മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

കേരളം ഇപ്പോഴും ഒരു ജനാധിപത്യ വവസ്ഥയാണ് എന്നുള്ള ധാരണയിലാണ് ഈ പോസ്റ്റ് എഴുതുന്നത. ഇനി അതിൽ വല്ലമാറ്റങ്ങളും വന്നിട്ടുണ്ടെങ്കിൽ ആരെങ്കിലും അറിയിക്കുമല്ലോ?


ആ മുഖം: ഈ പോസ്റ്റിന്റെ പ്രചോദനം  ഈ അടുത്തസമയത്ത്, പത്രങ്ങളിൽ വന്ന ചില വാർത്തകളാണ്. അതിലൊന്ന് ഇവിടെ വായിക്കാം. ഇതിനെതുടർന്ന് ചില ഗൂഗ്ഗിൽ പ്ലസു പീസുകളും ഇതിനെക്കുറിച്ചു വായിക്കാനിടയായിരുന്നു.
അവയുടെയൊക്കെ ചുരുക്കം, മലപ്പുറത്തെ പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങളുടെ -പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികളുടെ-വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി രൂപീകരിച്ച ഈ സ്കൂളുകൾ ഇപ്പോൾ എയ്ഡഡ് സ്കൂളുകൾ ആക്കണോ ഗവണ്മെന്റു സ്കൂളുകൾ ആക്കണോ എന്നുള്ളതാണ്.


പതിവു പോലെ ഭരണ കഷിയും പ്രതിപക്ഷവും  ജനങ്ങളുടെ മുൻപിൽ ചവിട്ടു നാടക വേഷങ്ങൾ കെട്ടി ജോറായി ആടി ഏറ്റുമുട്ടി വശായി. മുഖ്യൻ ആസ് യൂഷ്വൽ നാട്യത്തിൽ അമരത്വം പൂകി. ഇപ്പോൾ വിഷയം ധനവകുപ്പിന്റെ കൈയ്യിലാണെന്ന് ഡയലൊഗു പറഞ്ഞു.  ജനങ്ങൾ  റിലാക്സ്ഡ് ആയി ബിവറേജസ് കോർപിന്റ് മുന്നിൽ ക്യൂ നിൽക്കാൻ പോയി. നായന്മാരും, ക്രിസ്ത്യാനികളൂം, മുസ്ലീംഗളും, ഈഴവരും, മന്ത്രി സഭ ചർച്ചകൾ സ്വന്തം അടുക്കളകളിലേക്കു മാറ്റി. മീൻപീരയും ആടുകറിയും അച്ചാറും വക്കുമ്പോലെ അവർ ദേശത്തിന്റെ പൊതുസ്വത്തു വീതിക്കുന്നതിന്റെ  റിസിപ്പി ഉപ്പിന്റെയും മുളകിന്റെയും അളവുകൾ പറഞ്ഞ് തമ്മിൽ തല്ലി കോമ്പ്രമൈസ്ഡ് ആക്കി. 


അപ്പോൾ ജനങ്ങളോടു പറഞ്ഞ ഭരണകഷി-പ്രതിപക്ഷ വിവാദമനുസരിച്ച്, എയ്ഡഡ്- ഗവണ്മെന്റ് എന്ന രണ്ടു വ്യവസ്ഥകളാണ് തീരുമാനമാകാതെ മുന്നോട്ടു നിൽക്കുന്നത്. ധനം വകുപ്പിന്റെ കൈയ്യിൽ തീരുമാനം ഇരിക്കുന്നു എന്നു പറഞ്ഞാൽ പ്രശ്നം കേവലം സാമ്പത്തികം മാത്രമാണെന്നു തോന്നും.


പക്ഷെ ഇതിനെചുറ്റിപ്പറ്റി മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?


കേരളത്തിലെ മുസ്ലീംങ്ങൾ-പ്രത്യേകിച്ചു പെൺകുട്ടികൾ- വികസിച്ച് പുരോഗതി പ്രാപിക്കണം എന്നുള്ളതിൽ ആർക്കെങ്കിലും എതിരുണ്ടെന്നു തോന്നുന്നില്ല.  അവർ പിന്നോക്കരാണ് എന്നുപറയുന്നുണ്ട്.  അപ്പോൾ പിന്നോക്കരായ എല്ലാവരേയും ഒരേ നിലവാരത്തിൽ വച്ച് കാണേണ്ടതുണ്ട്.  കേരളത്തിൽ പിന്നോക്ക-ദളിത്- സ്ത്രീകളുടെ ചിലവിൽ മുസ്ലീം സ്ത്രീകളുടെ വികസനമോ മറിച്ചോ ഉണ്ടാകുന്നത് ജനാധിപത്യപരമല്ല. ഇതിനോടാരെങ്കിലും എതിർക്കുമെന്നു തോന്നുന്നില്ല.


അല്പം ചരിത്രം
1994-5 കാലഘട്ടത്തിൽ The Area Intensive Programme എന്ന കേന്ദ്ര ഗവണ്മെന്റിന്റെ, മുസ്ലീം വിദ്യഭ്യാസ പുരോഗതിക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പരിപാടിയനുസരിച്ചാണ് ഈ സ്കൂളുകൾ സ്ഥാപിതമായത്.


ഇത് മുസ്ലീം കൂടുതലുള്ള സഥലങ്ങളിലാണ് നടപ്പാക്കിയത്, കേരളം കൂടാതെ മറ്റു പല സംസ്ഥാനങ്ങളിലും ഇതു നടപ്പാക്കിയിരുന്നു. എന്നാൽ കേരളത്തിൽ മാത്രം ഈ സ്കൂളുകലുടെ നടത്തിപ്പ് പൂർണമായും എൻ.ജി.ഓകളുടെ മാനേജുമെന്റുകളീലായിരുന്നു.  ഈ എൻ.ജി.ഓകൾ മുസ്ലീം ജനവിഭാഗത്തിൽ നിന്നു മാത്രമുള്ളവരുമായിരുന്നു.


District wise Institutions receiving grant under the scheme
District wise Name of the institution Status
Malappuram
1. Edakkara Muslim Orphanage HSS, Edakkara, Munda P.O. Ernad HSS
2. JNRHSS for Girls, Edavanna P.O. HSS
3. Darunnajath Orphanage UPS, Karuvarakundu. UPS
4. Wandoor Muslim Orphanage UPS, Wandoor UPS
5. Jem Eyyathul Muslimeen Sangham UPS, Kizhakke Chathallor UPS
6. Hayathul Islami Madrasa Committee UPS, Manjappatta, Manjeri UPS
7. Kerala Adult Literacy Ogmenting Movement LPS, Vetteri, Areacode LPS
8. Edavanna Orphanage Committee LPS, Edavanna LPS
9. JSHSS for Girls, Manjeri HSS
10. Ponnani Taluk Muslim Orphanage Association HSS, Thavannoor HSS
11. MES, UPS, Ponnani P.O. UPS
12. Muslahathul Muslim Edn. Trust LPS, Vattamkulam LPS
13. Asba Association HSS, Pavittapuram, Alamcode HSS
14. Mounathul Islamic Association HSS, Puthuponnani HSS
15. MES LPS, Thrikkanapuram LPS
16. Al-Ansar Muslim Welfare LPS Munkamparamba, Kuzxhimanna UPS
17. Humathul Islam Sangam UPS, Kuniyil, Keezhaparamba UPS
18. Maleenjanal Islam Orphanage UPS, Elayoor P.O., Iravetti UPS
19. Vilayil Parapul C.B.M.S. Yatheem Ghana Committee LPS, Cheekode LPS
20. M.S.S. UPS, Areacode, Vazhakkadu UPS
21. Elamaram Yatheem Ghana UPS, Vazhakkadu UPS
22. Ershad UPS, Thadaparamba UPS
23. M.I.C. LPS, Valluavambram UPS
24. Jum-Erathul Muslimeen LPS, Parannakkadu, Tirur LPS
25. Jum-Eyyathul Baithul Islahiya LPS, Tirur LPS
26. Jum-Eyyathul Sulphiya LPS, Paravanna LPS
27. LPS, Owned by Koottayi HS Committee, Mangalam, Padiyam LPS
49
28. Islamic Charitable Society LPS, Vettam LPS
29. D.N.K.M. Memorial Central LPS, Vendalloor, Valancheri LPS
30. Al. Majilasil Savathitaj Islahiya LPS, Paramannoor, Vallancheri LPS
31. Douthal Islam Education Trust LPS, Makarapparamba LPS
32. MES English Medium LPS, Thanoor LPS


ഇപ്പോൾ ഇവ സ്വകാര്യ  ഉടമസ്ഥതയിലുള്ള അൺ-എയ്ഡഡ്  സ്കൂളുകൾ ആയാണ്  അറിയപ്പെടുന്നത്.  എന്നാൽ ഈ സ്കൂളുകളുടെ നിർമ്മിതിക്ക് 100 ശതമാനവും കേന്ദ്ര ഗവണ്മെന്റ് ഫണ്ടു നൽകിയിരുന്നു.

Allocation of funds
These institutions were given one time grant in two installments.
- Rupees 15 Lakhs per institution for opening of Multi Stream Residential Higher
Secondary School for Girls (Classes XI-XII);
- Rupees 3.6 Lakhs per institution for Upper Primary Schools (Classes V-VII) ; and
- Rupees 2.88 Lakhs per institution for Lower Primary Schools ( Classes I-IV).
The grant is given to these institutions for establishment of schools with infrastructure
facilities (construction of rooms, toilets , furniture, learning aids, laboratory etc.).

എങ്കിലും അദ്ധ്യാപകർക്കുള്ള ശമ്പളം ഈ സ്കൂളുകൾ അഭിമുഖീകരിച്ചിരുന്ന ഒരു പ്രശ്നമായി പരാതികൾ ഉണ്ടായിട്ടുണ്ട്.


ഈ സ്ഥാപനങ്ങളിൽ മുസ്ലീം വിദ്യാർഥികൾ/വിദ്യാർഥിനികൾ മാത്രമേ പഠിച്ചിരുന്നുള്ളു എന്നും മുകളിൽ പറഞ്ഞ പഠനത്തിൽ നിന്നു മനസിലാക്കാവുന്നതാണ്.


കേന്ദ്ര ഗവണ്മെന്റ് ഈ പ്രോഗ്രാം 2003ൽ നടത്തിയ പഠനത്തിനു ശേഷം നിർത്തലാക്കിയിരുന്നു.(എന്നാണ് എന്റെ അറിവ്)


ഇനി ഇപ്പോൾ കേരളത്തിലെ ഗവണ്മെന്റിന്റെ നിലവിലുള്ള രണ്ട് ഓപ്ഷൻ അനുസരിച്ച് ഈ സ്കൂളുകൾ ഒന്നുകിൽ എയ്ഡഡ് ആകാം അല്ലെങ്കിൽ ഗവണ്മെന്റ് ആകാം. ഈ ഓപ്ഷനുകൾ അനുസരിച്ച്  ഈ സ്കൂളുകൾക്ക്  കേരളത്തിന്റെ  മെയിൽ സ്റ്റ്ട്രീം ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാകാനുള്ള സാദ്ധ്യതകളെക്കുറിച്ച് ഒന്നു നോക്കാം.

ഓപ്ഷൻ-1 ഗവണ്മെന്റു സ്കൂൾ

ഗവണ്മെന്റു സ്കൂളായാൽ, അവിടെ അദ്ധ്യാപക നിയമനം ഗവണ്മെന്റിനായിരിക്കും. എന്നു പറഞ്ഞാൽ, പബ്ലിക് സർവീസ് ആയിരിക്കും അവിടെ നിയമനം നടത്തുക.  അപ്പോൾ മുസ്ലീം അദ്ധ്യാപകരെ മാത്രമേ അവിടെ നിയമിക്കയുള്ളൊ എന്ന സംശയം ഉണ്ടാകുന്നു. അതു പോലെ മുസ്ലീം വിദ്യാർഥികൾ അല്ലാത്തവർക്ക് ആസ്കൂളുകളിൽ പ്രവേശനം ലഭിക്കുമോ. കാരണം ഇതു പ്രത്യേക മുസ്ലീംസ്ഥാപനങ്ങളായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

‘The scheme has been implemented only through the Non Governmental organization
(NGOs) in the state. Out of total 42 institutions , 24 are Lower Primary; 12 are Upper
Primary and 6 are Multi Stream Higher Secondary Residential Schools for girls.
These institutions have been opened in Muslim dominated pockets / blocks by
Islamic Societies to promote education among Muslim minority. In these areas
people are very conservative and believe in purdha system. They believe to send
their daughters to schools run by Islamic societies. Since these institution are opened,
the Muslim children especially girls are benefited by the scheme....’


ഈ സ്കൂളുകളിൽ അമുസ്ലീംങ്ങൾക്കു പ്രവേശനം കിട്ടിയാൽ എങ്ങനെയായിരിക്കും അവർ ആ സ്കൂളുകളിൽ  സ്വീകരിക്കപ്പെടുക? അതായത് അവരുടെ ഡ്രസ് കോഡ്, മത പഠനം തുടങ്ങിയവ. ഇതിനെകുറിച്ച് ചർച്ചകൾ എന്തെങ്കിലും നടക്കുന്നുണ്ടോ?

ഓപ്ഷൻ-2 എയിഡഡ് സ്കൂൾ


എയിഡഡ് സ്കൂൾ ആകുമ്പോൾ അദ്ധ്യാപക നിയമനം മാനേജ്മെന്റിനാകുമല്ലോ (അങ്ങനെയാണ് എന്റെ അറിവ്). എന്നു പറഞ്ഞാൽ മനേജുമെന്റുകൾക്ക് കോഴ വാങ്ങി നിയമനം നടത്താം. എന്റെ അറിവനുസരിച്ച്, മറ്റു സമുദായങ്ങളുടെ എയ്ഡഡ് സ്കൂളുകളിൽ എല്ലാ സമുദായങ്ങളിലുമുള്ള വരും പഠിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.  മലപ്പുറത്തെ ഈ എയ്ഡഡ് സ്കൂളുകളിൽ എന്തായിരിക്കും നിലപാട്. (മുകളിൽ പറഞ്ഞ ചോദ്യങ്ങൽ വീണ്ടും അവശേഷിക്കുന്നു).

മൈനൊരിട്ടി അവകാശങ്ങൾ

ഇനി കോൺസ്റ്റിറ്റൂഷൻ പ്രൊവിഷൻ നോക്കിയാലോ ദേണ്ടെ കെടക്കുന്നു ആർട്ടിക്കിൾ 30. 


‘Article 30 (1)& (2) grants right to all minorities, whether based
on religion or language, to establish and administer educational institutions of their
choice and the State shall not, in granting aid to educational institutions, discriminate
against any educational institution on the ground that it is under the management of a
minority, whether based on religion or language.‘


അതായത്, ഈ ക്ലോസനുസരിച്ച് മൈനീരിറ്റികൾക്ക് ഇതൊക്കെ ചെയ്തുകൊടുത്തെലേ പറ്റു.


ഈ മൈനോരിറ്റി ക്ലോസുകളനുസരിച്ച്  ഇപ്പോൾ തന്നെ കേരളത്തിലെ ഗവണ്മെന്റു സ്കൂളുകൾ ഒഴിച്ചുള്ള ഭൂരിഭാഗം സ്കൂളുകളും മൈനോരിട്ടി-സ്വകാര്യ സ്കൂളുകളാണ്. അഥവാ അവർക്കു മാത്രമാണ് സ്കൂളുകളുടെ ഭൂരിഭഗവും.
2001ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ മത ക്കണക്കു താഴെപ്പറയുന്നതാണ്.


The main communities in Kerala are Hindu, Muslim and Christians. Hindu account 57.28 %;
Muslims 23.33 %; and Christians 19.32 % of the total state population.


അതായത്, ഹിന്ദു 57,28%. ഹിന്ദുക്കൾ സാങ്കേതികമായി മജോരിറ്റിയാണ്. എന്നാൽ ഇതിൽ നായന്മാർക്കു സ്വന്തമായി വിദ്യാഭ്യാസ്ഥാപനങ്ങൾ ഉണ്ട്. കുറഞ്ഞ തോതിൽ ഈഴവർക്കുമുണ്ട്. എന്നാൽ ബാക്കിയുള്ളവർ യദ്ധാർഥത്തിൽ മുന്നോക്കമാണോ?  സ്വന്തമായി കുറഞ്ഞത് ഒരു സ്ക്കൂളു/ സ്ഥാപനം പോലും നടത്താത്ത,  ഒരു ഓർഗനൈസേഷൻ വ്യ്വസ്ഥകൾ പൊലും അറിഞ്ഞുകുടാത്ത അതിനു കഴിവില്ലാത്ത അവർ മുന്നോക്കവും, സ്വന്തമായി സ്കൂൾ മാനേജുമെന്റുകളും, സ്ഥാപനങ്ങളും, മന്ത്രിമാരും ഉള്ള  ജാതി-മതങ്ങൾ പിന്നോക്ക മൈനോരിട്ടിയും. ഇതിലും കൂടുതലൊരു ജനാധിപത്യ തമാശ ഈ ലോകത്തിലെവീടെയും ഇല്ല. സോമാലിയായിൽ പോലും ഇല്ല.

യദ്ധാർഥ പിന്നോക്കർ

കേരളത്തിലെ യദ്ധാർഥ പിന്നോക്കർ- ദളിത് പിന്നോക്കർ-വിവിധ ഇൻഡിജിനസ് തൊഴിൽ സംസ്കാരത്തിൽ പെട്ടവർ/ജാതികൾ- അവിടെ ഉറങ്ങുകയാണോ എന്ന സംശയമുണ്ടാകുന്ന വിധത്തിലാണ് കാര്യങ്ങൾ. ഗ്ലോബലൈസേഷന്റെ കാപ്പിറ്റൽ ഉടമസ്ഥതയുടെ നാളിൽ ഒരു സമൂഹത്തിന്റെ മുന്നോക്കം പ്രത്യേകിച്ച് അവർക്കെത്ര കാപ്പിറ്റൽ ഓണർഷിപ്പ് എത്ര ഒർഗനൈസേഷനൽ കപ്പാസിറ്റി ഉണ്ട് ഇതീനെ ഒക്കെ ആശ്രയിച്ചാണിരിക്കുന്നത്.  അല്ലാതെ റിസർവേഷൻ പരിഗണനയിൽ കീട്ടുന്ന-ഗവണ്മെന്റു ജോലികളിൽ മാത്രം നിർവൃതി നേടിക്കൊണ്ടല്ല.


കേരളത്തിന്റെ/ഇന്ത്യയുടെ മുന്നോക്ക/സവർണമനസാക്ഷിയിൽ പിന്നോക്ക-ദളിത് സമൂഹം എത്രമാത്രം വെറുക്കപ്പെടുന്ന ഒരു വർഗമാണ്?  ചരിത്രവും, ഇന്നലെയും  മുന്നിൽ കിടക്കുമ്പോൾ ഇനി എന്തിനു വേറെ കണക്കുകൾ, എന്തിനു വേറെ പഠനങ്ങൾ? ഇന്നത്തെ കേരളത്തിലെ മൈനോരിറ്റി-ഭരണകൂടം ഈ സവർണ മനസാക്ഷിയെ ഒരു കൂട്ടുകക്ഷിയാക്കി മാറ്റിയിരിക്കുന്നു എന്ന ഒരു വ്യത്യാസം ഉണ്ട്.

അതുപോലെ പിന്നോക്കാവസ്ഥ എന്നു പറഞ്ഞാൽ എന്താണ്?


ഒരു സമൂഹം/കൂട്ടം/വർഗം പൊതു രംഗത്തു നിന്നും ഉൾവലിഞ്ഞ്, മെയിൻ സ്ട്രീമുവായി ഒരു ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാന നിലനിൽ‌പ്പിനാവശ്യമായ, സമഗ്രതക്ക് (integration) മടികാണിച്ച്, ഒറ്റപ്പെട്ട് സ്വന്തം കൂടാരത്തിലേക്കും മറകളിലേക്കും വലിഞ്ഞ്, പുറം ലോകത്തെ ദ്വാരത്തിലുടെ നോക്കിക്കാണുന്ന അവസ്ഥയായ  പിന്നോക്കാവസ്ഥ അതൊന്ന്.  അതവർ സ്വയം തിരഞ്ഞെടുത്തതാണ്.


എന്നാൽ പൊതു ഇടങ്ങളിൽ നിന്നും, മെയിൻ സ്ട്രീം ആവാസവ്യവസ്ഥകളിൽ നിന്നും ഇടപാടുകളിൽ നിന്നും ജാതി-മത-വർഗ-വിവേചന കാരണങ്ങളാൽ ഓടിച്ചു കളഞ്ഞ ഒരു ജനത്തിന്റെ ചരിത്ര-വർഗ്ഗീയപരമായ പിന്നോക്കാവസ്ഥ. ഇതു സ്വയം തിരഞ്ഞെടുത്തതല്ല, അടിച്ചേൽ‌പ്പിച്ചതാണ്.  ഈ രണ്ടു പിന്നോക്കാവസ്ഥകൾ തമ്മിൽ യാതൊരു തരത്തിലൂമുള്ള ഒർഗാനിക്ക് സമാനതകളോ സമാന്തരങ്ങളോ ഇല്ല. ഉണ്ടെന്നു ഭാവിക്കുന്നവർ യദ്ധാർഥബോധമില്ലാത്തവരോ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരോ  ആണ്.

പിന്നോക്കരുടെ ജടിലബോധങ്ങൾ


ഈ  പശ്ചാത്തലത്തിൽ കേരളത്തിലെ ദളിത്-പിന്നോക്ക ജാതി നേതാക്കൾ ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ എത്രമാത്രം നേതൃത്വപാടവം ആർജ്ജിക്കാൻ ശ്രമിക്കുന്നു എന്നുള്ളതും ചിന്താവിഷയമാകേണ്ടതുണ്ട്


കൂടുതലായി എനിക്കീവിഷയത്തെക്കുറിച്ച് അറിയില്ല എങ്കിലും അറിയാവുന്നതു പറഞ്ഞാൽ:


പ്രശ്നങ്ങലുടെ പരിഹാരങ്ങളിലേക്ക് കാര്യമായി ഒന്നും നടക്കുന്നില്ല.   മാസാമാസം കൊറെപേരു കൂടിച്ചേർന്ന് ചോറും തിന്ന്, കാപ്പിം കുടിച്ച്, പാട്ടും പാടി, നേതാക്കന്മാരുടെ സ്തൂതി മറ്റാരും പാടിയില്ലെങ്കിൽ തന്നേ പാടി പോകുന്നതു കണ്ടിട്ടുണ്ട്. (നാ‍ട്ടിൽ ചെല്ലുമ്പോൾ)



ഒരു പുതിയ അഭിനിവേശമായി കാണുന്നത്; ഈ -ലോകത്ത് ഇന്ന് ധാരാളം പിന്നോക്ക ജാതികളുടെ ബ്ലോഗുകളും വെബ്സൈറ്റുകളും ഉണ്ടായിട്ടുണ്ട്. ആജീവനാന്ത ഭാരവാഹികളുടെ ഒക്കെ ഫോട്ടോകൾ അതിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതുംകണ്ടിട്ടുണ്ട്.


ഈ സൈറ്റുകളിലൂടെ പരത്തുന്ന ഒരു പൊതു ഡിനോമിനെറ്റർ തങ്ങൾ ബ്രാഹ്മണരുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ്.  അതിനൊരു ഒരു ലെജെന്റ് ഉണ്ടാക്കി അവിടെ കെട്ടിത്തൂക്കിയിരിക്കും. അതു പരസ്തീഗമനത്തിലൂടെയോ, മറ്റെന്തെങ്കിലും സാമുദായിക അപഭ്രംശത്തിലുടെയോ സാദ്ധ്യമായതായാലും  വേണ്ടില്ല, എന്നതാണ് തമാശ.


 പിന്നോക്ക-ദളിത് വർഗങ്ങളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി പോലും ഇവരെന്തൊക്കെ ചെയ്യുന്നു എന്ന് ആർക്കെങ്കിലും ഒന്നു പറഞ്ഞുതരാമോ? പിന്നോക്കക്കാർക്ക് ഗവണ്മെന്റ് കനിഞ്ഞനുഗ്രഹിച്ചു കൊടുത്ത അവകാശങ്ങൾ തെറ്റുകുടാതെ അതർഹതപ്പെട്ടവർക്കു നേടിക്കൊടുക്കുന്നതിൽ പോലും ഈ നേതാക്കൾ ഉണ്ടാകാറില്ല എന്ന് ബ്ലോഗുകളിൽ വായിച്ചിട്ടൂണ്ട്.  അതുപോലെ പിന്നോക്ക അവകാശങ്ങളെക്കുറിച്ചുള്ള നിയമതർക്കങ്ങൾ പരിഹരിക്കുന്നതിൽ പോലും ഈ നേതാക്കൾ പങ്കെടുക്കുകയോ സഹകരിക്കയോ ചെയ്യാറില്ല എന്നും വായിച്ചിട്ടുണ്ട്.

വെള്ളാപ്പള്ളിയും സുകുമാരൻ നായരും 33 സ്കൂളുകളുടെ പേരിൽ കുറെ പ്രസ്ഥാവനകളിറക്കി ഒത്തുകൂടാൻ പോകുന്നു എന്നൊക്കെ കേട്ടു, ബാക്കിയുള്ള ഹിന്ദുക്കളുടെ കാര്യം ഒന്നു പറഞ്ഞുകേട്ടില്ല. മുകളിൾ പറഞ്ഞ ദളിത്-പിന്നോക്ക നേതാക്കളുടെ പൊടിപോലും ഉള്ളതായി കേൾക്കാനിടയായില്ല.

അപ്പോൾ ഹിന്ദു മജോരിറ്റിയിലെ മൈനൊരിറ്റി പിന്നോക്കർ  എവിടെ നിൽക്കുന്നു? ഇന്ത്യൻ മൈനോരിറ്റികളുടെ ഭരണഘടന സംരക്ഷണ വ്യവസ്ഥകൾ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ചില ജനാധിപത്യ മൂല്യങ്ങളുടെ- തുല്യത, സമഗ്രത- പരിപാലനത്തിലൂടെ ഏകീകൃത രാഷ്ട്ര നിർമ്മിതി മുന്നിൽ കണ്ടു കൊണ്ടാണ്. ഇത്തരം മൂല്യങ്ങൾ നിർമ്മിച്ചെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് അനല്പമല്ലാത്ത സ്ഥനമാണുള്ളത്.   മൈനൊരിറ്റി ആനുകൂല്യങ്ങളുടെ പേരും പറഞ്ഞ്, സ്വന്തമായ മതതാല്പര്യങ്ങൾ മാത്രം നേടിയെടുക്കാൻ സ്ഥാപിച്ചെടുക്കുന്ന മതസ്ഥാപനങ്ങൾ പ്രത്യേകിച്ച് സ്കൂളുകൾ ജനാധിപത്യത്തിനു ഗുണകരമല്ല. ഇപ്പോൾ തന്നെ അവിടെ ക്രിസ്ത്യൻ-മുസ്ലീം-നായർ-ഈഴവ കേരളമായിക്കഴിഞ്ഞു.  നാളത്തെ തലമുറയിൽ നിന്നു കടമെടുത്തതാണ് ഇന്ന്.  നാളത്തെ തലമുറ എങ്ങനെയായിരിക്കും ഇന്നിന്റെ മത-ബാക്കിപത്രങ്ങളെ ഏറ്റുവാങ്ങുന്നത് എന്ന് പ്രബുദ്ധകേരളം ഇനി എന്നാണ് ചിന്തിക്കാൻ തുടങ്ങുന്നത്?

Comments

  1. An eye opener article. Hope there will be a serious discussion on the same.

    ReplyDelete
    Replies
    1. അജിത്ത് വായനയിൽ സന്തോഷം. ചർച്ചകൾ ഞാനും പ്രതീക്ഷിച്ചു. :))

      Delete
  2. ചേച്ചീ,കേരള സമൂഹത്തിന്റെ മുമ്പിൽ അടിയന്തരമായി ഉന്നയിക്കേണ്ടു വിഷയമാണിത്.നായർ-ഈഴവ-മുസ്ലീം-ക്രിസ്ത്യൻ-ഇവർമാത്രമാണ് ഭരണവർഗ്ഗം.ഇവർ നാലും കൂടിയാൽ 80% വരും.ബാക്കി വരുന്ന ഇരുപതുശതമാനത്തിന്,വിഭവാധികാരമേഇല്ല.മുന്നണികൾ ബന്ധങ്ങൾ മാറിവരുന്നതുകൊണ്ടോ,മാറിമാറി ഭരിക്കുന്നതു കൊണ്ടോ ദരിദ്രപിന്നോക്കത്തിനും,ദലിതനും ഒരുതരത്തിലുമുള്ള നേട്ടമില്ല.ഭരണഘടനാ ചട്ടമനുസരിച്ച് 14 പാർട്ടിചട്ടുകങ്ങൾ നിയമസഭയിൽ ഉണ്ടന്നുകരുതി ദലിതന്റെ നിർണ്ണായക വിഷയങ്ങളീൽ എന്തെങ്കിലും ചെയ്തതായി ചരിത്രമില്ല.അതിലും പരിതാപകരമാണ്,വിശ്വകർമ്മജൻ-ഗണകൻ-ചെട്ടിയാർ-ഇങ്ങനെ ചില അന്തരാള ജാതികളുടെ കാര്യം.സ്കൂളുപോയിട്ട് ഒരു നേഴ്സറി പോലും നടത്താൻ കെല്പില്ലാത്തവർ.കേരളത്തിൽ നടന്ന ഭൂപരിഷ്ക്കരണം ഉൾപ്പെടെ എല്ലാ പദ്ധതികളൂടേയും ആത്ത്യന്തിക ഗുണഭോക്താക്കൾ ഈനാലു സമുദായങ്ങൾ മാത്രമാണ്.അതിൽ വിപ്ലവകാരികളൂം-ഗാന്ധിയന്മാരും-സോഷ്യലിസ്റ്റുകളൂം-ഭാരതീയ ഹിന്ദുവും ഒറ്റമനസ്സാണ്.ഇപ്പോൾ ചില പിള്ളേർ കാണിക്കുന്ന കോപ്രായങ്ങൾ പരിഗണിക്കേണ്ടവയല്ല.(ബ്ലോഗിൽ ഈ വിഷയം അവതരിപ്പിക്കാൻ മനസ്സു കാണിച്ചതിൽ നന്ദി.ചിലരൊക്കെ,അവർണ്ണബോധവും-ദലിത്-പിന്നോക്ക-മുസ്ലീം രാഷ്ട്രീയവുമൊക്കെ പറയുമെങ്കിലും ഇത്തരം വിഷയങ്ങളൂടെ മേലേ കരിമ്പടമിട്ടു മൂടാറേയുള്ളു)

    ReplyDelete
    Replies
    1. ചാർവാകൻ വായിച്ചതിൽ സന്തൊഷം. ഇതിനെ കുറിച്ചൊക്കെ ദളിതരും പിന്നോക്കരും പൊതുവായി ചർച്ച ചെയ്ത് പ്രായോഗികമായി മുന്നോട്ടു പോകാനൊരു കാറ്റലിസ്റ്റ് എന്നു കണക്കാക്കിയാൽ മതി. എന്റെ പോസ്റ്റിനെ.കൂടുതൽ ചർച്ചകൾ ഉണ്ടാകുമന്നു പ്രതീക്ഷിച്ചു. :))

      ഒരു നേഴ്സറി സ്കൂളെങ്കിലും തുടങ്ങണം എന്തുകൊണ്ടായിക്കൂടാ.:))

      Delete
    2. //ഒരു നേഴ്സറി സ്കൂളെങ്കിലും തുടങ്ങണം എന്തുകൊണ്ടായിക്കൂടാ.:))//

      ചാർവാകൻ പറഞ്ഞ അന്തരാളജാതികളിൽ ഒന്നിൽ അംഗമാണ് ഈയുള്ളവൻ.സമുദായ സംഘടന ഒരു നഴ്സിംഗ് കോളേജ് തുടങ്ങുന്നതിനെപ്പറ്റി കൊണ്ട്പിടിച്ച് പരിശ്രമിക്കുന്നുണ്ട്.45 ലക്ഷം രൂപാ ആദ്യഘട്ടപിരിവു ലക്ഷ്യം ആയി നിർണ്ണയിച്ചിട്ട് അതുപോലും നേടാനാവുന്നില്ല. കാരണം ആൾക്കാരുടെ കയ്യിൽ പണമില്ല.മൂലധനശേഷി തീരെയില്ലാത്ത സമുദായങ്ങൾക്ക് സ്വപ്നം കാണാൻ പോലും അവകാശമില്ല.

      Delete
  3. നന്ദി മാവേലികേരളം.കേരളത്തിലെ 20ശതമാനം വരുന്ന, അധികാരത്തിന്റെയും വിഭവങ്ങളുടെയും പ്രാതിനിധ്യത്തിന്റെയും കാര്യത്തിൽ എപ്പോഴും അവഗണിക്കപ്പെട്ട അസന്നിഹിത ജാതിസമൂഹങ്ങളെക്കുറിച്ചു വീണ്ടും ഓർമിപ്പിച്ചതിനു..

    ReplyDelete
    Replies
    1. സന്തോഷം ധനജ്ഞയൻ, ഒർമ്മപ്പെടുത്തൽ പ്രയോജനമായി എന്നു കരുതട്ടെ

      Delete
  4. ഇതാ ഇന്നത്തെ മാത്രുഭൂ‍മിയിലെ വാർത്ത, നമ്പൂതിരി, വാര്യൻ, ക്ഷത്രിയർ നമ്പീശൻ മാരെ ഒക്കെ ന്യൂനപക്ഷമാക്കണമെന്ന്.

    http://www.mathrubhumi.com/online/malayalam/news/story/1698204/2012-07-06/kerala

    ‘’ജനസംഖ്യ കുറവായവരെ യഥാര്‍ഥ ന്യൂനപക്ഷമായി അംഗീകരിക്കണം

    Posted on: 06 Jul 2012


    കൊച്ചി: യഥാര്‍ഥ ന്യൂനപക്ഷ ഫെഡറേഷന്റെ സംസ്ഥാനതല യോഗം എറണാകുളത്ത് നടന്നു. ജനസംഖ്യയില്‍ പിന്നിലായ നമ്പൂതിരി, വാര്യര്‍, ക്ഷത്രിയര്‍, നമ്പീശന്‍ എന്നീ വിഭാഗങ്ങളെ യഥാര്‍ഥ ന്യൂനപക്ഷത്തിലാക്കി വിദ്യാഭ്യാസ - ഉദ്യോഗ സുരക്ഷ ഉറപ്പാക്കുക, ഏക സിവില്‍ കോഡ് അടിയന്തരമായി നടപ്പാക്കുക തുടങ്ങിയവ യോഗം ഉന്നയിച്ചു. പ്രൊഫ. കെ.കെ.എസ്. നമ്പൂതിരിയുടെ മരണത്തില്‍ യോഗം അനുശോചിച്ചു. പ്രൊഫ. എം.കെ.എസ്. നമ്പൂതിരി അധ്യക്ഷനായിരുന്നു.

    വി.എം.കെ.നമ്പൂതിരി, മധു കുട്ടംപേരൂര്‍, ജി.എസ്.പൈ, രഞ്ജിത് ഷേണായ്, അനു എസ്., കെ.എസ്.ജയന്‍, സി.വീണാദേവി, സിന്ധുനാരായണന്‍, പുഷ്പാദേവി എന്നിവര്‍ സംസാരിച്ചു‘’

    ReplyDelete
  5. നാലാമീടത്തിൽ എസ്. ആർ നന്ദ്കുമാർ എഴുതിയ ഒരു പൊസ്റ്റാണ് ഇതു കൂടെ വായിക്കുമ്പോൾ ഞാൻ എഴുതിയതു പലതും കുരച്ചു കുടെ വ്യകതമാകുമെന്നു തോന്നുന്നു:))

    http://www.nalamidam.com/archives/13952

    നന്ദകുമാർ പറയുന്ന കാര്യങ്ങൾ ശരിയാണ്. പക്ഷെ അതു കൺ വേ ചെയ്യുന്നതിനുപയോഗ്ഗിക്കുന്ന ഭാഷ് നോക്കൂ, സബ്കോൺഷ്യസ് അയി വന്നു പോകുന്ന അടിമത്വം . ഇതിൽ നിന്ന എങ്ങനെ മൊചിതമാകണം ദളിതരും പിന്നോക്കരും എന്നാണാലോചിക്കേണ്ടത്.

    ReplyDelete
    Replies
    1. വളരെ സത്യം. സാധാരണക്കാരൻ ഉപയോഗിക്കുന്ന ഭാഷാ ഉപയോഗിച്ചു ആശയപ്രകാശനം നടത്താൻ ഇവിടുത്തെ അവർണ്ണപക്ഷ എഴുത്തുകാർ എന്നാണ് പഠിക്കുക? ഒരു നന്ദകുമാർ മാത്രമല്ല,മിക്കവരും ഇങ്ങനെയാണ്.നമ്മൾ ശബ്ദതാരാവലിയും കൊണ്ടിരിക്കണം.

      Delete
  6. ഒറ്റ വായനയില്‍ തന്നെ വസ്തുതവിരുദ്ദമായ ഒരു പാട് കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.

    മലബാറില്‍ കണ്ണൂര്‍ ഒഴികെയുള്ള അഞ്ച് ജില്ലകളിലായാണ് ഈ സ്‌കൂളുകള്‍. മലപ്പുറത്ത് മാത്രമാണ് സ്‌കൂളുകള്‍ അനുവദിച്ചതെന്ന വാദം തെറ്റാണ്.
    മലബാറിലെ ഐടെഡ് സ്കൂളില്‍ അമുസ്ലിം കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമോ? എന്നുള്ള ചോദ്യം ശുദ്ദവര്‍ഗീയഭ്രാന്ത് ആണ്. മറുപടി അര്‍ഹിക്കുനില്ല .
    മുസ്ലിംഗള്‍ നടത്തുന്ന സ്കൂള്‍ളില്‍ ഭൂരിപക്ഷവും ഇതര മതസ്തരാന് ജോലി ചെയ്യുന്നത്, NSS സ്കൂളില്‍ 80 ശതമാനവും സ്വന്തം സമുധായക്കാരും,മുസ്ലിംഗള്‍ ഇല്ലേയില്ല .
    കോടിരൂപ മുതല്‍ മുടക്കുള്ള ഈ സ്കൂള്‍നായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 17 ലക്ഷം രൂപ മാത്രമാണ്. ബാക്കി തുക നല്‍കിയത് സമുദായവും.
    അത്കൊണ്ട് ഈ സ്കൂള്‍കള്‍ സര്‍ക്കാന് ദാനമായി നല്‍കാനാവില്ല.

    ReplyDelete
  7. മലപ്പുറത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നന്നേ കുറവ്.
    http://marunadanmalayalee.com/muslim%20student-72920.html

    ReplyDelete
  8. അതെ സാർ,
    ഞാനും കേരളത്തിലെ മുന്നോക്കർ പിനോക്കമെന്നു തീറു കൽ‌പ്പിച്ച പക്ഷെ ഒന്നിനും വ്യക്തിപർമായി പിന്നോക്കമല്ലെന്നു അനുഭവമുള്ള ഒരാളാണ് ഞാനും.

    പറയുന്നത് ശരിയാണ്. പക്ഷെ ഒന്നോർക്കണം, ഇന്നു നാട്ടിലുള്ള ജാതി-മത കോളേജുകൾ തുടങ്ങിയ കാലത്തെ സാമ്പത്തിക അവഥ.

    ഞാനെവിടെയോ വായിച്ചതായി ഓർക്കുന്നു. കേരളത്തിലെ മൈനോരിട്ടി കോളജുകൾ നടത്തുന്നതിനുള്ള അധികാരം കൊടുക്കുന്നതിന്റെ ഒരു സാധൂകരണം, കേരളത്തിലെ പിന്നോക്ക ദളിത് വിഭാഗങ്ങൾ മാനേജുമെന്റ് ശേഷിയുള്ളവയല്ല എന്ന്.

    പക്ഷെ ഇന്നത്തെ അവ്സ്ഥ വ്യത്യസ്ഥമാണ്. ഒരു നല്ല ബിസിൻസസ്/വിദ്യാഭ്യാസ് പ്ലാനിനു ഗവണ്മെന്റ്റു ലോൺ കിട്ടും, അതിനു മുൻപേ ഒരു പക്ഷെ ആ വിദ്യാഭ്യാസ പ്ലാൻ കാണിച്ച് ഗവണ്മെന്റിറ്റിൽ നിന്നു തന്നെ ലോൺ കൈവശമാക്കാൻ കഴിഞ്ഞേക്കും. അതിനു വേണ്ടി ശ്രമിച്ചാൽ വിജയിക്കില്ലേ?

    കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നുള്ളത് ഇപ്പോഴും സത്യം തന്നെയാണ്. ഒരു നേഴ്സറി സ്കുൾ എന്നു ഞാൻ എഴുതിയത് ചിന്തയോടാണ്. അതൊരു തുടക്കമാണ്. അതിന്റെ മാനേജുമെന്റ് ഭംഗിയായി നടത്തിയാൽ ഒരു പ്രൈമറി സ്കൂഅൽ തുടങ്ങാം. തിയറിയാണ്. പക്ഷെ തിയറിയാണ് പ്രായോഗികതയുടെ മാതാവ.

    അല്ലാതെ ഇപ്പോൾ പിന്നാക്കപ്പെട്ട ജാതികൾക്ക് നാളുകളായി മുന്നിൽ നിന്ന സമൂഹങ്ങൾക്കൊപ്പമെത്താൻ പെട്ടെന്നു കഴിയില്ല.:))

    ReplyDelete
  9. സൌത്താഫ്രിക്കയിൽ കൊടുമ്പിരികൊണ്ട വർണവിവേചനമായിരുന്നു കുറച്ചു നാളുകൾ വരെ.

    ഇവിടെ കരുമ്പിൻ തോട്ടത്തിൽ കൃഷിചെയ്യാൻ കൊളോണീയൽ അധികാരികൾ ഇന്ത്യയിലെ അധകൃതരെ കൊണ്ടു വന്നു. ഏറ്റവും ഹീനവും അധമവുമായ അവസ്ഥയിൽ അവരെ ജീവിപ്പിച്ചു.

    വിദ്യാഭ്യസം നിഷേധിച്ചു, അതുപോലെ ഇവിടുത്തെ കറുത്ത ജനതക്കും.

    ഇന്ത്യാക്കർ പക്ഷെ വെറുതെയിരുന്നില്ല. ഒരോ ഇഷ്ടികയും പെറുക്കി വച്ച് അവർ സ്കൂളുകൾ കെട്ടി, വളരെ പരിമിതമായ സ്കൂളുകൾ. അവിടെ കുട്ടികളെ പഠിപ്പിച്ചു ,അനേക ബുദ്ധിമുട്ടുകൾ സഹിച്ച്, ഇന്നു സൌത്താഫ്രിക്കയുടെ കേവലം 5% മാത്രം വരുന്ന് ഇന്ത്യാക്കാൻ സാമ്പത്തിക-വിദ്യാഭ്യാസ-വാണിജ്യമേഘലയിൽ രണ്ടാമതു നിൽക്കുന്നു, വർണവിവേചനം നടത്തിയ വെള്ളക്കാർക്കു തൊട്ടു പുറകെ.

    വെള്ളക്കാർ ഞങ്ങളോടു വിവ്വേചനം കാട്ടി എന്നു പറഞ്ഞ് പരാതിപ്പെട്ട ഭൂരിപക്ഷം വരുന്ന് ആഫ്രിക്കൻ ജനത പുരൊഗതിയിൽ ഏറ്റവും പുറകിലും

    സാർ, ഇതൊക്കെ കണ്ടുമനസിലാക്കാവുന്ന് ഉദാഹരണങ്ങളായതു കോണ്ടു എഴുതുകയാണ്. :))

    ReplyDelete
  10. പിന്നെ സാർ,
    എന്നക്കഴിയുന്നതു ചെയ്യുന്നതിനു ഞാൻ ഒരു ശ്രമം നടത്തിയിരുന്നു. അതിനു കിട്ടിയ പ്രതികരണം താഴത്തെ ലിങ്കിൽ കൊടുത്തിരിക്കുന്ന പോസ്റ്റുകളീൽ നിന്നു മനസിലാക്കാം.:))


    http://goweri2.blogspot.com/2011/05/global-initiative-of-non-racial_28.html

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

അങ്ങനെ ബ്ലോഗു മീറ്റും ഒരു യാഥാര്‍ത്ഥ്യമായി