്രമായത് സൌത്താഫ്രിക്കയാണ്. സ്വതന്ത്ര സൌത്താഫ്രിക്കയുടെ മിഡ് -വൈഫു തന്നെ നിയോലിബറൽ മാർക്കറ്റ് വ്യവസ്ഥ ആയിരുന്നു. ഇന്ത്യ സ്വതന്ത്ര്യായി 65 വർഷങ്ങൾ പിന്നിടുമ്പോൾ സൌത്താഫിക്ക 18 വർഷങ്ങൾ മാത്രം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ 20 വർഷങ്ങളോളമായി, സൌത്താഫ്രിക്കയിൽ ജീവിക്കുന്ന എന്നെ ഇന്ത്യകഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വധീനിച്ചിട്ടുള്ള രാജ്യമാണ് സൌത്താഫ്രിക്ക. രണ്ടും ഇന്ന് അന്താരാഷ്ട്രവേദിയിൽ ഒന്നിച്ച് , മുന്നോക്ക രാജ്യങ്ങളുടെ നീതീകരിക്കാനാകാത്ത തലക്കനമുതലാളിത്തത്തിനു ബദലുകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ രണ്ടൂ രാജ്യങ്ങളേയും പരസ്പരം ഒന്നു താരതമ്യപെടുത്തിയാൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഘലയിൽ സൌത്താഫ്രിക്ക വളരെ പിന്നോക്കം നിൽക്കുന്ന ഒരു രാജ്യമാണ് . മാർക്കറ്റ് അവസരങ്ങൾ ഉണ്ടാകുമ്പോഴും രാജ്യത്തിന്റെ ന്യൂനപക്ഷത്തിനു മാത്രമേ അതുപയോഗപ്രദമക്കാൻ സാധിക്കുന്നുള്ളൂ. ഈ ന്യൂനപക്ഷത്തെ നമുക്കു പെട്ടെന്നു തിരിച്ചറിയാം- അപ്പർത്തീഡ് കാലത്ത് സൌത്താഫ്രിക്കയുടെ നേട്ടം കൊയ്തിരുന്നവരാണ് അവർ. <br />
<br />
ഈ അടുത്ത കാലത്ത് ഇന്ത്യൻ പ്രസിഡന്റ് പ്രതിഭ പട്ടിൽ സൌത്താഫ്രീക്കയിൽ വന്നപ്പോൾ , IOL വാർത്ത
വന്നതിങ്ങനെയാണ്. <br />
<div class="arcticle_text">
<br />
‘’Zuma said South Africa would seek help from
India in acquiring skills in engineering, information and communication
technology, finance, economics, and accounting to boost the
infrastructure programmes‘’. </div>
<br />
എന്നു പറഞ്ഞാൽ ഈ മേഘലകളീലൊക്കെ ഇന്ത്യ സൌത്താഫ്രിക്കയേക്കാൾ വികസിച്ചിരിക്കുന്നു എന്നാണ്.<br />
<br />
<b>സൌത്താഫ്രിക്കയുടെ ജനാധിപത്യ വികസനം</b> <br />
<br />
<br />
പക്ഷെ, മത- വർഗ-വർണ-വിദേശീയ ആധിപത്യങ്ങളുടെ കൈയ്യൂക്കിൽ അമർന്നിരുന്ന സൌത്താഫ്രിക്ക ഈ 18 കൊല്ലം കൊണ്ട് എത്ര മാറ്റങ്ങൾ ജനാധിപത്യ ലക്ഷ്യത്തിൽ നടപ്പാക്കി എന്നു നോക്കുന്നത് നന്നായിരിക്കും. മതം, ജാതി(ethnicity), ദൈവം, വിശ്വാസം ഇവയൊക്കെ ഇവിടെ ഇന്നു സ്വകാര്യ ഇടങ്ങളിൽ കിടന്നു വിരാജിക്കുന്ന/ വിരാജിക്കേണ്ടുന്ന സംഗതികളായി മാറിയിരിക്കുന്നു. അതായത് ഇവിടെ മതത്തിന്റെയോ വർഗത്തിന്റെയോ പേരിലല്ല രാഷ്ട്രീയ പാർട്ടികൾ മന്ത്രിമാരെ ഉണ്ടാക്കുന്നത്. <br />
<br />
പകരം ഒരോവ്യക്തിയുടെയും സ്വത്വം പ്രാധാമായും രാഷ്ട-ദേശ-ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ആഘോഷിക്കപ്പെടുന്നത്. <br />
<br />
തന്നേക്കാൾ പിന്നോക്കം നിൽക്കുന്നവരെ ഒരു കൈകൊടുത്തു സഹായിച്ച് തുല്യത -അതെത്ര ദൂരയായാലും- സാധിക്കുന്നതിനു വേണ്ടി ശ്രമിക്കുന്ന ഈ രാജ്യത്തെ കറുത്തവരും വെള്ളക്കാരും, ഇൻഡ്യാക്കാരും മറ്റും അടങ്ങുന്ന ജനതയെ കാണുമ്പോൾ എന്റെ പുണ്യ പുരാണഇന്ത്യാമഹാരാജ്യം ഇപ്പോഴും മജോറിട്ടി-മൈനോരിട്ടി-സവർണ ജട്ടികളുള്ളതു (അതും പല നിറങ്ങളിലുള്ളവ) കൊണ്ടുമാത്രമാണല്ലോ ഒലിച്ചു പോകാതിരുക്കുന്നത് എന്നൊർക്കുമ്പോൾ ലജ്ഞിച്ചു തലതാഴ്ത്താറുണ്ട്.<br />
<br />
<b>മീഡിയ ഉത്തരവാദിത്തം</b><br />
എടുത്തു പറയേണ്ട മറ്റൊന്ന് ഇവിടുത്തെ മീഡിയയുടെ സമൂഹ്യ ഉത്തരവാദിത്തവും രാഷ്ടീയക്കളിയോടുള്ള വാച്ച്മാൻ ചുമതലകളൂം വച്ചു പുലർത്തുന്ന ഇടപെടലുകളാണ്. മീഡിയകൾ ഇവിടെ ഗവണ്മെന്റിന്റെയോ പത്രമുതലാളിമാരുടെയോ അഭീഷ്ടമനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ലോകത്തിലെ ഒന്നാമത്തെ ലിബറൽ ഭരണഘന എന്നു വിലയിരുത്തപ്പെട്ട ഇവിടുത്തെ ഭരണഘടന ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന ബിൽ ഓഫ് റൈറ്റ്സിന്റെ വ്യവസ്ഥകളിൽ അടിസ്ഥാനപ്പെടുത്തിയാണ് അവ പ്രവർത്തിക്കുന്നത്.<br />
<br />
<b>B.O.T-കേരളം</b><br />
<br />
പാലിയക്കര ടോൾപിരിവിൽ പ്രതിഷേധിച്ചവരെ കേരള പോലീസ് ചാക്കുകെട്ടുപോലെ വലിച്ചിഴക്കുന്നതു ഞാനും കണ്ടതാണ്, നാട്ടിലെ ഒരു ടി,വി, ചാനലിൽ. (അന്നു ഞാൻ നാട്ടിലായിരുന്നു)<br />
<br />
ഇവിടെ വന്നതിനു ശേഷം ടോൾപിരിവിനെന്തു പറ്റി എന്നൊന്നും മാനസിലാക്കാൻ ക്ഴിഞ്ഞില്ല. കാരണം മലയാള പത്രങ്ങൾ പൊതുവെ ഈ വാർത്തകൾക്കു പ്രാധാന്യം കൊടുത്തിരുന്നില്ല. . <br />
<br />
എന്നാൽ, ഈ വിഷയത്തിൽ ആദ്യം തൊട്ടുള്ള എല്ലാവിവരങ്ങളും വീഴ്ച്ചകൂടാതെ പ്രസിദ്ധീക്കരിക്കുന്ന ഒരു ബ്ലോഗ് എന്റെ ശദ്ധയിൽ പെട്ടു. <a href="http://notollonroads.blogspot.com/" target="_blank">For Toll Free Democracy</a> , ഈ ബ്ലോഗ് വളരെ ശ്രദ്ധേയമായ വിവരങ്ങൾ കൊടുത്തിരുന്നു. Committee Against Privatisation of National Highways and Displacement കൺ വീനർ എന്നു പരിചയപ്പെടുത്തുന്ന T.L.Santhosh ആണ് ഈ ബ്ലോഗിന്റെ ഉടമ.<br />
<br />
<b>B.O.T-സൌത്താഫ്രിക്ക</b><br />
<br />
അപ്പോഴാണ് ഇവിടത്തെ മാദ്ധ്യമങ്ങളിൽ ഹൌട്ടിങ്ങ് സ്റ്റേറ്റിലെ നാഷനൽ ഹൈവെയിൽ പ്രാവർത്തികമാക്കാൻ പോകുന്ന ബി.ഓ.ടി പിരിവീനെക്കുറിച്ചുള്ള വാർത്തകൾ കാണാനിടയായത്. <br />
<br />
അതനുസരിച്ച്, മെയ് ഒന്നിനായിരുന്നു ഇവിടെ ടോൾ തുടങ്ങാൻ ഉദ്ദേശിച്ചിരുന്നത്. അതിനു മുൻപു തന്നെ ഇവിടുത്തെ ഭരണകക്ഷിയയ എ.എൻ.സി (African National Congress) യുമായി കൂട്ടുകെട്ടിലിരിക്കുന്ന ട്രേഡ് യൂണിയനുകളുൾപ്പെടെ ധാരാളം പൊതുജന സംഘടനകൾ ടോൾ പിരിവിനെതിരായി രംഗത്തു വന്നിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കു നേരെ പക്ഷെ പോലീസ് മർദ്ദനമൊന്നുമുണ്ടായില്ല.<br />
<br />
<br />
ശക്തമായ ജനരോഷമുണ്ടായിട്ടും ഗവ്ണ്മെന്റും, ഹൌട്ടിങ് ഗതാഗത മന്ത്രിയും, കേന്ദ്ര ധനകാര്യമന്ത്രിയും ടോൾ പിരിവിന് അങ്ങേയറ്റം അനുകൂലിച്ച നിലപാടുകൾ ആണ് എടുത്തിരുന്നത്. പക്ഷെ ശനിയാഴച്, മെയ് ഒന്നിന് രണ്ടൂദിവസം മാത്രം ബാക്കി നിക്കുമ്പോൾ Opposition to Urban Tolling Alliance (Outa) ന്റെ പബ്ലിക്ക് ഇന്റെരസ്റ്റ് ലിറ്റിഗേഷനനുകൂലമായ വിധിയുണ്ടായി. മെയ് ഒന്നിലെ ടോൾ പിരിവു ലോഞ്ചിങ് തടഞ്ഞുകൊണ്ട് ഹൌട്ടിംഗ് ഹൈക്കോടതി ജഡ്ജ്, ബിൽ പ്രിൻസിലുവാണ് <a href="http://indiablooming.com/india/e-tolling-on-gauteng-highway-south-africa-blocked-by-pretoria-high-court" target="_blank">വിധി പറഞ്ഞത്</a>. <br />
<br />
‘’Judge Bill Prinsloo granted an urgent interdict sought by the Opposition
to Urban Tolling Alliance (Outa), to stop the launch of the system so
that a full court review could be carried out to decide if it should be
scrapped or not‘’<br />
<br />
<a href="http://www.outa.co.za/site/" target="_blank">Opposition to Urban Tolling Alliance (Outa) </a>നെക്കുറിച്ച് കൂടുതൽ ഇവിടെനിന്നു വായിക്കാം.<br />
<br />
<b>ടോൾപിരിവിനെ എന്തു കൊണ്ട് എതിർക്കുന്നു എന്ന് </b>ഈ പോർട്ടൽ വിശദമാക്കുന്നുണ്ട്. ഈ എതിർപ്പിനെ മുൻനിർത്തുന്ന ബിസിനസ് അടക്കമുള്ള സൌത്താഫ്രിക്കൻ പൊതുജനത്തിന്റെ ഒരു പരിശ്ചേദമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിനെ സൌത്താഫ്രിക്കൻ രാഷ്ട്രനിർമ്മിതിയോടു കടപ്പെട്ട ഒരു മദ്ധ്യവർഗത്തിന്റെ സജീവ മനസായി കാണാം. എന്തുകൊണ്ട് ഇ-ടോളിങ് എതിർക്കപ്പെടണം എന്നുള്ള വിശദീകരണത്തിന്റെ അവസാനമായി ഇതിൽ എഴുതിയിരിക്കുന്നത് താഴെക്കൊടുക്കുന്നു.<br />
<br />
‘Understanding the logic and issues above, OUTA and its thousands of
supporters are of the strong opinion that e-tolling of GFIP is
fundamentally flawed, it is wrong and is a most unjustified action taken
by the authorities. It is most certainly not in the best interests of
the citizen and works against the ultimate role that governments need to
play – i.e. to enhance (as opposed to detract from) the wellbeing of
its citizens.<br />
<br />
We value the support in this campaign as well as the ability to use our
democratic right to take this matter to the judiciary, where we hope and
trust the system will expose e-tolling as a plan which will grossly
violate the rights of the citizens who make use of Gauteng’s freeways.
Let’s keep them just that – FREEways.‘<br />
<br />
<br />
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പരമമായ ചുമതലയാണ് അവിടുത്തെ ജനങ്ങളൂടെ ജനാധിപത്യ അവകാശ-അധിഷ്ടിധമായ ക്ഷേമം സംരക്ഷിക്കുക, അല്ലാതെ അതിനെതിരായി പ്രവർത്തിക്കയല്ല, എന്നാണ് ഇതിന്റെ ചുരുക്കം. നീതിന്യായത്തിലുള്ള പരമമായ വിശ്വാസവും ഇതിന്റെ പിന്നിലുണ്ട്.<br />
<br />
അതായത്, ജനങ്ങളുടെ റോഡുപയോഗിക്കാനുള്ള അടിസ്ഥാന അവകാശം അന്യായനിക്ഷേപത്തിനു വഴിവച്ചുകൊണ്ടല്ല, നിയോലിബറൽ മുതലാളിത്തത്തെ ഭരണ വ്യവസ്ഥ പരിപോഷിപ്പിക്കേണ്ടത്.<br />
<br />
കേരളത്തിൽ പാലിയക്കര ടോൾ പിരിവിലും നിലനിൽക്കുന്ന അനീതി, സൌത്താഫ്രിക്കയിൽ OUTA ചുണ്ടിക്കാണിക്കുന്നതിൽ നിന്നു വ്യത്യസ്ഥമല്ല എന്ന് T.L. Santhosh ന്റെ ബ്ലോഗിൽ നിന്നു മനസിലാക്കാവുന്നതാണ്. അനേക ആക്റ്റിവിസ്റ്റുകൾ അതിൽ പങ്കെടുക്കുന്നതായി കാണിക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് അതിന് ഒരു പരിഹാരത്തിനായി രാഷ്ട്ര്രിയ പാർട്ടികൾ തയ്യാറാകുന്നില്ല? കാരണം വലതു-ഇടതു പക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികൾ നിക്ഷേപ അനുകൂലികളാകാൻ ശ്രമിക്കുന്നതാണ്. <br />
<br />
നിയോലിബറൽ നിക്ഷേപവ്യവസ്ഥകൾക്കു നല്ലതായ വശങ്ങളുണ്ട്. പക്ഷെ അതിൽ നിക്ഷേപകരുടെ അന്യായമായ ലാഭക്കൊതിക്ക് തടയിട്ടാൽ മാത്രമേ ഒരു രാജ്യത്തു ജനാധിപത്യ സംരക്ഷണം സാധ്യമാകൂ. ജനാധിപത്യം സംരക്ഷിച്ചില്ലെങ്കിൽ അതിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അതിനു തടയിടാൻ ആർക്കു കഴിയും? കാപ്പിറ്റൽ മുതലാളിമാർക്കു എറാൻ മൂളി നടക്കുകയാണ് നിയോലിബറൽ വ്യവസ്ഥയിൽ ഗവണ്മെന്റുകളുടെ നിയോഗം. അപ്പോൾ ശക്തമായ ഒരു മദ്ധ്യവർഗം ആ ചുമതല വഹിക്കനായി മുന്നോട്ടു വാരേണതുണ്ട്. നിയോലിബറൽ കച്ചവട വ്യവസ്ഥയുടെ കാപട്യ നേട്ടങ്ങൾ കോലിൽ കുത്തി കൊടിക്കൂറകളാക്കി ഉയരത്തിൽ പറക്കുന്ന പാശ്ചാത്യ മുതലാളിത്തക്കാർ, സ്വന്തം നാടു വരെ മുടിപ്പിച്ചു കുട്ടിച്ചോറാക്കി തലങ്ങും വിലങ്ങും ഓടി നടക്കുമ്പോൾ അവരുടെ മുന്നിൽ ആചാരപിണ്ടമിടുന്ന ഭരണവർഗത്തോടു ചേർന്നു നിന്നു പിണ്ടമിടുകയാണോ ഒരു മദ്ധ്യവർഗത്തിന്റെ രാഷ്ട്രീയ ചുമതല എന്നു സംശയിക്കേണ്ടിയിരിക്കുന്നു. <br />
<br />
<br />
18 വർഷത്തെ ജനാധിപത്യ ഭരണത്തിനുള്ളിൽ അതിനു കഴിവുള്ള ഒരു മദ്ധ്യവർഗ്ഗം സൌത്താഫ്രിക്കയിൽ രൂപപ്പെട്ടെങ്കിൽ, 65 വർഷം പിന്നിട്ടിട്ടും ഇന്ത്യയിൽ അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യ നിയോലിബറൽ കച്ചവടക്കാർക്ക് വളരെ പ്രിയപ്പെട്ട രാജ്യമാകുന്നു. <br />
<br />
<br />
അതാണ് എന്റെ അഭിപ്രായത്തിൽ പാലിയേക്കര നൽകുന്ന മോറൽ.</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com6tag:blogger.com,1999:blog-9010284416631210229.post-13694738655957100642012-07-03T07:42:00.003-07:002012-07-12T11:34:30.415-07:00മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b>കേരളം ഇപ്പോഴും ഒരു ജനാധിപത്യ വവസ്ഥയാണ് എന്നുള്ള ധാരണയിലാണ് ഈ
പോസ്റ്റ് എഴുതുന്നത. ഇനി അതിൽ വല്ലമാറ്റങ്ങളും വന്നിട്ടുണ്ടെങ്കിൽ
ആരെങ്കിലും അറിയിക്കുമല്ലോ?</b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><b>ആ മുഖം:</b> ഈ പോസ്റ്റിന്റെ പ്രചോദനം ഈ അടുത്തസമയത്ത്, പത്രങ്ങളിൽ വന്ന ചില വാർത്തകളാണ്. അതിലൊന്ന് <a href="http://www.mathrubhumi.com/online/malayalam/news/story/1683480/2012-06-28/kerala" target="_blank">ഇവിടെ</a> വായിക്കാം. ഇതിനെതുടർന്ന് ചില ഗൂഗ്ഗിൽ പ്ലസു പീസുകളും ഇതിനെക്കുറിച്ചു വായിക്കാനിടയായിരുന്നു.</span><br />
<span style="font-size: large;">അവയുടെയൊക്കെ
ചുരുക്കം, മലപ്പുറത്തെ പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങളുടെ
-പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികളുടെ-വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി
രൂപീകരിച്ച ഈ സ്കൂളുകൾ ഇപ്പോൾ എയ്ഡഡ് സ്കൂളുകൾ ആക്കണോ ഗവണ്മെന്റു സ്കൂളുകൾ
ആക്കണോ എന്നുള്ളതാണ്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">പതിവു പോലെ ഭരണ കഷിയും പ്രതിപക്ഷവും
ജനങ്ങളുടെ മുൻപിൽ ചവിട്ടു നാടക വേഷങ്ങൾ കെട്ടി ജോറായി ആടി ഏറ്റുമുട്ടി
വശായി. മുഖ്യൻ ആസ് യൂഷ്വൽ നാട്യത്തിൽ അമരത്വം പൂകി. ഇപ്പോൾ വിഷയം
ധനവകുപ്പിന്റെ കൈയ്യിലാണെന്ന് ഡയലൊഗു പറഞ്ഞു. ജനങ്ങൾ റിലാക്സ്ഡ് ആയി
ബിവറേജസ് കോർപിന്റ് മുന്നിൽ ക്യൂ നിൽക്കാൻ പോയി. നായന്മാരും,
ക്രിസ്ത്യാനികളൂം, മുസ്ലീംഗളും, ഈഴവരും, മന്ത്രി സഭ ചർച്ചകൾ സ്വന്തം
അടുക്കളകളിലേക്കു മാറ്റി. മീൻപീരയും ആടുകറിയും അച്ചാറും വക്കുമ്പോലെ അവർ
ദേശത്തിന്റെ പൊതുസ്വത്തു വീതിക്കുന്നതിന്റെ റിസിപ്പി ഉപ്പിന്റെയും
മുളകിന്റെയും അളവുകൾ പറഞ്ഞ് തമ്മിൽ തല്ലി കോമ്പ്രമൈസ്ഡ് ആക്കി. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">അപ്പോൾ
ജനങ്ങളോടു പറഞ്ഞ ഭരണകഷി-പ്രതിപക്ഷ വിവാദമനുസരിച്ച്, എയ്ഡഡ്- ഗവണ്മെന്റ്
എന്ന രണ്ടു വ്യവസ്ഥകളാണ് തീരുമാനമാകാതെ മുന്നോട്ടു നിൽക്കുന്നത്. ധനം
വകുപ്പിന്റെ കൈയ്യിൽ തീരുമാനം ഇരിക്കുന്നു എന്നു പറഞ്ഞാൽ പ്രശ്നം കേവലം
സാമ്പത്തികം മാത്രമാണെന്നു തോന്നും.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><b>പക്ഷെ ഇതിനെചുറ്റിപ്പറ്റി മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?</b></span><br />
<span style="font-size: large;"></span><br />
<br />
<span style="font-size: large;">കേരളത്തിലെ
മുസ്ലീംങ്ങൾ-പ്രത്യേകിച്ചു പെൺകുട്ടികൾ- വികസിച്ച് പുരോഗതി പ്രാപിക്കണം
എന്നുള്ളതിൽ ആർക്കെങ്കിലും എതിരുണ്ടെന്നു തോന്നുന്നില്ല. അവർ
പിന്നോക്കരാണ് എന്നുപറയുന്നുണ്ട്. അപ്പോൾ പിന്നോക്കരായ എല്ലാവരേയും ഒരേ
നിലവാരത്തിൽ വച്ച് കാണേണ്ടതുണ്ട്. കേരളത്തിൽ പിന്നോക്ക-ദളിത്- സ്ത്രീകളുടെ
ചിലവിൽ മുസ്ലീം സ്ത്രീകളുടെ വികസനമോ മറിച്ചോ ഉണ്ടാകുന്നത്
ജനാധിപത്യപരമല്ല. ഇതിനോടാരെങ്കിലും എതിർക്കുമെന്നു തോന്നുന്നില്ല.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><b>അല്പം ചരിത്രം</b></span><br />
<span style="font-size: large;">1994-5 കാലഘട്ടത്തിൽ <a href="http://www.nuepa.org/libdoc/e-library/res_studies/2003anuna.pdf" target="_blank">The Area Intensive Programme </a>എന്ന
കേന്ദ്ര ഗവണ്മെന്റിന്റെ, മുസ്ലീം വിദ്യഭ്യാസ പുരോഗതിക്കു വേണ്ടി പ്രത്യേകം
തയ്യാറാക്കിയ പരിപാടിയനുസരിച്ചാണ് ഈ സ്കൂളുകൾ സ്ഥാപിതമായത്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഇത്
മുസ്ലീം കൂടുതലുള്ള സഥലങ്ങളിലാണ് നടപ്പാക്കിയത്, കേരളം കൂടാതെ മറ്റു പല
സംസ്ഥാനങ്ങളിലും ഇതു നടപ്പാക്കിയിരുന്നു. എന്നാൽ കേരളത്തിൽ മാത്രം ഈ
സ്കൂളുകലുടെ നടത്തിപ്പ് പൂർണമായും എൻ.ജി.ഓകളുടെ
മാനേജുമെന്റുകളീലായിരുന്നു. ഈ എൻ.ജി.ഓകൾ മുസ്ലീം ജനവിഭാഗത്തിൽ നിന്നു
മാത്രമുള്ളവരുമായിരുന്നു.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">District wise Institutions receiving grant under the scheme</span><br />
<span style="font-size: large;">District wise Name of the institution Status</span><br />
<span style="font-size: large;">Malappuram</span><br />
<span style="font-size: large;">1. Edakkara Muslim Orphanage HSS, Edakkara, Munda P.O. Ernad HSS</span><br />
<span style="font-size: large;">2. JNRHSS for Girls, Edavanna P.O. HSS</span><br />
<span style="font-size: large;">3. Darunnajath Orphanage UPS, Karuvarakundu. UPS</span><br />
<span style="font-size: large;">4. Wandoor Muslim Orphanage UPS, Wandoor UPS</span><br />
<span style="font-size: large;">5. Jem Eyyathul Muslimeen Sangham UPS, Kizhakke Chathallor UPS</span><br />
<span style="font-size: large;">6. Hayathul Islami Madrasa Committee UPS, Manjappatta, Manjeri UPS</span><br />
<span style="font-size: large;">7. Kerala Adult Literacy Ogmenting Movement LPS, Vetteri, Areacode LPS</span><br />
<span style="font-size: large;">8. Edavanna Orphanage Committee LPS, Edavanna LPS</span><br />
<span style="font-size: large;">9. JSHSS for Girls, Manjeri HSS</span><br />
<span style="font-size: large;">10. Ponnani Taluk Muslim Orphanage Association HSS, Thavannoor HSS</span><br />
<span style="font-size: large;">11. MES, UPS, Ponnani P.O. UPS</span><br />
<span style="font-size: large;">12. Muslahathul Muslim Edn. Trust LPS, Vattamkulam LPS</span><br />
<span style="font-size: large;">13. Asba Association HSS, Pavittapuram, Alamcode HSS</span><br />
<span style="font-size: large;">14. Mounathul Islamic Association HSS, Puthuponnani HSS</span><br />
<span style="font-size: large;">15. MES LPS, Thrikkanapuram LPS</span><br />
<span style="font-size: large;">16. Al-Ansar Muslim Welfare LPS Munkamparamba, Kuzxhimanna UPS</span><br />
<span style="font-size: large;">17. Humathul Islam Sangam UPS, Kuniyil, Keezhaparamba UPS</span><br />
<span style="font-size: large;">18. Maleenjanal Islam Orphanage UPS, Elayoor P.O., Iravetti UPS</span><br />
<span style="font-size: large;">19. Vilayil Parapul C.B.M.S. Yatheem Ghana Committee LPS, Cheekode LPS</span><br />
<span style="font-size: large;">20. M.S.S. UPS, Areacode, Vazhakkadu UPS</span><br />
<span style="font-size: large;">21. Elamaram Yatheem Ghana UPS, Vazhakkadu UPS</span><br />
<span style="font-size: large;">22. Ershad UPS, Thadaparamba UPS</span><br />
<span style="font-size: large;">23. M.I.C. LPS, Valluavambram UPS</span><br />
<span style="font-size: large;">24. Jum-Erathul Muslimeen LPS, Parannakkadu, Tirur LPS</span><br />
<span style="font-size: large;">25. Jum-Eyyathul Baithul Islahiya LPS, Tirur LPS</span><br />
<span style="font-size: large;">26. Jum-Eyyathul Sulphiya LPS, Paravanna LPS</span><br />
<span style="font-size: large;">27. LPS, Owned by Koottayi HS Committee, Mangalam, Padiyam LPS</span><br />
<span style="font-size: large;">49</span><br />
<span style="font-size: large;">28. Islamic Charitable Society LPS, Vettam LPS</span><br />
<span style="font-size: large;">29. D.N.K.M. Memorial Central LPS, Vendalloor, Valancheri LPS</span><br />
<span style="font-size: large;">30. Al. Majilasil Savathitaj Islahiya LPS, Paramannoor, Vallancheri LPS</span><br />
<span style="font-size: large;">31. Douthal Islam Education Trust LPS, Makarapparamba LPS</span><br />
<span style="font-size: large;">32. MES English Medium LPS, Thanoor LPS</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"></span><br />
<span style="font-size: large;">ഇപ്പോൾ ഇവ സ്വകാര്യ ഉടമസ്ഥതയിലുള്ള അൺ-എയ്ഡഡ് സ്കൂളുകൾ ആയാണ് അറിയപ്പെടുന്നത്. <b>എന്നാൽ ഈ സ്കൂളുകളുടെ നിർമ്മിതിക്ക് 100 ശതമാനവും കേന്ദ്ര ഗവണ്മെന്റ് ഫണ്ടു നൽകിയിരുന്നു.</b></span><br />
<span style="font-size: large;"></span><br />
<span style="font-size: large;">Allocation of funds</span><br />
<span style="font-size: large;">These institutions were given one time grant in two installments.</span><br />
<span style="font-size: large;">- Rupees 15 Lakhs per institution for opening of Multi Stream Residential Higher</span><br />
<span style="font-size: large;">Secondary School for Girls (Classes XI-XII);</span><br />
<span style="font-size: large;">- Rupees 3.6 Lakhs per institution for Upper Primary Schools (Classes V-VII) ; and</span><br />
<span style="font-size: large;">- Rupees 2.88 Lakhs per institution for Lower Primary Schools ( Classes I-IV).</span><br />
<span style="font-size: large;">The grant is given to these institutions for establishment of schools with infrastructure</span><br />
<span style="font-size: large;">facilities (construction of rooms, toilets , furniture, learning aids, laboratory etc.).</span><br />
<span style="font-size: large;"></span><br />
<span style="font-size: large;">എങ്കിലും അദ്ധ്യാപകർക്കുള്ള ശമ്പളം ഈ സ്കൂളുകൾ അഭിമുഖീകരിച്ചിരുന്ന ഒരു പ്രശ്നമായി പരാതികൾ ഉണ്ടായിട്ടുണ്ട്.</span><br />
<span style="font-size: large;"></span><br />
<br />
<span style="font-size: large;">ഈ
സ്ഥാപനങ്ങളിൽ മുസ്ലീം വിദ്യാർഥികൾ/വിദ്യാർഥിനികൾ മാത്രമേ
പഠിച്ചിരുന്നുള്ളു എന്നും മുകളിൽ പറഞ്ഞ പഠനത്തിൽ നിന്നു
മനസിലാക്കാവുന്നതാണ്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">കേന്ദ്ര ഗവണ്മെന്റ് ഈ പ്രോഗ്രാം 2003ൽ നടത്തിയ പഠനത്തിനു ശേഷം നിർത്തലാക്കിയിരുന്നു.(എന്നാണ് എന്റെ അറിവ്)</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഇനി
ഇപ്പോൾ കേരളത്തിലെ ഗവണ്മെന്റിന്റെ നിലവിലുള്ള രണ്ട് ഓപ്ഷൻ അനുസരിച്ച് ഈ
സ്കൂളുകൾ ഒന്നുകിൽ എയ്ഡഡ് ആകാം അല്ലെങ്കിൽ ഗവണ്മെന്റ് ആകാം. ഈ ഓപ്ഷനുകൾ
അനുസരിച്ച് ഈ സ്കൂളുകൾക്ക് കേരളത്തിന്റെ മെയിൽ സ്റ്റ്ട്രീം ജനാധിപത്യ
വ്യവസ്ഥയുടെ ഭാഗമാകാനുള്ള സാദ്ധ്യതകളെക്കുറിച്ച് ഒന്നു നോക്കാം.</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><b>ഓപ്ഷൻ-1 ഗവണ്മെന്റു സ്കൂൾ</b></span><br />
<span style="font-size: large;"></span><br />
<span style="font-size: large;">ഗവണ്മെന്റു
സ്കൂളായാൽ, അവിടെ അദ്ധ്യാപക നിയമനം ഗവണ്മെന്റിനായിരിക്കും. എന്നു പറഞ്ഞാൽ,
പബ്ലിക് സർവീസ് ആയിരിക്കും അവിടെ നിയമനം നടത്തുക. അപ്പോൾ മുസ്ലീം
അദ്ധ്യാപകരെ മാത്രമേ അവിടെ നിയമിക്കയുള്ളൊ എന്ന സംശയം ഉണ്ടാകുന്നു. അതു
പോലെ മുസ്ലീം വിദ്യാർഥികൾ അല്ലാത്തവർക്ക് ആസ്കൂളുകളിൽ പ്രവേശനം ലഭിക്കുമോ.
കാരണം ഇതു പ്രത്യേക മുസ്ലീംസ്ഥാപനങ്ങളായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.</span><br />
<span style="font-size: large;"></span><br />
<span style="font-size: large;">‘The scheme has been implemented only through the Non Governmental organization</span><br />
<span style="font-size: large;">(NGOs) in the state. Out of total 42 institutions , 24 are Lower Primary; 12 are Upper</span><br />
<span style="font-size: large;">Primary and 6 are Multi Stream Higher Secondary Residential Schools for girls.</span><br />
<span style="font-size: large;">These institutions have been opened in Muslim dominated pockets / blocks by</span><br />
<span style="font-size: large;">Islamic Societies to promote education among Muslim minority. In these areas</span><br />
<span style="font-size: large;">people are very conservative and believe in purdha system. They believe to send</span><br />
<span style="font-size: large;">their daughters to schools run by Islamic societies. Since these institution are opened,</span><br />
<span style="font-size: large;">the Muslim children especially girls are benefited by the scheme....’</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഈ
സ്കൂളുകളിൽ അമുസ്ലീംങ്ങൾക്കു പ്രവേശനം കിട്ടിയാൽ എങ്ങനെയായിരിക്കും അവർ ആ
സ്കൂളുകളിൽ സ്വീകരിക്കപ്പെടുക? അതായത് അവരുടെ ഡ്രസ് കോഡ്, മത പഠനം
തുടങ്ങിയവ. ഇതിനെകുറിച്ച് ചർച്ചകൾ എന്തെങ്കിലും നടക്കുന്നുണ്ടോ? </span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><b>ഓപ്ഷൻ-2 എയിഡഡ് സ്കൂൾ</b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">എയിഡഡ്
സ്കൂൾ ആകുമ്പോൾ അദ്ധ്യാപക നിയമനം മാനേജ്മെന്റിനാകുമല്ലോ (അങ്ങനെയാണ് എന്റെ
അറിവ്). എന്നു പറഞ്ഞാൽ മനേജുമെന്റുകൾക്ക് കോഴ വാങ്ങി നിയമനം നടത്താം. എന്റെ
അറിവനുസരിച്ച്, മറ്റു സമുദായങ്ങളുടെ എയ്ഡഡ് സ്കൂളുകളിൽ എല്ലാ
സമുദായങ്ങളിലുമുള്ള വരും പഠിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. മലപ്പുറത്തെ
ഈ എയ്ഡഡ് സ്കൂളുകളിൽ എന്തായിരിക്കും നിലപാട്. (മുകളിൽ പറഞ്ഞ ചോദ്യങ്ങൽ
വീണ്ടും അവശേഷിക്കുന്നു).</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><b>മൈനൊരിട്ടി അവകാശങ്ങൾ</b></span><br />
<span style="font-size: large;"></span><br />
<span style="font-size: large;">ഇനി കോൺസ്റ്റിറ്റൂഷൻ പ്രൊവിഷൻ നോക്കിയാലോ ദേണ്ടെ കെടക്കുന്നു ആർട്ടിക്കിൾ 30. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">‘Article 30 (1)& (2) grants right to all minorities, whether based</span><br />
<span style="font-size: large;">on religion or language, to establish and administer educational institutions of their</span><br />
<span style="font-size: large;">choice and the State shall not, in granting aid to educational institutions, discriminate</span><br />
<span style="font-size: large;">against any educational institution on the ground that it is under the management of a</span><br />
<span style="font-size: large;">minority, whether based on religion or language.‘</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">അതായത്, ഈ ക്ലോസനുസരിച്ച് മൈനീരിറ്റികൾക്ക് ഇതൊക്കെ ചെയ്തുകൊടുത്തെലേ പറ്റു. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഈ
മൈനോരിറ്റി ക്ലോസുകളനുസരിച്ച് ഇപ്പോൾ തന്നെ കേരളത്തിലെ ഗവണ്മെന്റു
സ്കൂളുകൾ ഒഴിച്ചുള്ള ഭൂരിഭാഗം സ്കൂളുകളും മൈനോരിട്ടി-സ്വകാര്യ സ്കൂളുകളാണ്.
അഥവാ അവർക്കു മാത്രമാണ് സ്കൂളുകളുടെ ഭൂരിഭഗവും.</span><br />
<span style="font-size: large;">2001ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ മത ക്കണക്കു താഴെപ്പറയുന്നതാണ്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">The main communities in Kerala are Hindu, Muslim and Christians. Hindu account 57.28 %;</span><br />
<span style="font-size: large;">Muslims 23.33 %; and Christians 19.32 % of the total state population.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">അതായത്,
ഹിന്ദു 57,28%. ഹിന്ദുക്കൾ സാങ്കേതികമായി
മജോരിറ്റിയാണ്. എന്നാൽ ഇതിൽ നായന്മാർക്കു സ്വന്തമായി വിദ്യാഭ്യാസ്ഥാപനങ്ങൾ ഉണ്ട്. കുറഞ്ഞ തോതിൽ ഈഴവർക്കുമുണ്ട്. എന്നാൽ ബാക്കിയുള്ളവർ യദ്ധാർഥത്തിൽ മുന്നോക്കമാണോ? സ്വന്തമായി കുറഞ്ഞത് ഒരു
സ്ക്കൂളു/ സ്ഥാപനം പോലും നടത്താത്ത, ഒരു ഓർഗനൈസേഷൻ വ്യ്വസ്ഥകൾ പൊലും
അറിഞ്ഞുകുടാത്ത അതിനു കഴിവില്ലാത്ത അവർ മുന്നോക്കവും, സ്വന്തമായി സ്കൂൾ
മാനേജുമെന്റുകളും, സ്ഥാപനങ്ങളും, മന്ത്രിമാരും ഉള്ള ജാതി-മതങ്ങൾ പിന്നോക്ക
മൈനോരിട്ടിയും. ഇതിലും കൂടുതലൊരു ജനാധിപത്യ തമാശ ഈ ലോകത്തിലെവീടെയും ഇല്ല.
സോമാലിയായിൽ പോലും ഇല്ല. </span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><b>യദ്ധാർഥ പിന്നോക്കർ</b></span><br />
<span style="font-size: large;"></span><br />
<span style="font-size: large;">കേരളത്തിലെ
യദ്ധാർഥ പിന്നോക്കർ- ദളിത് പിന്നോക്കർ-വിവിധ ഇൻഡിജിനസ് തൊഴിൽ സംസ്കാരത്തിൽ
പെട്ടവർ/ജാതികൾ- അവിടെ ഉറങ്ങുകയാണോ എന്ന സംശയമുണ്ടാകുന്ന വിധത്തിലാണ്
കാര്യങ്ങൾ. ഗ്ലോബലൈസേഷന്റെ കാപ്പിറ്റൽ ഉടമസ്ഥതയുടെ നാളിൽ ഒരു സമൂഹത്തിന്റെ
മുന്നോക്കം പ്രത്യേകിച്ച് അവർക്കെത്ര കാപ്പിറ്റൽ ഓണർഷിപ്പ് എത്ര ഒർഗനൈസേഷനൽ
കപ്പാസിറ്റി ഉണ്ട് ഇതീനെ ഒക്കെ ആശ്രയിച്ചാണിരിക്കുന്നത്. അല്ലാതെ
റിസർവേഷൻ പരിഗണനയിൽ കീട്ടുന്ന-ഗവണ്മെന്റു ജോലികളിൽ മാത്രം നിർവൃതി
നേടിക്കൊണ്ടല്ല.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">കേരളത്തിന്റെ/ഇന്ത്യയുടെ
മുന്നോക്ക/സവർണമനസാക്ഷിയിൽ പിന്നോക്ക-ദളിത് സമൂഹം എത്രമാത്രം
വെറുക്കപ്പെടുന്ന ഒരു വർഗമാണ്? ചരിത്രവും, ഇന്നലെയും മുന്നിൽ
കിടക്കുമ്പോൾ ഇനി എന്തിനു വേറെ കണക്കുകൾ, എന്തിനു വേറെ പഠനങ്ങൾ? ഇന്നത്തെ
കേരളത്തിലെ മൈനോരിറ്റി-ഭരണകൂടം ഈ സവർണ മനസാക്ഷിയെ ഒരു കൂട്ടുകക്ഷിയാക്കി
മാറ്റിയിരിക്കുന്നു എന്ന ഒരു വ്യത്യാസം ഉണ്ട്.</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><b>അതുപോലെ പിന്നോക്കാവസ്ഥ എന്നു പറഞ്ഞാൽ എന്താണ്?</b></span> <br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഒരു
സമൂഹം/കൂട്ടം/വർഗം പൊതു രംഗത്തു നിന്നും ഉൾവലിഞ്ഞ്, മെയിൻ സ്ട്രീമുവായി
ഒരു ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാന നിലനിൽപ്പിനാവശ്യമായ, സമഗ്രതക്ക്
(integration) മടികാണിച്ച്, ഒറ്റപ്പെട്ട് സ്വന്തം കൂടാരത്തിലേക്കും
മറകളിലേക്കും വലിഞ്ഞ്, പുറം ലോകത്തെ ദ്വാരത്തിലുടെ നോക്കിക്കാണുന്ന
അവസ്ഥയായ പിന്നോക്കാവസ്ഥ അതൊന്ന്. അതവർ സ്വയം തിരഞ്ഞെടുത്തതാണ്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">എന്നാൽ പൊതു ഇടങ്ങളിൽ നിന്നും, മെയിൻ സ്ട്രീം ആവാസവ്യവസ്ഥകളിൽ നിന്നും ഇടപാടുകളിൽ നിന്നും ജാതി-മത-വർഗ-വിവേചന കാരണങ്ങളാൽ
ഓടിച്ചു കളഞ്ഞ ഒരു ജനത്തിന്റെ ചരിത്ര-വർഗ്ഗീയപരമായ പിന്നോക്കാവസ്ഥ. ഇതു
സ്വയം തിരഞ്ഞെടുത്തതല്ല, അടിച്ചേൽപ്പിച്ചതാണ്. ഈ രണ്ടു പിന്നോക്കാവസ്ഥകൾ
തമ്മിൽ യാതൊരു തരത്തിലൂമുള്ള ഒർഗാനിക്ക് സമാനതകളോ സമാന്തരങ്ങളോ ഇല്ല.
ഉണ്ടെന്നു ഭാവിക്കുന്നവർ യദ്ധാർഥബോധമില്ലാത്തവരോ കണ്ണടച്ച് ഇരുട്ടാക്കാൻ
ശ്രമിക്കുന്നവരോ ആണ്.</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><b>പിന്നോക്കരുടെ ജടിലബോധങ്ങൾ</b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഈ <b> </b>പശ്ചാത്തലത്തിൽ
കേരളത്തിലെ ദളിത്-പിന്നോക്ക ജാതി നേതാക്കൾ ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ
എത്രമാത്രം നേതൃത്വപാടവം ആർജ്ജിക്കാൻ ശ്രമിക്കുന്നു എന്നുള്ളതും
ചിന്താവിഷയമാകേണ്ടതുണ്ട്<b>. </b></span><br />
<span style="font-size: large;"><b><br />
</b></span><br />
<span style="font-size: large;"><b>കൂടുതലായി എനിക്കീവിഷയത്തെക്കുറിച്ച് അറിയില്ല എങ്കിലും അറിയാവുന്നതു പറഞ്ഞാൽ:</b></span><br />
<span style="font-size: large;"><b><br />
</b></span><br />
<span style="font-size: large;"><b>പ്ര</b>ശ്നങ്ങലുടെ പരിഹാരങ്ങളിലേക്ക് കാര്യമായി ഒന്നും
നടക്കുന്നില്ല. മാസാമാസം കൊറെപേരു കൂടിച്ചേർന്ന് ചോറും തിന്ന്, കാപ്പിം
കുടിച്ച്, പാട്ടും പാടി, നേതാക്കന്മാരുടെ സ്തൂതി മറ്റാരും പാടിയില്ലെങ്കിൽ
തന്നേ പാടി പോകുന്നതു കണ്ടിട്ടുണ്ട്.<b> </b>(നാട്ടിൽ ചെല്ലുമ്പോൾ)<b><br />
</b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഒരു പുതിയ അഭിനിവേശമായി കാണുന്നത്; ഈ -ലോകത്ത് ഇന്ന്
ധാരാളം പിന്നോക്ക ജാതികളുടെ ബ്ലോഗുകളും വെബ്സൈറ്റുകളും ഉണ്ടായിട്ടുണ്ട്.
ആജീവനാന്ത ഭാരവാഹികളുടെ ഒക്കെ ഫോട്ടോകൾ അതിൽ
കെട്ടിത്തൂക്കിയിട്ടിരിക്കുന്നതുംകണ്ടിട്ടുണ്ട്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഈ
സൈറ്റുകളിലൂടെ പരത്തുന്ന ഒരു പൊതു ഡിനോമിനെറ്റർ തങ്ങൾ ബ്രാഹ്മണരുമായി
എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ്. അതിനൊരു ഒരു ലെജെന്റ് ഉണ്ടാക്കി
അവിടെ കെട്ടിത്തൂക്കിയിരിക്കും. അതു പരസ്തീഗമനത്തിലൂടെയോ,
മറ്റെന്തെങ്കിലും സാമുദായിക അപഭ്രംശത്തിലുടെയോ സാദ്ധ്യമായതായാലും
വേണ്ടില്ല, എന്നതാണ് തമാശ.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"> പിന്നോക്ക-ദളിത് വർഗങ്ങളുടെ
ന്യായമായ അവകാശങ്ങൾക്കു വേണ്ടി പോലും ഇവരെന്തൊക്കെ ചെയ്യുന്നു എന്ന്
ആർക്കെങ്കിലും ഒന്നു പറഞ്ഞുതരാമോ? പിന്നോക്കക്കാർക്ക് ഗവണ്മെന്റ്
കനിഞ്ഞനുഗ്രഹിച്ചു കൊടുത്ത അവകാശങ്ങൾ തെറ്റുകുടാതെ അതർഹതപ്പെട്ടവർക്കു
നേടിക്കൊടുക്കുന്നതിൽ പോലും ഈ നേതാക്കൾ ഉണ്ടാകാറില്ല എന്ന് ബ്ലോഗുകളിൽ
വായിച്ചിട്ടൂണ്ട്. അതുപോലെ പിന്നോക്ക അവകാശങ്ങളെക്കുറിച്ചുള്ള
നിയമതർക്കങ്ങൾ പരിഹരിക്കുന്നതിൽ പോലും ഈ നേതാക്കൾ പങ്കെടുക്കുകയോ
സഹകരിക്കയോ ചെയ്യാറില്ല എന്നും വായിച്ചിട്ടുണ്ട്. </span><br />
<span style="font-size: large;"></span><br />
<span style="font-size: large;">വെള്ളാപ്പള്ളിയും സുകുമാരൻ നായരും 33 സ്കൂളുകളുടെ
പേരിൽ കുറെ പ്രസ്ഥാവനകളിറക്കി ഒത്തുകൂടാൻ പോകുന്നു എന്നൊക്കെ കേട്ടു,
ബാക്കിയുള്ള ഹിന്ദുക്കളുടെ കാര്യം ഒന്നു പറഞ്ഞുകേട്ടില്ല. മുകളിൾ പറഞ്ഞ
ദളിത്-പിന്നോക്ക നേതാക്കളുടെ പൊടിപോലും ഉള്ളതായി കേൾക്കാനിടയായില്ല.</span><br />
<span style="font-size: large;"></span><br />
<span style="font-size: large;">അപ്പോൾ ഹിന്ദു മജോരിറ്റിയിലെ മൈനൊരിറ്റി പിന്നോക്കർ
എവിടെ നിൽക്കുന്നു? ഇന്ത്യൻ മൈനോരിറ്റികളുടെ ഭരണഘടന സംരക്ഷണ വ്യവസ്ഥകൾ
അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ചില ജനാധിപത്യ മൂല്യങ്ങളുടെ- തുല്യത,
സമഗ്രത- പരിപാലനത്തിലൂടെ ഏകീകൃത രാഷ്ട്ര നിർമ്മിതി മുന്നിൽ കണ്ടു കൊണ്ടാണ്.
ഇത്തരം മൂല്യങ്ങൾ നിർമ്മിച്ചെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്
അനല്പമല്ലാത്ത സ്ഥനമാണുള്ളത്. മൈനൊരിറ്റി ആനുകൂല്യങ്ങളുടെ പേരും പറഞ്ഞ്,
സ്വന്തമായ <b>മതതാല്പര്യങ്ങൾ മാത്രം</b> നേടിയെടുക്കാൻ സ്ഥാപിച്ചെടുക്കുന്ന
മതസ്ഥാപനങ്ങൾ പ്രത്യേകിച്ച് സ്കൂളുകൾ ജനാധിപത്യത്തിനു ഗുണകരമല്ല. ഇപ്പോൾ
തന്നെ അവിടെ ക്രിസ്ത്യൻ-മുസ്ലീം-നായർ-ഈഴവ കേരളമായിക്കഴിഞ്ഞു. നാളത്തെ
തലമുറയിൽ നിന്നു കടമെടുത്തതാണ് ഇന്ന്. നാളത്തെ തലമുറ എങ്ങനെയായിരിക്കും
ഇന്നിന്റെ മത-ബാക്കിപത്രങ്ങളെ ഏറ്റുവാങ്ങുന്നത് എന്ന് പ്രബുദ്ധകേരളം ഇനി
എന്നാണ് ചിന്തിക്കാൻ തുടങ്ങുന്നത്?</span></div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com15tag:blogger.com,1999:blog-9010284416631210229.post-38346544770902366982012-05-18T08:55:00.002-07:002012-05-18T08:59:16.758-07:00Feminism from Sukumary characters to Tessa in 22 FK- part-2<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b> Feminism from Sukumary characters to Tessa in 22 FK- part-2</b></span><br />
<span style="font-size: large;"><b>[<span style="color: #660000;">നാലാമിടത്തിൽ നടന്ന ഒരു ചർച്ചയുടെ ഭാഗമായി എഴുതിയതാണ് ഈ രണ്ടു ഭാഗങ്ങളും. ഇതിന്റെ എഡിറ്റഡ് രൂപങ്ങളാണ് നാലാമിടത്തിൽ പ്രസിദ്ധീകരിച്ചത്]</span></b></span><br />
<div style="color: #660000;">
<br /></div>
<span style="font-size: large;"><i><b>part-1 <a href="http://goweri2.blogspot.com/2012/05/22fk-1.html" target="_blank">ഇവിടെ </a>വായിക്കാം. കേരളത്തിൽ ഫെമിനിസം എങ്ങനെ വെറുക്കപ്പെട്ട ഒരു വക്കായി എന്നും അതിന്റെ യദ്ധാർദ്ധ അർത്ഥത്തേക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പൊതുവായി ഒന്നാം ഭാഗത്തിൽ പറയുന്നു. part-2ൽ പാശ്ചാത്യ ഫെമിനിസം പല വളർച്ചാ ഘട്ടങ്ങളിലൂടെ ഇന്നെത്തിച്ചേർന്നു നിൽക്കുന്ന അവസ്ഥയെക്കുറിച്ചു പറയുന്നു. കൂടാതെ, നിയോലിബറൽ ഗ്ലോബലിസത്തിൽ ഫെമിനിസം എങ്ങനെ കുത്തകമുതലാളീമാരുടെ കച്ചവടബ്രാൻഡ് - ‘ബ്രാൻഡു ഫെമിനിസം‘ - ആയി രൂപം കൊണ്ടു എന്നും കേരളത്തിൽ ഈ ട്രെൻഡ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് രണ്ടുദാഹരണങ്ങളെ മുന്‍നിർത്തി അഭിപ്രായപ്പെടുകയും </b></i></span><br />
<span style="font-size: large;"><i><b>ചെയ്യുന്നു.</b></i></span><br />
<br />
<span style="font-size: large;"><b>(<a href="http://goweri2.blogspot.com/2012/05/22fk-1.html" target="_blank">ഒന്നാം ഭാഗത്തു </a>നിന്നു തുടരുന്നു)</b></span><br />
<span style="font-size: large;"><b> </b></span><br />
<span style="font-size: large;"><b>പാശ്ചാത്യ ഫെമിനിസം.</b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">എന്നാൽ
പാശ്ചാത്യഫെമിനിസം യാത്രചെയ്ത വഴി തുലോം വ്യത്യസ്ഥമായിരുന്നു. എന്നു
പറഞ്ഞാൽ പാശ്ചാത്യ ഫെമിനിസം വിജയിച്ചു വെന്നിക്കൊടി പാറി എന്നല്ല. എന്റെ
അഭിപ്രായത്തിൽ അതു ചിലതൊക്കെ നേടിയപ്പോൾ ചിലതൊക്കെ വിദൂരലോകത്തേക്കു
നഷ്ടമായി. പക്ഷെ പാശ്ചാത്യ ഫെമിനിസ്റ്റുകൾ സ്ത്രീ പ്രശ്നങ്ങളോട്
ആത്മാർത്ഥത കാണിച്ചിരുന്നു; വർഗ-വർണ-ലിംഗ അതിരുകൾ പൊളിച്ച്
ജനാധിപത്യത്തിന്റേയും മാനവികതയുടേയും മൂല്യങ്ങൾ ഒരു
യദ്ധാർത്ഥ്യമാക്കുന്നതിന് അവർ ശ്രമിച്ചു.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">അഖില ഹെൻറി എഴുതിയതു പോലെ പാശ്ചാത്യ സംസ്കാരത്തിൽ ഫെമിനിസം മൂന്നു കാലഘട്ടങ്ങളിലെ അവസ്ഥകളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><b>ഒന്നാം വേവ്</b>
<b>ഫെമിനിസം.</b></span><br />
<span style="font-size: large;">പാശ്ചാത്യ എൻലൈറ്റെൻമെന്റ്-ലിബറൽ ആശയങ്ങളെ മുൻ നിർത്തി സ്ത്രീയും
പുരുഷനും പരസ്പര പൂരക ശക്തികളാണ് എന്നു വാദിച്ചിരുന്ന ഒരു കാലമായിരുന്നു.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><b>രണ്ടാം വേവ്</b></span><br />
<span style="font-size: large;">ലോക
മഹായുദ്ധ ശേഷ കാലഘട്ടത്തിലെ സ്ത്രീയുടെ അവകാശാധിഷ്ഠിധമായ നീക്കങ്ങളും
പ്രവർത്തനങ്ങളുമായാണ് ഇതിനെ അടയാളപ്പെടുത്തുന്നത്. ലിബറൽ, സോഷ്യലിസ്റ്റ്/
കമ്യൂണിസ്റ്റ് ആശയങ്ങളെ മുൻ നിർത്തി വർണ-വർഗ്ഗീയ-ലിംഗ- രാഷ്ട്രീയ
അടിസ്ഥാനത്തിൽ സ്ത്രീകൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക്
കൂട്ടായ ശ്രമങ്ങളിലൂടെ നിയമനിർമ്മാണങ്ങൾക്കു വേണ്ടി അവർ ശ്രമിച്ചു.
സാധിച്ചു. സ്ത്രീക്കു അധികാരം രാഷ്ട്രീയമായി സ്ഥാപിച്ചെടുത്ത ഈ ഫെമിനിസത്തെ
റാഡിക്കൽ ഫെമിനിസം എന്നും പറയുന്നു.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><b>മൂന്നാം വേവ് </b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><b>ഇതിനെക്കുറിച്ച് ഞാൻ മനസിലാക്കിയത് ചുരുക്കി എഴുതുന്നു: </b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">1990ന്റെ
ആദ്യഘട്ടത്തിൽ തുടങ്ങിയ മൂന്നാം വേവിന്റെ പശ്ചാത്തലം നിയോലിബറൽ മാർക്കറ്റ്
വ്യവസ്ഥയുടെ ചൂഷണ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായ ഒരു പാശ്ചാത്യ,
പ്രത്യേകിച്ച് അമേരിക്കൻ സാമ്പത്തിക, രാഷ്ട്രീയ, ടെക്നോക്രാറ്റ്,
പരിതസ്ഥിതി ആണ്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">വ്യക്തിപരമായതു തന്നെയാണ് രാഷ്ട്രീയമെന്ന
('The Personal Is Political) പ്രമാണത്തിൽ അടിയുറച്ചു നിന്നു
പ്രവർത്തിച്ച തങ്ങളുടെ അമ്മമാർ നേടിക്കൊടുത്ത അവകാശങ്ങൾ
അനുഭവിച്ചുകൊണ്ട്, മൂന്നാം തലമുറയിലെ ഫെമിനിസ്റ്റുകൾ, പക്ഷെ കൂട്ടായ
രാഷ്ടീയ ശാക്തീകരണത്തെ തള്ളിപ്പറഞ്ഞു, പകരം വ്യക്തിനിഷ്ഠമായ ആശയങ്ങളും
വികാരങ്ങളും ലൈംഗികതയും ഒളിപ്പിച്ചു വക്കാതെ പ്രകടിപ്പിച്ചുകൊണ്ട്
വ്യക്തിസ്വത്വവും അധികാരവും സ്ഥാപിച്ചെടുക്കുകയായിരുന്നു അവരുടെ മാർഗവും
ലക്ഷ്യവും. അതായിരുന്നു പാരമ്പര്യാധിഷ്ഠിത-സ്ഥാപനങ്ങളുടെ വിലക്കുകളിൽ
നിന്നും അനീതികളിൽ നിന്നും മോചനം നേടാൻ അവർ ഉപയോഗിച്ച മെത്തഡോളജികൾ.
പാരമ്പര്യത്തിന്റെ ഭാരവും അതിരും വിട്ട് സാമൂഹ്യ പരിതസ്ഥിതികളിൽ (social
situatedness) രൂപം കൊള്ളുന്ന അവസ്ഥകളായാണ് അവരുടെ വ്യക്തി അടയാളങ്ങളെ,
പ്രത്യേകിച്ചു ലൈംഗിക അടയാളങ്ങളെ (identity) അവർ കണ്ടത്. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">അമ്മമാർ
മിസ് വേൾഡ് പാജന്റുകളെ മർദ്ദകമായ (oppressive) മാർക്കറ്റ് ചൂഷണമെന്നു
പറഞ്ഞ് ബഹിഷക്കരിച്ചുവെങ്കിൽ വ്യക്തിത്വ പ്രകടനത്തിലൂടെ, ഫെമിനിസ്റ്റ്
അധികാരങ്ങൾ കൈയ്യാളുന്നതിനു വേണ്ടി മക്കൾ മാർക്കറ്റ് ഉൽപ്പന്നങ്ങൾ
ശരീരത്തിൽ വാരിയണിഞ്ഞു. ലിപ്സ്റ്റിക്കും പ്ലക്കിംഗും വാക്സിംഗും
ബോട്ടോക്സും റിവീലിംഗും ലോവേയ്സ്റ്റും പങ്ക് സ്റ്റൈലും (punk) -ശരീരം
തുളക്കൽ, അസാധാരണ ഹെയർ സ്റ്റൈലുകൾ, അക്രമാസക്ത റോക്ക് സംഗീതം, ശരീര വസ്ത്ര
മേക്കപ്പുകൾ- അവരുടെ വ്യക്തിഗത അധികാരത്തിന്റെ (individualistic
empowerment) ഭാഗങ്ങളായി. കന്യകയും വേശ്യയും കേവലം രൂപപ്പെടലുകൾ
മാത്രമായതിനാൽ 'I am a slut' എന്നു പറയുന്നതും അധികാരം കൈയ്യാളലായി.
തങ്ങളുടെ ശരീരം കൊണ്ടും ലൈംഗികത കൊണ്ടും തങ്ങൾ കാണിക്കുന്നതെന്തും
അധികാര-സ്ഥാപനത്തിനായതിനാൽ അതിൽ മറ്റുള്ളവർ ഇടപെടരുത് എന്നായി അവരുടെ
യുക്തി. അതിനാൽ തങ്ങളുടെ അപ്പിയറൻസ് (വേഷധാരണം, മേക്കപ്പ്) ബലാൽ സംഗ
സംസ്കാരത്തിനു കാരണമാകുന്നു എന്നുള്ളത് യുക്തിക്കു നിരക്കാത്ത ഒരാരോപണമായി
അവർ പുച്ഛിച്ചു, എതിർത്തു. അത്തരം ആരോപണങ്ങൾക്കെതിരെ ശക്തമായ
ഫെമിനിസ്റ്റ് ആക്റ്റിവിസം പ്രയോഗിച്ചു. (<a href="http://www.virginitymovie.com/2011/10/slutwalknyc-a-video-diary/" target="_blank">slut walk</a>)</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><a href="http://www.sagepub.com/upm-data/6236_Chapter_1_Krolokke_2nd_Rev_Final_Pdf.pdf" target="_blank">They flaunt</a> their femininity and seek to reclaim</span><br />
<span style="font-size: large;">formerly derogatory labels such as “slut” and “bitch,” while stubbornly venturing</span><br />
<span style="font-size: large;">into male-dominated spaces with third-wave confidence to claim positions</span><br />
<span style="font-size: large;">of
power.... Third-wave feminists want to avoid stepping into mutually
oppressive static categories, and they call for acceptance of a chaotic
world, while simultaneously embracing ambiguity</span><br />
<span style="font-size: large;">and forming new alliances. Thus, third-wave feminisms are defined not by</span><br />
<span style="font-size: large;">common theoretical and political standpoint(s), but rather by the use of</span><br />
<span style="font-size: large;">performance, mimicry, and subversion as rhetorical strategies.</span><br />
<span style="font-size: large;"><br /></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0oNMCZ7QRg7MFHszsgSA9L7-1w69TRqSKZEae64I7jK7-NN22BNWXfaWAaLl_oHBvisPUqlo93D1tiou1XnoJH90k-YKjwXzQKgdGmPvpI4EuQ3jOg8PJbrRJmH7OT2kHjZ3WXf7l26yg/s1600/r-SLUTWALK-CLEAVAGE-large570.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0oNMCZ7QRg7MFHszsgSA9L7-1w69TRqSKZEae64I7jK7-NN22BNWXfaWAaLl_oHBvisPUqlo93D1tiou1XnoJH90k-YKjwXzQKgdGmPvpI4EuQ3jOg8PJbrRJmH7OT2kHjZ3WXf7l26yg/s320/r-SLUTWALK-CLEAVAGE-large570.jpg" width="320" /></a></span></div>
<span style="font-size: large;"><br /></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">രണ്ടാം വേവിൽ നിന്ന് മൂന്നാം വേവിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നുള്ളതു പാശ്ചാത്യലോകത്ത് ഫെമിനിസ്റ്റ് <a href="http://www.leslieheywood.com/Benjamins.pdf" target="_blank">അക്കാദമീഷ്യൻസിന്റെ</a> പഠനവിഷയമാണ്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">സാമ്പത്തിക
രംഗങ്ങളിൽ സ്വകാര്യവൽക്കരണം കൂടിയപ്പോൾ പാരമ്പര്യ സ്ഥാപനങ്ങളായ
കുടുംബത്തിന്റേയും ഗവണ്മെന്റിന്റേയും ശക്തിയും സ്വാധീനവും കുറഞ്ഞു. ഉയർന്ന
വരുമാനക്കാരനും താണ വരുമാനക്കാരനും തമ്മിലുള്ള അന്തരം കൂടി. ഉയർന്ന
വരുമാനക്കാരിൽ ആൺ-പെൺ തുല്യത ഇല്ലാതെയായി. സ്വത്ത് എതാനും പേരുടെ കൈയ്യിൽ
ഒതുങ്ങി. പുരുഷാധിപത്യം മുതലാളിത്ത പുരുഷാധിപത്യത്തിന്റെ പേരിൽ ശക്തമായി.
ഇതൊക്കെയാണ് അവയിൽ ചില പഠനങ്ങളുടെ വെളിപ്പെടുത്തലുകൾ.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">പാരമ്പര്യ
വ്യവസ്ഥകളിലെ അനീതികളോടുള്ള കീഴ്വഴക്കങ്ങളില്ലാത്ത (unconventional)
പ്രതിഷേധവും അവക്കു പകരം വന്ന പുരുഷാധിപത്യ-നിയോ-ലിബറൽ മാർക്കറ്റ്
വ്യവസ്ഥയിലെ സാമ്പത്തിക പ്രശ്നങ്ങളും അതിനോടു ചേർന്നു വന്ന
ടെക്നോക്രാറ്റിക് സംസ്കാരവും പശ്ചാത്തലമായി രൂപം കൊണ്ട ഒരു കേവല ഭൌതിക
(material), യാന്ത്രിക( mechanical) വ്യക്തിസ്വത്വമായിരിക്കാം
മൂന്നാംവേവിന്റെ പ്രേരക ശക്തി. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><b>ബ്രാൻഡ് ഫെമിനിസം.</b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">മൂന്നാം വേവ് ഫെമിനിസത്തിന്റെ ഒരു കച്ചവട ചൂഷണ ആവിഷ്ക്കാരമാണ്, ബ്രാൻഡ് ഫെമിനിസം.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ബ്രാൻഡിംഗ്
എന്നു പറയുന്നത്, ഒരു നിയോലിബറൽ കച്ചവടതന്ത്രമാണ്. അതായത് പ്രോഡക്ട്
വിൽപ്പനയേക്കാൾ കൂടുതലായി പ്രോഡക്ടിന്റെ ലോഗോവിൽപ്പന. ഈ ലോഗോയുടെ
വിവിധതരം പ്രകടനങ്ങളിലൂടെയാണ് മാർക്കറ്റിന്റെ മനുഷ്യാധിപത്യം
നടപ്പാക്കുന്നത്. മനുഷ്യന്റെ ചിന്തകളും വികാരങ്ങളും പ്രവർത്തികളും എങ്ങനെ
തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയും എന്നുള്ളതാണ് ഈ ലോഗോ കച്ചവടത്തിന്റെ
തന്ത്രവും മാർഗ്ഗവും. ഇതിനു വേണ്ടി ഓർവീലിയൻ ഡബിൾ തിങ്കിങ്ങിന്റെ
സാദ്ധ്യതകൾ ധാരാളമായി ഉപയോഗിക്കുന്നുമുണ്ട്. ‘Double-thinking is rife in a
<a href="http://kmiriam.wordpress.com/2011/10/23/branding-feminism/" target="_blank">branded world</a>—testament to the hollowing
out of thought itself that is one of its effects: colonization is
world-unity; war is peace. Botox (paralysis of facial muscle) is
self-expression. Obama is the peace candidate’.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഈ
ലോഗോ സർക്കുലേഷനുവേണ്ടി ‘product space’(മാർക്കറ്റ് ഇടങ്ങൾ) ആവശ്യമാണ്.
ചന്ദ്രനിൽ വരെ തങ്ങളുടെ ലോഗോകൾ എത്തിക്കണമെന്നാഗ്രഹിക്കുന്ന കച്ചവടക്കാർ,
സ്ത്രീയെ ഒരു മാർക്കറ്റ് ഇടമായി (കോളണി) ഉപയോഗിക്കുന്നതാണ് ബ്രാൻഡ്
ഫെമിനിസം. കച്ചവടക്കാർ ഈ രംഗത്തു ബില്ല്യൺ കണക്കിന് മുതൽ മുടക്കിനു
തയ്യാറാകുന്നത് ഇതിന്റെ വലിയ കച്ചവട സാദ്ധ്യതകളെയാണ് സൂചിപ്പിക്കുന്നത്. </span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><b>കേരളവും ബ്രാൻഡ് ഫെമിനിസവും.</b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">അഖില
ഹെൻറി, കേരളത്തിന്റെ ഫെമിനിസം ഇതിൽ ഏതു വേവിൽ
പെടുന്നു എന്നു പറയുക ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. അതിനോടു ഞാനും യോജിക്കുന്നു എങ്കിലും, എന്റെ അഭിപ്രായത്തിൽ ഇപ്പോൾ കേരളത്തിൽ മൂന്നാം
വേവ് ബ്രാൻഡ് ഫെമിനിസത്തിന്റെ വ്യക്തമായ കച്ചവട അടയാളങ്ങളുണ്ട്. ഇമ്മാനുവൽ
സിൽക്കിന്റെ പരസ്യത്തിൽ പങ്ക് സ്റ്റൈലിൽ നിൽക്കുന്ന ഷാ-രുക് ഖാനെ നോക്കു.
വനിതകളുടെ ‘പങ്ക്’ സ്റ്റൈൽ കേരളമോഡലിൽ തന്നെ ആണ് ചമച്ചിരിക്കുന്നത്. അത്
ഇമ്മാനുവേലുകളും, ആലൂക്കാസുകളും, മലബാർ ഗോൾഡുകളും പിന്നെ ഞാൻ പേരു മറന്നു
പോയ അനേകം ഗോൾഡുകളും ഒത്തൊരുമിച്ച് തീരുമാനിച്ച് വച്ചിരിക്കുന്നതാണ്. ഇനി
വനിതാ പ്രസിദ്ധീകരണങ്ങൾ നോക്കൂ. ഇതെല്ലാം ബ്രാൻഡ് ഫെമിസിനത്തിന്റെ
വ്യക്തമായ അടയാളങ്ങളും തെളിവുകളുമല്ലെങ്കിൽ പിന്നെ എന്താണ്?</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">പിന്നെ
ഒരു വ്യത്യാസം, ഈ പങ്ക് സ്റ്റൈൽ കേരളത്തിന്റെ ഒരു ഗ്രാസ്-റൂട്ട്
വളർച്ചയല്ല. കച്ചവട സ്ഥാപനങ്ങൾ മുകളിൽ നിന്നടിച്ചേൽപ്പിക്കുന്ന ഒരു
ടോപ്പ്-ഡൌൺ ട്രെൻഡാണിത്.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkEZSc8NuxyxtAXjtMCVbq2MnPVnRdZmYdEbAm80zDeOMVwDG4g0EBreTl_d8DagjpWQ7O3qFMC2PGY0_ghqLkONI1QbjD1Nd0HcrXA-iWiLlluB26fAnJsFShOioC0zatDJnvKwRp9mxM/s1600/media_ad+joy+alukkas.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkEZSc8NuxyxtAXjtMCVbq2MnPVnRdZmYdEbAm80zDeOMVwDG4g0EBreTl_d8DagjpWQ7O3qFMC2PGY0_ghqLkONI1QbjD1Nd0HcrXA-iWiLlluB26fAnJsFShOioC0zatDJnvKwRp9mxM/s1600/media_ad+joy+alukkas.jpg" /></a></span></div>
<span style="font-size: large;"></span><br />
<span style="font-size: large;">ഇനി
തെരേസയുടെ ലേഖനത്തിനു പ്രേരിപ്പിച്ച രണ്ടു മാദ്ധ്യമ-കച്ചവട ഉൽപ്പന്നങ്ങളിലേക്ക്
വരാം. ഒന്ന്, സുനിതാ മഠത്തിന്റെ <a href="http://www.youtube.com/watch?v=pSjESt5A74E&feature=player_embedded#%21" target="_blank">ഇന്ദുലേഖാ പരസ്യം,</a> രണ്ട്, ആഷിക് അബുവിന്റെ
22FK എന്ന സിനിമ. ഈ രണ്ടുൽപ്പന്നങ്ങളും ഇന്നു വളരെയധികം സോഷ്യൽ മാദ്ധ്യമ
ചർച്ചകൾക്കു വിഷയമായിരിക്കുന്നു. തീർച്ചയായും ആകേണ്ടതുമാണ്. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഇവ
രണ്ടും കേരളത്തിൽ കച്ചവടക്കാർ എങ്ങനെ ബ്രാൻഡു ഫെമിനിസത്തിൽ കൈവക്കുന്നു
എന്നുള്ളതിന്റെ ഉത്തമ ഉദാഹരണങ്ങളായാണ് ഞാൻ കാണുന്നത്. ഓർവീലിയൻ ഡബിൾ
തിങ്കിങ് (“....<a href="http://en.wikipedia.org/wiki/Doublethink" target="_blank">doublethink</a> is the method of directly controlling thought ”) എങ്ങനെ ഇതിൽ രണ്ടിലും ഉപയോഗിച്ചിരിക്കുന്നു എന്നു നോക്കാം. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">മുടിയാണ്
ആൺശല്യത്തിനു കാരണമെന്ന് ഇന്ദുലേഖയിലെ ഫെമിനിസ്റ്റു പരസ്യക്കാരി
പറയുന്നു. അതിനൊരു പരിഹാരമായി മുടി നീട്ടിവളർത്തി മനക്കരുത്തും
ഉള്ളുറപ്പും നേടി ‘ഇവന്മാരെ‘ നേരിടണമെന്നും. ഇതൊക്കെ പരസ്പര വിരുദ്ധ
ആശയങ്ങളാണ്. തന്നെയുമല്ല ഒന്നു നേരും മറ്റതു നുണയുമാണ്. പക്ഷെ മനുഷ്യ
മനസുകൾക്കു പൊതുവെ ഇതു രണ്ടിനെയും ഉൾക്കൊള്ളാൻ കഴിയുന്നു; അതു പോലെ ഒന്നിനെ
മറക്കാനും, അങ്ങനെ മറന്നു എന്നുള്ളതു മറക്കാനും. (ഇതാണ് ഓർവീലിയൻ ഡബിൾ
തിങ്കിംഗിന്റെ ചുരുക്കം). അപ്പോൾ , ശക്തമായ ഭാഷയിൽ അച്ചടക്കമായി
അണിഞ്ഞൊരുങ്ങി നെറ്റിക്കൊരു വലിയ പൊട്ടും തൊട്ട് ഒരു ‘പെൺപക്ഷക്കാരി’
പറയുന്നു : ആൺപീഡനത്തിൽ നിന്നു രക്ഷനേടുന്നതിനു തലമുടി നീട്ടി വളർത്തു.
അതാരും മറക്കില്ല. അപ്പോൾ അതാ വരുന്നു, ചിരപരിചിതമായ ഒരു ലോഗോ-ഇന്ദുലേഖാ
ഹെയർ ഓയിൽ. തിയറി മാത്രമല്ല, ഒരു പ്രായോഗിക രംഗവും, ഇതിൽ
കൂടുതലെന്തുവേണം. പെൺപീഡനം, പെൺ തലമുടി എന്നു പറയുമ്പോഴൊക്കെ ഇനി ഇന്ദു
ലേഖ ഹെയർ ഓയിൽ മനസിൽ താനേ വന്നു കൊള്ളും. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">22FK യെക്കുറിച്ച് <a href="http://malayal.am/%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82/%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE/%E0%B4%AB%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%82-%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D%E0%B4%AF%E0%B5%82/13972/%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%8D-conditions-apply" target="_blank">വി.എം ദേവദാസിന്റെ</a> റിവ്യൂവിൽ അദ്ദേഹം എഴുതുന്നു: “ എന്നാൽ ആ പരസ്യങ്ങളിൽ നിന്നും വിരുദ്ധമായി <a class="taxonomyterm_tag" href="http://malayal.am/taxonomy/term/7409">ഫെമിനിസം</a>
എന്ന പുരോഗമനാശയത്തേയും കമ്പോളവ്യവഹാരത്തിന്
അനുയോജ്യമായ വിധം 'ചരക്കാ'ക്കിക്കൊടുത്തു എന്നിടത്താണ്
കൊട്ടിഘോഷിക്കപ്പെട്ട് എത്തിയെങ്കിലും ആശയപരമായി ഈ സിനിമ
പരാജയപ്പെടുന്നത്’.
</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;"><a href="http://malayal.am/%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82/%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE/%E0%B4%AB%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%82-%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D%E0%B4%AF%E0%B5%82/13971/%E0%B4%85%E0%B4%96%E0%B4%BF%E0%B4%B2-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-22fk-%E0%B4%85%E0%B4%B2%E0%B5%8D%E0%B4%B2-22f-k" target="_blank">അഖില ഹെൻറി </a>ഈ
സിനിമയെക്കുറിച്ചുള്ള റിവ്യൂവിൽ എഴുതിയിരിക്കുന്നതിങ്ങനെയാണ്: “ആഷിക്
അബുവുമായി എനിക്കുള്ള വിയോജിപ്പ് അദ്ദേഹത്തിന്റെ
തിരിച്ചുപോക്കുകളോടാണ്. ഒരു കാര്യം പറഞ്ഞ് അടുത്ത ഷോട്ടില്‍
അതിനെ എതിര്‍ത്തു പറയുന്ന ആ സ്വഭാവം. അത് ഭീരുത്വമാണ്.
ഒന്നുകില്‍ ഒരു കാര്യ പറയുക. അല്ലെങ്കില്‍ പറയാതിരിക്കുക”.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഇതൊരു
ഭീരുത്വമാണോ? ഡബിൾ തിങ്കിംങ്ങിന്റെ സാദ്ധ്യതകൾ തുറക്കുന്ന
പ്രയോഗങ്ങളാണോ? ഡബിൾ തിങ്കിംഗിൽ കാണികൾക്ക് മറക്കണമെന്നുള്ളത് മറക്കാം.
അപ്പോൾ ഫെമിനിസ്റ്റുകൾ അവർക്കു വേണ്ടാത്തതും ഫെമിനിസ്റ്റ് അല്ലാത്തവർ അവർക്കു
വേണ്ടാത്തതും മറക്കും.ഭൂരിപക്ഷത്തിനും സംതൃപ്തി.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">എന്റെ
അഭിപ്രായത്തിൽ, ആഷിക് അബു ഏറ്റവും വലിയ അപരാധം ചെയ്തതു കേരളത്തിലെ
ഫെമിനിസ്റ്റുകളോടാണ്. ടെസ്സയെ ഒരു മുന്നാം വേവ് ഫെമിനിസ്റ്റിന്റെ
ഫ്രെയിമിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അവളുടെ പരമ്പരാഗത/ സാമൂഹ്യ
‘സ്വത്വ ഘടകങ്ങളിൽ’ -വീട്ടുപേര്, പിതാവിന്റെ പേര്-ഉണ്ടാക്കുന്ന പ്രശ്നങ്ങൾ,
വ്യസ്ഥാപിത സ്ഥാപനങ്ങളോടുള്ള -നിയമവ്യവസ്ഥ-‘പരിഹാസം’, ഞാനൊരു കന്യകയല്ല
എന്നു തുറന്നു പറയൽ, ലിംഗ രീതികളോടുള്ള നിസ്സാരത്വം-ലിഗം
മുറിച്ചുകളയൽ, വീണ്ടും അയാളോടു സ്നേഹമാണെന്നു പറയൽ- ഇവയൊക്കെ അങ്ങനെ ചിന്തിപ്പിക്കുന്നു.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">മുകളിൽ
ഞാൻ എഴുതിയിരുന്നു കേരളത്തിൽ ഒരു മൂന്നാം വേവ് ഫെമിനിസത്തിന്റെ സൃഷ്ടി,
മാർക്കറ്റിന്റെ ടോപ് ഡൌൺ സൃഷ്ടിയാണ് എന്ന്. ഇങ്ങനെയാണെന്നാണ് എന്റെ ധാരണ.
(വായനക്കാർ ഇതിനെക്കുറിച്ചു പറയുക) എന്റെ ധാരണ ശരിയാണെങ്കിൽ ടെസ്സ എന്ന
മൂന്നാം വേവ് ഫെമിനിസ്റ്റിനെ സിനിമ മുതലാളിമാർ സൃഷ്ടിച്ച് കാണികളുടെ
നടുവിലേക്കെറിഞ്ഞുകൊടുത്തിരിക്കുന്നു. എന്നിട്ടു പരസ്യത്തിൽ ഇതൊരു
ഫെമിനിസ്റ്റ് പടമാണെന്നു പറയുന്നു. അപ്പോൾ പടം കാണുന്നവരുടെ മനസ്സുകളിൽ
ഫെമിനിസ്റ്റു എന്നു പറഞ്ഞാൽ അതു ടെസ്സയെ പോലെയിരിക്കും എന്ന ബോധം
ഉണ്ടാക്കുന്നു. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ടെസ്സയെ പോലെയാണോ കേരളത്തിലെ
ഫെമിനിസ്റ്റുകൾ? ഇതു കേരളത്തിലെ ഫെമിനിസ്റ്റുകൾ ചർച്ച ചെയ്തു
തീരുമാനിക്കേണ്ടതുണ്ട്. അങ്ങനെയല്ലെങ്കിൽ ടെസ്സ എന്ന ഫെമിനിസ്റ്റ് കേരള
ഫെമിനിസത്തിന്റെ നേർക്കുള്ള ഒരു വെല്ലുവിളിയാണ്. പൊതുധാരണയിൽ
ഫെമിനിസ്റ്റുകളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ വളരാൻ ഇതു കാരണമാകും.
ഫെമിനിസ്റ്റുകൾ ബലാൽസംഗം ചെയ്യപ്പെടുന്നതും അവരോടു ചെയ്യുന്ന മറ്റ് ലൈംഗിക
അസംബന്ധങ്ങളും ന്യായികരിക്കപ്പെടാൻ ഇടയായേക്കും. ഇതു കൂടുതൽ ലൈംഗിക
അരാജകത്വത്തിലേക്കു കേരളത്തെ നയിച്ചേക്കാം. സുകുമാരിയുടെ ഫെമിനിസ്റ്റ്
കഥാപാത്രങ്ങളേക്കാൾ വളരെയധികം സമൂഹ്യ, രാഷ്ട്രീയ, ലൈംഗിക
സ്വാധീനമുള്ളവളാണ് റീമ കല്ലുങ്കലിന്റ് ടെസ്സ.</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഇഷ്ടമുള്ള
ജീവിതം ജീവിച്ച്, ഇഷ്ടമുള്ള ഭർത്താവിനെ തിരഞ്ഞെടുത്ത്, ജീവിതം പ്ലാൻ
ചെയ്തു ജീവിക്കാൻ ചിലർക്കു കഴിയുന്നു. അതിലൂടെ അവർക്കു മനക്കരുത്ത്
കിട്ടുന്നതു സ്വാഭാവികമാണ്. പക്ഷെ ആ മനക്കരുത്തിന്റെ യുക്തിയിൽ സ്വയം
വേലികെട്ടി പുറത്തേക്കു നോക്കാതെയിരുന്നാൽ പുറത്തുള്ള പ്രളയവും
കൊടുങ്കാറ്റുംകാണാൻ കഴിയില്ല.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">തെരെസ ബ്രാൻഡ്
ഫെമിനിസത്തിൽ അസ്വസ്ഥയാണെന്നു സ്വയം പറയുമ്പോഴും അതു പ്രൊമോട്ടു
ചെയ്യുന്ന വ്യക്തിഗത അധികാരരൂപീകരണമാണ് (individualistic empowerment)
ഉദാഹരണങ്ങൾ കാണിച്ച് അഭികാമ്യം എന്നു പറയുന്നത്. മറിച്ച് അവകാശ
സ്ഥാപനത്തിനുവേണ്ടിയുള്ള കൂട്ടായ ശ്രങ്ങളെ തള്ളീപ്പറയുന്നുമുണ്ട്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">തെരേസ പാശ്ചാത്യ സംസ്കാരത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും
അതിലനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ചും എഴുതി. പക്ഷെ അതവിടെ തനിയെ
ഉണ്ടായതല്ല. തങ്ങളുടേയും മറ്റുള്ളവരുടേയും <b>അവകാശങ്ങളും</b> സ്വാതന്ത്ര്യവും സ്ഥാപിച്ചു കിട്ടുന്നതിനും അനീതിയോട് എതിർക്കുന്നതിനും ആത്മസമർപ്പണം ചെയ്ത അനേകം സ്ത്രീകളുടെ <b>കൂട്ടായ</b>
അദ്ധ്വാനത്തിന്റെ ഫലമാണത്. അതു മനസിലാക്കാൻ കഴിയാതെ പോയതിൽ എന്തു
പറയണമെന്നറിഞ്ഞു കൂടാ. അതിനു വിപരീതമായി കേരളത്തിലനുഭവിക്കുന്ന ആൺ
തുറിച്ചുനോട്ടങ്ങളിൽ അസ്വസ്ഥയാകേണ്ടിവരുന്നതെന്താണെന്നും ചിന്തിക്കുക. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">സ്ത്രീയുടെ
/പെണ്ണിന്റെ ജനാധിപത്യ അവകാശമാണ് അവളു ടെനേർക്കുള്ള അനീതികൾക്കെതിരെ
പ്രതികരിക്കുക എന്നുള്ളത്. ഈ അവകാശം പക്ഷെ ഒറ്റക്കു സാധിച്ചെടുക്കാൻ
എല്ലാവർക്കും കഴിയില്ല. കഴിയാത്തവർക്കു വേണ്ടി കൂട്ടായ സഹായ ശ്രമങ്ങൾ
ആവശ്യമാണ്.</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">പാശ്ചാത്യ മൂന്നാം വേവിന്റെ കാരണം, അവിടുത്തെ
നിയോലിബറൽ കച്ചവടവ്യവസ്ഥിതി വരുത്തിവച്ച സാമ്പത്തികച്യുതിയും, അതോടൊപ്പം
വന്ന റ്റെക്നോക്രസിയും ചെർന്നതാണെന്ന് നേരത്തേ പറഞ്ഞിരുന്നുവല്ലോ.
ഗവണ്മെന്റ്, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളുടെ പിൻ വാങ്ങൽ കൂടിയാണ് ഈ
അവസ്ഥക്കു കാരണമായത്. <b>ശക്തവും നീതിപൂർവകവുമായ വ്യവസ്ഥാപിത
സ്ഥാപനങ്ങളുടെ-ഗവണ്മെന്റ്, രാഷ്ട്ര്രീയം, കോടതി, കുടുംബം, കൂട്ടായ
പ്രവർത്തനം- ആവശ്യകതകളിലേക്കും അവയുടെ ഉത്തരവാദിത്തപരമായ നടത്തിപ്പിന്റെ
ആവശ്യത്തിലേക്കുമാണ് ഈ അവസ്ഥ വിരൽ ചൂണ്ടുന്നത്.</b></span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">
അവകാശങ്ങൾ കളക്റ്റീവ് ആയി നേടിയെടുക്കുന്നതിനു കേരളത്തിൽ സ്ത്രീകളുടെ
ശക്തമായ ഫെമിനിസ്റ്റു മൂവുകൾ ഉണ്ടാകേണ്ടതുണ്ട്. അതു പൊലെ, സ്ത്രീ
ശാക്തീകരണത്തിന്റെ മൂർത്തികളാണ് തങ്ങൾ എന്നു പൊതു ലോകത്തെ ധരിപ്പിച്ച്,
അതിനു പകരം കിട്ടുന്ന വ്യക്തി-അധികാര ഇമേജുകൾ ഉപയോഗിച്ച്, സ്ത്രീയുടെ
ശരീരത്തിന്റേയും തലമുടിയുടേയും കച്ചവട സാധ്യതകളുടെ കൂട്ടിക്കൊടുപ്പു
നടത്തുന്ന ഫെമിനിസത്തിന്റേയും സിനിമാ ആർട്ടിന്റെയും കള്ള നാണയങ്ങളെ
തിരിച്ചറിയേണ്ടതുമുണ്ട്. </span><br />
<span style="font-size: large;"></span><br />
<span style="font-size: large;">*********</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">കുറിപ്പ്: ഈ പോസ്റ്റിലെ വിവരങ്ങൾക്കു പൂർണത അവകാശപ്പെടുന്നില്ല. തെറ്റുകൾ കാണുന്നത് ചൂണ്ടിക്കാണിക്കുക)</span><br />
<span style="font-size: large;">Ref:</span><br />
<span style="font-size: large;">http://en.wikipedia.org/wiki/Feminism_in_India</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">http://www.sagepub.com/upm-data/6236_Chapter_1_Krolokke_2nd_Rev_Final_Pdf.pdf</span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">http://www.leslieheywood.com/Benjamins.pdf</span><br />
<span style="font-size: large;">http://kmiriam.wordpress.com/2011/10/23/branding-feminism/</span></div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com0tag:blogger.com,1999:blog-9010284416631210229.post-52741550795561578812012-05-12T14:32:00.002-07:002012-05-14T13:04:16.733-07:00Feminism from Sukumary charactors to Tessa in 22FK<div dir="ltr" style="text-align: left;" trbidi="on">
സുകുമാരി മോഡൽ-കേരള ഫെമിനിസ്റ്റ് ?<br />
<b>Sukumari Model-Kerala Feminists ? </b><br />
<br />
<div style="color: blue;">
[നാലാമിടത്തിൽ
നടക്കുന്ന ഫെമിനിസം ചർച്ചയുടെ ഭാഗമായി എഴുതിയ പോസ്റ്റിന്റെ ഒന്നാം ഭാഗം.
നാലമിടത്തിൽ ഇതിന്റെ ഏഡിറ്റഡ് വേർഷനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്]</div>
<br />
‘ഫെമിനിസം’ എന്ന ബ്രാൻഡും കേരളസ്ത്രീത്വത്തിന്റെ “ഫാവിയും“ എന്ന <a href="http://www.nalamidam.com/archives/12130" target="_blank">തെരേസ</a>യുടെ
പോസ്റ്റ് വായിച്ചപ്പോൾ തോന്നിയ ഒരു സംശയമാണ്, എന്താണീ ഫെമിനിസം എന്ന
ബ്രാൻഡ് അഥവാ ‘ബ്രാൻഡ്’ ഫെമിനിസം; ഇതു സാധാരണ ഫെമിനിസമാണോ, വ്യത്യാസമാണോ?
പോസ്റ്റിൽ എവിടെയെങ്കിലും വെളിപ്പെടുത്തുമെന്നു കരുതി. അതുണ്ടായില്ല.<br />
ഇപ്പോൾ
പലയിടത്തായി സ്ത്രീശക്തിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഉള്ള
ചർച്ചകൾ വായിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളാണ് തന്റെ ലേഖനത്തിന്റെ പ്രചോദനം
എന്നു തെരെസ പറയുന്നുണ്ട്.<br />
അതൊടെ താൻ ഒരു ഫെമിനിസ്റ്റല്ലെന്നും,
പുരുഷവിദ്വേഷിയല്ലെന്നും, സ്ത്രീയുടെ യഥാർത്ഥ കരുത്ത് ഉള്ളുറപ്പാണ് എന്നും
പറയുന്നു. തെരേസയുടെ വിശദീകരണത്തിൽ ഫെമിനിസ്റ്റ് എന്നാൽ, സ്ത്രീയുടെ
യഥാർത്ഥ കരുത്തും ഉള്ളുറപ്പും ഇല്ലാത്തവൾ എന്ന യുക്തിയാണ് ഞാൻ കാണുന്നത്<br />
<br />
<b>ആരാണീ ഫെമിനിസ്റ്റ്? എന്താണീ ഫെമിനിസം? (Who is a feminst & What is feminism)</b><br />
<br />
ഈ സാഹചര്യത്തിൽ മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ആവശ്യമാണെന്നു തോന്നുന്നു. . <br />
<br />
ഇന്നു
നാഴികക്കു നാൽപ്പതു വട്ടം എന്നു പറഞ്ഞതുപോലെ പ്രിന്റ് മീഡിയകളിലും
വെർച്ച്വൽ മീഡിയകളിലും സ്ത്രീയുടെ നേർക്ക് അനുകൂലമായും പ്രതികൂലമായും
വിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് ഫെമിനിസം. എങ്കിലും
ഫെമിനിസ്റ്റ് ആരാണ് , എന്താണീ ഫെമിനിസം എന്നുള്ളതിനേക്കുറിച്ച് ശരിയായ
ധാരണകൾ ഇല്ലാത്തതും അഥവാ തെറ്റായ ധാരണകളും പ്രാക്റ്റീസുകളും ഉള്ള ഒരു
നാടാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ തെരേസയുടെ യുക്തി ധാരാളം കുഴപ്പങ്ങൾ
ഉണ്ടാക്കുന്ന ഒന്നാണ്.<br />
<br />
<a href="http://www.nalamidam.com/archives/12206" target="_blank">സിജി സുരേന്ദ്രനും</a> <a href="http://www.nalamidam.com/#" target="_blank">അഖില ഹെൻറിയും</a>
സുന്ദരമായി പറഞ്ഞുകഴിഞ്ഞു കേരളത്തിന്റെ പൊതുമനസാക്ഷിയിൽ, ഒരു പുരുഷ
വർഗീയാധിപത്യ കച്ചവട സ്ഥാപനമായ സിനിമയെന്ന മാദ്ധ്യമം, മനപൂർവം വരച്ചിട്ട
ഫെമിനിസ്റ്റ് ഇമേജിനെക്കുറിച്ച്. ഇവർ രണ്ടു പേരെയുംകാൾ വളരെ മുൻപു
കേരളത്തിൽ വളർന്നവളാണ് ഞാൻ. ഭർത്താവിനെ തല്ലി മൂലയിലിരുത്തി, ജാഡപറഞ്ഞു
രസിച്ച്, സ്ലീവ്ലെസ് ബ്ലൌസും, ബോബുചെയ്ത മുടിയുമായി അവതരിക്കപ്പെട്ടിരുന്ന
സെലുലോയിഡ് സുകുമാരി കഥാപാത്രങ്ങളാണ് എന്നെയും ഫെമിനിസത്തിന്റെ ഹരി:ശ്രീ
പഠിപ്പിച്ചത്.<br />
<br />
<b>നമ്മുടെ കുടുംബ- സാമൂഹ്യ വ്യവസ്ഥയും ഫെമിനിസ്റ്റും (A feminist in the context of our social realities)</b><br />
<br />
ഇനി
നമ്മുടെ കുടുംബത്തിന്റെ, സമൂഹത്തിന്റെ, യാഥാർത്ഥ്യങ്ങളിലേക്കൊന്നു കടന്നു
വരാം. അവിടെ സ്ത്രീകൾക്കെന്താ ഒരു കുഴപ്പം, വീടില്ലേ? തുണിയില്ലേ?
സംരക്ഷണമില്ലേ? മൂന്നുനേരത്തെ ഭക്ഷണമില്ലേ? എന്നിങ്ങനെ ധാരാളം പേർ
ചോദിക്കാറുണ്ട്. അങ്ങനെ അടിസ്ഥാന പ്രശ്നങ്ങളെ പ്പറ്റി വിഷമിക്കുന്നവർക്കു
മനസിൽ ഒരിക്കലും ഇന്നും കടന്നു വരാത്ത ഒരാശയമാണ് ഫെമിനിസം. പക്ഷെ ഈ
ചോദ്യങ്ങൾക്കു പുറത്തു മറ്റു ചോദ്യങ്ങളും തന്നെ ചുറ്റിപ്പറ്റിയുണ്ട് എന്നു
മനസിലാക്കുന്നവരാണ് പൊതുവെ ഇന്നത്തെ സ്ത്രീകൾ. അവർക്ക് അടുക്കളക്കു
പുറത്തുള്ള ഒരു ലോകം ഇന്നു പരിചിതമാണ്. അവർ ഡിഗ്രികൾ നേടി, ഉദ്യോഗം നേടി,
ശമ്പളം നേടി, കുടുംബത്തിന്റെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവരായി,
പ്രവാസിഭർത്താക്കന്മാരുടെ അഭാവത്തിൽ കുടുംബം സംരക്ഷിക്കുന്നവരായി. അങ്ങനെ
ധാരാളം ചുമതല കൈമാറ്റങ്ങൾ നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്. പക്ഷെ
കുടുംബത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന അവസരത്തിൽ അതേ സ്ത്രീകൾ
അവഗണിക്കപ്പെടുന്നില്ലേ എന്നു ചോദിക്കുമ്പോൾ, ഇല്ല എന്നാണവരുടെ
ഉത്തരമെങ്കിൽ നന്നായി. ഉണ്ട് എന്നാണുത്തരമെങ്കിൽ, അങ്ങനെയുള്ള
സാഹചര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീക്ക് എന്തു പറ്റുന്നു? അവൾ
അഹങ്കാരിയാണെന്നും, തോന്ന്യാസക്കാരിയാണെന്നും, കുടുംബത്തിനു
യോജിക്കാത്തവളാണെന്നും മറ്റും മറ്റും ഉള്ള ലേബലുകളിൽ കുടുംബത്തിലുള്ളവർ
അവളുടെ ജീവിതം നിത്യ നരകത്തിലാക്കുന്നു. വീട്ടുകാർ ലേബലു ചാർത്തിയവരെ
നാട്ടുകാരും സമൂഹവും വീണ്ടും അധിക്ഷേപ ലേബലുകൾ ചാർത്തുന്നു. ജീവിത
സാഹചര്യങ്ങളിൽ സ്വന്തം ആശയങ്ങളും ആവശ്യങ്ങളും മുന്നോട്ടു വച്ച് അംഗീകാരം
നേടാൻ ശ്രമിക്കുന്ന, അനീതികൾക്കെതിരെ ചെറുത്തു നിൽക്കണമെന്നു
ചിന്തിക്കുന്ന ഇത്തരം സ്ത്രീകളെ തേടിപ്പിടിച്ചു ചെല്ലുന്ന മറ്റൊരു
ലേബലാണ് സുകുമാരി മോഡൽ ‘ഫെമിനിസ്റ്റ്‘. ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങൾ
ഭയന്ന് സ്ത്രീ നിശബ്ദയാകുന്നു. <br />
<br />
എന്റെ കാഴ്ച്ചപ്പാടിൽ
തന്നോടു ചെയ്യുന്ന അനീതിക്കെതിരെ പ്രതികരിക്കണം എന്ന ആശയം മനസിൽ വച്ചു
പുലർത്തുന്ന ഏതു സ്ത്രീയും ഫെമിനിസ്റ്റാണ്. അങ്ങനെയുള്ള സ്ത്രീ
മുന്നോട്ടു വന്ന് ഞാനൊരു ഫെമിനിസ്റ്റാണ് എന്നു സ്വയം പ്രഖ്യപിക്കാൻ കഴിവു
കാണിക്കണം. അങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് നാമുൾപ്പെടെയുള്ള സമൂഹത്തോടു നീതി
ചെയ്യുന്നത്. തന്നോടുള്ള അനീതി യഥാർത്ഥമാണെന്ന് അപ്പോൾ മാത്രമേ സ്ത്രീകൾ
തിരിച്ചറിയൂ. (<b>ഇത്തരുണത്തിൽ ഞാൻ പറയുന്നു ഞാനൊരു ഫെമിനിസ്റ്റാണ്.</b>)<br />
<br />
അങ്ങനെ
മുന്നോട്ടു വരുന്നവരിൽ ചിലർക്കൊക്കെ അവരുടെ മുൻപിൽ
പടുത്തുയർത്തിയിരിക്കുന്ന വിലക്കുകളുടെ കറുത്ത ഭിത്തികൾ താണ്ടി പുറത്തു
കടക്കാനുള്ള അവസരങ്ങൾ ഇന്നു കിട്ടുന്നുണ്ട്. നല്ലതാണ്. എങ്കിലും, നല്ല
ഒരു ഭൂരിപക്ഷത്തിനും ഈ അവസരങ്ങൾ വിലക്കപ്പെട്ടിരിക്കയാണ്. അവർ ജീവിത
സാഹചര്യങ്ങളിൽ നട്ടം തിരിഞ്ഞ്, കണ്ണീരൊഴുക്കി ജീവിക്കയാണ്. അവരിൽ
സാമ്പത്തിക ഭദ്രത ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. തെരേസയുടെ
ഉൾക്കരുത്തിന്റെ പേരിലുള്ള ചേരിതിരിവ്, അവരുടെ മനസിൽ വീണ്ടും പതിക്കുന്ന
മഞ്ഞുകല്ലുകൾ ആയിട്ടാണ് എനിക്കു തോന്നുന്നത്.<br />
<br />
<br />
<b>ഫെമിനിസത്തിനു നേരെയുള്ള കലിപ്പുകൾ യാദൃശ്ചികമല്ല.</b><br />
<br />
സ്വന്തം
ഇഷ്ടങ്ങൾ മാനിക്കപ്പെടണമെന്നും, നീതി ലഭിക്കണമെന്നും,
സ്നേഹിക്കപ്പെടണമെന്നും പ്രണയിക്കപ്പെടണമെന്നും , സ്വന്തം സ്വത്വം
അംഗീകരിക്കപ്പെടണമെന്നുമുള്ളതൊക്കെ, ഒരു സ്ത്രീയുടെ സ്വാഭാവികമായ
താല്പര്യങ്ങളാണ്. എന്നാൽ സ്ത്രീയുടെ താല്പര്യങ്ങളെ അപകടമായും, മുളയിലെ
നുള്ളിക്കളയണമെന്നും, അവർ രണ്ടാം കിട വ്യക്തികളാണെന്നുമുള്ള പ്രമാണങ്ങൾക്ക്
പാരമ്പര്യത്തിന്റെ ചീഞ്ഞ നാറ്റമുണ്ട്. അതിനൊരു അധിനിവേശ, വർഗ്ഗീയ
പുരുഷാധിപത്യ രാഷ്ട്രീയ ചരിത്രമുണ്ട്. മലയാളിയുടെ ഭൂരിപക്ഷ കുടുംബവും
ഇന്നും ഈ ചരിത്രത്തിന്റെ പുനരാവിഷ്കാരമാണ് കുടുംബത്തിന്റെ ‘അന്തസ്സെന്നും
ആഭിജാത്യമെന്നും’ പറഞ്ഞ് ആഘോഷിക്കുന്നത്.<br />
<br />
എന്നാൽ
പുരുഷന്റെ സാമ്പത്തിക മേൽനോട്ടക്കുറവ്, പ്ലാനിങ്ങില്ലായ്മ, പാസിവിറ്റി,
ചിന്താശേഷിയില്ലായ്മ, വിഷൻ ഇല്ലായ്മ ഇതിന്റെയൊക്കെ പേരിൽ എത്ര
കുടുംബങ്ങളാണ് ഇന്നനാഥമാകുന്നത്. അതിലാർക്കും കലിപ്പില്ല. സാമൂഹികമായ
വിലക്കുകളുമില്ല. പ്രത്യുത അതു വിധിയാണെന്നു കരുതി സമാധാനിക്കുകയോ, ജീവൻ
ഒടുക്കുകയോ സമൂഹത്തിന്റെ ആചാരങ്ങളും സ്വഭാവങ്ങളുമായി മാറിയിരിക്കുന്നു.<br />
<br />
അടിമത്വം,
അധിനിവേശം, അന്യായമായ അടിച്ചമർത്തൽ, ഇവക്കൊക്കെ എതിരായി ചിന്തിക്കുകയും
പ്രവർത്തിക്കുകയും പ്രതിഷേധിക്കുകയും അതിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നു
പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വഭാവമാണ്. മനുഷ്യന്റെ
സബ് -സെറ്റായ സ്ത്രീകളും സമാന സാഹചര്യങ്ങളിൽ അങ്ങനെ സ്വാഭാവികമായി
പ്രവർത്തിക്കുന്നു. അഥവാ അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഫെമിനിസ്റ്റുകൾ
ഉണ്ടാകുന്നത് സ്വാഭാവികമാണ് .<br />
<br />
(<b>ഇപ്പറഞ്ഞതു കോണ്ട്
പുരുഷന്റെ നേരെ കുടുംബത്തിലും സമൂഹത്തിലും അനീതിയില്ല എന്നല്ല. അതു സമാനമായ
ഒരു പ്രശ്നവുമാണ്. അതും സമാന്തരമായി പഠിക്കേണ്ട വിഷയം തന്നെയാണ്</b>)<br />
<br />
<b>ഇതുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഫെമിനിസ്റ്റ് അവസ്ഥ</b><br />
<br />
എന്നാൽ ഇന്നത്തെ സമൂഹങ്ങളിലെ, ദേശങ്ങളിലെ, രാഷ്ട്രങ്ങളിലെ ഫെമിനിസത്തോടനുബന്ധിച്ചുള്ള ഒരു വൻ ചിത്രമെടുത്താൽ എന്താണവസ്ഥ?<br />
<br />
പ്രായഭേദമെന്യേ,
ദേശ, രാഷ്ട്ര ഭേദമെന്യേ, പെൺകുട്ടികളും , ആൺകുട്ടികളും, സ്ത്രീകളും
സ്വന്തം വീട്ടിലും വെളിയിലും ഒരു പോലെ ലൈംഗിക ആക്രമണങ്ങളുടേയും
കച്ചവടങ്ങളുടേയും ഇരകളാകുന്നു. പുരുഷന്മാർ മാത്രമല്ല, മക്കളുള്ള അമ്മമാരും
(സ്ത്രീകൾ) സ്വന്തം മക്കളെ വിറ്റുകൊണ്ടോ പീഡകന്മാർക്കു കൂട്ടിക്കൊടുത്തോ
ഇതിൽ കക്ഷിചേരുന്നു. സ്ത്രീക്കു നേരെയുള്ള പീഡനം അവൾക്കു നേരെയുള്ള ലിംഗ
പാരമ്പര്യ ഗൂഢാലോചനകൾക്കപ്പുറം കടന്ന് മറ്റെന്തോ ആയിരിക്കുന്നു.
ലൈംഗികതയുടെ ആസ്ഥാന ചിന്തകൾ തന്നെ മാറിമറഞ്ഞിരിക്കുന്നു. ലൈംഗിക
കമ്പോളത്തിൽ ആണും പെണ്ണും ലിംഗ രൂപാന്തരം സംഭവിക്കുന്നവരും ഇരകളാകുന്നു.
ഒരു ചായകുടിക്കുന്നതിനപ്പുറം, ഒരു ചോക്കലേറ്റ് തിന്നുന്നതിനപ്പുറം രതി
ഒന്നുമല്ലാതായിരിക്കുന്നു.<br />
<br />
കേരളത്തിന്റെ സാഹചര്യത്തിൽ
ഫെമിനിസ്റ്റുകൾ കൂടുതൽ വേട്ടയാടപ്പെടാൻ ഇതൊരു കാരണമാകുന്നു, പ്രത്യേകിച്ച്
ചെറുപ്പക്കാർ. അവരാണല്ലോ കാലത്തിന്റെ മാറ്റങ്ങളെ തനതു വ്യക്തിത്വത്തിലൂടെ
കൂടുതൽ വെളിപ്പെടുത്തുന്നത്. അവരുടെ മാറുന്ന വസ്ത്ര ധാരണവും, ജീവിത
രീതികളും , സ്വാതന്ത്ര്യ ധാരണകളും മൂല്യങ്ങളുമാണ് മുകളിൽ പറഞ്ഞ ലൈംഗിക
ആക്രമണങ്ങൾക്കു കാരണങ്ങൾ എന്നു പെട്ടെന്നു കാലഹരണപ്പെട്ട പുരുഷാധിഷ്ഠിത
സാമൂഹ്യ-മത വ്യവസ്ഥകളുടെ വിധിയുണ്ടായി. ഈ വ്യവസ്ഥയോടു കണ്ണി ചേർന്നാണല്ലോ
കേരളത്തിലെ കുടുംബങ്ങൾ പൊതുവെ പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യ ബോധമുള്ള
പെണ്മക്കൾ ഫെമിനിസ്റ്റുകളായി, ‘പിഴച്ചു’പോകുന്നതിന്റെ ചാർജ് ഷീറ്റ്
അമ്മമാർക്കു കിട്ടുന്ന പുതിയ തല വേദനകളാകുന്നു. <br />
<br />
ഇവിടെയും
തെരേസയുടെ പോസ്റ്റിംഗിനു എന്തു സാംഗത്യമാണ് എന്നതിൽ സംശയമുണ്ട്.
യുവത്വത്തിന്റെ ഫെമിനിസ്റ്റു സ്വാതന്ത്ര്യബോധത്തെ എങ്ങനെ ക്രിയാത്മകമായും
ഭാവനാസമ്പന്നമായും കൈകാര്യം ചെയ്യണമെന്നുള്ളതാണ് കാലഘട്ടത്തിന്റെ ആവശ്യം.
അതിന് ഒരു പ്രസംഗത്തിന്റെ ചുവയുള്ള സാരോപദേശം എത്ര മൂല്യമുള്ളതാണെന്നു
സംശയിക്കുന്നു.<br />
<br />
<br />
<b>ഫെമിനിസത്തിന്റെ ആഗോള ചരിത്രം </b><br />
<br />
ഇത്തരുണത്തിൽ
ഫെമിനിസത്തിന്റെ ആഗോളചരിത്രത്തിലേക്കൊന്നു കണ്ണോടിക്കാം. എന്നു പറയുമ്പോൾ
ഈ ചരിത്രം എല്ലാ സംസ്കാരങ്ങളിലും രാജ്യങ്ങളിലും ഒന്നായിരുന്നു എന്നല്ല
അർത്ഥമാക്കുന്നത്. സ്ത്രീയുടെ അവസ്ഥ/ പ്രശ്നങ്ങൾ/ പരിഹാരങ്ങൾ/പുരോഗതി,
ഓരോ ദേശങ്ങളിലും അവിടങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, മത, സാംസ്കാരിക
ഘടകങ്ങളേയും സ്ത്രീയുടെ സംഘടനാശേഷിയേയും അടിസ്ഥാനപ്പെടുത്തിയായിരുന്നു<b>. </b>എന്നു പറഞ്ഞാൽ പാശ്ചാത്യ സംസ്കാരത്തിലും (Western civilisation) ഇന്ത്യയിലും ഫെമിനിസം വളർന്നത് രണ്ടു തരത്തിലായിരുന്നു.<br />
<br />
ഇന്ത്യയിൽ
/കേരളത്തിൽ ഫെമിനിസം മുൻപു പറഞ്ഞതുപോലെ ദൃശ്യ-മാദ്ധ്യമ സൃഷ്ടികളിൽ നിന്നും
വ്യത്യസ്ഥമായി സ്വകാര്യ ഇടങ്ങളിൽ വളർന്നിരുന്നില്ല.<br />
<br />
പൊതു
ഇടങ്ങളിൽ സ്ത്രീയോടുള്ള നീതി പുരുഷന്റെ ഔദാര്യമായിട്ടായിരുന്നു
കരുതിയിരുന്നത്. അതിനാൽ പുരുഷന്മാരായിരുന്നു സതി മുതലായ സാമൂഹ്യ
അന്യായത്തിനു നേരെ മുൻ കൈയ്യെടുത്തത്. എന്നാൽ സ്വാതന്ത്ര്യ-സമര വിമോചന
പ്രസ്ഥാനങ്ങളായാണ് ആദ്യമായി ഇന്ത്യയിൽ സ്ത്രീ ശാക്തീകരണം ഉണ്ടായത്. ഇവയിൽ
പങ്കെടുത്തിരുന്നവർ പൊതുവെ ഇന്ത്യയുടെ വർഗ-ജാതി- ശ്രേണിയിൽ ഉന്നതരെന്നു
സ്വയം അവകാശപ്പെട്ടവരും അതിന്റെ പേരിൽ അധികാരം കൈയ്യാളി ദേശത്തിന്റെ
റിസോഴ്സസ് തുല്യബോധമില്ലാതെ കൈയ്യടക്കിവച്ചവരും അതിനാൽ
വിദ്യാസമ്പന്നരുമായിത്തീർന്ന വനിതകൾ ആയിരുന്നു. വിദേശാധിനിവേശത്തെ
ചെറുക്കുന്നതിനും ദേശീയതയുടെ സ്വരം ശക്തിപ്പെടുത്തുന്നതിനുമായി സ്ത്രീയുടെ
രാഷ്ട്രീയ ബോധത്തെ ഉണർത്തുകയും പ്രവർത്തിപ്പിക്കുകയുമെന്നതിൽ കവിഞ്ഞ് അവ
ഒരിക്കലും ശുദ്ധ സ്ത്രീ വാദ പ്രസ്ഥാനങ്ങൾ ആയിരുന്നില്ല.<br />
<br />
സ്വാതന്ത്യത്തിനു
ശേഷം ഈ പ്രസ്ഥാനങ്ങൾ നിലനിന്നത് രാഷ്ട്രീയ ശാക്തീകരണത്തേയും അധികാരത്തെയും
മുന്നിൽ കണ്ടു കൊണ്ടായിരുന്നു. ഒരു പുരുഷാധിപത്യ അധിനിവേശ
അധികാരവ്യവസ്ഥയുടെ എല്ലാ അടയാളങ്ങളും നിലനിർത്തിയ ഇന്ത്യൻ ജനാധിപത്യ
ഭരണക്രമത്തിൽ സ്ത്രീയുടെ നേർക്കുള്ള അവളുടെ വ്യക്തിത്വത്തിനും
സ്വാതന്ത്യത്തിനും നേരെ പാരമ്പര്യമായി ഉയർന്നിരുന്ന സാമൂഹ്യ
വിവേചനങ്ങൾക്കെതിരെ പരിഹാരം കാണുക ഈ പ്രസ്ഥാനങ്ങളുടെ താല്പര്യങ്ങളായതായി
അറിവില്ല.<br />
<br />
ജനാധിപത്യ ഇന്ത്യയിൽ സ്ത്രീ ഒരു
‘ദുർബല’വിഭാഗമായാണ് വിലയിരുത്തപ്പെട്ടത്.- ഒരു രണ്ടാംകിട -ജനങ്ങൾ. ഈ
ദുർബലവിഭാഗത്തിന്റെ സംരക്ഷകന്റെ റോളിലാണ്, പുരുഷാധിപത്യ ഭരണകൂടം
പ്രവർത്തിച്ചത്. ഈ ‘ദുർബലതയുടെ’പേരിലുള്ള സംരക്ഷണവും ഔദാര്യങ്ങളും
ഇന്ത്യൻ സ്ത്രീയുടെ ജീവിതം ചിലയിടത്തൊക്കെ സുഗമമാക്കിയെങ്കിലും, അത്
ജനാധിപത്യാധിഷ്ഠിതമായ അവരുടെ അവകാശങ്ങൾക്കും മൂല്യങ്ങൾക്കും എതിരെ കത്തി
വക്കുന്നതായിരുന്നു. ഈ സംരക്ഷകനോടു സമസ്ഥാനമായാണ് ഇന്ത്യൻ
സ്ത്രീ-ശാക്തീകരണ രാഷ്ട്രീയം എന്നും പ്രവർത്തിച്ചത്. അതുകൊണ്ടു തന്നെ
അതിന് ജാതി-വർഗ-മത-അധികാര- രാഷ്ട്രീയത്തിന്റെ ശ്രേണികൾക്കു പുറത്ത്
സ്ത്രീ-പ്രശ്നത്തെ -കർത്തവ്യ ബോധത്തോടെ കാണാൻ കഴിഞ്ഞില്ല. അതിനാൽ അവരുടെ
കീഴിലെ സ്ത്രീ ശാക്തീകരണം ഇന്നു ഞായറാഴ്ച്ചസ്കൂളുപോലെ, കരയോഗം പോലെ,
കുടുംബയോഗങ്ങളും പൊങ്കാലയും പോലെ, ടി.വി പരിപാടികൾ പോലെ അദ്ധ്യക്ഷൻ
തീരുമാനിക്കുന്ന കാര്യപരിപാടികളനുസരിച്ച് തുടങ്ങുന്നു, അവസാനിക്കുന്നു,
ക്രിയാത്മകതയുടെ ഭാവനയോ ഊർജമോ ഇല്ലാതെ. <br />
<br />
ഇരുപത്തി ഒന്നാം
നൂറ്റാണ്ടിലെ ചെറുപ്പക്കാരിൽ -ആണിലും പെണ്ണിലും- ഇന്ത്യൻ ഫെമിനിസത്തിന്റെ ഈ
വർഗ്ഗീയ-രാഷ്ട്രീയ അധികാരമുഖത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നുണ്ട്
എന്നു തോന്നുന്നു. വർഗ- ജാതി-മത-ലിംഗ വിവേചനങ്ങൾക്കു പുറത്തു കടക്കുന്ന ഒരു
സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് അവർ. എന്നാൽ അവർ ഇന്നു വല്ലാത്ത
ഒരവസ്ഥയെ അഭിമുഖീകരിക്കുന്നവരുമാണ്. അവർക്ക് വേണ്ടത്, ആത്മാർത്ഥമായ
നേതൃത്വമാണ്.<br />
<br />
<br /></div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com1tag:blogger.com,1999:blog-9010284416631210229.post-44705241401271517242011-08-28T01:03:00.000-07:002011-08-29T11:16:06.667-07:00A bloody Honeymoon for an Indian bride in South Africa.<div dir="ltr" style="text-align: left;" trbidi="on">കേപ്ടൌണ്, സൌത്താഫ്രിക്ക, ഇവിടെ അതി ദാരുണമായി കൊല്ലപ്പെട്ട ഒരിന്ത്യന്‍ വധുവിന്റെ ജീവിതാനുഭവം.<br />
കൂടുതല്‍ വിവരങ്ങല്‍ <a href="http://weddingsandmarriages.blogspot.com/2011/08/bloody-honeymoon-for-indian-bride-in.html">ഇവിടെ വായിക്കാം</a><br />
<br />
<a name='more'></a><br />
കൊലയാളിയെന്നു സംശയിക്കപ്പെടുന്ന ഭര്‍ത്താവിനെ കുറ്റവിചാരണക്ക് സൌത്താഫ്രിക്കയില്‍ കൊണ്ടുവരണോ വേണ്ടയോ എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം. അതില്‍ നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം. റെഫര്‍ ചെയ്ത പോസ്റ്റിന്റെ അവസാനം അതിനുള്ള ലിങ്ക് കൊടുത്തിട്ടൂണ്ട്.<br />
മരണത്തിനും ക്രൂരതക്കും അതിരുകളീല്ല, എന്നും അതില്‍ നീതിയുടെ ഭാഗമെന്നു തോന്നുന്നിടത്ത് പങ്കു ചേരുക, മാനവികമായ ഒരാവശ്യമണെന്നും ഈ സംഭവം നമ്മളെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com2tag:blogger.com,1999:blog-9010284416631210229.post-30375713376714790532011-08-23T11:16:00.000-07:002011-08-29T11:18:09.492-07:00അന്നാ ഹസാരെ-കൂടുതല്‍ ചിന്തിക്കുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on">അന്നാ ഹസാരേ രാജ്യത്തെ അഴിമതിക്കും കൈക്കൂലിക്കും ഒറ്റമൂലി എന്ന മട്ടില്‍ പലരും ചിന്തിക്കുന്നുണ്ട്. സത്യമാണ് ഇന്ത്യ അഴിമതി രാജാക്കന്മാരുടെ രാജ്യമായി അടുത്ത കാലത്തു മാറിയിരിക്കുന്നു. അതിനാല്‍ അഴിമതിക്കെതിരായി രംഗത്തു വരാന്‍ സാദ്ധ്യതയുള്ള ഏതൊരു നീക്കത്തേയും ഇന്ത്യന്‍ ജനത കൈനീട്ടി സ്വീകരിക്കും.<br />
<br />
<a name='more'></a><br />
പക്ഷെ അഴിമതിക്കു പ്രധാന കാരണം, ഗ്ലോബലിസവും മാര്‍ക്കറ്റ് എക്കോണമിയുമാണ്. പരമ്പരാഗത ധനകാര്യ-ധാര്‍മ്മികതക്കു കടകവിരുദ്ധമായാണ് ഗ്ലോബലിസത്തിന്റെ എക്കണോമിക്ക് ധാര്‍മ്മിക ചിന്തകള്‍. ഭൌതികചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ ഒരാളിന്റെ നിലവാരം നിര്ണയിക്കയും ആ ചുറ്റുപാടുകള്‍ എങ്ങനെ (ആളെ കൊന്നു നേടിയതായാലും) നേടിയതായാലും കുഴപ്പമില്ല എന്നതാണ് പുതിയ മാര്‍ക്കറ്റ് ഗ്ലോബലിസം.<br />
<br />
രാഷ്ട്രീയക്കാരോ, ഭരണക്കാരോ, ഉദ്യോഗസ്ഥരോ അടങ്ങിയ മിഡില്‍ ക്ലാസും കോര്‍പറേറ്റ് ബോഡികളും ഈ സാമ്പത്തിക ഘടനയെ ശരിവക്കുന്നവരാണ്. ഇവരാണ് ഹസാരെയുടെ പിന്നണി. ഇന്ത്യയിലെ അഴിമതിക്കെതിരെയുള്ള ഒരു നീക്കത്തില്‍ ഇക്കൂട്ടര്‍ക്ക് എന്തു സംഭാവന ചെയ്യാന്‍ കഴിയും എന്നുറക്കെ ചിന്തിക്കുമ്പോഴാണ് സധാരണക്കാരന് ഇതില്‍ പ്രതീക്ഷ വക്കുന്നതിലെ വിരോധാഭാസം വെളിപ്പെടുന്നത്.<br />
<br />
ഭൂരിപക്ഷം വരുന്ന സാധാരണക്കാരനാണ് അഴിമതി കൊണ്ട് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്, അതിനാല്‍ അവര്‍ക്ക് അന്നാ ഇപ്പോള്‍ ഹീറോ ആണ്.അഴിമതിയില്ലാത്ത ഒരു കേരളം/ഇന്ത്യ എന്ന ആശയം തന്നെ അവരെ വല്ലാതെ ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ ക്രിയാത്മകമായി ചിന്തിക്കുന്നതായല് അന്ന ഹസാരേയും റ്റീമും ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ വരിയെറിയുന്നതായി കാണാം. തന്നെയുമല്ല, ഇന്ത്യയുടെ ജനാധിപത്യഭരണത്തിന് സാരമായ ആഘാതമേല്‍പ്പിക്കാന്‍ സാദ്ധ്യതയുള്ളതുമാണ് ഈ അന്നാ ബില്ല്. <br />
വിക്കിപീഠികയില് വന്ന ജന്‍ലോകപാല്‍ ബില്ലിനെക്കുറിച്ചു വന്ന ഒരുലേഖനത്തിന്റെ അനൂപ് കിളിമാനൂരിന്റെ പരിഭാഷ <a href="http://anoopesar.blogspot.com/2011/08/blog-post_21.html">ഇവിടെ</a> വായിക്കാം.<br />
<br />
ഈ ലേഖനത്തിലെ ചില ഹൈലൈറ്റുകള്‍<br />
<span style="font-size: medium;">‘ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGOl9wQ8W3190RMz_7u2OersJ_HaRhCiHMW0CZw7zS7lxPo6H4YlF4ro835Lgw1btjlQXhtblmg0FongEDFjZTKeFe1FbwVgw1E3eEdE-2xNjpm-87cVUpvDfovLRkGa9k3hsaLB21tl0/s1600/220px-Aruna_Roy_at_RTI_Activist%2527s_National_Convention_12-13_May%252C_2007%252C_Pune.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGOl9wQ8W3190RMz_7u2OersJ_HaRhCiHMW0CZw7zS7lxPo6H4YlF4ro835Lgw1btjlQXhtblmg0FongEDFjZTKeFe1FbwVgw1E3eEdE-2xNjpm-87cVUpvDfovLRkGa9k3hsaLB21tl0/s1600/220px-Aruna_Roy_at_RTI_Activist%2527s_National_Convention_12-13_May%252C_2007%252C_Pune.jpg" /></a>കോ-ചെയര്‍മാനുമായ ജസ്റ്റിസ് വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്. </span><br />
<br />
<span style="font-size: medium;">അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.' </span><span style="font-size: medium;"></span><br />
<span style="font-size: medium;"><br />
</span><br />
<span style="font-size: medium;">മറ്റു ചില അഭിപ്രായങ്ങല്‍ <a href="http://indiablooming.com/india-economy/anna-hazare-the-goverenment-need-to-be-proactive">ഇവിടെയും </a>വായിക്കാം</span><br />
<span style="font-size: medium;"><br />
</span><br />
<span style="font-size: medium;"><br />
</span><br />
<br />
</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com17tag:blogger.com,1999:blog-9010284416631210229.post-84377209877784545242011-08-15T02:44:00.000-07:002011-08-29T11:20:19.663-07:00നാളത്തെ കേരളം- ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു<div dir="ltr" style="text-align: left;" trbidi="on">നാളത്തെ കേരളം ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇനി നിങ്ങള്‍ അതിനെ ഉള്‍ക്കൊണ്ട്, വലര്‍ത്തി വലുതാക്കുക. നിങ്ങളില്‍ ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. വളരെ ചെറുതാണെങ്കിലും ഉദ്ദേശിച്ച കാര്യം സാധിക്കാനിടയായതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും അറിയിക്കട്ടെ.<br />
<br />
<a name='more'></a><br />
<br />
ഇന്ന് രണ്ടു പോസ്റ്റുകളാണ് പബ്ലീഷ് ചെയ്യ പ്പെട്ടിരിക്കുന്നത്.<br />
1.<a href="http://keralatomorrow10.blogspot.com/2011/08/blog-post_5165.html#comments">ഗാര്‍ഹിക പീഡന നിരോധന നിയമം</a> <br />
<br />
ഈ നിയമത്തിന്റെ പല വശങ്ങളെക്കുറിച്ച് ലളിതമായി എഴുതുന്നു ലിപി രെന്‍ ജു<br />
<br />
2 <a href="http://keralatomorrow10.blogspot.com/2011/08/blog-post_14.html">‘നാളത്തെ കേരളവും‘ ആഗസ്റ്റ് പതിനഞ്ചും</a><br />
<br />
നാളത്തെ കേരളത്തിന്റെ ലോഞ്ചിംങ്ങ് ആഗസ്റ്റ് 15മായി എങ്ങനെ ബന്ധപ്പെടുന്നു എന്നുള്ളതിനേക്കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റുള്ളവരുമായി പ്രത്യേകിച്ച് കുട്ടികളുമായി ഒരു ചര്‍ച്ച നടത്തി അവരില്‍ സ്വതന്ത്ര്യത്തെക്കുറിച്ച് ഒരു ബോധമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും, ആ ചര്‍ച്ചയെ കൂറിച്ചുള്ള വിവരങ്ങള്‍ കമന്റായി എഴുതണമെന്നും എഴുതുന്നു. പ്രസന്ന രഘവന്</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com4tag:blogger.com,1999:blog-9010284416631210229.post-4161491305988567852011-08-03T10:23:00.000-07:002011-08-29T11:22:21.570-07:00‘നാളത്തെ കേരളം‘ -ഇ ലോഞ്ചിങ് ആഗസ്റ്റ് 15<div dir="ltr" style="text-align: left;" trbidi="on"><br />
പ്രിയ ബ്ലോഗേഴ്സ്,<br />
കഴിഞ്ഞ കുറെ നാളുകളായി ഒരു മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കുന്നതിലേക്ക് നമ്മളാലാകുന്ന വിധത്തില്‍ ഒരു സംരഭത്തിനു രൂപകല്പന കൊടുക്കുന്നതില്‍ തിരക്കിട്ടു ശ്രമിക്കയായിരുന്നു, ഞങ്ങള്‍ ചില ബ്ലോഗേഴ്സ്. ആ ശ്രമത്തെക്കുറിച്ച്, ഇതിനു മുന്‍പ് ഈ ബ്ലോഗില്‍ ഞാന്‍ ചില പോസ്റ്റുകള്‍ എഴുതിയിരുന്നു.<br />
<br />
<a name='more'></a><br />
<a href="http://goweri2.blogspot.com/2011/07/kerala-awareness-initiaive.html">ഇവിടെയും </a><br />
<a href="http://goweri2.blogspot.com/2011/07/awareness-initiative.html">ഇവീടെയും</a><br />
<a href="http://goweri2.blogspot.com/2011/06/awareness-initiative.html">ഇവിടെയും </a><br />
വായിക്കാം.<br />
<br />
ഈ ഉദ്യമത്തിലേക്ക് ക്രിയാത്മകമയ ചില തീരുമാനങ്ങള്‍ ഒക്കെ ആയിരിക്കുന്നു.<br />
<br />
ഇതില്‍ പലരും ആദ്യം തൊട്ടേ പിന് തുണ പ്രഖ്യാപിച്ചിരുന്നു. <b>അതുകൂടാതെ ചിലര്‍ ക്രിയാത്മകമായ അഭിപ്രായങ്ങളുമായി മുന്നോട്ടു വന്നു. അങ്ങനെ മുന്‍പോട്ടു വന്നവരുടെ അഭിപ്രായങ്ങളും പ്രവൃത്തികളുമാണ് ഇതിനെ ഈ നിലയില്‍ എത്തിച്ചത് എന്ന് ഈ അവസരത്തില്‍ സ്മരിക്കട്ടെ.</b><br />
ഈ അവസരത്തില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്ക് പങ്കുവക്കട്ടെ.<br />
<br />
1.ഇതിന്റെ പേരിന്റെ തീരുമാനമായിരിക്കുന്നു-‘<b>നാളത്തെ കേരളം</b>‘<br />
2. ഈ പേരില്‍ ഒരു കൂട്ടബ്ലോഗ് തുടങ്ങാനാണ് തീരുമാനമായിരിക്കുന്നത്.<br />
3.ഈ കൂട്ട ബ്ലോഗിന്റെ ഇ-ലോഞ്ചിങ്ങ്, ആഗസ്റ്റ് 15ന് നടത്താന്‍ തീരുമാനമായി<br />
4 കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗിനോടനുബന്ധിച്ച് മനസിലാക്കാവുന്നതാണ്.<br />
5. ഇതു നമ്മള്‍ക്കു വേണ്ടി നമ്മള് രൂപീകരിക്കുന്ന ഒരു സംരംഭം ആണ്. ചിലര്‍ അതിന്റെ സംഘാടകത്വം നടത്തുന്നു എന്നു മാത്രം.<br />
6. ഈ ചെറിയ സംരംഭത്തിന് എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു. സഹകരിക്കുക. ‘നാളത്തെ കേരളത്തിനു‘ വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. <br />
7. ഇതു വായിക്കുന്ന ഓരോരുത്തരും മറ്റുള്ളവരിലേക്ക് ഈ വിവരം എത്തിക്കുന്നതിലേക്ക് പരമാവധി ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു.<br />
8. ഈ ബ്ലോഗിന്റെ പോസ്റ്റുകള്‍ മെയിലില്‍ കിട്ടണമെന്നുള്ളവര്‍ ഇവിടെ കമന്റായി ഇ-മെയില്‍ തരുക. <br />
9. നിങ്ങളുടെ ക്രിയാത്മകമായ കമന്റുകള്‍ ഞങ്ങള്‍ക്ക് വളരെ വിലയേറിയതാണ്. ഞങ്ങളുടെ ഒരു ചെറിയ ശ്രമം എന്നേ ഞങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നുള്ളു. നിങ്ങളാണ് ഇതിനെ വളര്‍ത്തേണ്ടത്. ആ സഹകരണം നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നു. <br />
<br />
അപ്പോള്‍ ആഗസ്റ്റ് 15 കാത്തിരിക്കുക:)<br />
<br />
</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com13tag:blogger.com,1999:blog-9010284416631210229.post-22124688242706739572011-07-16T12:01:00.000-07:002011-07-16T12:01:01.837-07:00Kerala awareness initiaive -മൂന്നാം അപ്ഡേറ്റ്<a href="http://goweri2.blogspot.com/2011/07/awareness-initiative.html">Kerala awareness initiative-</a> ഇതാണ് രണ്ടാം അപ്ഡേറ്റ്. <br />
<br />
രണ്ടാമത്തെ അപ്ഡേറ്റിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരവലോകനം ആണ് ഈ മൂന്നാം അപ്ഡേറ്റ്.<br />
1. ആദ്യമായി അവിടെ കമന്റിട്ട് അഭിപ്രായങ്ങള്‍ അറിയിച്ച ഫയര്‍ ഫ്ലൈ, ഒരില വെറുതെ, മണ്ണിന്റെ ഉണ്ണീ, ഇവരുടെ സഹകരണത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.<br />
<br />
2. കമന്റുകള്‍ പ്രധാനമായും സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണ് എന്നു കാണിച്ചു. എഫ്.എഫിന്റെ <a href="http://firefly-talks.blogspot.com/2011/07/blog-post.html">പ്രതികരണ ശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ </a>എന്ന പോസ്റ്റിനെ അടിസ്ഥാന്മാക്കി വന്ന പോസ്റ്റിന്റെ ചിന്തകള്‍ എന്റെ പോസ്റ്റിലേക്കും ബാധിച്ചു എന്നു പറയാവുന്ന വിധത്തിലായിരുന്നു. ആ പോസ്റ്റ് ബ്ലോഗര്‍മാരെ വളരെ അധികം ചിന്തിക്കാന്‍ പേരിപ്പിച്ചപ്പോള്‍ അതിലേ ആശയത്തോടെ നെഗറ്റീവ് ആയി പ്രതികരിച്ചവരും ഉണ്ടായിരുന്നു എന്നു കാണാം. എന്നാല്‍ നെഗറ്റീവ് ആയി പ്രതികരിക്കുന്നവര്‍ ഗുണമില്ലാത്തവരാണ് നന്മയില്ലാത്തവരാണ് എന്നു കാണേണ്ടതില്ല, അവരുടെ ചിന്തകള്‍ വേറെയാണ് അതാണ്. ആവര്‍ക്കാണ് കൂടൂതല്‍ ബോധവല്‍ക്കരണം ആവശ്യം.<br />
3. പക്ഷെ ക്മന്റുകള്‍ ഒന്നും തന്നെ ഞാന്‍ ആ പോസ്റ്റില്‍ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിച്ചില്ല എന്നു കാണാം. അതെന്തുകൊണ്ടാണ് എന്ന് ആരും വ്യക്തമാക്കിയുമില്ല എന്നുള്ളതിനാല്‍ എന്തുപറയണം എന്ന് അറിഞ്ഞു കൂടാ.<br />
4. അതിനാല്‍ എന്റെ അഭിപ്രായം മുന്നോട്ടു വക്കട്ടെ.നമുക്ക ഒരു ബ്ലോഗ് ഉണ്ടാക്കുക. അത് കൂട്ട ബ്ലോഗാക്കാം. അല്ലെങ്കില്‍ ഒറ്റ ബ്ലോഗില്‍ മറ്റുള്ളവര്‍ എഴുതുകയും ലിങ്കു കൊടുക്കുകയാകാം(വേര്‍ഡ് പ്രസില്‍ അതു സാധിക്കും) ബ്ലോഗര്‍ ബ്ലോഗില്‍ അതു സാദ്ധിക്കുമോ അറിയാവുന്നവര്‍ അതിനെക്കുറിച്ചു അഭിപ്രായപ്പെടുക. പുതിയതായി കംസ്റ്റമൈസ്ഡ് ഓപ്ഷന് ബ്ലോഗു തരുന്നുണ്ടല്ലോ. അതിന്റെ സാദ്ധ്യതകള്‍ എന്തൊക്കെയാണ്.<br />
5. നമുക്കീ ഇനിഷിയേറ്റീവിനെ എന്തു പേരു വിളിക്കണം എന്നും ആരും പറഞ്ഞില്ല. <b>നാളത്തെ കേരളം -സ്ത്രീകളുടെ ഏട് (Kerala Tomorrow- females' chapter)</b> എന്നു വിളിച്ചാലോ എന്നഭിപ്രായപ്പെടുന്നു.<br />
6. അഭിപ്രായങ്ങള്‍ പറയുന്നതിനുള്ള കഴിവ് മറ്റാര്‍ക്കും നഷ്ടപ്പെടുത്താതിരിക്കുന്നവരാണ് നമ്മള് ബ്ലോഗര്‍മാര്‍. ആ നിലയില്‍ നമ്മള് സമൂഹത്തിന് നേരത്തെ മാത്രുകയാണ്.പക്ഷെ അത് സൈബര്‍ ലോകത്തിലെ സാധാ‘പ്രതികരങ്ങളില്‍’ മാത്രം ഒതുക്കി നിര്‍ത്താതെ, നാളെത്തെ മുന്നേറ്റത്തിന് എങ്ങനെ ഉതകും എന്നന്വേഷിക്കേണ്ടതുണ്ട്. അതുകോണ്ട്, പ്രതികരിക്കുക.<br />
7. എനിക്ക് സമയം ധാരാളമുള്ളതുകൊണ്ടാണ് ഇങ്ങനെ ഓര്മ്മിപ്പിച്ചുകോണ്ടേ ഇരിക്കുന്നത് എന്ന് ആരെങ്കിലും ധരിക്കുന്നെണ്ടെങ്കില് അങ്ങനെയല്ല എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ.<br />
<br />
<b>സഹകരിക്കുക, പ്രതികരിക്കുക</b>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com18tag:blogger.com,1999:blog-9010284416631210229.post-24471656747536533232011-07-09T02:55:00.000-07:002011-08-29T11:24:10.134-07:00ഇന്ത്യന്‍ വര്‍ണ-ജാതിവ്യ്വസ്ഥയുടെ ഒരു നാള്‍വഴിക്കുറിപ്പ്<div dir="ltr" style="text-align: left;" trbidi="on"><br />
ചിത്രകരന്റെ <a href="http://commentjar.blogspot.com/2011/07/blog-post.html">ക്ഷുരകന്മാരും ഈഴവരാണ്</a> എന്ന പോസ്റ്റില്‍ നിന്ന് പ്രചോദനം കൊണ്ടെഴുതിയ ഒരു കുറിപ്പ്<br />
<br />
<a name='more'></a><br />
ചിത്രകാരാ നല്ല സ്വപ്നങ്ങള്‍. എന്തുകോണ്ടു സാദ്ധിച്ചുകൂടാ. കെട്ടിയതൊക്കെ അഴിക്കാനും കഴിയണം അതു സാദ്ധ്യമാണ് എന്നു വിശ്വസിച്ചു പ്രവര്‍ത്തിക്കുക. <br />
<br />
ഇന്ത്യയില്‍ ജാതി പണ്ടേ നിലനിനിരുന്നു. പക്ഷെ അതില്‍ വിവേചനമില്ലായിരുന്നു. ഉദ്. കുചേലബ്രാഹണന് മറ്റുള്ള ജാതിക്കാരുടെ വീടുകളീല്‍ പോയി ഭിക്ഷ വാങ്ങിയിരുന്നു.<br />
<br />
പുറത്തുനിന്നു വന്ന നായാടി വര്‍ഗങ്ങള്‍ ക്രമേണ ബ്രാഹണരായി സ്വയം അവരോധിച്ചപ്പോഴാണ് കാര്യങ്ങള്‍ കുഴപ്പത്തിലാകാന്‍ തുടങ്ങിയത്. പിന്നീട് വിത്തിന്റെ പേരില്‍ വര്ണശേഷ്ഠത കോണ്ടു വന്നു നായാടീ ബ്രാഃമണര്. അതിനെ അനുകൂലിച്ചൊരു കോളോണിയല്‍ രാജഭരണവ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടായി. മനുസംഹിത ഈ നായാടീ-ക്ഷത്രിയ വിത്തുവിതരണത്തെ ആസ്പദമാക്കിയ ഉന്നത-നീച- ജാതിവ്യവസ്ഥക്കു രൂപം കൊടുത്തു.<br />
<br />
ഏറ്റവും അവസാനത്തെ പാശ്ചാത്യ കൊളോണീയല്‍ വ്യവസ്ഥ മനുവ്യവസ്ഥയുമായി കൂട്ടിച്ചേര്ന്നപ്പോല് ജാതി ഒരു കോണ്‍സ്റ്റിറ്റൂഷനല്‍ വ്യവസ്ഥയായി. <br />
<br />
കോണ്സ്റ്റിയൂഷനല് ആയതോട്, അതൊരു രാഷ്ട്രിയ സത്യമായി. പിന്നോക്കന് ജന്മ്നാ പിന്നോക്കനായി. ഇതാണ് ഏറെക്കൊറെ ചുരുക്കമായ ഇന്ത്യന്‍ ജാതി ചരിത്രം.<a href="http://indiablooming.com/indias-caste-discrimination/what-is-race">ദേ ഇവിടെ </a>വായിക്കാം<br />
<br />
<br />
അതായത് സംവരണത്തിനു പ്രതിഫലമയാണ് ജാതിപിന്നോക്കാവസ്ഥ/അല്ലെങ്കില്‍ മറിച്ചോ ഇന്ത്യന്‍ ഭരണകൂടം തരപ്പെടുത്തിയത്.<br />
<br />
ഭര്‍ണഘടന രൂപീകരണത്തില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെ തരികിടകള്‍ <a href="http://indiablooming.com/india-minority-rights/minority-rights-reservation-part-1">ഇവിടെയും</a> പിന്നെ <a href="http://indiablooming.com/india-minority-rights/minority-rights-reservation-part-2">ഇവിടെയും</a> വായിക്കാം. <br />
<br />
<br />
എങ്ങനെ പിന്നോക്കന് വീണ്ടും കബളിപ്പിക്കപ്പെട്ടുവെന്നും, ക്രിത്രീമമായി ഒരു ഹിന്ദുഭൂരിപക്ഷം എങ്ങനെ കെട്ടിച്ചമക്കപ്പെട്ടു എന്നും അതുവഴി ഒരു ന്യൂനപക്ഷം ക്രിത്രിമമായി രൂപപ്പെട്ടു എന്നും ഇവിടെ വായിക്കാം.<br />
<br />
ഇതൊക്കെ കുരുക്കുകളാണ്, വെറും കുരുക്കുകളല്ല ചതിവ് ബുദ്ധിയോടെ സൃഷ്ടിച്ചെടുത്ത കോണ്സ്റ്റുറ്റൂഷനല് കുരുക്കുകള്‍. മനപൂര്‍വം ഒരു ജനതയെ കെട്ടിയിടുന്ന കുരുക്കുകള്‍. ഇതൊക്കെ അഴിക്കാന്‍ തയ്യാറാകണം. ഒരു ക്രിയാത്മകമായ അവര്‍ണ നേതൃത്വം ഉണ്ടായാല്‍ അഴിച്ചെടുക്കാന്‍ കഴിയും കഴിയണം<br />
<br />
എന്തിന്റെയും തുടക്കം ഒരു സ്വപ്നമാണല്ലോ:)<br />
<br />
<br />
</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com3tag:blogger.com,1999:blog-9010284416631210229.post-13486914262263913112011-07-06T23:39:00.000-07:002011-07-06T23:39:25.827-07:00Kerala NCSE NOC latest news -Mathrubhumi News<a href="http://www.mathrubhumi.com/story.php?id=198512">സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് അംഗീകാരം: സര്‍ക്കാര്‍ പിന്‍വാങ്ങുന്നു</a><br />
തിരുവനന്തപുരം: കേന്ദ്ര സിലബസ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. ഈ വര്‍ഷം തിരക്കിട്ട് ഒരു സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും അംഗീകാരം നല്‍കേണ്ടെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായി. എന്നാല്‍ ഇടതുപക്ഷ സമരത്തിന്റെ വിജയമായി ഇത് ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടെന്നാണ് തീരുമാനം. <br />
<br />
മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചെയ്തു. മാനദണ്ഡങ്ങള്‍ കൃത്യമായി ബാധകമാക്കിയാല്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സി.ബി.എസ്.ഇ. സ്കൂളിനും അംഗീകാരം നല്‍കാനാകില്ലെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. സ്കൂളിനുള്ള സ്ഥലവിസ്തീര്‍ണ്ണം, ക്ലാസ് മുറികളുടെ വലിപ്പം, അധ്യാപകരുടെ ശമ്പളം തുടങ്ങി അനേകകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കിയാല്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സിലബസ് സ്കൂളിനും എന്‍.ഒ.സി. നല്‍കാനാകില്ല. ഈ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഒരു സ്കൂളിനും പുതുതായി എന്‍.ഒ.സി. നല്‍കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്‍.ഒ.സി. നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകളും എന്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളും എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്മാറ്റം. <br />
<br />
ഇതേസമയം വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കേന്ദ്ര സിലബസ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കുന്ന കാര്യം പരിഗണിക്കാമെന്നും ധാരണയായി. ഈ നിയമത്തിന് കേന്ദ്രം നിര്‍ദേശിച്ച ചട്ടങ്ങളില്‍ ഒരു കുട്ടിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പിയും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യു.പിയും ഇല്ലെങ്കില്‍ അവിടെ അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസാവകാശ നിയമം നടപ്പാകുന്ന മുറയ്ക്ക് ഈ ചട്ടമനുസരിച്ച് അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കുന്ന കാര്യം പരിഗണിക്കാമെന്നാണ് മന്ത്രിസഭയിലുണ്ടായ ധാരണ. <br />
<br />
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ലഭിച്ചിട്ടില്ലാത്തതുമായ നൂറു കണക്കിന് സ്കൂളുകളുടെ അപേക്ഷയാണ് സര്‍ക്കാരിന്റെ മുമ്പാകെയുള്ളത്. സര്‍ക്കാരിന്റെ എന്‍.ഒ.സി. ഇല്ലാത്തതിനാല്‍ സി.ബി.എ.സ്.ഇ. ബോര്‍ഡിന്റെ അക്രഡറ്റിഷേന്‍ അവയ്ക്ക് കിട്ടാതെ വന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയില്‍ സര്‍ക്കാരിന്റെ എന്‍.ഒ.സി. ഇല്ലാത്തവയ്ക്ക് അവ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ ഇത് സഹായകരമാകുമെന്ന വിമര്‍ശനമുയര്‍ന്നതാണ് സര്‍ക്കാരിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. <br />
<br />
എതിര്‍പ്പ് ശക്തമായപ്പോള്‍ പുതിയ സ്കൂളുകളെ പരിഗണിക്കേണ്ടെന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും കോടതിവിധി അനുകൂലവുമായവയെ മാത്രം പരിഗണിച്ചാല്‍ മതിയെന്നും കഴിഞ്ഞ യു.ഡി.എഫ്. യോഗവും തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലും ഈ തീരുമാനത്തില്‍നിന്നുള്ള പിന്മാറ്റത്തിന്റെ സ്വരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com0tag:blogger.com,1999:blog-9010284416631210229.post-74428629062139874352011-07-01T09:51:00.000-07:002011-07-01T09:51:25.326-07:00An awareness initiative- രണ്ടാമത്തെ പോസ്റ്റ് അപ്ഡേറ്റ്<div dir="ltr" style="text-align: left;" trbidi="on">ഈ awareness initiative നെക്കുറിച്ച് ആദ്യം വായിക്കുകയണെങ്കില് അതിന്റെ അവതരണവും ആദ്യത്തെ അപ്ഡേറ്റും <a href="http://goweri2.blogspot.com/2011/06/awareness-initiative.html">ഇവിടെ വായിക്കാം.</a><br />
വളരെ പതുക്കെയാണെങ്കിലും ഈ ഇനിഷ്യേട്ടീവ് പുരോഗമനം പ്രാപിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്.<br />
<br />
ഇതില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെക്കുറിച്ച് ആദ്യത്തെ പോസ്റ്റില്‍ വന്ന കമന്റുകളീല്‍ നിന്ന് വായിക്കാമെന്നുള്ളതിനാല് പുനരാവര്ത്തിക്കുന്നില്ല.<br />
<br />
ബ്ലോഗേഴ്സിന്റെ സമയക്കുറവുകൊണ്ടായിരിക്കണം പാര്‍ട്ടിസിപ്പേഷനു താമസം നേരിടൂന്നത്<br />
എന്നു കരുതുന്നു. പക്ഷെ പ്ലീസ് സമയക്കുറവ് ഒരു എക്സുസ് ആക്കരുത്.<br />
<br />
<span style="color: red;">1.സ്ത്രീ-പുരുഷ സമത്വം</span><br />
<br />
ഇന്നു വരെയുള്ള കമന്റുകളില്‍ കടന്നു വന്ന ഒരു പ്രധാനപ്പെട്ട ഒരു വിഷയമാണ്, സ്ത്രീ-പുരുഷ സമത്വം. സിജു, ഫയര്‍ ഫ്ലൈ, ഡോക്ടര്‍ ജയന് ഇവര്‍ ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി.<br />
എന്നാല്‍ ഇത് എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിനേക്കുറിച്ച് ഇന്ന് ഫയര്‍ ഫ്ലൈ ഒരു പ്രയോഗിക അഭിപ്രായവുമായി മുന്നോട്ടു വന്നു. അതിനെ ക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ കോണ്സ്റ്റുറ്റൂഷനില് നിന്നു തുടങ്ങുക. ആ പഠനം ഫയര്‍ ഫ്ലൈ തുടങ്ങാമെന്നു സമ്മതിച്ചു. അങ്ങനെ അങ്ങനെ സ്ത്രീപുരുഷ്സമത്വത്തിന്റെ ആദ്യത്തെ സബ്സെക്ഷനു നമ്മള് വിളക്കു കൊളുത്തി.<br />
<br />
<span style="color: red;">2.നമ്മുടെ സംഭരണശാല </span><br />
<br />
അപ്പോഴാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പ്രസക്തമാകുന്നത്. ഇങ്ങനെ രൂപപ്പെട്ടുവരുന്ന സെക്ഷനുകള്‍ നമ്മള് എവിടെ ശേഖരിച്ചു വക്കും.<br />
സിബു ആദ്യം മുതല്‍ ഇതിലേക്ക് ആശയങ്ങള്‍ തന്നിരുന്നു. അതെന്താണെന്നു കമന്റ്റുകളീല് നിന്നു മനസിലാകുമല്ലോ?<br />
<br />
ഇതില്‍ അവസാത്തെ കമന്റു ഞാന്‍ കോപ്പി ചെയ്ത് താഴെച്ചേര്‍ത്തിരിക്കുന്നു.<br />
<br />
<i>ആദ്യം sites.google.com-ൽ പോയി ഒരു സൈറ്റ് തുടങ്ങൂ. എന്നിട്ട് ആദ്യം പറഞ്ഞപോലെ ഓരോ സെക്ഷനും എവിടെ വേണം എന്ന് തീരുമാനിക്കണം.<br />
<br />
1. ഈ സംഗടനയുടെ കാര്യങ്ങൾ - സൈറ്റ്സിൽ<br />
2. സംഗടനയുടേതല്ലാത്ത പബ്ലിക്ക് കാര്യങ്ങൾ - മലയാളം വിക്കിപ്പീഡിയയിൽ (ഉദാ: http://en.wikipedia.org/wiki/Fundamental_Rights_in_India)<br />
3. വിക്കിപ്പീഡിയയിൽ ഇട്ടാൽ വല്ലാതെ കോമ്പ്ലിക്കേറ്റഡായി പോകുന്നവ - മലയാളം വിക്കിപാടശാലയിൽ (http://ml.wikibooks.org/) ഉദാ: http://en.wikibooks.org/wiki/Fundamentals_of_Transportation<br />
<br />
ഇതിൽ സെക്ഷൻ 3-ഇൽ പറഞ്ഞത് പുതിയതാണ് - ഷിജുവുമായുള്ള സംസാരിച്ചതിൽ നിന്നും കിട്ടിയതാണ്. മനസ്സിലായിടത്തോളം ഏറ്റവും കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കേണ്ടത് വിക്കിപാടശാലയിൽ ആണ്. ഇന്ത്യൻ ബരണഗടന സ്ത്രീകളെ പറ്റി പറയുന്നത് വിക്കിപ്പീഡിയയിൽ ചേർക്കാവുന്നതാണ്. അതിലേയ്ക്കുള്ള ലിങ്ക് സൈറ്റിൽ ഒരു പേജിൽ ചേർക്കണം. </i><br />
ഇത് നമ്മള് എല്ലാവരും കൂടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പല ഓപ്ഷനുകള്‍ മുകളീല്‍ കാണാം.<br />
<br />
വളരെ പ്രധാമപ്പെട്ട ഒരു കാര്യമാണിത്. ഇതില്‍ പറഞ്ഞതു പോലെ തീരുമാനിക്കണോ അതോ വേറെതെങ്കിലും ബെറ്റെര്‍ ആള്‍റ്റെര്‍നേട്ടിവ് ഉണ്ടോ. ഇതു നമ്മുടെ ടാര്‍ജെറ്റ് ഗ്രൂപ്പിന് സ്വീകാര്യമായിരിക്കുമോ? സമയമൊക്കെ ഉണ്ടാക്കി ഒന്നു ചര്‍ച്ച ചെയ്യുക. സങ്കേതിക അറിവുള്ളവര്‍ പ്രത്യേകിച്ച് മുന്നോട്ടു വന്നു അഭിപ്രായങ്ങള്‍ തന്ന് സഹകരിക്കുക.<br />
<br />
<span style="color: red;">3.ഇതിനെ എന്തു പേരു വിളിക്കും</span><br />
<br />
മൂന്നാമത്തെ കാര്യമാണ്, ഇതിന് എന്തു പേരു വിളിക്കും എന്നുള്ളത്.<br />
<br />
ഈ രണ്ടൂം, മൂന്നും തീരുമാനമായാല്‍ നമ്മള് റ്റേക് ഓഫ് ചെയ്യുകയാണ്. <br />
<br />
</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com16tag:blogger.com,1999:blog-9010284416631210229.post-79500300593848222842011-06-30T01:02:00.000-07:002011-06-30T04:06:32.755-07:00Thasni Banu interview by N.P.Chandrasekharan (അന്യോന്യം PEOPLE)<div dir="ltr" style="text-align: left;" trbidi="on"><div dir="ltr" style="text-align: left;" trbidi="on"><div style="color: red;">തസ്നി ബാനുവിന്റെ ഇമേജെറി</div><br />
സ്ത്രീയെ ആശ്രയ അല്ലെങ്കില്‍ ഡിപ്പെന്ഡെന്ഡ് റോളില്‍ രൂപ്പടുത്തുകയാണ് എല്ലാ മത സംസക്കാരങ്ങളും ചെയ്തിരുന്നത്. അതു മനപൂര്‍വമായിരുന്നു താനും. കാരണം, ഇമേജുകളുടെ രൂപത്തില്‍ മനസിലേക്കു കടക്കുന്ന ആശയങ്ങല്‍ക്ക് വാക്കുകളേക്കാല്‍ പ്രേരണശക്തി ഉണ്ട്. അതാണല്ലോ ദൃശ്യമാദ്ധ്യമങ്ങളുടെ പ്രാധാന്യം.<br />
<br />
സ്ത്രീ പാമ്പായും അഥവാ പാമ്പു കൊടുത്ത കനി സ്വീകരിച്ച് പുരുഷനെ വഴിതെറ്റിച്ചവളായും ക്രിസ്തീയ മത രൂപകല്‍പ്പനകള്‍ ഉണ്ടായപോള്‍, സ്ത്രീ പൊതുലോകത്തു മറഞ്ഞുനില്ക്കേണ്ടവളാണ് എന്നതു ഇസ്ല്ലാം മതത്തിനു രൂപകല്പന മാത്രമല്ല ഒരു ജീവിതരീതി കൂടിയാണ്. ശിവന്റെ തലയിലെ ഗംഗയായി ഹിന്ദുത്വ ഇമേജുകളീല് സ്ത്രീ വരുമ്പോള്‍ ബുദ്ധമത വ്യവസ്ഥയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി സ്ത്ര-പുരുഷ ഇമേജെറികള് പുരാതന ചൈനീസ് യിന്-യാങ് ചിന്തകളുമായി സാമ്യമുള്ളവയായിരുന്നു. <br />
<br />
ഈ പശ്ചാത്തലത്തിലാണ് ആധുനിക ലോകത്തെ സ്ത്രീപുരുഷ ഇമേജുകളുടെ പ്രാധാന്യം മനസിലാക്കേണ്ടത്. പൊതു സ്ഥലങ്ങളീല്‍ മുന്‍പുള്ളരീതികള്‍ക്കു വിപരീതമായി സ്ത്രീകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് പുരുഷന്റെ മനസിലെ വ്യവസ്ഥാപിത ഇമേജുകളുമായി ചേരാതെ വരുന്നു. അവര്‍ പ്രകോപിതറാകുന്നു, പ്രതികരികുന്നു. ആ പ്രതികരണത്തില്‍ സ്ത്രീ ഭയപെടുന്നു, ഓടിയൊളിക്കുന്നു, കരയുന്നു, വിലവിളിക്കുന്നു. (സിനിമ സൃഷ്ടിക്കുന്ന ഇമേജുകള്‍). ഇനിയൊരിക്കലും ഇങ്ങനെയുള്ള അവസ്ഥയില്‍ സ്വയം എത്തിപ്പെടാതിരിക്കാന്‍ മനപൂര്‍വം മുങ്കരുതലുകള്‍ എടുക്കുന്നു.<br />
<br />
എന്നാല്‍ തസ്നി അങ്ങനെയല്ല. അവര്‍ ഓടിയൊളിക്കുന്നില്ല. ഇന്റെര്വൂവില് പറയുന്നതു പോലെ ഇതേ അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ളവരാരും പോലീല് കേസിനു പോവാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ അവര്‍ അതിനു തയ്യാറാകുന്നു. അതു കൊണ്ട് ഈ ഇന്റെര്വൂവിലൂടെ അവര്‍ നല്‍കുന്നതൊരു പുതിയ ഇമേജെറിയാണ്. മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ശ്രദ്ധിക്കന്‍ കഴിയാത്ത ആശയങ്ങള്‍ അവര്‍ ചോദ്യങ്ങളായും ഉത്തരങ്ങളായും പുതിയ ഇമേജെറികളായി അവതരിപ്പിക്കുന്നുണ്ട്. അവ നമ്മുടെ മനസിലുള്ള പഴയ ഇമേജെറികളെ തൂത്തെറിയാന്‍ സഹായിക്കേണ്ടിയിരിക്കുന്നു.<br />
<br />
അടുത്തകാലത്ത് ആക്രമണവിധേയാരായി ഒ. കെ. ഇന്ദുവും, സൌമ്യയും ഇന്നു ജീവിച്ചിരിപ്പില്ലല്ലോ നമ്മോട് അവരുടെ അനുഭവങ്ങള്‍ പറയാന്‍. ജീവിച്ചിരിക്കുന്നതു തസ്നി മാത്രമാണ്. അവരുടെ ശബ്ദം കേള്ക്കു, എന്നിട്ടു നിങ്ങള്‍ ചിന്തിക്കൂ. <br />
കടപ്പാട് പീപ്പിള്‍. <br />
</div><br />
<br />
<br />
<br />
<object height="390" width="480"><param name="movie" value="http://www.youtube-nocookie.com/v/JilH-Ubj_QQ?version=3&hl=en_US&rel=0"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube-nocookie.com/v/JilH-Ubj_QQ?version=3&hl=en_US&rel=0" type="application/x-shockwave-flash" width="480" height="390" allowscriptaccess="always" allowfullscreen="true"></embed></object></div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com2tag:blogger.com,1999:blog-9010284416631210229.post-40671818214195192182011-06-28T00:45:00.000-07:002011-06-29T03:03:56.997-07:00An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)<div dir="ltr" style="text-align: left;" trbidi="on"><div style="color: red;"> Updated on 29 June Wednesday 2011</div><div style="color: #45818e;"><br />
</div><div style="color: #45818e;"><br />
</div><div style="color: #45818e;"> സ്റ്റേജ് -1 ബ്രെയിന്‍ സ്റ്റോമിംഗ് സ്റ്റേജ്. എന്നു പറഞ്ഞാല്‍ അസംസ്കൃത ആശയങ്ങള്‍ രൂപപ്പെടുന്ന സ്റ്റേജ്. ഇവിടെ രൂപപ്പെടുന്നവക്ക് പോളീഷ് കൊടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. ഇതു വരെ ഇതിലേക്കായി അനുകൂലമായി പ്രതികരിച്ചവര്‍/ അഭിപ്രായം പറഞ്ഞവര്‍ താഴെപ്പറയുന്നവരാണ്. </div><div style="color: #45818e;"><br />
</div><div style="color: #45818e;">1. കുഞ്ഞൂസ്</div><div style="color: #45818e;">2. ലീല.എം.ചന്ദ്രന്</div><div style="color: #45818e;">3.സിബു സി.ജെ</div><div style="color: #45818e;">4. ഫയര്‍ ഫ്ലൈ (firefly)</div><div style="color: #45818e;">5. മുഹമ്മദ് കുട്ടി Mohammedkutty</div><div style="color: #45818e;">6. The man to walk with</div><div style="color: #45818e;">7 Echumukuty</div><div style="color: #45818e;"><br />
</div><div style="color: #45818e;">ഇവരാണ്. ഇനിയും കൂടുതല്‍ ആളുകള്‍ ഇതിലേക്കു വരാനുണ്ട്. വരുമെന്ന് പ്രതീക്ഷിക്കുന്നു. എത്രയും കൂടുതല്‍ ആളുകള്‍ ഇതില്‍ വരുന്നുവോ അത്രയു ഭംഗിയായി നമുക്കു കര്യങ്ങള്‍ ചെയ്യാം.</div><div style="color: #45818e;"><br />
</div><div style="color: #45818e;">ഇനിയും ചേരാനുള്ളവര്‍ വരട്ടെ.</div><div style="color: #45818e;"><br />
</div><div style="color: red;">ഇപ്പോള്‍ നമുക്കെന്തു ചെയ്യാം. </div><div style="color: #45818e;"><br />
</div><div style="color: #45818e;">കൂടുതല്‍ ആളുകള്‍ ചേരുമ്പോഴേക്ക് നമുക്കെന്തു ചെയ്യാം/ ചെയ്യണം എന്നുള്ളതിനേക്കുറിച്ച് ആലോചിക്കാം.</div><div style="color: #45818e;">1. ഇതു നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണ്. അങ്ങനെയാണ് ഇതു വളര്‍ന്നു വരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.</div><div style="color: #45818e;">2 അതിനാല്‍, ഇവിടെ ഒത്തുചേര്‍ന്ന ഓരോരുത്തര്‍ക്കും ഈ പ്രശ്നത്തെക്കുറിച്ച് നല്ല് അറിവുകള്‍ ഉണ്ട്. അപ്പോള്‍ അതിനെക്കുറിച്ച് എഴുതുക, അതായത് ഈ പ്രശ്നം എന്ത് (define the problem as you think), അതിന്റെ കാരണങ്ങള്‍ (Its causes), അതിന്റെ പരിഹാരമാര്‍ഗങ്ങള്‍,(possible solutions) എന്ത് ഇതിലേക്കു സ്വന്തമായി ചെയ്യാന്‍ കഴിയും (What can I do), കൂട്ടായി ചെയ്യാന്‍ കഴിയും, (What should we do together). പിന്നെ എങ്ങനെ നമുക്കിതു പരമാവധി ആളുകളില്‍ എത്തിക്കാം തുടങ്ങിയവ. ഇത്രയുമാണ് ഞാന്‍ ചിന്തിക്കുന്നത്. കൂടുതല്‍ ചേര്‍ക്കുക, നിങ്ങളുടെ ക്രിയാത്മകബുദ്ദിയും, ചിതകളും ഉപയോഗിക്കുക. അതുകൊണ്ട്, ഞാന്‍ പറയുന്നതില്‍ മാത്രം ഒതുക്കരുത്.</div><div style="color: #45818e;">2. മിനിമം രണ്ടൂ ഭാഗങ്ങളായാണ് നമ്മുടെ സമീപനങ്ങള്‍ 1 അവബോധനം. 2. പ്രശ്ന പരിഹാരം. ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ ഒരു വിക്റ്റിമിന് ഏതു തരത്തില്‍ രക്ഷനേടാം. എവിടൊക്കെയാണ് സഹായം ലഭിക്കുന്നത് തുടങ്ങിയവ.</div><div style="color: #45818e;"><br />
</div><div style="color: #45818e;">3, ഇതൊക്കെ ഒന്നുകില്‍ ഈ പോസ്റ്റില്‍ കമന്റായി എഴുതുക, അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റു ചെയ്തു ലിങ്ക് ഇവിടെ ഇവിടെ കമന്റായി ചേര്‍ക്കുക.</div><div style="color: #45818e;">4. ഇവിടെ സിബുവിന്റെ കമന്റ് ഒരു ഉദാഹരണ്മായി എടുക്കാം. സിബു സാങ്കേതികമായും ആശയപരമായും ഉള്ള അഭിപ്രായങ്ങള്‍ ആണ് എഴുതിയിരിക്കുന്നത്. അതുപോലെയുള്ള അഭിപ്രായങ്ങള്‍ എഴുതുക.</div><div style="color: #45818e;"><br />
</div><div style="color: #45818e;">5. എന്തും എഴുതുക. അതായത് ഞാന്‍ മുകളില്‍ എഴുതിയതു പോലെ ഇതു ബ്രെയിന്‍ സ്റ്റോമിംഗ് സ്റ്റേജാണ്. ഇവിടെ വരുന്ന ആശയങ്ങള്‍ തേച്ചുമിനുക്കിയാണ് നമ്മള് മുന്നോടു പോകുന്നത്</div><div style="color: #45818e;">6. ഇതൊരു ബോട്ടം അപ് /ജനകീയ അപ്രോച്ച് ആണ്. ആരും ഒന്നും അറിയാവുന്നവരല്ല, ഇവിടെ, എല്ലാവരും കൂടി ഒത്തു ചേര്‍ന്ന് അവരവര്‍ക്കറിയാവുന്ന കൊച്ചു അറിവുകളും ചിന്തകളും കൂട്ടിച്ചേര്‍ത്ത് ഒരു വലിയ ആശയമാക്കുന്നു, അത് പ്രവര്ത്തിയിലാക്കുന്നു. അത്ര തന്നെ.</div><div style="color: #45818e;"><br />
</div><div style="color: #45818e;">7.ആ ഒരു വലിയ ആശയത്തിന്റെ വഴിക്കാട്ടികളാണ് എന്നു നമ്മള് അഭിമാനിക്കുക. Together we can tackle many things. Be proud of ourselves and move forward. </div><div style="color: red;"><br />
</div><span style="color: red;">June 28 Tuesday 2011</span><br />
<br />
എന്തുകൊണ്ട്, സ്ത്രീകള്‍ക്ക് ഒരു ബോധവല്‍ക്കരണത്തിനായി ഒരുമിച്ചുകൂടാ?<br />
പലപ്പോഴായി ചിന്തിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം സിബുവിന്റെ ഒരു ബസ്സിലും ഇങ്ങനെ ഒരു ചോദ്യമുണ്ടായപ്പോള്‍ അതിനെ ക്കുറിച്ച് കുറച്ചുകൂടി ഗൌരവമായി ചിന്തിച്ചു.<br />
<br />
<a name='more'></a><br />
ഇപ്പോള്‍ ഭൂമിയില്‍(കേരളത്തില്‍) ധാരാളം സംഘടനകള്‍ ഉണ്ട്. പക്ഷെ ഇവ പലലെവലില് പ്രവര്‍ത്തിക്കുന്നതാണ്. ഇവയൊക്കെ പ്രവര്ത്തിക്കുന്നുണെങ്കിലും അതു കൊണ്ട് പരിപൂര്ണഫലം ഊണ്ടാകുന്നില്ല എന്നു വേണം കരുതുവാന്‍. പിന്നെ prevention is better than cure. അതുകൊണ്ട് ഏറ്റവും നല്ല മാര്‍ഗം പ്രിവെന്‍ഷന്‍ ആണ് ബോധവല്‍ക്കരണം.<br />
<br />
<br />
ബോധവല്‍ക്കരണം സമൂഹത്തിനാണ്, അല്ലാതെ ഒരു വിഭാഗത്തിനു മാത്രമാകരുത്, അതായ സ്ത്രീകള്‍ക്കു മാത്രമകരുത്. എല്ലാവര്ക്കും ആവശ്യമാണ്. <br />
അങ്ങനെയൊന്ന് ബ്ലോഗിന്റെ മീഡിയ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുമോ എന്നുള്ള ഒരു ചിന്തയാണ്.<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfra7Lr-sk2oGYNuDoEjWIMhayOmpddZeDNUdOB0ZoI7mI6HfpDPQRt7_CFPLnNcV0zoc1ISTxtAAtQvjMY0vLO73MyAcxFbf0XaQgWZRrZaLzUtDdIjekkw8ZFlKrm4CRB_38XA_ecdMm/s1600/Photo-love-friendship-3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="224" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfra7Lr-sk2oGYNuDoEjWIMhayOmpddZeDNUdOB0ZoI7mI6HfpDPQRt7_CFPLnNcV0zoc1ISTxtAAtQvjMY0vLO73MyAcxFbf0XaQgWZRrZaLzUtDdIjekkw8ZFlKrm4CRB_38XA_ecdMm/s320/Photo-love-friendship-3.jpg" width="320" /></a></div><br />
ഇന്നലെ ഇതിനെക്കുറിച്ച് കുഞ്ഞൂസിന് ഒരു മെയില്‍ അയച്ചിരുന്നു. ഞാനെഴുതിയതും കുഞ്ഞൂസ് എഴുതിയതും ഇവിടെ കൊടുക്കുന്നു. ഈ മെയിലിലെ ആശയങ്ങള്‍ ഇതിനെ കുറിച്ചു കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുമെന്നുള്ളതിനാല്‍ ഇവിടെ കൊടുക്കുന്നു. <br />
<br />
<span style="border-collapse: collapse; font-family: arial,sans-serif; font-size: 13px;">പ്രസന്ന: .കുഞൂസ് പറഞ്ഞതു പോലെ നമ്മുടെ<br />
പെണ്‍കുട്ടികളെ എങ്ങനെ ബോധവതികളാക്കാം. സത്യത്തില്‍ നമ്മുടെ യുവാക്കളെ<br />
എന്നു പറയാം. കാരണം ആണ്‍കുട്ടികള്‍ക്കും സമൂഹ്യമായി<br />
പ്രവര്‍ത്തിക്കുന്നതിലേക്കും പെരുമാറുന്നതിലേക്കും അറിവ് വേണം. ഈ ജോലി<br />
സ്കൂളുകളോ രക്ഷകര്ത്താക്കളൊ ചെയ്യുന്നില്ല, അതിനാല്‍ അവരെ ആ ജോലി<br />
ഏല്‍പ്പിക്കേണ്ടതുണ്ട്. ഇതിനെ കുറിച്ചൊക്കെ ബോധവല്‍ക്കരണം നടത്തുക.</span> <br />
<br />
<span style="border-collapse: collapse; font-family: arial,sans-serif; font-size: 13px;"><span style="color: #3333ff;">കുഞ്ഞൂസ്: ബോധവല്‍ക്കരണം. - ഇതാണ് ഏറ്റവും ദുര്‍ഘടം പിടിച്ച ജോലിയും, ഏറ്റവും ആവശ്യമായതും.... അതിനു രക്ഷകര്‍ത്താക്കളും സ്കൂള്‍ അധികൃതരും മുന്‍കൈ എടുക്കേണ്ടതുണ്ട്. അതിനായി അവരെ ഒരുക്കേണ്ടതുണ്ട്, ഈ ബോധവല്‍ക്കരണത്തിലൂടെ യുവാക്കള്‍ക്ക്, ആണിനും പെണ്ണിനും സമൂഹത്തില്‍ എങ്ങിനെ പെരുമാറണം എന്ന് മാത്രമല്ല, നന്മ - തിന്മകള് തിരിച്ചറിയാനും അവയോടു പ്രതികരിക്കാനും കഴിയണം</span>. </span><br />
<span style="border-collapse: collapse; font-family: arial,sans-serif; font-size: 13px;">പ്രസന്ന: പിന്നെ വിവര ശേഖരണം നടത്തുക. അതായത്, ഇന്നത്തെ അവസ്ഥയില്‍ ആരെങ്കിലും<br />
അടുത്ത ഒരു പെണ്‍കുട്ടി ഇതുപോലെ ഒരപകടത്തല് പെട്ടാല്‍ ആരെയാണ്<br />
സമീപിക്കേണ്ടത് ആ കുട്ടിയും വീട്ടുകാരും,. ഈ പ്രാധമിക വിവരം, എനിക്കോ<br />
കുഞ്ഞൂസിനോ ഇപ്പോല്‍ ഉണ്ടോ? എനിക്കില്ല.ആ തരത്തിലേക്കുള്ള വിവരങ്ങള്‍<br />
ശേഖരിച്ചു വക്കുക. നാട്ടിലുള്ള അത്തരം സംഘടകളുമായി ബന്ധപ്പെടുക.</span><br />
<br />
<div><span style="border-collapse: collapse; font-family: arial,sans-serif; font-size: 13px;"><span style="color: #3333ff;">കുഞ്ഞൂസ്: നാട്ടില്‍ വനിതാ കമ്മീഷന് ഒക്കെ ഉണ്ട്.അതുപോലെ മനുഷ്യാവകാശ സംഘടനകളും.എന്നാല്‍, അവയുടെയൊക്കെ പ്രവര്‍ത്തനം സുതാര്യമാണോ എന്നറിവില്ല.നമുക്ക് ബ്ലോഗ്ഗേര്‍സിനു ചെയ്യാവുന്ന ഒരു കാര്യം, എല്ലാ ജില്ലയിലും ഒരു ഗ്രൂപ്പ് ഉണ്ടാക്കുക. ഇത്തരം അപകടങ്ങളില്‍ പെടുന്നവര്‍, ആണിനും പെണ്ണിനും വേണ്ട സഹായങ്ങള്‍, അതായതു, എവിടെ നിന്നു അവര്‍ക്ക് നീതി ലഭിക്കും, അതിനായി ആരെ സമീപിക്കണം തുടങ്ങിയ വിവരങ്ങള്‍ എങ്കിലും നല്കാന് കഴിയണം. അതുപോലെ, ഒരു ബ്ലഡ് ഡാറ്റബേസ് ഉണ്ടാക്കി വച്ചാല്‍ അതാത് ജില്ലകളില്‍ എങ്കിലും തക്ക സമയത്ത് ആവശ്യക്കാര്‍ക്ക് ഉപകാരപ്പെടും. </span></span></div><span style="border-collapse: collapse; font-family: arial,sans-serif; font-size: 13px;"><span style="color: #3333ff;">പിന്നെയൊന്ന്, ഒരു സഹായനിധി പോലൊന്ന് രൂപികരിക്കാന്‍ കഴിഞ്ഞാല്‍, ആവശ്യ സമയത്ത് ഓടിനടക്കാതെ പെട്ടന്ന് സഹായം എത്തിക്കാന്‍ കഴിയും എന്നതാണ്.വര്‍ഷത്തിലെ ഒരു മാസം അതിനായുള്ള ധന ശേഖരണത്തിനായി ശ്രമിക്കാവുന്നതാണ്. എല്ലാവരും ഒരു നൂറു രൂപ വീതം വര്‍ഷത്തില്‍ ഒരിക്കല്‍ ഈ സഹായനിധിയില്‍ ഇട്ടാല്‍ തന്നെ, നല്ലൊരു തുക നമുക്ക് സമാഹരിക്കാനാവും. </span> </span><br />
പ്രസന്ന:<br />
<span style="border-collapse: collapse; font-family: arial,sans-serif; font-size: 13px;">ഇനി നടത്തിപ്പ്,<br />
<br />
ഈ വിവരം ഒരു പോസ്റ്റാക്കി ഇടാം. എന്നിട്ട് താല്പര്യമുള്ളവര് അതില്‍<br />
അഭിപ്രായം രേഖപ്പെടുത്താന്‍ പറയുക. മെയില്‍ വഴിയും ആളുകളെ അറിയിക്കുക.<br />
എന്നിട്ട് താല്പര്യമുള്ളവരൊക്കെ ചേര് ന്ന് ഒരു ഗ്രൂപ്പ് ബ്ലോഗു<br />
തുടങ്ങുക. ഒരോരുത്തരും മുകളീല്‍ പറഞ്ഞ് വിഷയങ്ങളില്‍<br />
അടിസ്ഥനപ്പെടുത്തി/ശേഖരിച്ച് അതില്‍ പൊസ്റ്റുകള്‍ ഇടുക. ഇതാണ് ഷോര്‍ട്ട്<br />
റ്റേം പ്ലാന്‍. ഇനി ലോംഗ് റ്റേം പ്ലാന്‍ അതൊക്കെ നമുക്ക് പിന്നീടു<br />
ആലോചിക്കാം,.<br />
ഇതിനേക്കുറിച്ച് എന്തു പറ്യുന്നു, ആര്‍ക്കും കൂട്ടുകയും കുറക്കയും ചെയ്യാം</span><br />
കുഞ്ഞൂസ്<br />
<span style="border-collapse: collapse; font-family: arial,sans-serif; font-size: 13px;"><span style="color: #3333ff;">ഈ വിവരം പോസ്റ്റ് ആക്കാം പ്രസന്നാ... പ്രസന്ന പോസ്റ്റ് ഇടൂ, എന്നിട്ട് നമുക്ക് ലിങ്ക് എല്ലാവര്ക്കും അയക്കാം. ആളുകള്‍ എങ്ങിനെ പ്രതികരിക്കും എന്ന് നോക്കാം.ഇന്ഗ്ലീഷിലും മലയാളത്തിലും പോസ്റ്റ് ഇടം.ലോകത്തിന്റെ എല്ലാ കോണിലും എത്തട്ടെ.... എല്ലാവരും പ്രതികരിക്കട്ടെ. കൂടുതല്‍ ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരട്ടെ.... എന്റെ എല്ലാ സഹായങ്ങളും എപ്പോഴും ഉണ്ടാവും.</span></span><br />
ഇതാ ഞങ്ങള്‍ ഇവിടെ വരെ എത്തി. ഇനി ബാക്കി മറ്റുള്ളവര്‍ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു.<br />
<br />
നമ്മുടെ സ്റ്റേറ്റിനെ ഒരു പ്രോഗ്രസീവ് വാല്യു അധിഷ്ഠിധ സ്റ്റേറ്റാക്കുക. അതാണ് ഉദ്ദേശം. അതിനുവേണ്ടി ഒരു ചെറിയ തുടക്കം. ഞങ്ങള്‍ ഇത്രയും ചെയ്തു.<br />
<br />
പ്രതികരിക്കുക. ക്രിയാത്മകമായും ക്രിട്ടിക്കലായും. പുരുഷ ബ്ലൊഗേഴ്സും ഇതില്‍ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കാനുണ്ട്. മറക്കരുത്. ഇതു സമൂഹത്തിന്റെ ഒരു ചലെഞ്ച് ആണ്.<br />
<br />
<br />
<br />
</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com50tag:blogger.com,1999:blog-9010284416631210229.post-90592284084096768442011-06-26T12:40:00.000-07:002011-06-26T12:48:53.035-07:00കേരളം- ആണ്-പെണ് ബന്ധങ്ങള്‍<div dir="ltr" style="text-align: left;" trbidi="on"><span style="font-size: 130%;">മുന്‍പെഴുതിയ <a href="http://goweri2.blogspot.com/2011/06/blog-post_26.html?showComment=1309112038019">പോസ്റ്റിന്റെ</a> തുടര്‍ച്ച</span><br />
<span style="font-size: 130%;"> വ്യവസ്ഥാപിത മതങ്ങള്‍ ഉണ്ടാകുന്നത് ഏതാണ്ട് ബി.സി. മൂന്നാം ന്നൂറ്റാണ്ടിനു ശേഷമാകാനാണ് സദ്ധ്യത എന്നു പറഞ്ഞിരുന്നുവല്ലോ. ക്രിസ്ത്യാനിറ്റിയും, ബ്രാഹ്മണമതവും, ഇസ്ലാമും ഇതിനപവാദമല്ല. എല്ലാ സംസ്കാരങ്ങളിലും സ്ത്രീയുടെ ജീവിതത്തിന് മതങ്ങള്‍ക്കു മുന്‍പും പിന്‍പും എന്ന റ്റണ്ട് അവസ്ഥകളുണ്ട്. ഇന്ത്യന്‍ സ്ത്രീയുടെ ഈ രണ്ട അവസ്ഥകളെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്. </span><br />
<br />
<a name='more'></a><br />
<span style="font-size: 130%;">ബ്രാഹ്മണമതങ്ങളുടെ ആവിഷ്കാരങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ സ്ത്രീപുരുഷ സ്വതന്ത്ര്യം ഒരു യഥര്ഥ്യമായിരുന്നു. അന്നു നിലവിലിരുന്ന ബുദ്ധമതത്തില്‍ സ്ത്രീകള്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം വഹിച്ചിരുന്നു. അന്ന് ബുദ്ധ സന്യാസികളോടൊപ്പം സന്യാസിനികളും ഉണ്ടായിരുന്നു. അവര്‍ ദേവദാസികള്‍ എന്നായിരുന്നു അറിയപ്പെട്ടത്. അവര്‍ക്കു കാലക്രമത്തില്‍ വന്ന മാറ്റത്തിലുടെ ഇന്ത്യന്‍ സ്ത്രീക്കു വന്ന അവസ്ഥാന്തരങ്ങളെക്കുറിച്ചു മനസിലാക്കാന്‍ കഴിയും. </span><br />
<div style="color: black;"><span style="font-size: 130%;"><br />
</span></div><div style="color: black;"><span style="font-size: 130%;">ദേവദാസികള്‍ ആരായിരുന്നു അവര്‍ക്കെന്തു സംഭവിച്ചു?</span></div><br />
<br />
ദേവദാസി<span style="font-size: 130%;"> ചരിത്രത്തിന്റെ ഏടുകള്‍ തിരയുന്ന <a href="http://www.ambedkar.org/buddhism/Devadasis_Were_Degraded_Buddhist_Nuns.htm">ഡോ. കെ. ജെംനദാസ്</a> അഭിപ്രായപ്പെടുന്നത് അവര്‍ ഒരു കാലത്തു ബുദ്ധഭിക്ഷുകികളായിരുന്നു എന്നാണ്. അനേകം ആധാരങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം തയ്യാറാക്കിയ, 'Devadasis Were Degraded Budhist Nuns' എന്ന പഠനത്തില്‍, ദേവദാസി സമ്പ്രദായത്തിന്റെ അനേകം ശോചനീയമായ അവസ്ഥകളേക്കുറിച്ചുള്ള വേളിപ്പെടുത്തലുകളുണ്ട്. </span><br />
<br />
<span style="font-size: 130%;">ആ വെളിപ്പെടുത്തലുകളെ ഒരു പ്രധാന ആധാരമാക്കിക്കൊണ്ട്, ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തേക്കുറിച്ച് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ താഴെപ്പറ്യുന്നവയാണ്</span><br />
<br />
<span style="font-size: 130%;">1 ബുദ്ധമതം പ്രചാരത്തിലിരുന്ന കാലത്ത് പെണ്‍കുട്ടികളെ ബുദ്ധഭിക്ഷുകികളാക്കുക എന്നൊരു സമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അക്കാലത്തു സ്ത്രീകള്‍ക്കു സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും ഉണ്ടായിരുന്നു. അന്ന് ഉപനയന അവകാശം സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. എല്ലാ അറിവുകളും നേടിക്കഴിഞ്ഞ രണ്ടാം ജന്മമാണല്ലോ ഉപനയനം. ഇന്ത്യന്‍ മതങ്ങളിലും വേദ-ശാസ്ത്രങ്ങളിലുമുള്ള പാണ്ഡിത്യം കൂടാതെ സ്ത്രൈണകലകളായ, നൃത്തം, സംഗീതം, ചിത്രമെഴുത്ത് ഇവയൊക്കെ വികസിപ്പിയ്ക്കുകയും അവരുടെ ചുമതലയില്‍ നടന്നിരുന്നു.</span><br />
<br />
<span style="font-size: 130%;">2. ബുദ്ധ മതത്തിനു ശേഷം ഉടലെടുത്ത ബ്രാഹ്മണമതം (ഇതാണ് ഇന്നു ഹിന്ദുത്വ മതം എന്നറിയപ്പെടുന്നത്), മനുവിന്റെ സംഹിത പ്രകാരം സ്തീകളുടെ ഉപനയനം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ അനേക അവകാശങ്ങള്‍ ഇല്ലാതാക്കി (500-1800AD). കൂടാതെ പെണ്‍കുട്ടികള്‍ക്കു ശൈശവവിവാഹം ഏര്‍പ്പെടുത്തി. വിധവകളുടെ പുനര്‍വിവാഹം നിരോധിക്കുകയും, സ്ത്രീകള്‍ക്കു പര്‍ദസമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തു. ചാതുര്‍വര്‍ണ്യ ഇടപെടലുകളോടെ സ്ത്രീകളെ ‘ശൂദ്രര്‍ക്കു‘ തുല്യരായി തരം താഴ്ത്തി. വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും, വേദകര്‍മ്മങ്ങളില്‍ നിന്നും അവര്‍ക്കു വിലക്കുകളും കല്പ്പിച്ചു.</span><br />
<span style="font-size: 130%;">പുരാണങ്ങള്‍ എഴുതിയതും ജനകീയമാക്കിയതും ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെയാണ് എന്നനുമാനിയ്ക്കാം. പുരാണ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ നിരത്തി ഉത്തമസ്ത്രീകള്‍ എങ്ങനെയായിരിയ്ക്കണം എന്നു സ്ത്രീകളില്‍ മിഥ്യാധാരണകള്‍ വളര്‍ത്തുക വഴി അവര്‍ യുക്തിചിന്ത വെടിഞ്ഞ് ഭ്രാന്തമായ ഭക്തിയിലേക്ക് ആനയിക്കപ്പെട്ടു. ഇതോടെ ദിനം പ്രതി ക്ഷേത്രസന്ദര്‍ശകരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതില് നിന്നു പതിന്മടങ്ങു വര്‍ദ്ധിയ്ക്കാന്‍ തുടങ്ങി. അമ്പല ദൈവങ്ങളെ സന്ദര്‍ശിച്ചു പ്രസാദിപ്പിച്ചു കിട്ടുന്ന ‘പുണ്യം ’ ഒരു സ്ത്രീഗുണമായി കൊട്ടിഘോഷിക്കപ്പെട്ടതോടെ അവരില്‍ അന്നുവരെ ഉണ്ടായിരുന്ന യധാര്‍ഥ ഗുണങ്ങള്‍ക്കും മേന്മകള്‍ക്കും വിലയില്ലാതായി.</span><br />
<span style="font-size: 130%;">"Thus the very women whom religion had once considered as outcastes, were also the most faithful custodians of its spirit and traditions (1973: 176)" [Jagan Shankar, p. 9] </span><br />
<br />
<span style="font-size: 130%;">സ്ത്രീകളെ ഇത്തരം ഭക്തിഭ്രമത്തിലേക്കു തരം താഴ്ത്തിയ കലത്തിലെവിടെയോ ആണ് ദേവദാസികള്‍ക്ക് ദൈവപ്രതിപുരുഷനനെന്നവകാശപ്പെട്ട ബ്രാഹ്മണന്റെ ലൈംഗികദാസിയായി മാറേണ്ടിയും വന്നു.</span><br />
<br />
<span style="font-size: 130%;">ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് ഇന്നു ദ്രാവിഡസംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന തെക്കെ ഇന്‍ഡ്യയിലാണ്. എന്നാല്‍ ഇതില്‍ നിന്നും ഇതൊരു ദ്രാവിഡസംസ്കാരമായി കണക്കാക്കുന്നതു ശരിയല്ല. കാരണം ദ്രാവിഡസംസ്കാരത്തിന്റെ ആദി സംസ്കാരമായ സിന്ധു നാഗരികതയുടെ കാലഘട്ടത്തില്‍ ദേവദാസിസംസ്കാരം നിലനിന്നിരുന്നില്ല.</span><br />
<br />
<span style="font-size: 130%;">ദേവദാസി സംകാരത്തെ ഒരു വേശ്യാ സംസ്കാരമായി കരുതുന്നവരുണ്ട്. എന്നാല്‍ അതു ശരിയല്ല. ബുദ്ധമതത്തിന്റെ അധ;പ്പതനത്തൊടെ ഭൂരിഭാഗം ബുദ്ധ സന്യാസികളും ദേവദാസികളും രാജ്യം വിട്ടു പോയി എന്നു കരുതപ്പെടുന്നു. രക്ഷപ്പെടാന്‍ കഴിയാഞ്ഞവര്‍ ബുദ്ധക്ഷേത്രങ്ങളില്‍ പൂജാരികളായി അവതരിച്ച ബ്രാഹ്മണരുടെ അധീനതയില്‍ അകപ്പെട്ടു. ആദികാലങ്ങളില്‍ അമ്പലദൈവങ്ങള്‍ക്കു ഭക്ഷണം കൊടുക്കുക, അവകള്‍ക്കു മുന്പില് നൃത്തം ചെയ്യുക തുടങ്ങിയ പണികളില്‍ അവര്‍ ഏര്‍പ്പെട്ടു. </span><br />
<br />
<span style="font-size: 130%;">ക്രമേണ ബ്രാഹ്മണമതം അതിന്റെ ക്ഷേത്രവ്യവസ്ഥകളിലൂടെ വിപുലമാകാന്‍ തുടങ്ങി. അതോടെ ദേവദാസികളുടെ എണ്ണവും വിപുലമാക്കേണ്ടി വരുകയും അതിലേക്ക് പുതിയ രീതികള്‍ ആവിഷ്ക്കരിക്കേണ്ടതായും വന്നു. ബ്രാഹ്മണമതം ബുദ്ധമതാചാരങ്ങളെ സ്വന്തം ആശയങ്ങള്‍ക്കനുസരിച്ചു വളച്ചൊടിച്ചു വികൃതമാക്കിയായിരുന്നു തുടര്‍ന്നുപോന്നത് എന്നുള്ളത് ഇന്നെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ?</span><br />
<br />
<span style="font-size: 130%;">ദേവദാസികളെ ക്ഷേത്രത്തിലേക്കു കൊടുക്കുന്ന ബുദ്ധമതാചാരത്തേയും അവര്‍ മാറ്റിമറിച്ചു. പെണ്‍കുട്ടികളെ സന്യാസികളാക്കുന്നതിനു പകരം ദൈവത്തിന്റെ ഭാര്യമാരാക്കി. അതിനു പകരമായി അവര്‍ക്കും കുടുംബങ്ങള്‍ക്കും ദൈവപ്രീതിയും പുണ്യവും കിട്ടുമെന്നു പ്രചരിപ്പിച്ചു. പെണ്‍കുട്ടികളെ ദൈവത്തിനു വിവാഹം കഴിച്ചു കൊടുക്കുന്നത് ‘അര്‍പ്പണം‘ എന്ന ആചാരമാക്കി. ഇത്തരം അര്‍പ്പണങ്ങള്‍ക്കായി വലിയ അഘോഷങ്ങള്‍ ഒരുക്കപ്പെട്ടു. ദേവദാസികളുടെ സ്വന്തമായ ദേവതകളും (യെല്ലമ്മ) ആരാധനക്കുട്ടായ്മകളും ഉണ്ടാക്കി. എല്ലാത്തിനും ഉപോല്‍ബലകമായി കെട്ടുകഥകളും മിനഞ്ഞെടുത്തു.</span><br />
<span style="font-size: 130%;">ആര്‍ഭാടപൂര്‍വമായ അര്‍പ്പണങ്ങള്‍ക്കു ഭാരിച്ച ചിലവുകള്‍ വേണ്ടിവന്നു. ആ ചിലവുകള്‍ നടത്തുന്ന ആളിനായിരുന്നു പ്രധാനമായും ദേവദാസിയിലുള്ള ലൈംഗികാവകാശം. എന്നാല്‍ അമ്പല പ്രതിമയുമായുള്ള വിവാഹം കഴിയുന്ന ആദ്യരാത്രി അവള് പൂജാരിയുടെ കൂടെ ചിലവഴിച്ചു. </span><br />
<br />
<span style="font-size: 130%;">ദൈവവിവാഹത്തോടോപ്പം ഓരോ ദേവദാസിയും ചില പ്രതിജ്ഞകള്‍ എടുക്കേണ്ടത് ആവശ്യമായിരുന്നു: അവള്‍ക്കിനി ഒരു വിവാഹജീവിതത്തിനുള്ള അവകാശമില്ലെന്നും, ആഴ്ചയില്‍ വെള്ളിയാഴ്ച്ചയും ചൊവ്വാഴ്ചയും നിരാഹാരമിരിയ്ക്കാമെന്നും അന്നേദിവസം നാട്ടുതെരുവില്‍ ഭിക്ഷയെടുക്കാമെന്നും മറ്റും.</span><br />
<span style="font-size: 130%;">പക്ഷെ സ്വന്തമായി ഭര്‍ത്താവില്ലെങ്കിലും അവള് ഗ്രാമത്തിലുള്ളവരുടെ മുഴുവന്‍ ഭാര്യയായി, അവള്‍ക്കു മക്കളുണ്ടായി, പക്ഷെ ജന്മം നല്കിയ പുരുഷന്റെ പേരോ സ്വത്തോ ആ മക്കള്‍ക്കു വിലക്കപ്പെട്ടിരുന്നു.</span><br />
<span style="font-size: 130%;">അഴകും ആരോഗ്യവും കുറയുന്നതോടെ, അവര്‍ക്കു ജീവസന്ധാരണത്തിനു വേണ്ടി ഭിക്ഷയെടുക്കേണ്ടി വരുക സാധാരണമായിരുന്നു. ചിലര്‍ പട്ടണങ്ങളിലെ വേശ്യാസദനങ്ങളിലേക്കു രക്ഷപെടുന്നതു പതിവാക്കി.പക്ഷെ എവിടെപ്പോയാലും ജീവിതത്തിന്റെ അന്ത്യ നാളുകളില്‍, ലൈംഗികരോഗങ്ങള്‍ക്കടിമപ്പെട്ട്, വെറുക്കപ്പെട്ട്, ഏകാന്തതകളുടെ തടവുകാരികളായി പൊലിഞ്ഞു തീരുക അവരുടെ ഗതിയായിരുന്നു.. </span><br />
<br />
<span style="font-size: 130%;">അധ:കൃതരെന്നു മുദ്രകുത്തിയവരുടെ കുടുംബങ്ങളില്‍ നിന്നു മാത്രമായിരുന്നു ആ പെണ്‍കുട്ടികള്‍ ദേവദാസികളായി അര്‍പ്പിയ്ക്കപ്പെട്ടിരുന്നത് എന്നുള്ളതു മറ്റൊരു പ്രധാന വിഷയമാണ്. ആ കാലഘട്ടത്തിന്റെ മതപര, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ചു മനസിലാക്കുവാന്‍ ഇതു ധാരാളം ഉപകരിയ്ക്കും. </span><br />
<br />
<span style="font-size: 130%;">ദ്രാവിഡ സംസ്ഥാനങ്ങളിലാണ് ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് എന്നു മുന്‍പേ പറഞ്ഞിരുന്നുവല്ലോ. അതിനു കാരണമായി കാണുന്നത്, ആറാം നൂറ്റാണ്ടിനു ശേഷം, ആ സംസ്ഥാനങ്ങളില്‍ പ്രബലമായി തീര്‍ന്ന ബ്രാഹ്മണസാന്നിദ്ധ്യവും, രാജഭരണവും, എല്ലാത്തിനുമുപരി അവിടെ വര്‍ദ്ധിച്ചു വന്ന ബ്രാഹ്മണ ക്ഷേത്രങ്ങളുമാണ്. (അവിടെ ബ്രാഹ്മണക്ഷേത്രങ്ങളായി മാറിയ പല ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്നുള്ളതിനു ശക്തമായ തെളിവുകള്‍ ഇന്നുണ്ട്)</span><br />
<span style="font-size: 130%;">ഒരു തമിഴ് ലിഖിതമനുസരിച്ച് AD 1004ല്‍ തഞ്ചാവൂരില്‍ മാത്രമായി 400ഉം, ബ്രഹന്ദേശ്വര ക്ഷേത്രത്തില്‍ 450ഉം, കാശി സോമനാഥക്ഷേത്രത്തില്‍ 500ഉം ദേവദാസികള്‍ ഉണ്ടായിരുന്നു. </span><br />
<br />
<span style="font-size: 130%;">1139ലെ ഒരു ലിഖിതമനുസരിച്ച് അന്ധ്രയിലെ നാഗേശ്വരരാവു ക്ഷേത്രത്തില്‍ എട്ടു വയസു തൊട്ടുള്ള ദേവദാസികള്‍ ഉണ്ടായിരുന്നു. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ദേവദാസികള്‍ അറിയപ്പെട്ടിരുന്നത് ‘മഹാരികള്‍’ എന്നായിരുന്നു. (മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ‘അധ:കൃത വര്‍ഗമായിരുന്നു മഹാര്‍). </span><br />
<br />
<span style="font-size: 130%;">കേരളത്തിലും ദേവദാസികള്‍ ‘മഹാരികള്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്നു പറയുന്നു. ഗുജറാത്തിലെ 4000 ക്ഷേത്രങ്ങളിലായി 20 000 ദേവദാസികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി അറിയുന്നു.</span><br />
<span style="font-size: 130%;">കൃഷ്ണ ക്ഷേത്രത്തിലെ സുരലോക സുന്ദരികളായ ദേവദാസികളേക്കുറിച്ചും വിവരങ്ങളുണ്ട്. പ്രേമാവതാരമായ കൃഷ്ണനും ദേവദാസികളും തമ്മിലുള്ള ബന്ധത്തെ മിസ്റ്റിക് ഭക്തിയുടെ പ്രേമരാഗലയത്തില്‍ ചുറ്റിത്തിരിച്ച് ആത്മീയതലത്തിലേക്കുയര്‍ത്തിയാണല്ലോ ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ </span><span style="font-size: 130%;"> സംസ്കാര-സാഹിത്യ കൃതികളെല്ലാം അവയുടെ നിലനില്പു സാദ്ധ്യമാക്കിയതു തന്നെ. വൃന്ദാവനത്തിലെ കൌമാരസഖികള്‍ക്കെല്ലാം ഒരുപോലെ കമിതാവായിരുന്ന കൌമാരകൃഷ്ണന്‍, പതിനായിരത്തെട്ടു ഭാര്യമാര്‍ക്കും ഒരു പോലെ ഭര്‍ത്താവായ ഭഗവാന് കൃഷ്ണന്, ഇനി അങ്ങോട്ടു കടന്നിരുന്നെങ്കില്‍ ഭാരതനാരികള്‍ക്കെല്ലാം ഒരുപോലെ ഭര്‍ത്താവാകുമായിരുന്ന ദ്വാരകാ കൃഷ്ണന്, വാഹ്, വാഹ്, ഭാരതത്തിലെ പ്രേമകാണ്ഡത്തിന്റെ അടരുകളില്‍ എത്ര പ്രമാദമായാണ് കൃഷ്ണ-ദേവദാസീ സങ്കല്പം ഒരുക്കിയിട്ടിരിയ്ക്കുന്നത്. </span><br />
<span style="font-size: 130%;">കൃഷ്ണക്ഷേത്രത്തിലെ ദേവദാസികളെ ‘മുരളികള്‍’ എന്നായിരുന്നു വിളിച്ചിരുന്നത്. </span><br />
<br />
<div style="color: black;"><span style="font-size: 130%;">കാലം മാറിയതോടൊപ്പം </span></div><span style="font-size: 130%;">കാലവും സമൂഹങ്ങളും മാറിയതോടൊപ്പം ദേവദാസി സമ്പ്രദായങ്ങള്‍ക്കും മാറ്റങ്ങള്‍ വന്നു.</span><br />
<span style="font-size: 130%;">വീരശൈവ പുരോഹിതരും, ബ്രാഹ്മണ പുരോഹിതരെപ്പോലെ ദേവദാസികളെ തങ്ങളുടെ ലൈംഗികാവശ്യത്തെലേക്കായി ഉപയോഗിക്കാന്‍ തുടങ്ങി. “At least during British times, Veera Shaivas did not lag behind the Brahmins and the kings in exploitation of these girls.“ </span><br />
<span style="font-size: 130%;">രാജഭരണ വ്യവസ്ഥയില്‍ ദേവദാസികള്‍ രജാക്കന്മാരുടെ വരുമാനമാര്‍ഗമാകാന്‍ തുടങ്ങി. “The kings, however, make them a source of attraction to their subjects so that they may meet the expenditure of their armies out of the revenues derived therefrom..' (U.N Ghosal)</span><br />
<span style="font-size: 130%;">ക്രമേണ, ദേവദാസികളുടെ മേലുള്ള അവകാശത്തിനു വേണ്ടി രാജാക്കന്മാരും ബ്രാഹ്മണരും തമ്മില്‍ മത്സരം അരംഭിച്ചു. “Ultimately the conflict was resolved by an understanding and devadasis were branded on their chest with emblems of 'garuda' (eagle) and 'chakra' (discus) for kings and 'shankha' (conch) for brahmins. [Rajas: p. 2]“</span><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvrkLMpS3TLl282TGCnHgopli8fuaavPKo9ocGuBdEcrSUrVc2VMN9xvPCmnUpc8pFmDofFEGKmXkoovnxx6Te5V8EAkaILY8rBtHHQDk0zfPDgKLJyMWEQA11hmnOrBp9IiDwnF2inhwU/s1600/dedicated-to-yellamma_1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvrkLMpS3TLl282TGCnHgopli8fuaavPKo9ocGuBdEcrSUrVc2VMN9xvPCmnUpc8pFmDofFEGKmXkoovnxx6Te5V8EAkaILY8rBtHHQDk0zfPDgKLJyMWEQA11hmnOrBp9IiDwnF2inhwU/s320/dedicated-to-yellamma_1.jpg" width="320" /></a></div><br />
<br />
<span style="font-size: 130%;">ആ മാറ്റങ്ങളുടെ മറ്റൊരു പരിണാമമായിരുന്നു ദേവദാസികളെ വേശ്യകളാക്കി രാജകൊട്ടാരങ്ങളിലേക്കു കൊണ്ടു പോയത്. </span><br />
<br />
<span style="font-size: 130%;">"At a later stage, devadasis were asked to serve the king as in the case of God, since the king was considered to be God on earth. In fact Kings sponsored this cult. Temple dancers along with their traditional ritual functions started rendering their services to royal palaces and assisting Kings in the art of politic. They were use in espionage activities against enemy Kings and Court dancer..”.</span><br />
<span style="font-size: 130%;">രാജാവിന്റെ അത്തരം തീരുമാനങ്ങള്‍ക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി. രാജാവിന്റെ പ്രവൃത്തികള്‍ പ്രജകളും അനുകരിക്കാന്‍ തുടങ്ങി, പ്രത്യേകിച്ചു സമ്പന്നരും ആഢ്യന്മാരുമായ ഫ്യൂഡല്‍ പ്രഭുക്കള്‍. </span><br />
<span style="font-size: 130%;">"Kings started building temples and appointed devadasis to serve God in the temples and royal palaces. This development had a far reaching impact on popularization of the cult. Other lesser Kings, chieftains and feudals also emulated their superiors and started patronizing the cult. In rural areas feudals who possessed substantial land, exercised commandable authority over other socially and economically weaker sections of society. They were de facto owners of men and material of the region. The cult served as an instrument through which they could gain the accessibility to desirable low caste and poor women. The field experience supports that this cult is prevalent only among scheduled caste women who are subjugated and suppressed by upper caste members since time immemorial." [Jogan Shankar, p.157 ] </span><br />
<br />
<span style="font-size: 130%;">ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മതവിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി. </span><br />
<span style="font-size: 130%;">ഇന്നു ഭരണഘടനാപരമായി ഫ്യൂഡല്‍ വ്യവസ്ഥയും ദേവദാസി സമ്പ്രദായങ്ങളും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടിരിയ്ക്കുന്നു. നിയമപുസ്തകങ്ങള്‍ ദേവദാസിയെ സംരക്ഷിയ്ക്കാനുള്ള നിയമങ്ങള്‍ എഴുതിവച്ചു. പക്ഷെ....</span><br />
<br />
<span style="font-size: 130%;">ദേവദാസി സമ്പ്രദായം കേരളത്തിലെ സ്ത്രീ പുരുഷ് ബന്ധത്തെ അസ്വസ്തമാക്കിയ ഒരവസ്ഥയാണ്. അതു പോലെ വെറെ അവസ്ഥകളുണ്ട് കേരളത്തില്‍- </span><br />
<br />
<span style="font-size: 130%;">സഹസ്രാബ്ദങ്ങള്‍ നീണ്ടു നിന്ന ആ വികൃതവും, പൈശാചികവും അസ്വഭാവികവുമായ ആണ്-പെണ് ബന്ധങ്ങള്‍ ഇന്നത്തെ മനുഷ്യന്റെ മനസാക്ഷിയില് വരുത്തിവച്ചിരിക്കുന്ന ധാരണകളും അറിവുകളും മുറിവുകളുംഎന്തൊക്കെയായിരിക്കും? അവക്കു പരിഹാരം കാണാതെ അഥവാ അവയെ മനസിലാക്കാതെ, സ്ത്രീയും പുരുഷനും തമ്മിലുള്ള ഇന്നത്തെ സാമൂഹിക, മാനസിക, ലൈംഗീക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ?</span><br />
<br />
http://socyberty.com/issues/devadasis-dedicated-to-god-or-sold-to-prostitution/<br />
<span style="font-size: 130%;"><br />
</span></div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com8tag:blogger.com,1999:blog-9010284416631210229.post-62737913581801117282011-06-26T08:17:00.000-07:002011-06-26T12:33:11.306-07:00വഴിമുട്ടിനില്ക്കുന്ന കേരള(ഇന്‍ഡ്യന്‍)സ്ത്രീത്വം<div dir="ltr" style="text-align: left;" trbidi="on"><span style="font-size: 130%;"> 2007ല്‍ എഴുതിയ ഒരു പോസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അന്ന് അതു വേറൊരു സാഹചര്യത്തില്‍ എഴുതിയതായിരുന്നു. ജാതി-മത-വര്‍ണ-അവര്‍ണ വ്യവസ്ഥയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്, കേരള/ഇന്‍ഡ്യന്‍ സ്ത്രീയെകാണുന്ന ഒരു പശ്ചാത്തലത്തില്‍. പക്ഷെ ഇന്നത്തെ പ്രശ്നം ജാതിമതവര്‍ണ-അവര്‍ണ സന്ദര്‍ഭങ്ങള്‍ക്ക് ഏതാണ്ട് പുറത്തു കടക്കുന്നതാണ്. എന്നാലും ആ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ ഉപയോഗ പ്രദമാണ് എന്നു തോന്നുന്നതിനാല്‍ ഒരു പുനരാവിഷ്ക്കരണം നടത്തുന്നു.</span><br />
<br />
<a name='more'></a><br />
<br />
<span style="font-size: 130%;">അതായത് പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയാണ്. ആക്രമിക്കുന്നവര്‍ ഒരു പ്രത്യേകമതത്തില്‍ പെട്ടവരല്ല. പോലീസിന്റെ വാക്കനുസരിച്ച തസ്നിബാനുവിനെ ആക്രമിച്ചവര്‍ കേരളത്തിലെ/ ഇന്ത്യയിലെ മൂന്നുപ്രധാന മതങ്ങളില്‍ പെട്ടവരാണ്. എന്നു പറഞ്ഞാല്‍ പൊതു ഇടത്തില്‍ ഞങ്ങള്‍ വരച്ചിടുന്ന വരക്ക് അപ്പുറത്തു കടക്കുന്ന സ്ത്രീയോടുള്ള സമീപനത്തില്‍ ഞങ്ങ ഒണാണ് എന്ന് എല്ലാ മതങ്ങളും ഒരുമിച്ചു പറയുന്നു. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8VwLEfRjL6SFShKCX6gzPRepxtnGtYsA__vuBrsQmelq9tNcuRn5Ux36BK5MR88oyVo1e6TTcHfDXWH3JrFDh16vEOV05LTiNEgxDlh9WwMQ5qg0JQeJqYRbiiSeS-oNt_Sc0O8KkbHWB/s1600/BLD041811.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8VwLEfRjL6SFShKCX6gzPRepxtnGtYsA__vuBrsQmelq9tNcuRn5Ux36BK5MR88oyVo1e6TTcHfDXWH3JrFDh16vEOV05LTiNEgxDlh9WwMQ5qg0JQeJqYRbiiSeS-oNt_Sc0O8KkbHWB/s400/BLD041811.jpg" width="400" /></a></div><span style="font-size: 130%;"> ഇങ്ങനെ സ്ത്രീ പൊതു ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്ന നിരയില്‍ ഏറ്റവും അവസാനത്തേതാണ് തസ്നിബാനു. തസ്നി ബാനുവിനു മുപ് ഇതുപോലെ പൊതുഇടങ്ങളില്‍ ആക്രമിക്കപ്പെട്ടവരുടെ നിരയില്‍ ഉള്‍പ്പടുന്നവരാണ്. <a href="http://weddingsandmarriages.blogspot.com/2011/05/was-it-love-affair-that-went-sour-or.html">ഓ.കെ. ഇന്ദുവും</a> <a href="http://weddingsandmarriages.blogspot.com/2011/06/sumyas-murder-test-case-to-keralas.html">സൌമ്യയും</a>. </span><br />
<span style="font-size: 130%;">ഈ സംഭവങ്ങളുടെയൊക്കെ സന്ദര്‍ഭങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഇവയുടെയൊക്കെ പരിശ്ചേദമായി നില്‍ക്കുന്നത്, സ്ത്രീയെ സ്വകാര്യസ്വത്ത്, ചരക്ക് , മൈനര്‍ തുടങ്ങിയവയായി കാണുന്നതിനുള്ള ആണ് മനസിന്റെ സമ്പ്രദായവും സ്ത്രീ-പുരുഷബന്ധങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ, പുരുഷന്റെ ധാരണകളും മിധ്യാധാരണകളുമാണെന്നു കാണാം. </span><br />
<span style="font-size: 130%;"> <a href="http://www.mathrubhumi.com/story.php?id=195526">ആണ്-പെണ് സൌഹൃദങ്ങള്‍ ഇത്രക്കസഹ്യമായോ </a>എന്ന മാതൃഭൂമിയില്‍ ഡോക്റ്റര്‍ സി-എസ്.ചന്ദ്രിക ചോദിക്കുന്നത് ഈ ധാരണകളേക്കുറിച്ചാണെന്നു തോന്നുന്നു. ആ ലേഖനത്തിനു വന്ന കമന്റുകളില്‍ നല്ല ഒരംശം കേരളത്തിന്റെ പൊതു മനസ് ഈ വിഷയത്തില്‍ എത്ര പിന്തിരിപ്പനാണ് എന്നു കാണീക്കുന്നു. </span><br />
<span style="font-size: 130%;"> </span><br />
<br />
<span style="font-size: 130%;">ഈ പിന്തിരിപ്പന് ധാരണകളെ സൃഷ്ടിച്ചെടുത്തതില്‍, മതങ്ങള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. പക്ഷെ മതങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം മതങ്ങള്‍ പറയുന്നതൊക്കെ അതുപോലെ അനുശാസിക്കുന്നതില്‍ നിന്ന് മാറിനില്ക്കാന് വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം അറിവിനെ ആശയിച്ചിരിക്കുന്ന ഒന്നാണ്. അഥവാ ആ സ്വാതന്ത്ര്യം സ്വയം ഉപയോഗിക്കാന്‍ വ്യക്തി തയ്യാറാകണം.</span><br />
<span style="font-size: 130%;"></span><br />
<a href="http://weddingsandmarriages.blogspot.com/2011/06/slut-march-india-too-is-bracing-for-it.html"></a><br />
<div class="separator" style="clear: both; text-align: center;"></div><br />
<span style="font-size: 130%;"> സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല. അവള് അടിസ്ഥനപരമായി പിഴച്ചവളാണ്, അതുകൊണ്ട് അവള് എപ്പോഴും പുരുഷന്റെ അടിമത്വത്തിലും സംരക്ഷണയിലുമായിരിക്കണം, എന്നു തുടങ്ങുന്ന വചനങ്ങള്‍ മഹദ്വചനങ്ങളായി കൊട്ടിഘോഷിക്കുന്നതില്‍ എല്ലാമതങ്ങളും അവകള്‍ രൂപം കൊണ്ട അന്നു മുതല്‍ (ബിസി. മൂന്നാം നൂറ്റാണ്ടിനു ശേഷം എന്നു പൊതുവായി പറയാം) മത്സരിക്കുന്നുണ്ട്. </span><br />
<br />
<span style="font-size: 130%;">എന്നാല്‍ എന്നും ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ ഇങ്ങനെയായിരുന്നോ? അല്ലായിരുന്നു.</span><br />
<span style="font-size: 130%;"><br />
</span><br />
<span style="font-size: 130%;">മുകളീല്‍ പറഞ്ഞ മത വിശ്വാസങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ സ്ത്രീ- പുരുഷ ബന്ധ വിശ്വാസങ്ങള്‍ രൂപപ്പെടുത്തുന്നതിനു മുന്‍പ് മറ്റൊരു സംസ്കാരം ഇന്ത്യയില്‍ നില നിന്നിരുന്നു. അതിനെ ഞാന്‍ ഹിന്ദു സംസ്കാരമെന്നു വിളിക്കുന്നു. (അതു മുകളില്‍ പറഞ്ഞ ബ്രാഹണ മത വിശ്വാസങ്ങളുടേതില് നിന്നു വളരെ വ്യത്യസ്ഥമാണ് എന്നും പറഞ്ഞു കൊള്ളട്ടെ.)അന്നത്തെ സ്ത്രീപുരുഷബന്ധത്തെക്കുറിച്ച് <a href="http://weddingsandmarriages.blogspot.com/2010/11/vedic-weddings-marraiges-traditional.html">ഇവിടെനിന്നു</a> മനസിലാക്കാം.</span><br />
<span style="font-size: 130%;"><br />
</span><br />
<span style="font-size: 130%;">ഇന്നത്തെ ഭൂരിപക്ഷം ജനതയും മതത്തിന്റെ അടിമത്വത്തില്‍ നിന്ന് സ്വയം മോചിതരാകാന്‍ കഴിയായ്കയാല്‍ മതം പറയുന്നത് വിശ്വസിച്ചു പോരുന്നു. അതിനാല്‍ ഈ പൂര്‍വ-മത കാലഘട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ പുരുഷ ബന്ധങ്ങള്‍ എങ്ങനെയായിരുന്നു എന്നു മനസിലാക്കാന്‍ കഴിയാതെ വരുന്നു അല്ലെങ്കില്‍ ശ്രമിക്കുന്നില്ല. </span><br />
<br />
<span style="font-size: 130%;">ഇന്നു സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്നു പറയുന്ന ഇന്ത്യന്‍/കേരളസ്ത്രീ കടന്നു വന്ന ചരിത്രത്തിന്റെ വഴിത്താരകള്‍ അന്വേഷിച്ചാല്‍ വളരെ ശോകപൂര്‍ണമായ ഒരു കഥയാണ് നാം മനസിലാക്കുന്നത്. മതങ്ങള്‍ മനപൂര്‍വം സ്വന്ത ആശയഗതികള്‍ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനു തിരഞ്ഞെടുത്ത ഒരു ഉപകരണമാകുകയായിരുന്നു സ്തീകള്‍. കാരണം സ്ത്രീകള്‍ക്കു കേന്ദ്രീകൃതമായ ഒരു സ്ഥാനം കുടുംബത്തിലും സമൂഹത്തിലും അന്നുണ്ടായിരുന്നു. അപ്പോള്‍ സമൂഹത്തെ വരുതിക്കു നിര്‍ത്തണമെങ്കില്‍ അതു സ്ത്രീയെ സ്വാധീനിച്ചുകൊണ്ടാകണം എന്നവര്‍ കണക്കു കൂട്ടി. സ്ത്രീയില്‍ കൂടി, കുടുംബത്തിലൂടെ, ഭാവി തലമുറയിലൂടെ ഒരു സമൂഹത്തെ മതങ്ങള്‍ എങ്ങനെ തങ്ങളുടെ വരുതിക്കു രൂപപ്പെടുത്തി എന്നുള്ളതാണ് സ്ത്രീയുടെ ചരിത്രം. (ചിലരൊക്കെ ആ സ്ഥാനം മനപൂര്‍വം ഇന്ന് അംഗീകരിക്കുന്നുണ്ട് എന്നു കാണാം. അവര്‍ക്കു സാമൂഹ്യമായും സാമ്പത്തികമായും അതു കൊണ്ട് നേട്ടവുമുണ്ടായിട്ടുണ്ട്. അതിന്റെ പാരമ്പര്യത്തില്‍ ഒരു പക്ഷെ അവര്‍ അഭിമാനം കൊള്ളുകയുമാകാം. മറ്റു മതങ്ങളിലും അങ്ങനെ മതത്തിന്റെ രീതികളെ ശിരസാ വഹിക്കുന്നവര്‍ ഉണ്ട്. )</span><br />
<span style="font-size: 130%;"><br />
</span><br />
<span style="font-size: 130%;">ആ ചരിത്രത്തിന്റെ വരുതിയില്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ നിന്നു കൊള്ളണമെന്നു പറയുന്നത് അനീതിയും അപകടം നിറഞ്ഞതുമാണ്. ഇരുപത്തി ഒന്നാം നൂറ്റണ്ടിന്റെ സ്വതന്ത്ര മനസിനെ ബി.സി, മൂന്നാം നൂറ്റാണ്ടിന്റെ അടിമവ്യവസ്ഥയിലേക്കു കോണ്ടു പോകണമെന്നു ശഠിക്കുന്നത് നടക്കാത്ത കാര്യമാണ്. </span><br />
<br />
<span style="font-size: 130%;">സ്ത്രീസ്വതന്ത്ര്യത്തെക്കുറിച്ചു പറയുമ്പോഴൊക്കെ, ഇവിടെ ചിലരൊക്കെ, പാശ്ചാത്യ നാടുകളെ എഴുന്നെള്ളിച്ചു കൊണ്ടു വരുന്നതു കാണാം. എന്നാല്‍ അതിനു മുന്‍പായി സ്ത്രീയെ ഒരു വ്യക്തിയായിക്കാണുന്നതില് അഥവാ ആണ്-പെണ് ബന്ധങ്ങളെ അതിന്റെ സ്വാഭാവികമായ വിധത്തില്‍ രൂപപ്പെടുത്തുന്നതില്‍ മതങ്ങളുടെ സംഭാവന എന്താണ് എന്നു നോക്കേണ്ടതുണ്ട്. അതിനു ശേഷം തീരുമാനിക്കാം. പശ്ചാത്യ സംസ്കാരം ഇന്ത്യന്‍ സ്ത്രീത്വത്തിനു വരുത്തി വക്കുന്ന/ വച്ച കുഴപ്പങ്ങള്‍. (പാശ്ചാത്യസംസ്കാരം അങ്ങേ അറ്റത്തെ സംസ്കാരമാണ് എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷെ ഒരോന്നിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ട്)</span><br />
<br />
<br />
<span style="font-size: 130%;">സ്ത്രീ സ്വതന്ത്യയാകുന്നത് സമൂഹത്തിനും, കുടുംബത്തിനും, ഭാവിക്കും നല്ലതാണ്. ആ ചിന്ത കൈവരണമെങ്കില്‍ സ്ത്രീയുടെയും ആണ്-പെണ് ബന്ധങ്ങളുടെയും പേരില്‍ ഇന്നു ചുറ്റിപ്പറ്റിനില്ക്കുന്ന ചില തെറ്റിധാരണകള്‍ അകറ്റണം. അതിലേക്കായി അവ എത്ര അന്യായമായി രൂപപ്പെട്ടവയാണ് എന്നറിയണം. അതിലേക്കുള്ള ശ്രമമാണ് ഇത്.</span><br />
<span style="font-size: 130%;"><br />
</span><br />
<span style="font-size: 130%;">ബാക്കി അടുത്ത ഭാഗം</span><br />
<span style="font-size: 130%;"><br />
</span></div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com1tag:blogger.com,1999:blog-9010284416631210229.post-26565752505530731242011-06-19T00:47:00.000-07:002011-06-19T02:40:49.060-07:00കേരള പൊതുവിദ്യാഭാസ കച്ചവടവും മാര്‍ക്കറ്റ് വ്യവസ്ഥയും<div dir="ltr" style="text-align: left;" trbidi="on"><a href="http://goweri2.blogspot.com/2011/06/blog-post.html#comments">കഴിഞ്ഞപോസ്റ്റില്‍ </a>ഞാന്‍ എഴുതി, 2011 അദ്ധ്യയനവര്‍ഷത്തില്‍, (June to March) കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം കുട്ടികള്‍ കുറവായി എന്ന്. അതോടൊപ്പം 540 സ്വകാര്യ സ്കൂളുകള്‍ക്ക് എന്‍.ഓ.സി. നല്കാന് ഗവണ്മെന്റു തീരുമാനിച്ചു എന്നും. <br />
<br />
ശരിക്കു ചിന്തിച്ചാല്‍, ഈ രണ്ടു സംഭവങ്ങളും പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നു മനസിലാക്കാം.<br />
<br />
<a name='more'></a><br />
പൊതുവിദ്യാഭ്യാസമേഖലയെ സമൂഹത്തില്‍ പൊതുവെ സാമുഹ്യമായും സാമ്പത്തികമായും താഴെക്കിടയിലുള്ളവരാണല്ലോ ആശ്രയിക്കുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളാണ് കുട്ടികളുടെ വീഴ്ചയില്‍ ഒന്നാമതും രണ്ടാമതും നില്ക്കുന്നവ, പത്രവര്‍ത്തകള്‍ അനുസരിച്ച്. പ്രധാനമായ ഒരു ചോദ്യം 2010ല്‍ പൊതു വിദ്യാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഈ കുട്ടികള്‍ 2011ല്‍ എങ്ങോട്ടു പോയി എന്നാണ്. പെട്ടെന്നു പഠിത്തംനിര്‍ത്തി ബാലവേലക്കു പോയോ? കേരളത്തില്‍ അതിനുള്ള സാദ്ദ്യത കുറവാണ്. അപ്പോള്‍ പിന്നെ അവര്‍ സ്വകാര്യ സ്ക്കൂളുകളീല്‍ ചേര്‍ന്നോ? എങ്കില്‍ അതെന്തുകൊണ്ട് ? രക്ഷകര്‍ത്താക്കളും കുട്ടികളും എപ്പോഴും നോക്കുന്നത്, ഗുണമേന്മകൂടിയതും ചിലവുകുറഞ്ഞതുമായ വിദ്യാഭ്യാസമാണല്ലോ? മാര്‍ക്കടിസ്ഥാനത്തില്‍ വിദ്യാഭ്യസം ചരക്കാകുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ മാര്‍ക്കറ്റ് ബലത്തില്‍ അടിസ്ഥാനപ്പെടുത്തിയാണല്ലോ കാര്യങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. എന്നാണല്ലോ മുതലാളിത്ത വ്യവസ്ഥയുടെ രീതി. മാര്‍ക്കറ്റ് എന്നു പറഞ്ഞാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്നല്ല അര്‍ത്ഥം, ഗുണമേന്മയനുസരിച്ച്, ഒരോഉപഭോക്താവും, ഒരോ ചരക്കും തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം എന്നാണ്.<br />
<br />
പക്ഷെ അറിയാവുന്ന സത്യങ്ങളുടെ അടിസ്ഥാനത്തില്‍, കേരളത്തിലെ സ്വകാര്യസ്കൂളുകള്‍ പൊതുവിദ്യാലയങ്ങളേക്കാള്‍ ചിലവുകുറഞ്ഞവയാകാന്‍ ഒരു സാദ്ധ്യതയുമില്ല, തന്നെയുമല്ല, അവയേക്കാള്‍ വളരെ മടങ്ങു ചിലവു കൂടിയവയുമാണ്. അപ്പോള്‍ പിന്നെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രക്ഷകര്‍ത്താക്കള്‍ എന്തിനു ചിലവുകൂടിയ സ്വകാര്യസ്കൂളുകള്‍ തിരഞ്ഞെടുത്തു/ക്കും. <br />
<br />
<br />
ഇനീ ഗുണമേണ്മ നോക്കിയാണെങ്കിലോ? കേരളത്തിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവണ്മെന്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലേതിനേക്കാള്‍ യോഗ്യതകുറഞ്ഞ അദ്ധ്യാപകരാണ് അദ്ധ്യയനം നടത്തുന്നത് എന്നു പലപ്പോഴും വാര്‍ത്തകളീലും ബ്ലോഗുകളിലും വായിച്ചിട്ടുണ്ട്. യോഗ്യത കഴിവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വസ്തുതയാണ്. അടിസ്ഥാന യോഗ്യതകളില്ലാത്ത അദ്ധ്യാപകര്‍ക്ക് കണ്ടെന്റില്‍ പൊതുവെ സ്വാധീനമില്ല. സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ കണ്ടന്റ് ഗ്യാപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാഭ്യാസ മാനേജര്‍മാരും രക്ഷിതാക്കളും അറിയേണ്ട വിഷയമാണ്. അദ്ധ്യാപക നിയമനത്തില്‍ പി.റ്റി.എ (പേരെന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്)കള്‍ക്കുള്ള പങ്കും ഉത്തരവാദിത്തവും അതിനെ ഉദ്ദേശിച്ചുള്ളതാണ്. ഇതു മാര്‍ക്കറ്റ് വ്യവസ്ഥയില്‍ രക്ഷകര്‍ത്ത-ഉപഭോക്താവിനെ എങ്ങനെ വിദ്യാഭാസ-ചരക്കിനെക്കുറിച്ച് അറിവുള്ളവരാക്കുന്നു എന്നുള്ളതിനുദ്ദേശിച്ചിട്ടുള്ളതാണ്. എന്നു പറഞ്ഞാല്‍ രക്ഷിതാക്കാള്‍ തങ്ങളുട കുട്ടികളെ എവിടേക്കു തിരിക്കണം, തിരിക്കരുത് ഇവയൊക്കെ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കണം, മാര്‍ക്കറ്റ് വ്യവസ്ഥയില്‍. അല്ലാതെ മതനേതാക്കളും ഗവണ്മെന്റു പോലും പറയുന്നതനുസരിച്ചായിരിക്കരുത്.<br />
<br />
അതോ രക്ഷിത്താക്കള്‍ കുട്ടികളുടെ ജയ വിലവാരമാണോ നോക്കുന്നത്. അങ്ങനെയാണെങ്കില്‍ കേരള സ്കൂള്‍ തലത്തിലുള്ള ജയ ശതമാനം സി.ബി.എസ്.ഇ സ്കൂളുകളിലേതിനേക്കാള്‍ കൂടുതലാണ് എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. <br />
<br />
സി.ബി.എസ്. ഇ. ഇംഗ്ലീഷ് മീഡിയമാണ് എന്നുള്ളതാണ് രക്ഷകര്‍ത്താക്കളെ ആകര്‍ഷിക്കുന്നത് എന്നു കേള്‍ക്കുന്നു. ഇംഗ്ലീഷ് മീഡിയം എന്നത് ഒരു ഉമ്മാക്കിയാണ്. കാരണം ഇംഗ്ലീഷ് മലയാളിലുടെ മാതൃഭാഷയല്ല. അതു പഠിപ്പിക്കാന്‍ പ്രത്യേക യോഗ്യതയുള്ള അദ്ധ്യാപകര്‍ ആവശ്യമാണ്. എന്നു പറഞ്ഞാല്‍ മലയാളത്തില്‍ കൂടെയല്ല ഇംഗ്ലീഷ് പഠിക്കേണ്ടത്/പഠിപ്പിക്കേണ്ടത് എന്നര്‍ത്ഥം. ചില എയ്ഡഡ് പ്രൈവറ്റ്സ്കൂള്‍ ജേതാക്കളുടെ ഇംഗ്ലീഷ് സംസാരവും പ്രഭാഷണവും കേട്ടതില്‍ നിന്നാണ് ഈ പറയുന്നത്.<br />
<br />
പൊതുവെ കിട്ടിയ വിവരങ്ങളില്‍ നിന്ന്, കേരളത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ പൊതുവെ ഇംഗ്ലീഷ് വിദ്യാഭ്യസത്തിന്റെ നിലവാരം വളരെ പരിതാപകരമാണെന്നാണ് എനിക്കു മന്സിലാക്കാന് കഴിഞ്ഞിട്ടുള്ളത്. (തെറ്റാണെങ്കില്‍ തിരുത്തുക). ഇംഗ്ലീഷ് നിലവാരം കൂടിയ പ്രൈവറ്റ് സ്കൂളുകള്‍ ഇല്ല എന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. നൂറുശതമാനം സ്വകാര്യമായ വിദ്യാലയങ്ങള്‍ ഉണ്ട്. പക്ഷെ അവയെകുറിച്ചല്ലല്ലോ ഇവിടെ ചര്‍ച്ച. എന്നു പറഞ്ഞാല്‍ ഇവിടെയും രക്ഷകര്‍ത്താക്കള്‍ക്ക് മാര്‍ക്കറ്റ് വ്യവസ്ഥയില്‍ കിട്ടേണ്ട അറിവു കൊടുക്കുന്നില്ല എന്നര്‍ത്ഥം.<br />
<br />
ഇനി മൂല്യാധിഷ്ഠിധവിദ്യാഭ്യാസത്തിനുവേണ്ടിയാണോ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ മൈനോരിറ്റികളുടെ സിബി.എസ്.ഇ സ്കൂളുകളീല്‍ വിടുന്നത്? അവിടെ ബൈബിള്‍- ഖുറാന് - ബ്രാഹമാണിക് -അധിഷ്ഠിത മത മൂല്യ പഠനങ്ങളല്ലാതെ മാനവിക-സിവിക് മൂല്യങ്ങള്‍ പഠിപ്പിക്കുന്നതായോ പരിപാലിക്കപ്പെടുന്നതായോ എനിക്കറിവില്ല. പിന്നോക്കം നില്ക്കുന്നതില് ഭൂരിപക്ഷവും സംസ്കാരിക ഹിന്ദുക്കളാകയാല്‍, അവര്‍ക്കു ഈ മത പഠനത്തോട് അകമഴിഞ്ഞ് യാതൊരു താല്പര്യവുമുണ്ടാകാന്‍ വഴിയില്ല.<br />
<br />
ഇനി കഴിഞ്ഞകുറെ വര്‍ഷങ്ങളായി കേരളത്തിന്റെ സമൂഹ്യജീവിതം ശ്രദ്ദിച്ചാല്‍ പെട്ടെന്നു മനസില്‍ വരുന്നത്, അവിടെ നടക്കുന്ന വന്പിച്ച മൂല്യ ച്യുതിയേക്കുറിച്ചാണ്. അവിടെ ഒരുകാലത്തു നിലകൊണ്ടിരുന്ന മാനവിക-സിവിക്ക് മൂല്യങ്ങളും ധാര്‍മ്മികതയും ഇന്നു നഷ്ടമായിക്കൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസത്തില്‍ മൂല്യനിര്‍മ്മിതിക്കുള്ള സ്ഥാനം വളരെ പ്രധാനമണ്. എങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസവ്യവസ്ഥകള്‍ അമ്പേ പരാജയമാണ് എന്നു കാണാം. അതില്‍ സ്വകാര്യവിദ്യാഭ്യാസമെന്നോ പൊതു വിദ്യാഭ്യാസമെന്നോ വേര്‍തിരിച്ചെടുക്കാനാകില്ല, എങ്കിലും സ്വകാര്യവിദ്യാഭ്യാസത്തിന് പൊതുവിദ്യാഭ്യാസത്തേക്കാല്‍ മൂല്യനിര്‍മ്മിതിയില്‍ സ്ഥാനം കൊടുക്കാന്‍ കഴിയില്ല. വന്‍ തോതില്‍ കൊള്ളയും കൊലയും വൈറ്റ്കോളര്‍ തട്ടിപ്പുകളും നടത്തുന്നവര്‍ സ്വകര്യസ്ക്കൂളുകളുടെ നിര്‍മ്മിതികള്‍ തന്നെയാണ് <br />
<br />
ചുരുക്കിപ്പറഞ്ഞാല്‍ രക്ഷിതാക്കള്‍ അവിടെ അജ്ഞരാണ്. മാര്‍ക്കറ്റ് ഫോഴ്സിനനുസരിച്ച്, വകതിരിവോടെ ചോയിസുകള്‍ തിരഞ്ഞെടുക്കാനുള്ള സാഹചര്യങ്ങള്‍ കേരള വിദ്യാഭ്യാസമേഖലയില്‍ ഇല്ല, ഇനി കുട്ടികള്‍ സ്വയമങ്ങു തിരഞ്ഞെടുക്കട്ടെ എന്നു തീരുമാനിച്ചലും സ്വഹഹര്യങ്ങള്‍ മാറുന്നില്ല.<br />
<br />
തക്കതായ ആവശ്യങ്ങളോ സാധൂകരണങ്ങളോ ഇല്ലാതെ സ്വകാര്യസ്കൂളുകള്‍ സ്ഥാപിക്കുന്നത് പൊതുവിദ്യാഭ്യാസത്തിനു മനപൂര്‍വം ക്ഷതമേല്‍പ്പിക്കുന്ന വിധത്തിലാണ്. അതു സ്വഭാവികമല്ല, മന:പൂര്‍വമായി അധികാരികളും, കുത്തക-മതമൈനോരിട്ടികളും സൃഷ്ടിച്ചെടുത്ത, അനീതിപരമായി സ്വാര്‍ദ്ധതാല്പര്യമായ ഇതു മാര്‍ക്കറ്റ്-വ്യവസ്ഥയല്ല, കേവല ഫ്യൂഡല്‍ വ്യവസ്ഥയാണ്. <br />
<br />
<br />
രക്ഷിതാക്കളും കുട്ടികളും ഒരു ഫാഷനു വേണ്ടിയാണ് തങ്ങളുടെ കുട്ടികളെ സി.ബി.എസ്.ഇ. ഇംഗ്ലീഷ് മീഡിയത്തില്‍ വിടുന്നത് എന്നു പലയിടത്തും വായിക്കുകയുണ്ടായി. അതു ശരിയാണ്. സ്വന്തമായ ചിന്താശക്തിയും തീരുമാനവുമില്ലാതെ സോഷ്യല്‍ സ്റ്റാറ്റസിന്റെ ഒഴുക്കിനനുസരിച്ച് സ്വയം ഒഴുകുന്ന ഇത്തരം രക്ഷകര്‍ത്താക്കളുടെ കൂട്ടത്തെ അവിടെ ഉണ്ടാക്കിയയെടുക്കുന്നതിന്റെ കാരണങ്ങളാണ് ഞാന്‍ മുകളില്‍ എഴുതിയത്. തങ്ങളുടെ കുട്ടികള്‍ വിദ്യാഭ്യാസത്തിലൂടെ ഔന്യത്ത്യത്തിലെത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നവരാണ് പ്രത്യേകിച്ച് കേരളത്തിലെ ഭൂരിപക്ഷം രക്ഷിതാക്കളും. വിദ്യാര്‍ത്ഥികളും അങ്ങനെ വിശ്വസിക്കുന്നവരാണ്. ആ അവസ്ഥയെ ദുര്‍വിനിയോഗം ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ മര്‍ക്കറ്റിന്റെ പേരില്‍ നടക്കുന്നത്.<br />
<br />
<br />
<br />
<br />
<br />
എന്തായാലും നിലവാരമില്ലാത്ത വിദ്യാഭ്യാസം കൊണ്ട്, കുട്ടികള്‍ക്ക് വലിയ പ്രയോജനമൊന്നുമുണ്ടാകില്ല.<br />
<br />
ഇനി പൊതു വിദ്യാലയങ്ങളിലേക്കു പോയാല്‍, 2011ലെ കേരളത്തിലെ എസ്.എസ്.എല്‍.സി ജയത്തെക്കുറിച്ചു പറഞ്ഞാല്‍,<br />
‘Pass percentage has increased to 91.37% when compared to last year‘, but in Thiruvananathapuram state it was only 85.95%.<br />
<br />
ഇവിടെയും ഞാന്‍ മുന്‍പോസ്റ്റില്‍ സൂചിപ്പിച്ചതു പോലെ കേരള എസ്.എസ്.എല്‍.സി റിസല്‍ട്ടിനെക്കുറിച്ച് ഒരു മീഡിയ സമഗ്രപഠനം (മറ്റു രാജ്യങ്ങളില്‍ നടത്തുന്നതു പോലെ) കണ്ടെത്താന്‍ കഴിഞ്ഞില്ല. <br />
<br />
അപ്പോള്‍ 91.37% വിജയം മുങ്കാലത്തേതിനേക്കാള്‍ കൂടുതലാണെങ്കില്‍, പിന്നെ എന്തു കാരണത്തിന്റെ പേരിലാണ് ഇത്രയും ജയമുണ്ടാക്കിയ ഒരു സമ്പ്രദായത്തെ മാറ്റിമറിക്കുന്നത്? 91.37% പ്രശസ്തമായ വിജയമാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനത്തേയും പിന്നിലാക്കിക്കൊണ്ട്, 540 സ്കൂളുകളെ കുത്തക മുതലാളീമാര്‍ക്കു വിട്ടുകൊടുക്കുമ്പോള്‍ മുകളില്‍ പറഞ്ഞ സമ്പ്രദായത്തിനു സാരമായ ക്ഷതമേല്‍ക്കുകയാണ്. അതിന്റെ മോട്ടിവേഷന്‍ എന്ത്? അതുകോണ്ടുള്ള നേട്ടങ്ങളെന്ത്? ആര്‍ക്കു നേട്ടങ്ങളുണ്ടാകുന്നു, ഇതൊക്കെ ബഹുമാനപ്പെട്ട വകുപ്പു മന്ത്രിമാര്‍ ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. അതു കുടി മാര്‍ക്കറ്റ് വ്യവസ്ഥയാണ്. അല്ലാതെ മന്ത്രിമാരും മുതലാളീമാരും തന്നെ കൂടിയിരുന്നങ്ങു തീരുമാനിച്ചാല്‍ മാര്‍ക്കറ്റ് വ്യവസ്ഥയാകുകയില്ല. അതുകൊണ്ടാണ് മാര്‍ക്കറ്റ് വ്യവസ്ഥിതിയുടെ ഭാഗമായി വിവരാവകാശവും ജനങ്ങള്‍ക്കു പ്രാപ്യമാകേണ്ടിയിരിക്കുന്നത്. <br />
<br />
തുടരും</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com9tag:blogger.com,1999:blog-9010284416631210229.post-34943918336080089442011-06-17T09:44:00.000-07:002011-06-18T01:48:32.124-07:00കേരളവിദ്യാഭ്യാസം - പ്രതിസന്ധിയില്‍ (Kerala education at a Crossroads)<div dir="ltr" style="text-align: left;" trbidi="on">അടുത്തയിടെ നിരന്തരമായി വരുന്ന പത്രവാര്‍ത്തകളീല്‍ നിന്ന് മനസിലാകുന്നത് കേരളവിദ്യാഭ്യാസം ഒരു പ്രതിസന്ധിയില്‍ ആണെന്നാണ്. അതിനുപോല്ബലകമായ വാര്‍ത്തകളെ ഒന്ന് അക്കമിട്ടു പറഞ്ഞാല്‍:<br />
<br />
<a name='more'></a><br />
1.കേരളത്തിലെ പൊതുവിദ്യാഭ്യസ മേഖലയില്‍ ഒരുലക്ഷത്തി ഇരുപതിനായിരം കുട്ടികളുടെ കുറവുണ്ടായിരിക്കുന്നു. <br />
<br />
2. പുതിയതായി അധികാരത്തില്‍ വന്ന യൂ.ഡി.എഫ്. <a href="http://workersforum.blogspot.com/2011/06/blog-post_458.html">ഗവണ്മെന്റ് 540</a> പുതിയ സ്കൂളുകള്‍ക്ക് എന്‍.ഓ.സി നല്കുന്നു.<br />
<br />
3. 10ആം ക്ലാസിലെ സമൂഹ്യപാഠപ്പുസ്ഥകത്തില് വസ്തുതാപരമായ ക്രമക്കേടുകള്‍. ലോകസംസ്കാരത്തിന്റെ ചരിത്രമെഴുതിയതില്‍ മുങ്കാല ഗവണ്മെന്റിനു തെറ്റുപറ്റിയിരിക്കുന്നു.<br />
<br />
4. മലയാളിയുടെ മാതൃഭാഷയായ മലയാള പഠനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍. മാതൃഭാഷയില്‍ അദ്ധ്യയനം നടത്തുന്നത്, വിദ്യാര്‍ഥിയുടെ അവകാശമാണെന്ന യൂ എന്നിന്റെ തീരുമാനത്തെ ഇന്ത്യന്‍ ഗവണ്മെന്റ് അംഗീകരിക്കുമ്പോഴും സി.ബി.എസ്.ഇ സമ്പ്രദായത്തില്‍ പഠിത്തം തേടേണ്ടി വരുന്ന കേരളത്തിലെ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും, അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു.<br />
<br />
എന്നാല്‍ പത്രവാര്‍ത്തകളില്‍ പ്രാധാന്യം തേടാത്ത വേറെയും പ്രശ്നങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസലോകത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെ മുഴുവന്‍ ചങ്കിലേക്ക് ഏറ്റുവാങ്ങി അവയെ സകാര്യദുഖങ്ങളുടെ കൂട്ടത്തില്‍ നേരിടുന്നവര്‍-കേരളത്തിലെ അനേകം വരുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷകര്‍ത്താക്കളും. അവരുടെ പ്രതികരണങ്ങളോ, താല്പര്യങ്ങളോ, പ്രതിഷേധങ്ങളോ ഇതു വരെ ഒരു പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തിയതായി അറിഞ്ഞുകൂടാ. (ഉണ്ടെങ്കില്‍ അവ ഞാന്‍ വായിച്ചിട്ടില്ല). ഈ അവസ്ഥക്കു കാരണം, ഒരു പക്ഷെ ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഭൂരിപക്ഷവും സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും, ഗ്ലോബലിസത്തിന്റെ ഇന്നത്തെ മായാജാലത്തില്‍ വഴിമുട്ടി നില്‍ക്കുന്നവരും, മത മൌലിക മൈനോരിറ്റി വ്യവസ്ഥകളില്‍ പ്രതിനിധാനം ലഭിക്കാത്തവരുമായതു കൊണ്ടാകാം.(സെന്സേഷനിസമില്ലെങ്കില് പിന്നെ കേരള ജേര്ണലിസത്തിനെന്തു താല്പര്യം) <br />
<br />
മുകളില്‍ പറഞ്ഞ പ്രശ്നങ്ങളെ ഒന്നൊന്നായി പരിശോധിക്കുകയാണ് ഈ പൊസ്റ്റിന്റെ/പോസ്റ്റുകളുടെ ഉദ്ദേശം.<br />
<br />
1.കേരളത്തിലെ പൊതുവിദ്യാഭ്യസ മേഖലയില്‍ ഒരുലക്ഷത്തി ഇരുപതിനായിരം കുട്ടികളുടെ കുറവുണ്ടായിരിക്കുന്നു. ഇതു പൊതു വിദ്യാലയ ജീവിതത്തിന്റെ ഭാഗമായ എല്ലാവരെയും-അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താകള്‍, സ്കൂളുകളിലെ സഹായ തസ്ഥികകളില്‍ ജോലി ചെയ്യുന്നവര്‍, വിദ്യാഭ്യാസ മാനേജൂമെന്റില് ജോലിചെയ്യുന്നവര്‍-ബാധിക്കുന്ന ഒരു പ്രശ്നമാണ്. ആ പ്രശ്നം ബാധിച്ചിരിക്കുന്നവര്‍ കേരള കോണ്സ്റ്റുറ്റ്വന്സിയുടെ ഒരു പ്രധാനഭാഗമാണ്. അതുകൊണ്ടു തന്നെ അതിന്റെ പ്രശ്നകാരണങ്ങളിലേക്കും പരിഹാരത്തിലേക്കും കാതലായ അന്വേഷങ്ങള്‍ നടത്തേണ്ടത്, ഗവണ്മെന്റിന്റെ ചുമതലയാണ്. അതുപോലെ, വിദ്യാഭ്യാസ സംഘടനകളുടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, മറ്റു സിവിക്ക് സംഘടനകളുടെയും ചുമതലകളാണ്. അതിനു പകരം ആപ്രശ്നം ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പത്ര ധര്‍മ്മത്തിന്റെ ഹരി ശ്രീ പോലും അറിയാന്‍ പാടില്ലാത്ത കുറെ പത്രപ്രവര്‍ത്തക തൊഴിലാളികളുടെ ഭാവനക്കു വിട്ടുകൊടുത്തിരിക്കുന്ന ഒരു കോമിക്കല്‍ സമ്പ്രദായമാണ് അവിടെ കാണുന്നത്. പത്രമുതലാളീമാരുടെ ദാസ്യപ്പണി തങ്ങളുടെ പ്രൊഫഷലിസമെന്നു തെറ്റിദ്ധരിക്കുന്ന <br />
മുകളില്‍ പറഞ്ഞവരാണ് ഞങ്ങളുടെ വിധിയെഴുതുന്നതെന്ന് അതനുഭവിക്കുന്നവര്‍ വിശ്വസിക്കയും ചെയ്യുമ്പോള്‍ പൂര്‍ത്തിയാകുന്നു, കേരളത്തിന്റെ പ്രതിസന്ധിയും പിന്നോക്കാവസ്ഥയും.<br />
<br />
2. പുതിയതായി അധികാരത്തില്‍ വന്ന യൂ.ഡി.എഫ്. <a href="http://workersforum.blogspot.com/2011/06/blog-post_458.html">ഗവണ്മെന്റ് 540</a> പുതിയ സ്കൂളുകള്‍ക്ക് എന്‍.ഓ.സി നല്കുന്നു.<br />
<br />
ഒന്നാമത്തെ പോയിന്റിനോടനുബന്ധിച്ച് ഉയര്‍ത്തിയ പരാതികള്‍ക്കു ഒന്നാം നമ്പര്‍ തെളിവാണ്, രണ്ടാമത്തെ പോയിന്റില്‍ ചൂണ്ടുക്കാണിച്ചിരിക്കുന്നത്. അതായത്, ഒരു ലക്ഷത്തി ഇരുപതിനായിരം കുട്ടികള്‍ പൊതു വിദ്യാഭ്യാസത്തില്‍ നിന്നു അപ്രത്യക്ഷമാകുമ്പോള്‍ എങ്ങനെയാണ് 540 സ്വകാര്യസ്കൂളുകള്‍ പുതുതായി തുടങ്ങുന്നതിന് ഗവണ്മെന്റിന് അംഗികാരം നല്കാന് കഴിയുന്നത്? <br />
<br />
<br />
ജനങ്ങളോട്, ഉത്തരവാദിത്തബോധമുള്ള ഒരു ഗവണ്മെന്റിനും അതു ചെയ്യാന്‍ സാധിക്കില്ല.അതുപോലെ പ്രശ്നത്തെ ശാസ്ത്രീയമായി പഠിച്ചു മനസിലാക്കുന്ന ഒരു ഗണ്മെന്റിനും.<br />
<br />
അപ്പോള്‍ പുതിയ ഗവണ്മെന്റ് ജനങ്ങളെ സേവിക്കുന്നു എന്നു പറയുന്നെങ്കിലും സ്വന്തം രാഷ്ട്രീയ നിലനില്‍പ്പാണ് തങ്ങള്‍ക്കേറ്റവും പ്രധാനപ്പെട്ടത് എന്നു കാണിക്കുന്നതായാണ് തോന്നുന്നത്. പുതിയതായി എന്‍.ഒ.സി കൊടുത്തിരിക്കുന്ന സ്കൂളുകള്‍ കുത്തകകളുടെയും മൈനൊരിറ്റികള് എന്ന സാങ്കേതീകതയില് യഥാര്‍ഥ ഐഡെന്റിറ്റി മറച്ചു പിടിച്ചിരിക്കുന്ന മതമൌലികവാദികളുടെയും സവര്‍ണ ഹിന്ദുത്വമതക്കാരുടെയും ഉടമസ്ഥതയിലാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമൂണ്ടോ? തീര്‍ശ്ചയായും ഈക്കൂട്ടര്‍ ഇപ്പൊഴത്തെ ഗവണ്മെന്റിനു കൈയ്യഴിഞ്ഞ സഹായങ്ങള്‍ നല്കിയിട്ടൂണ്ടാകാം. പക്ഷെ അതിനു പ്രത്യുപകാരമായി പൊതുജനങ്ങല്‍ക്ക് ആവശ്യമായ അവകാശങ്ങള്‍ നിഷേധിക്കുന്നതു ജനാധിപത്യപരമാണോ എന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യക്തികള്‍ക്കും ഗവ്വണ്മെന്റിനും തെറ്റു പറ്റാം, പക്ഷെ അതു തിരുത്തുവാനും കഴിയണം. <br />
<br />
എന്നാല്‍ ഗവണ്മെന്റീനും ചിലവാദങ്ങള്‍ ഇവിടെ ഉന്നയിക്കാം. എല്ലാവര്ക്കും മക്കളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നതിലുമുപരി, അവരുടെ കഴിവുകള്‍ എവിടെ നില്ക്കുന്നു എന്നു മനസിലാക്കിയാലും ഇല്ല്ലെങ്കിലും, അവരെ എന്‍ ജിനീയര്‍മാരും ഡോക്ടര്‍മാരും ആക്കണം. പക്ഷെ അതിനനുസരിച്ച വിദ്യാഭ്യാസസ്ഥപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള റിസോഴ്സുകള്‍ ഗവണ്മെന്റിനില്ല. പിന്നെ ഈ പാവം ഗവണ്മെന്റുകള് ഈ മൊതലാളിമാരെ ആശ്രയിക്കണം, കാരണം കാശുള്ളത് പ്രധാനമായി അവര്‍ക്കാണ്. അവരില്‍ പ്രധാനമായും മൈനോരിട്ടികള്ക്കാണ്.<br />
<br />
ശരിയാണ് കേട്ടാല്‍ വളരെ സത്യസന്ധമായി നെരെവാ നേരെപോ എന്നു തോന്നിക്കുന്ന ഈ വാദഗതികള്‍ കേരളത്തിലെ ജനങ്ങള്‍ അതിന്റെ നെല്ലും പതിരും മാറ്റി മനസിലക്കാന്‍ തയ്യാറാകണം. <br />
തുടരും...<br />
<br />
<br />
<br />
<br />
</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com10tag:blogger.com,1999:blog-9010284416631210229.post-59074291917421366122011-05-28T13:02:00.000-07:002011-06-02T07:12:53.750-07:00A Global Initiative of Non-racial Keralites (AGINK) -Post-2<div dir="ltr" style="text-align: left;" trbidi="on"><u>പോസ്റ്റ്-2</u><br />
<br />
ഈ സംരംഭത്തിലെ രണ്ടാമത്തെ പോസ്റ്റാണ് ഇത്. <a href="http://draft.blogger.com/post-edit.g?blogID=9010284416631210229&postID=5809657584664531936">പോസ്റ്റ്-1</a> ഇവീടെ വായിക്കാം. ഈ സംരംഭത്തിന്റെ ഫിലോസഫിയെക്കുറിച്ചും, ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചും അവിടെ വിശദീകരിച്ചിട്ടൂണ്ട്. <br />
<br />
<a name='more'></a><br />
<br />
പോസ്റ്റ് ഒന്നിനോട് ഇനിയും പ്രതികരിക്കാനുള്ള സമയമുണ്ട്. ഒന്നാമത്തെ പോസ്റ്റില്‍ ഈ സംരംഭത്തിന്റെ പേര് A Global Initiative of Non-racial bloggers എന്നതു മാറ്റി A Global Initiative of Non-racial Keralites (AGINK) എന്നാക്കി മാറ്റിയിരിക്കുന്നു. ബ്ലോഗേഴ്സിന്റെ സംരംഭം എന്നു പറയുമ്പോള്‍ ബ്ലോഗേഴ്സ് അല്ലാത്തവര്‍ അതില്‍ ഇള്പ്പെടുന്നില്ല എന്നു വരും. ഈ ചിന്താക്കുഴപ്പം മാറ്റുന്നതിനു വേണ്ടിയാണ് ഈ മാറ്റം.<br />
<br />
<b>ഇതിന്റെ അടുത്ത പടികള്‍</b><br />
<br />
1ഏതു ലവലിലുള്ള കുട്ടികളെയാണ്, ന്യായമായി ഇതിലേക്ക് പ്രതീക്ഷിക്കേണ്ടത് 2. അവരെ എങ്ങനെ കണ്ടെത്തും 3. അവരെ ഒരു ബ്ലൊഗു തുടങ്ങുന്നതിന്റെ സാങ്കേതികവശങ്ങള്‍ എങ്ങനെ മനസിലാക്കിക്കാന്‍ കഴിയും<br />
<br />
<br />
അതിലേക്കായി അഭിപ്രായ രൂപീകരണം ആവശ്യമാണ്. സഹകരിക്കുമല്ലോ<br />
1. ഇംഗ്ലീഷ് മലയാളത്തിന് പകരം നില്ക്കുന്നു, എന്ന് ഒരു തരത്തിലും ഈ സംരംഭം വിശ്വസിക്കുന്നില്ല. അതിനാല്‍ മലയാളം ശരിക്കു പഠിച്ചു കഴിഞ്ഞവരെയാണ് ഇതിലേക്ക് അഭികാമ്യം. അതായത് സെക്കണ്ടറി ലെവലില്‍ ഇപ്പോല്‍ പടിക്കുന്നവര്‍. അതു ഗ്രെഡ് 10 ലുള്ള കുട്ടികള്‍ പരീക്ഷയോടു കൂടുതല്‍ അടുത്തു വരുന്നവരാകയാല്‍, അവരെ ഉല്പ്പെടുത്തണമെന്നില്ല, എന്നാണ് ഞാന്‍ കരുതുന്നത്. ബ്ലോഗെഴുതാന്‍ പോയ കാരണത്താല്‍ പത്താം ക്ലാസില്‍ പെര്‍ഫോമന്‍സ് കുറഞ്ഞു പോകരുതല്ലോ<br />
2. അവരെ എങ്ങനെ കണ്ടെത്തും.<br />
ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം. കുട്ടികള്‍ക്ക് computer internet facilities വേണം. ഇതെങ്ങനെ സാധിക്കും.<br />
3. അങ്ങനെയുള്ള കുട്ടികളെ കണ്ടെത്തിയാല്‍ അവര്‍ക്ക് ബ്ലോഗു തുടങ്ങാനുള്ള സാന്തേതിക അറിവുകള്‍ കൊടുക്കുവാന്‍ എങ്ങനെ സാധിക്കും.<br />
<br />
ഈ മൂന്നു കര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.<br />
<br />
ഇനി ബാക്കി അടുത്ത പോസ്റ്റില്‍ <br />
<br />
<br />
<br />
<br />
</div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com2tag:blogger.com,1999:blog-9010284416631210229.post-5346677253538360152011-05-26T11:43:00.000-07:002011-06-15T12:26:03.241-07:00സൌമ്യ കൊലക്കേസ്- കേരളത്തിലെ നല്ല മനസുകള്‍ ഒന്നിക്കട്ടേ, ഉയര്ന്നെഴുനേല്ക്കട്ടെ<div dir="ltr" style="text-align: left;" trbidi="on">സൌമ്യകൊലക്കേസിനേക്കുറിച്ച് കുറച്ചു ദിവസങ്ങളായി ബ്ലോഗില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇനിയും പ്രത്യേകമായി ഒന്നും എഴുതാനില്ല. കാരണം ഇപ്പോള്‍ മാദ്ധ്യമങ്ങളീല്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ അവയെ ശരി വക്കുന്നു.<br />
<br />
<a name='more'></a>ആദ്യമായി അത്യന്തം ഹൃദയസ്പര്‍ശിയായ വിധത്തില്‍ സൌമ്യയുടെ കൊലയാളിയെന്നാരോപിക്കുന്ന കോവിന്ദച്ചാമിക്കുവേണ്ടി കേസിന്റെ തെളിവെടുപ്പില്‍ ആസൂത്രിതമെന്നു സംശയിക്കേണ്ടുന്ന വിധത്തില്‍ പന്തികേടുകള്‍ കെസന്വേഷകര് വരുത്തി വച്ചിരുന്നു എന്നും അതിനനുസരിച്ച് ഇപ്പോള്‍ കേസു വാദിക്കല് എന്ന പ്രഹസനത്തിനുവേണ്ടി, ഒരു ബോംബെവാലാ വക്കീലിന്റെ നെതൃത്വത്തില്‍ അഞ്ചംഗ വക്കീല്‍ സംഘം ത്രിശൂരില്‍ തയ്യാറാകുന്നു എന്നുമുള്ള വര്‍ത്ത ഒരിലയുടെ ബ്ലോഗില്‍ നിന്നുമാണ് വായിച്ചത്. താഴെപ്പറയുന്ന രണ്ടു പോസ്റ്റുകളിലായാണ് അദ്ദേഹം ആ വിവരങ്ങള്‍ എഴുതിയത്. അവ താഴെക്കൊടുക്കുന്നു.<br />
<a href="http://verutheorila.blogspot.com/2011/05/blog-post_19.html">സൌമ്യയെ വീണ്ടും കൊല്ലരുതെ</a><br />
<br />
<a href="http://draft.blogger.com/post-edit.g?blogID=9010284416631210229&postID=534667725353836015"> അതിനാല്‍, </a><a href="http://verutheorila.blogspot.com/2011/05/blog-post_21.html">സൌമ്യക്കൊരു പോരാട്ടവഴിതുറക്കാം</a><br />
<br />
കൊല്ലപ്പെട്ട സൌമ്യയോടു കാണിക്കുന്ന അനീതിയില്‍ ബ്ലോഗര്‍മാര്‍ അതിശക്തമായി പ്രതികരിച്ചു എന്ന് ഈ രണ്ടു പോസ്റ്റ്കളിലെയും കമന്റുകള്‍ വായിച്ചാല്‍ മതിയാകും. പക്ഷെ അതിനപ്പുറത്തേക്ക് ഒന്നും നടന്നിട്ടില്ല, നടക്കുന്നില്ല. ബ്ലോഗിന്റെ ഉടമസ്ഥന് ഒരില സമയം പാരിമിതമായി ഉള്ള ആളാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാലായിരിക്കാം ബ്ലോഗില്‍ അദ്ദേഹം തന്നെ മുന്നോട്ടു വച്ച ആ പോരാട്ട വഴി എവിടെയായി എന്നൊന്നന്വേഷിക്കാനായി പോലും ഇപ്പോള്‍ കാണുന്നില്ല. അഥവാ അദ്ദേഹത്തിനു കഴുയുന്നതു ചെയ്തു എന്നു സമാധാനിക്കുകയായിരിക്കും അഭികാമ്യം. <br />
<br />
സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ഈ രണ്ടു പോസ്റ്റുകളിലെയും വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ ഹൈപ്രൊഫൈല്‍ മീഡിയ ആ വിഷയത്തില്‍ നിശബ്ദരായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെ.<br />
<br />
എന്നാല്‍ ചിലവ ഇപ്പോള്‍ ആ മൌനം ഭേദിച്ചിരിക്കുന്നു എന്ന് താഴെപ്പറയുന്ന വാര്‍ത്തകള്‍ തെളിവു നല്കുന്നു: <br />
<br />
1. http://news.keralakaumudi.com/news.php?nid=1a92c3c1a6e602e9e12ae62c82bbb3af <br />
<br />
2. http://news.keralakaumudi.com/news.php?nid=688ffdb85268d5bb4e6e939624b19a59<br />
<br />
3. http://mangalam.com/index.php?page=detail&nid=429145&lang=malayalam <br />
4. http://news.keralakaumudi.com/news.php?nid=fdb76152bd53ba46325d68c1d791593e<br />
5 http://news.keralakaumudi.com/news.php?nid=ebacb6a01ca8a6ce753f471018159f23<br />
<br />
ഈ വാര്‍ത്തകളനുസരിച്ച്:<br />
<br />
1. യാചകനും അശരണനുമായി നമ്മുടെ തെളിവെടുപ്പുകാര് ചിത്രീകരിച്ച പ്രതിയുടെ പേരു തന്നെ വ്യാജം. ഗോവിന്ദച്ചാമി എന്നത് നാലുവര്‍ഷത്തിനു മുന്‍പ് മതം മാറി ചാര്‍ലി തോമസ് ആകുന്നതിനു മുന്‍പുള്ള പേരയിരുന്നുപോലും.<br />
<br />
<br />
2 ബി. ഏ ആളൂര്‍ എന്നതും അത്ര നേരെയുള്ള പേരല്ല. ബി. ഏ. ആളൂര്‍ =‘തൃശൂര്‍ എരുമപ്പെട്ടിക്കാരന്‍ ബിജു ആന്റണി‘. അതായത് മലയാളീ തന്നെ.<br />
<br />
ബ്ലോഗില്‍ വളരെ വേഗം വാര്ത്തപരത്താനും പ്രതികരിക്കാനും സാധിക്കും. പക്ഷെ ആ പ്രതികര്ണത്തെ അതുദ്ദേശിച്ചിടത്ത് എങ്ങനെ എത്തിക്കുമെന്നുള്ളതാണ് പ്രധാന ആവശ്യം. ഏകാധിപത്യം അരങ്ങുവാണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും ജനങ്ങള്‍ അനീതിക്കെതിരെ രംഗത്തു വരുന്നു. കേരളത്തിലും അതിനു സമയമായി എന്നാണോ ഇത്തരം സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.<br />
<br />
ഒരു ജനാധിപത്ര്യ വ്യവസ്ഥിതിയില്‍, ജനജീവിതത്തിന്റെ സംരക്ഷണക്കു വേണ്ടിയാണ് പോലീസും നീതിന്യായവും. ആ സംരക്ഷണ ഭരണ ഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന അവകാശങ്ങളാണ്. പക്ഷെ ആ രണ്ടു വ്യവസ്ഥകളും ഒന്നിച്ചുചേര്‍ന്ന് ജനജീവിതത്തിനു ഹാനി വരുത്തുന്ന അവസ്ഥയാണ് നാം ഇന്നു കേരളത്തില്‍ കാണുന്നത്. ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ നല്ല മനസുകള്‍ ഒത്തു ചേര്‍ന്നില്ലെങ്കില്‍ പ്രത്യാഖാതങ്ങള്‍ വളരെ രൂക്ഷമായിരിക്കുമെന്ന് ആരും പ്രത്യേകിച്ച് പറയേണ്ടതില്ല.<br />
<br />
ഇത്തരം അനീതിക്കെതിരായി എത്രയും കൂടുതല്‍ പൊതുജനപ്രതിഷേധം സംഘടിപ്പിക്കുന്നതിലേക്ക് ശ്രമിക്കേണ്ടിയിരിക്കുന്നു. കേസിന്റെ ഹിയറിങ്ങ് തൂശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേല്‍ക്കുന്നത് ജൂണ്‍ ഒന്നിനാണെന്നു കേള്‍ക്കുന്നു. കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ പൊതു പ്രതിഷേധത്തില്‍ ബ്ലോഗേഴ്സും പങ്കെടുക്കുക, ഒരാവശ്യമാണ്. ആയതിലേക്കു എന്തു ചെയ്യാന്‍ കഴിയുമെന്ന് നാം ചിന്തിക്കേണ്ടി യിരിക്കുന്നു. <br />
<br />
സംഘടിക്കുക, അനീതിക്കെതിരെ പ്രതിഷേധിക്കുക, നന്മയുടെ അംശം നമ്മളീല് കെടാതെ സൂക്ഷിക്കുക.<br />
<br />
<br />
<br />
<br />
<span style="color: black; font-size: 18px;"><span style="font-family: Thoolika; font-size: small; text-align: left;"></span></span></div>Prasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.com9